Connect with us

Culture

ഈ ക്രൂരതകള്‍ എന്റെ പേരിലല്ല; ബീഫ് കൊലപാതകങ്ങള്‍ക്കെതിരെ #NotInMyName സോഷ്യല്‍ മീഡിയയില്‍ തരംഗം

Published

on

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചു കൊണ്ടുള്ള ‘എന്റെ പേരിലല്ല’ (#NotInMyName) കാംപെയ്ന്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. ട്വിറ്ററില്‍ ടോപ് ട്രെന്‍ഡുകളില്‍ ഇടംപിടിച്ച #NotInMyName ഹാഷ്ടാഗ് ഫേസ്ബുക്ക്, ഗൂഗിള്‍ പ്ലസ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ പ്ലാറ്റ്‌ഫോമുകളിലും തരംഗമായി.

‘എന്റെ പേരിലല്ല’ എന്ന പേരില്‍ ഇന്ന് മുംബൈ, ന്യൂഡല്‍ഹി, ഹൈദരാബാദ്, അഹമ്മദാബാദ്, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, തിരുവനന്തപുരം, പൂനെ, ചെന്നൈ, പട്‌ന, ലഖ്‌നൗ, കൊച്ചി, യു.എസ്സിലെ ബോസ്റ്റണ്‍, ലണ്ടന്‍, പാകിസ്താനിലെ കറാച്ചി തുടങ്ങിയ നഗരങ്ങളില്‍ ഇന്ന് വൈകുന്നേരം കൂട്ടായ്മകളും സംഘടിപ്പിക്കുന്നുണ്ട്.

പെരുന്നാള്‍ ഷോപ്പിങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ജുനൈദ് എന്ന 16-കാരനെ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഹരിയാനയിലെ ബല്ലഭ്ഘഡില്‍ തീവണ്ടിയില്‍ വെച്ച് കുത്തിക്കൊന്ന സംഭവമാണ് പശുവിന്റെ പേരില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്കെതിരായ പുതിയ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്. നേരത്തെ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ പിതാവായ മുഹമ്മദ് അഖ്‌ലാഖ് എന്ന വൃദ്ധനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തിയപ്പോഴും സമാനമായ സോഷ്യല്‍ മീഡിയാ കാംപെയ്ന്‍ നടന്നിരുന്നു. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ് പശുവിന്റെ പേരുള്ള കൊലപാതക പരമ്പര ശക്തമായത്. നിയമത്തെ ഭയമില്ലാതെ അക്രമം അഴിച്ചുവിടുന്ന സംഘങ്ങള്‍ പ്രധാനമായും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് അഴിഞ്ഞാടുന്നത്. ഇതിനെ അപലപിക്കാനോ നിയന്ത്രിക്കാനോ പ്രധാനമന്ത്രിയോ ബി.ജെ.പി നേതാക്കളോ തയാറാവാറില്ല.

തീവണ്ടിയില്‍ വെച്ച് ഇരുപതോളം വരുന്ന ആള്‍ക്കൂട്ടം ജുനൈദിനെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബി.ബി.സി, അല്‍ജസീറ, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ സംഭവവും ഇന്ത്യയിലെ പശുആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പ്രധാനമന്ത്രി ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.

മാധ്യമപ്രവര്‍ത്തകരായ ബര്‍ഖ ദത്ത്, സുഹാസിനി ഹൈദര്‍, രാജ്ദീപ് സര്‍ദേശായ്, മാലിനി പാര്‍ത്ഥസാരഥി, സാഗരിക ഘോസ്, റാണ ഘോസ്, അഭിജിത് മജുംദാര്‍, നേഹ ദീക്ഷിത് തുടങ്ങി നിരവധി പേര്‍ #NotInMyName ഹാഷ്ടാഗില്‍ സന്ദേശങ്ങള്‍ രേഖപ്പെടുത്തി.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending