Video Stories
നോട്ട് പിന്‍വലിക്കല്‍: അവധി കഴിഞ്ഞ് തിരിച്ചു വരാനിരുന്നവര്‍ ദുരിതത്തിലായി
റസാഖ് ഒരുമനയൂര്‍
അബുദാബി:ഇന്ത്യയില്‍ 500,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി മാറ്റിയതു മൂലം അവധി കഴിഞ്ഞു തിരിച്ചു വരാനിരുന്ന പ്രവാസികള്‍ കടുത്ത ദുരിതത്തിലായി. ഇന്നലെയും ഇന്നുമായി തിരിച്ചു വരാനിരുന്നവരാണ് ഏറ്റവും കൂടുതല്‍ പ്രയാസത്തിലായത്. വിവിധ ആവശ്യങ്ങള്‍ക്കായി പണം ആവശ്യമുണ്ടായിരുന്നവര്‍ ഇന്നലെ യാതൊന്നും ചെയ്യാന്‍ കഴിയാതെ നട്ടം തിരിയുകായിരുന്നു. ഇന്നും ഇതേ അവസ്ഥ തന്നെയായിരിക്കുമെന്നാണ് നാട്ടില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. പോസ്റ്റ് ഓഫീസില്‍ നിന്നും പണം മാറിക്കിട്ടുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേര് പോസ്റ്റ് ഓഫീസില്‍ എത്തിയെങ്കിലും പണമില്ലെന്ന അറിയിപ്പാണ് ലഭിച്ചതെന്ന് അവധിക്കു പോയ പ്രവാസികള്‍ പറയുന്നു. അവധിക്കു പോയവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി ചൊവ്വാഴ്ച ബാങ്കില്‍ നിന്നും പണം പിന്‍വലിച്ചു വീട്ടില്‍ സൂക്ഷിച്ചിരുന്നു.
മരുന്ന് വാങ്ങല്‍ മുതല്‍ ഭൂമി രജിസ്ട്രേഷഷന് വരെ ഇന്നലെ നടത്താനുള്ള തയാറെടുപ്പ് പൂര്ത്തിയാക്കിയിരിക്കുന്നതിനിടെയാണ് നോട്ട് പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഭൂമിയുടെ രജിസ്ട്രേഷന് ഇന്നലെ പൂര്‍ത്തിയാക്കി ഇന്ന് മടങ്ങാന്‍ തീരുമാനിച്ച പലര്‍ക്കും വന്‍ ദുരിതമാണ് വന്നു ഭവിച്ചത്. ചൊവ്വാഴ്ച 10 ലക്ഷം രൂപ ബാങ്കില്‍ നിന്നും പിന്‍വലിച്ചു ഇന്നലെ രജിസ്ട്രേഷന് നടത്താന്‍ തീരുമാനിച്ച തൃശൂര്‍ സ്വദേശി അബൂബക്കറിന് യാതൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായി മാറി. ഇന്ന് അബുദാബിയില്‍ ജോലിയില്‍ പ്രവേശിക്കാനുള്ള അദ്ദേഹത്തിന് പണം കൈയില്‍ വന്നതാണ് വിനയായി മാറിയത്. ഇത്രയും തുക മാറിക്കിട്ടണമെങ്കില്‍ ഇനിയും ഏ താനും ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് പറയുന്നത്.
തുക മാറ്റിയെടുക്കാനായി ദിവസങ്ങളോളം നാട്ടില്‍ നിന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന കടുത്ത ആശങ്കയിലാണ്.
ഇത്രയും വലിയ തുക ആരെയും ഏല്‍പ്പിച്ചു പോരാനോ വീട്ടില്‍ ധൈര്യമായി സൂക്ഷിക്കാനോ കഴിയാത്ത സ്ഥിതിയിലാണുള്ളതെന്ന് അബൂബക്കര്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.
ഇത്തരത്തില്‍ നിരവധി പേരാണ് കടുത്ത മാനസിക സംഘര്‍ഷത്തിന് ഇരയായിത്തീര്‍ന്നിട്ടുള്ളത്. ഗള്‍ഫ് നാടുകളിലേക്ക് തിരിച്ചു വരുന്നവര്‍ തങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമുള്ള മരുന്നുകളും അത്യാവശ്യ സാധനങ്ങളും വാങ്ങാന്‍ കഴിയാതെയും പ്രയാസത്തിലായി മാറി. യാത്ര ചെയ്യാനുള്ള ടിക്കറ്റ് എടുത്ത് ട്രാവല്‍ ഏജന്‍സികളില്‍ ഇന്നലെ പണം കൊടുക്കാമെന്ന് പറഞ്ഞവരും വെട്ടിലായി. എയര്‍പോര്‍ട്ടിലേക്കുള്ള വണ്ടിക്കൂലി പോലും നല്കാന് കഴിയാതെ വിഷമിക്കേണ്ടി വന്നുവെന്ന് ഇന്നലെ നാട്ടില്‍ നിന്ന് മടങ്ങിയെത്തിയവര്‍ പറഞ്ഞു.
പണം കൈയിലുണ്ടായിട്ടും യാതൊന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായി എന്നത് ഇതുവരെ ഇല്ലാത്ത അനുഭവമാണെന്ന് വിദഗ്ധര്‍ പോലും വിലയിരുത്തുന്നു. പണവുമായി നെട്ടോട്ടമോടിയതല്ലാതെ ആര്‍ക്കും യാതൊരു വിധ ഗുണവുമുണ്ടായില്ല. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള അനുഭവം ഉണ്ടാകുന്നതെന്ന് മുതിര്‍ന്നവര്‍ പറയുന്നു. നാട്ടില്‍ നിന്നും തിരിച്ചു പോരുമ്പോള്‍ കൈയില്‍ കരുതിയ കാശും അസാധുവായി മാറുകയാണെന്നത് പ്രവാസികളെ വേദനിപ്പിക്കുന്നുണ്ട്. നിരവധി പേര് ഇതുസംബന്ധിച്ച വാര്‍ത്ത വന്ന ഉടനെ തന്നെ എക്സ്ചേഞ്ചുകളില്‍ എത്തിയെങ്കിലും ഇന്ത്യയുടെ നോട്ടുകള്‍ മാറിക്കൊടുക്കാന്‍ പല എക്സ്ചേഞ്ചുകളും തയ്യാറായില്ല എന്ന് പറയപ്പെടുന്നു.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
-
More23 hours agoപുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

