Connect with us

News

തടവുകാരെ കൈമാറാതെ ഇസ്രാഈലുമായി ഒരു ചര്‍ച്ചക്കുമില്ല: ഹമാസ്

. വാഗ്ദനം പാലിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശത്രുക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

തിരിച്ചു വിളിച്ച തടവുകാരെ മോചിപ്പിക്കാതെ ഇസ്രാഈലുമായി ഇനി ഒരു സംഭാഷണത്തിനില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കാന്‍ സമ്മതിച്ച ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതുവരെ മധ്യസ്ഥര്‍ വഴി ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് മഹ്മൂദ് മര്‍ദവി വ്യക്തമാക്കി.

ഇസ്രാഈലി തടവുകാരുടെയും മൃതദേഹങ്ങളുടെയും മോചനത്തിന് പകരമായി വിട്ടയക്കാമെന്ന് പറഞ്ഞ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പുള്ള ഒരു നടപടിയെക്കുറിച്ചും ഞങ്ങള്‍ ചിന്തിക്കുന്നില്ല. മധ്യസ്ഥര്‍ ഇടപെട്ടാലും ശത്രുക്കളുമായി അത്തരമൊരു കൈകോര്‍ക്കലിന് ഞങ്ങള്‍ തയ്യാറല്ല ടെലഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. വാഗ്ദനം പാലിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശത്രുക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം 3 തടവുകാരെ ഹമാസ് മോചിപ്പിച്ചിരുന്നു. പകരം ഇസ്രാഈല്‍ ജയിലില്‍നിന്ന് വിട്ടയച്ച 620 തടവുകാരെ തിരിച്ചുവിളിക്കുകയും മോചിപ്പിക്കുന്നത് നീട്ടിവച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. തടവുകാരെ ഹമാസ് പൊതുപരിപാടി നടത്തി വിട്ടയക്കുന്നത് മനുഷ്യത്വത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് മോചിപ്പിക്കുന്നത് നിര്‍ത്തിവച്ചത്. ഹമാസ് തടവുകാരെ മോചിപ്പിക്കുമ്പോള്‍ പൊതുവേദിയില്‍ അവരെ പ്രദര്‍ശിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ രീതിയിലാണെന്നും നെതന്യാഹുവിന്റെ ഓഫിസ് ആരോപിച്ചു.

കഴിഞ്ഞ ദിവസം ഗസ്സയിലെ നുസൈറത്തില്‍ മൂന്ന് ഇസ്രാഈല്‍ തടവുകാരെ മോചിപ്പിക്കുന്ന ചടങ്ങില്‍ അതിലൊരാള്‍ ഹമാസ് സേനാംഗങ്ങള്‍ക്ക് ചുംബനം നല്‍കുന്നത് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രാഈലിന്റെ തീരുമാനം. ഇസ്രാഈലിലെ ജയിലില്‍ നിന്ന് 620 തടവുകാരെ മോചിപ്പിച്ച് ബസില്‍ കയറ്റി ഫലസ്തീനിലേക്ക് യാത്ര തുടങ്ങിയിരുന്നു. ഇതിനിടെയാണ് അവരെ തിരിച്ചുവിളിച്ചത്. എന്നാല്‍, ഇസ്രാഈല്‍ ആരോപണം തെറ്റാണെന്നും തടവുകാരെ വിട്ടയക്കുന്നതില്‍ ഒഴിഞ്ഞുമാറാനുള്ള നീക്കമാണെന്നും ഹമാസ് ആരോപിച്ചു.

അതിനിടെ, ഗസ്സയില്‍ ഏതുനിമിഷവും ആക്രമണം പുനരാരംഭിക്കുമെന്നും യുദ്ധത്തിലൂടെ ലക്ഷ്യങ്ങളെല്ലാം നേടുമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി മുഴക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 620 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് നിര്‍ത്തിവച്ച ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇതോടെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച പ്രതിസന്ധിയിലായി. അതിനിടെ, വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് ഇസ്‌റാഈല്‍.

kerala

എല്‍ഡിഎഫില്‍ ഭിന്നത; കൊച്ചിയില്‍ മുന്നണി പരിപാടി വെവ്വേറെ നടത്തി സിപിഐയും സിപിഎമ്മും

ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം.

Published

on

കൊച്ചിയില്‍ എല്‍ഡിഎഫില്‍ ഭിന്നത. എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ‘ന്യൂനപക്ഷ വേട്ടക്കെതിരെ പ്രതിഷേധ സദസ്’ കൊച്ചി മണ്ഡലത്തില്‍ വെവ്വേറെ നടത്തി സിപിഐയും സിപഎമ്മും.

ഇരു പാര്‍ട്ടികളും തമ്മിലുണ്ടായ അഭിപ്രായ ഭിന്നതയാണ് കാരണം. സിപിഎം എല്‍ഡിഎഫ് ബാനറില്‍ തോപ്പുംപടി പ്യാരി ജങ്ഷനിലാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ സിപിഐ തോപ്പുംപടി കെഎസ്ഇബി ഓഫിസിന് സമീപമാണ് പരിപാടി സംഘടിപ്പിച്ചത്. രണ്ട് പരിപാടികളും ഒരേ സമയത്താണ് സംഘടിപ്പിച്ചത്.

Continue Reading

india

മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

Published

on

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായിമര്‍ദിച്ചു. തന്നെയും സഹവൈദികരെയും മര്‍ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന്‍ ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്‍ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ബജ്‌റംഗ്ദള്‍ ശക്തമായ മേഖലയാണ്. പരാതി കൊടുത്താല്‍ അവര്‍ വീണ്ടും ഞങ്ങള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.

Continue Reading

kerala

കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മയെ ലൈംഗികാതിക്രമത്തിനിരയാക്കിയതായി പരാതി

ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്.

Published

on

കൊച്ചിയില്‍ ലഹരിയ്ക്ക് അടിമയായ മകന്‍ അമ്മക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ആലുവ സ്വദേശിയായ മുപ്പതുകാരനാണ് സംഭവത്തില്‍ പിടിയിലായത്. ആലുവ ഈസ്റ്റ് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. മകന്‍ തുടര്‍ച്ചയായി അമ്മയെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടെന്നാണ് പരാതി. മകന്‍ ലഹരിക്കടിമയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

Continue Reading

Trending