Connect with us

kerala

ഓണക്കിറ്റില്‍ കൈയിട്ടു; തൂക്കവെട്ടിപ്പില്‍ നഷ്ടം 77 ലക്ഷം രൂപ

സൗജന്യ ഓണക്കിറ്റിലേക്കായി സപ്ലൈകോ വാങ്ങിയ ശര്‍ക്കരയില്‍ തൂക്ക വെട്ടിപ്പ്. ഈറോഡ് ആസ്ഥാനമായ എ.വി.എന്‍ ട്രേഡേഴ്‌സ് നല്‍കിയ ശര്‍ക്കരയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

Published

on

 

സൗജന്യ ഓണക്കിറ്റിലേക്കായി സപ്ലൈകോ വാങ്ങിയ ശര്‍ക്കരയില്‍ തൂക്ക വെട്ടിപ്പ്. ഈറോഡ് ആസ്ഥാനമായ എ.വി.എന്‍ ട്രേഡേഴ്‌സ് നല്‍കിയ ശര്‍ക്കരയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സപ്ലൈകോയ്ക്ക് 77 ലക്ഷം നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
കിറ്റില്‍ നല്‍കിയ ഒരുകിലോ ശര്‍ക്കര പായ്ക്കറ്റാണിത്. തൂക്കി നോക്കിയാല്‍ 950 ഗ്രാം. ബാക്കി അന്‍പത് ഗ്രാം എവിടെപ്പോയെന്ന് അറിയാന്‍ പെരുമ്പാവൂരിലെ ഡിപ്പോ മാനേജര്‍ സപ്ലൈകോ വിജിലന്‍സ് ഓഫീസര്‍ക്ക് അയച്ച കത്ത് നോക്കിയാല്‍ മതി. പെരുമ്പാവൂരില്‍ വിതരണം ചെയ്ത 27920 കിലോ ശര്‍ക്കരയില്‍ ഓരോ കിറ്റിലും 50 ഗ്രാം വീതം കുറവ്. കമ്പനിയുടെ പേരോ, പായ്ക്കിങ് തീയതിയോ കാലാവധിയോ പായ്ക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലന്നും സപ്ലൈകോയുടെ സല്‍പേരിനിത് കളങ്കമുണ്ടാക്കുമെന്നും കത്തില്‍ പറയുന്നു.

തൃശൂരില്‍ നിന്നും റാന്നിയില്‍ നിന്നും സമാന പരാതി വന്നതോടെയാണ് സപ്ലൈകോയും അറിയുന്നത്. ഈറോഡ് ആസ്ഥാനമായ എം.വി.എന്‍ ട്രേഡ് വെന്‍ച്വേഴ്‌സ് എന്ന സ്ഥാപനമാണ് തൂക്കത്തില്‍ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. ഈ കമ്പനിക്ക് പതിനഞ്ച് ഡിപ്പോകളിലായി 25,77,000 കിലോ ശര്‍ക്കരയുടെ ഓര്‍ഡറാണ് നല്‍കിയത് . ഒരു കിലോയില്‍ 50 ഗ്രാം വച്ച് കുറഞ്ഞാല്‍ ആകെ 1,28,850 കിലോ. കിലോയ്ക്ക് 60 രൂപ വച്ച് നോക്കിയാല്‍പോലും 77, 31,000 രൂപ നഷ്ടം. കരാര്‍ കിട്ടിയ അഞ്ചു കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതും ഇതേ കമ്പനിക്ക് തന്നെ.

തല്‍ക്കാലം അന്‍പത് ഗ്രാം കൂടി ചേര്‍ത്ത് ഡിപ്പോയില്‍ പായ്ക്കറ്റ് പുനക്രമീകരിക്കാനാണ് എംഡിയുടെ നിര്‍ദേശിച്ചിരിക്കുന്നത്. സപ്ലൈകോ വിജിലന്‍സ് ഓഫീസറുടെ കീഴില്‍ ഓരോ മേഖലയിലും അഞ്ചുപേരടങ്ങുന്ന ഫ്‌ലയിങ് സ്‌ക്വാഡും, കിറ്റ് പായ്ക്കിങ്ങിന് മോണിട്ടറിങ് കമ്മിറ്റിയുമുള്ളപ്പോഴാണ് ഈ വെട്ടിപ്പ് നടന്നത്.

തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച ശര്‍ക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് തൂക്കത്തില്‍ വെട്ടിപ്പ് നടന്നിട്ടുണ്ടെന്ന കണ്ടെത്തല്‍. വിതരണക്കാര്‍ക്കെതിരെ മാത്രമല്ല, ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകണം.

 

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending