Connect with us

More

ബി.ജെ.പി കേന്ദ്ര അധികാരവും പണവും ദുര്‍വിനിയോഗം ചെയ്യുന്നു

Published

on

 

കോട്ടയം: മേഘാലയത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ താരപ്രചാരകരായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയത്തിലെത്തിയ ഉമ്മന്‍ചാണ്ടിക്ക് പ്രചാരണ കേന്ദ്രങ്ങളിലെല്ലാം മേഘാലയ ജനത ഊഷ്മള വരവേല്‍പ്പാണ് നല്‍കുന്നത്. നാല് ദിവസത്തെ പ്രചാരണത്തിനെത്തിയ ഉമ്മന്‍ചാണ്ടിയെ പരമാവധി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുപ്പിക്കാനാണ് പ്രാദേശിക നേതാക്കളുടെ ശ്രമം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്നിട്ടും മേഘാലയത്തിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ അധികാരവും പണവും ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് പ്രചാരണ യോഗത്തില്‍ ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
മേഘാലയത്തിലെ തെരഞ്ഞെടുപ്പ് വിജയം കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മേഘാലയത്തില്‍ നേടുന്ന വിജയം കോണ്‍ഗ്രസിന് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കൂടുതല്‍ ഊര്‍ജം പകരും. മേഘാലയത്തില്‍ മാത്രമല്ല രാജ്യമൊട്ടാകെ ബി.ജെ.പി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ആശയങ്ങളെ ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഓരോ യോഗങ്ങളിലും അക്കമിട്ട് നിരത്തുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉത്പ്പന്നങ്ങള്‍ക്ക് വില കുത്തനെ താഴ്ന്നിട്ടും അതിന്റെ യാതൊരു പ്രയോജനവും സാധാരണക്കാര്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍ നേട്ടം മുഴുവന്‍ വന്‍കിട കമ്പനികള്‍ക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഷില്ലോംഗില്‍ ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താ സമ്മേളനത്തിനടക്കം തെരഞ്ഞെടുപ്പ് പര്യടനങ്ങള്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ നിര്‍ദേശപ്രകാരം കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സംഘം തന്നെ ഈ ദിവസങ്ങളില്‍ മേഘാലയത്തിലെത്തിയിട്ടുണ്ട്. വന്‍കിട സമ്മേളനങ്ങള്‍ക്ക് പകരം ചെറിയ കുടുംബയോഗങ്ങളില്‍ പങ്കെടുത്ത് പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനാണ് നാല് ദിവസവും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കെ.സി. ജോസഫ് എം.എല്‍.എ, ആന്റോ ആന്റണി എം.പി., ജോസഫ് വഴയ്ക്കന്‍, ടോമി കല്ലാനി എന്നിവരും പ്രചാരണ രംഗത്തുണ്ട്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending