More
ഓഖി പാക്കേജ്: കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനായി 7340.45 കോടി സഹായം ആവശ്യപ്പെട്ട കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 133 കോടി മാത്രമാണ് ആകെ അനുവദിച്ചത്. നിയമസഭയില്‍ കെ.ദാസന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കിയ മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചതാണ് ഇക്കാര്യം. ഓഖി ദുരന്തം ഉണ്ടായിട്ട് മൂന്നര മാസം പിന്നിട്ടു.
പ്രത്യേക പാക്കേജില്‍ നിന്നുള്ള സഹായം നേടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കേന്ദ്രം അനുവദിച്ച 133 കോടി അപര്യാപ്തമാണ്. സംസ്ഥാനം സമര്‍പ്പിച്ച 7340.45കോടിയുടെ പ്രത്യേക പാക്കേജുമായി അനുവദിച്ച തുകയ്ക്ക് ബന്ധമില്ല. തുക ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലേക്ക് അടിയന്തിര സഹായമായി അനുവദിച്ചിട്ടുള്ളതാണ്. ഓഖിയില്‍പെട്ട് കാണാതായ 102പേരുടെ കുടുംബങ്ങള്‍ക്ക്, മരിച്ചവര്‍ക്ക് നല്‍കുന്ന ധനസഹായം നല്‍കനാണ് തീരുമാനം. ഇതിനുള്ള നിയമതടസങ്ങള്‍ ഒഴിവാക്കിയെടുക്കാനുള്ള ത്വരിത പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഒടുവിലെ ഒദ്യോഗിക കണക്ക് പ്രകാരം ഓഖി ദുരന്തത്തില്‍ 52 മത്സ്യത്തൊഴിലാളികള്‍ക്ക് ജീവഹാനിയുണ്ടാവുകയും 102 മത്സ്യത്തൊഴിലാളികളെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 384 മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ വള്ളവും വലയും മറ്റ് അനുസാരികളും നഷ്ടപ്പെടു കയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. മത്സ്യമേഖലയിലെ 74 വീടുകള്‍ പൂര്‍ണ്ണമായും 458 വീടുകള്‍ ഭാഗികമായും നഷ്ടമുണ്ടായി.
കേന്ദ്രത്തിന് സമര്‍പ്പിച്ച പുനരധിവാസ പാക്കേജനുസരിച്ച് കൂടുതല്‍ ധനസഹായം ലഭിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കാന്‍ മത്സ്യബന്ധന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായും റവന്യൂഭവനനിര്‍മ്മാണദുരന്ത നിവാരണം, ആരോഗ്യം, വൈദ്യുതി, സാമൂഹ്യനീതി, പൊതുമരാമത്ത്, ജലവിഭവം വകുപ്പുകളുടെ സെക്രട്ടറിമാര്‍ അംഗങ്ങളുമായി ഉന്നതതല ഔദ്യോഗിക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
kerala
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി; അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നെന്ന് ആരോപണം

പാലക്കാട് തച്ചനാട്ടുകരയിൽ ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി. ചോളോട് സ്വദേശിനിയായ ആശീർ നന്ദയെ കഴിഞ്ഞ ദിവസമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നാണ് ബന്ധുക്കളുടെ ആരോപണം. ഒന്നര മാർക്ക് കുറഞ്ഞത്തിന്റെ പേരിൽ അധ്യാപകർ മാനസികമായി പീഡിപ്പിച്ചുവെന്ന് അച്ഛൻ പ്രശാന്തും ബന്ധുക്കളും ആരോപിച്ചു.
ഒൻപതാം ക്ലാസിൽ ക്ലാസ് തുടങ്ങി മാസങ്ങൾ പിന്നിട്ട ശേഷം ഡിവിഷൻ മാറ്റിയിരുത്തി. സ്വന്തം കൈപ്പടയിൽ ഇനി മാർക്ക് കുറഞ്ഞാൽ എട്ടാം ക്ലാസിൽ തന്നെ പഠനം തുടരാം എന്ന് എഴുതി വാങ്ങിച്ചുവെന്നും ബന്ധുക്കൾ ആരോപിച്ചു. മാതാപിതാക്കളുടെ മുൻപിൽ വച്ചാണ് ആശിർ നന്ദയെക്കൊണ്ട് എഴുതി വാങ്ങിച്ചത്. പരാതിയുമായി മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു.
india
ലഹരി ഇടപാട്: ശ്രീകാന്ത് അഞ്ച് ലക്ഷത്തിന്റെ കൊക്കെയ്ൻ 43 തവണയായി വാങ്ങിയെന്ന് പൊലീസ്

ചെന്നൈ: ലഹരി ഇടപാട് കേസിൽ നടൻ ശ്രീകാന്തിനെതിരെ നർകോട്ടിക് നിയമത്തിലെ 3 വകുപ്പുകൾ പ്രകാരം നടപടി. നടൻ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണു കേസെടുത്തത്. 10 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തിങ്കൾ വൈകിട്ടാണു ശ്രീകാന്തിനെ നുങ്കംപാക്കം പൊലീസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ നുങ്കംപാക്കത്തെ വീട്ടിൽ നിന്നു ലഹരി പിടിച്ചെടുത്ത പൊലീസ്, ലഹരി വാങ്ങുന്നതിന് നടത്തിയ പണമിടപാടുകളും കണ്ടെത്തിയിരുന്നു.
അതിനിടെ, പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ എഗ്‌മൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. തനിക്കു മകനുണ്ടെന്നും കുടുംബത്തെ സംരക്ഷിക്കണമെന്നും ജാമ്യാപേക്ഷയിൽ അഭ്യർഥിച്ചു. ലഹരി ഇടപാടിൽ കൂടുതൽ പേർക്കു ബന്ധമുണ്ടോയെന്നതടക്കം കണ്ടെത്തുന്നതിന് നടനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണു പൊലീസിന്റെ തീരുമാനം. അതേസമയം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു നടൻ കൃഷ്ണയെയും പൊലീസ് ചോദ്യം ചെയ്യും. കൃഷ്ണയ്ക്കു പൊലീസ് സമൻസ് അയച്ചു. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ടു കൃഷ്ണ കേരളത്തിലാണുള്ളത്.
ശ്രീകാന്ത് കൊക്കെയ്ൻ വാങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 43 തവണയായി അഞ്ചു ലക്ഷം രൂപയ്ക്കു ശ്രികാന്ത് കൊക്കെയ്ൻ വാങ്ങിയതായാണ് വിലയിരുത്തൽ. ഇതിന്റെ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിക്കുന്ന ഡിജിറ്റൽ പണമിടപാടു വിവരങ്ങൾ, വിൽപ്പനക്കാരുമായുള്ള മൊബൈൽ സന്ദേശങ്ങൾ തുടങ്ങിയവും കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിലെ വിവിധ പബ്ബുകളിലും സ്വകാര്യ പാർട്ടികളിലുമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നത്. പല താരങ്ങൾക്കും ശ്രീകാന്ത് കൊക്കെയ്ൻ നൽകിയതായും വിവരമുണ്ട്. അതുകൊണ്ട് തന്നെ കൂടുതൽ താരങ്ങളെ ചോദ്യം ചെയ്യാൻ വിളിക്കാനാണ് സാധ്യത.
kerala
സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
-
kerala3 days ago
7000 കടന്ന് ആര്യാടന് ഷൗക്കത്തിന്റെ ലീഡ്; ആവേശത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍
-
kerala3 days ago
പോത്തുകല്ലും തൂക്കി യുഡിഎഫ്’; സിപിഎം കോട്ടയായ വി.എസ് ജോയിയുടെ വാർഡിലടക്കം വൻ മുന്നേറ്റം, ആര്യാടൻ ഷൗക്കത്തിന്റെ വിജയം 11432 വോട്ടിന്
-
kerala3 days ago
‘നന്ദി ഉണ്ട് മാഷേ’; എം വി ഗോവിന്ദന് പരോക്ഷ വിമർശനവുമായി ‘റെഡ് ആർമി’
-
kerala3 days ago
ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായി; ലീഡ് ഉയര്‍ത്തി ആര്യാടന്
-
kerala3 days ago
ഹൃദയാഘാതം; വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
-
kerala3 days ago
‘വിജയത്തിൽ ഒരാൾക്കും ക്രെഡിറ്റ് കൊടുക്കാൻ കഴിയില്ല; എല്ലാവരും ഒറ്റക്കെട്ടായി നിന്നു’; അടൂർ പ്രകാശ്
-
kerala3 days ago
‘അച്ഛാ നമ്മള് ജയിച്ചൂട്ടോ…’; പ്രതികരണവുമായി വി.വി പ്രകാശിന്റെ മകള്‍
-
kerala3 days ago
‘ചങ്ക് കൊടുത്തും മുന്നണിയെ സ്നേഹിക്കുന്ന പ്രവർത്തകരും നേതാക്കളും’; 2026ൽ യു.ഡി.എഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരും: വി.ഡി. സതീശൻ