Connect with us

india

മതത്തിന്റെ പേരില്‍ ആരും വിവേചനം നേരിടേണ്ടി വരില്ല: പ്രധാനമന്ത്രി നരേന്ദ്രമോദി

അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ രാജ്യത്ത് ആര്‍ക്കും വിവേചനം നേരിടേണ്ടി വരില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ എല്ലാ വിഭവവും ഓരോ പൗരനുമുള്ളതാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു. അലീഗര്‍ സര്‍വകലാശാലയുടെ നൂറാം വാര്‍ഷിക ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അലിഗര്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പരിച്ഛേദരമാണ്. കോവിഡ് മഹാമാരിയില്‍ ഒരുപാട് ജീവനുകളാണ് സര്‍വകലാശാല രക്ഷിച്ചത്. പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്തതിലൂടെ, ജനങ്ങള്‍ക്ക് സൗജന്യം ചികിത്സ നല്‍കിയതിലൂടെ കോവിഡ് കാലത്ത് അലീഗര്‍ സുപ്രധാന പങ്കാണ് വഹിച്ചത്- മോദി പറഞ്ഞു.

ഒരു വശത്ത് അവര്‍ അറബി പഠിപ്പിക്കുന്നു. മറുഭാഗത്ത് സംസ്‌കൃത വിദ്യാഭ്യാസം നല്‍കുകയും ചെയ്യുന്നു. ഇസ്ലാമിക ലോകവുമായുള്ള ഇന്ത്യയുടെ സാംസ്‌കാരിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയത് അലീഗര്‍ യൂണിവേഴ്‌സിറ്റിയാണ്.

നരേന്ദ്രമോദി, പ്രധാനമന്ത്രി

മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോകുന്നത് കുറഞ്ഞു വന്നെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നേരത്തെ അത് എഴുപത് ശതമാനമായിരുന്നു. സ്വാച്ഛ് ഭാരത് അഭിയാനിലൂടെ ഇപ്പോഴത് 30 ശതമാനമായി കുറഞ്ഞു. അലീഗറിന്റെ സ്ഥാപക ചാന്‍സലര്‍ ഒരു വനിതയായിരുന്നു- ബീഗം സുല്‍ത്താന്‍ ജഹാന്‍.- പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പ്രാദേശികത വിഷയങ്ങളില്‍ സാധ്യമായ ഗവേഷണങ്ങള്‍ ചെയ്യണം. ആശയപരമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ദേശീയ ലക്ഷ്യത്തിനു വേണ്ടി എല്ലാ വ്യത്യാസങ്ങളും മാറ്റിവയ്ക്കണം. ഈ മണ്ണില്‍നിന്ന് ഒരുപാട് സ്വാതന്ത്ര്യ സമര സേനാനികള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വ്യത്യസ്ത സാമൂഹിക പശ്ചാത്തലങ്ങളില്‍ നിന്നാണ് അവര്‍ വന്നത്. എന്നാല്‍ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വേണ്ടി അവര്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവയ്ക്കുകയായിരുന്നു- മോദി കൂട്ടിച്ചേര്‍ത്തു.

‘സമൂഹത്തിന് രാഷ്ട്രീയം പ്രധാനമാണ്. എന്നാല്‍ രാഷ്ട്രനിര്‍മാണത്തിന് രാഷ്ട്രീയത്തേക്കാള്‍ പ്രധാനമായ കാര്യങ്ങളുമുണ്ട്. രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ രാഷ്ട്ര നിര്‍മാണത്തെ കാണരുത്. രാഷ്ട്രീയത്തിന് കാത്തിരിക്കാം. സമൂഹത്തിനും കാത്തിരിക്കാം. എന്നാല്‍ വികസനത്തിന് കാത്തിരിക്കാനാകില്ല. സ്വയം പര്യാപത ഇന്ത്യയെ നിര്‍മിക്കാനുള്ള ശ്രമത്തില്‍ സമയം പാഴാക്കിക്കൂടാ’ – പ്രധാനമന്ത്രി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെന്നൈയില്‍ പബ്ബിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 3 പേര്‍ മരിച്ചു

ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്

Published

on

ചെന്നൈ ആള്‍വാര്‍പേട്ടില്‍ പബ്ബിന്റെ മേല്‍ക്കൂര ഇടിഞ്ഞ് മൂന്നുപേര്‍ മരിച്ചു. പബ്ബ് ജീവനക്കാരായ മണിപ്പൂര്‍ സ്വദേശികള്‍ മാക്‌സ്, ലാലി എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരണപ്പെട്ട മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ
രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. ആള്‍വാര്‍പേട്ടിലെ ഷെക്‌മെറ്റ് പബ്ബിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞുവീണത്.

അപകടത്തിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പബ്ബിനുള്ളില്‍ ആരും തന്നെ കുടുങ്ങിക്കിടപ്പില്ലെന്ന് രക്ഷാ പ്രവര്‍ത്തകരും ഫയര്‍ ഫോഴ്‌സും അറിയിച്ചു. ഐപിഎല്‍ നടക്കുന്നതിനാലും ഇന്ന് അവധി ദിവസമായതിനാലും ധാരാളം ആളുകള്‍ പബ്ബിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെയാണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്ന് താഴേക്ക് വീണത്.

Continue Reading

india

‘കോൺ​ഗ്രസ് പാർട്ടിയെ പാപ്പരാക്കുക ലക്ഷ്യം; ആദായ നികുതി വകുപ്പിൻ്റെ നടപടിക്ക് പിന്നിൽ നരേന്ദ്ര മോദിയും BJPയും’: കെ സി വേണു​ഗോപാൽ

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി

Published

on

ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചതിൽ വിമർശനവുമായി കെസി വേണു​ഗോപാൽ. കോൺ​ഗ്രസ് പാർട്ടിയെ സാമ്പത്തിക പാപ്പരാക്കുകയാണ് ലക്ഷ്യമെന്ന് കെ സി വേണു​ഗോപാൽ പറഞ്ഞു. നരേന്ദ്ര മോദി നടത്തുന്ന ​ഗൂഢപദ്ധതിയുടെ ഭാ​ഗമായാണ് ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കണക്ക് സമർപ്പിച്ചിട്ടില്ല. അവർക്ക് കുഴപ്പമില്ല. തെരഞ്ഞെടുപ്പിന് മുൻപ് ഞങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചു. ഇപ്പോൾ ഇത്രയും പണം അടക്കാൻ പറയുന്നു. ഇത് എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ഭരണയന്ത്രങ്ങൾ‌ ​ദുരുപയോ​ഗപ്പെടുത്തുകയാണെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ജനങ്ങൾ‌ മനസിലാക്കണമെന്നും ഭരണകക്ഷി അവരുടെ സ്വാധീനം ഉപയോ​ഗിച്ച് പ്രതിപക്ഷത്തോട് ചെയ്യുന്നത് ഇങ്ങനെയാണെന്ന് വേണു​ഗോപാൽ പറഞ്ഞു.

രാജ്യവ്യാപകമായി കോൺ​ഗ്രസ് പ്രതിഷേധിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. 400 സീറ്റെന്ന് പറഞ്ഞിട്ട് പരാജയം ഉറപ്പായെന്ന് വ്യക്തമായതോടെയാണ് നീചമായ പ്രതികാര രാഷ്ട്രീയം കേന്ദ്ര ഏജൻസിയെ ഉപയോ​ഗിച്ച് ചെയ്യുന്നത്. ആദായ നികുതി ഉദ്യോ​ഗസ്ഥർ ബിജെപിയുടെ ​ഗുണ്ടകളെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് വേണു​ഗോപാൽ വിമർശിച്ചു. ജനങ്ങൾ സഹായിക്കുമെന്നും നിയമപരമായ വഴികൾ തേടുമെന്നും കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

Continue Reading

india

മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ ഇഡി നീക്കം

ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു

Published

on

മദ്യനയക്കേസിൽ ഇഡി കസ്റ്റഡിയിൽ തുടരുന്ന അരവിന്ദ് കെജ്രിവാളിനെ മറ്റ് പ്രതികൾക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനം. ഗോവ ആംആദ്മി പാർട്ടി പ്രസിഡന്റ് അമിത് പലേക്കർ അടക്കം രണ്ട് പേരെ ഇ ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.

പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തെ പാർട്ടിയുടെ ചെലവുകളെ കുറിച്ചും ഇഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാശംങ്ങളും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ഇഡി ഇന്നലെ കോടതിയിൽ ആരോപിച്ചത്. അതേസമയം ഡൽഹിയിൽ ഭരണനിർവഹണത്തിന് മന്ത്രിമാരിലൊരാളെ ചുമതല ഏൽപ്പിക്കാൻ ആംആദ്മി പാർട്ടി തീരുമാനിച്ചിട്ടുണ്ട്.

Continue Reading

Trending