Connect with us

FOREIGN

ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്ക് ഹജ്ജിന് അവസരം

കഴിഞ്ഞ തവണയും ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയത്.

Published

on

അഷ്‌റഫ് വേങ്ങാട്ട്

റിയാദ്: 2024ൽ വിശുദ്ധ ഹജ്ജ് കർമ്മത്തിന് 1,75,025 പേർക്ക് അനുമതി ലഭിക്കുമെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് വെൽഫെയർ ആന്റ് പ്രസ് ഇൻഫർമേഷൻ കോൺസുൽ മുഹമ്മദ് ഹാഷിം വെളിപ്പെടുത്തി . ജിദ്ദയിലെ ഷെറാട്ടൺ ഹോട്ടലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധ കർമ്മത്തിന് എത്തുന്ന ഇന്ത്യൻ തീർത്ഥാടകരുടെ നടപടികൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി സഊദി ഹജ്, ഉംറ മന്ത്രി എച്ച്.ഇ. ഡോ. തൗഫീഖ് അൽ റബീഅ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നുവെന്നും ഹജ്ജ് ഉംറ തീർത്ഥാടകർക്ക് അനായാസം കർമ്മത്തിന് സഊദിയിലെത്താൻ വേണ്ടിയുള്ള നിരവധി തീരുമാനങ്ങൾ കൈക്കൊണ്ടതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണയും ഹജ്ജ് കർമ്മത്തിന് ഇന്ത്യയിൽ നിന്ന് ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയത്.

FOREIGN

ബുറൈദ കെഎംസിസി റഷീദ് കുടുംബ സഹായ ഫണ്ട് കൈമാറി

Published

on

ബുറൈദ: ഖുബൈബ് കേരളാ മർക്കറ്റിലെ ഗ്രോസറിയിൽ വർഷങ്ങളോളം ജോലി ചെയ്തിരുന്ന കോഴിക്കോട് തലയാട് സ്വദേശി റഷീദിന്റെയും ഭാര്യയുടെയും ചികിത്സ സഹായത്തിനായി ബുറൈദ കെഎംസിസി മെംബെർമാരിൽ നിന്നും സ്വരൂപിച്ച തുക കെഎംസിസി ബുറൈദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ബഷീർ വെള്ളില ബുറൈദ റഷീദ്‌ കുടുംബ സഹായകമ്മിറ്റി ചെയർമാൻ ശരീഫ് തലയാടിന് കൈമാറി.

ബുറൈദയിലെ മുൻ പ്രവാസി കൂടിയായ റഷീദിന്റെ കുടുംബത്തിനെ സഹായിക്കുന്നതിനുവേണ്ടി സുഹൃത്തികളും ബുറൈദയിലെ മുഖ്യധാരാ സംഘടനകളും ചേർന്ന് ബുറൈദ റഷീദ് കുടുംബ സഹായ കമ്മറ്റി രൂപീകരിച്ചു കൊണ്ട് കഴിഞ്ഞ രണ്ടുമാസത്തോളമായി ബുറൈദയിൽ പ്രവർത്തനം ആരംഭിക്കുകയും സുമനസ്സുകളും സഹായം കണ്ടെത്തുകയും ചെയ്യുന്നുണ്ട്.

റഫീഖ് ചെങ്ങളായി, ഫൈസൽ ആലത്തൂർ,കുട്ടി എടക്കര, ശരീഫ് മാങ്കടവ്, ലത്തീഫ് പള്ളിയാലിൽ, ഇക്ബാൽ പാറക്കാടൻ,അസീസ് മിനി ഹോട്ടൽ,നിഷാദ് പാലക്കാട്,സലീംമങ്കയം,ഫൈസൽ മല്ലാട്ടി,ഹുസൈൻ പട്ടാമ്പി, ഇസ്മായിൽ ചെറുകുളമ്പു, സലാം പുളിക്കൽ എന്നിവർ പങ്കെടുത്തു

Continue Reading

FOREIGN

സഊദിയിൽ വാഹനാപകടം തൃശൂർ സ്വദേശി മരണപ്പെട്ടു

മനോജ് മേനോൻ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

Published

on

അശ്‌റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടത്തിൽപെട്ട് പ്രവാസി മലയാളി മരണപ്പെട്ടു. തൃശൂർ പൂങ്കുന്നം സ്വദേശി മനോജ് മേനോൻ (44) ആണ് മരിച്ചത്. ദമ്മാം-ജുബൈൽ റോഡിൽ റസ്തന്നൂറ എക്സിറ്റ് കഴിഞ്ഞ ഉടനെ
ചെക്ക് പോയിൻ്റിന് സമീപമാണ് അപകടമുണ്ടായത്. മനോജ് മേനോൻ സഞ്ചരിച്ചിരുന്ന വാഹനം റോഡിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മനോജ് മേനോൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് സുരേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം സുരേഷ് ആസ്പത്രി വിട്ടു. ഔദ്യോഗിക ആവശ്യാർഥമുള്ള യാത്രയിലായിരുന്നു ഇരുവരും.
കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരാണ് മരണപ്പെട്ട മനോജ് മേനോൻ. അഞ്ചുവർഷത്തിലേറെയായി ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്ന മനോജ് മേനോൻ നേരത്തെ ഖത്തറിലും പ്രവാസിയായിരുന്നു.

ഭാര്യ: ഗോപിക മേനോൻ. മകൻ:അഭയ് മേനോൻ. മരണ വിവരമറിഞ്ഞ് ദുബൈയിൽ നിന്നും ഭാര്യാസഹോദരൻ ശരത് ദമ്മാമിൽ എത്തിയിട്ടുണ്ട്. ഖത്വീഫ് സെൻട്രൽ ആസ്പത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി കെ.എം.സി.സി അറിയിച്ചു.

Continue Reading

FOREIGN

പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി എളുപ്പം ഇടപാട് നടത്താം; ഖത്തറിലും യുപിഐ സേവനം

ക്യൂആര്‍ കോഡ് അധിഷ്ഠിത യുപിഐ പേയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

Published

on

പ്രവാസി ഇന്ത്യക്കാര്‍ ധാരാളമുള്ള ഖത്തറിലും ഇനി യുപിഐ ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. ഇതുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്കിന് കീഴിലുള്ള നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ രാജ്യാന്തര മുഖമായ എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് ഖത്തര്‍ നാഷണല്‍ ബാങ്കുമായി കരാര്‍ ഒപ്പിട്ടു. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും വലിയ ധനകാര്യ സ്ഥാപനമാണ് ക്യൂഎന്‍ബി. ക്യൂആര്‍ കോഡ് അധിഷ്ഠിത യുപിഐ പേയ്‌മെന്റ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

ക്യൂഎന്‍ബി മര്‍ച്ചന്റ് നെറ്റ്വര്‍ക്ക് വഴി ഖത്തറില്‍ യുപിഐ പേയ്മെന്റ് നടത്താന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തറിലൂടെ കടന്നുപോകുകയും ചെയ്യുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ഇത് പ്രയോജനം ചെയ്യും.

ഖത്തറില്‍ യുപിഐ സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് രാജ്യം സന്ദര്‍ശിക്കുന്ന ധാരാളം ഇന്ത്യക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്ന് എന്‍പിസിഐ ഇന്റര്‍നാഷണല്‍ ഡെപ്യൂട്ടി ചീഫ് അനുഭവ് ശര്‍മ്മ പറഞ്ഞു. അവരുടെ ഇടപാടുകള്‍ ലഘൂകരിക്കാനും ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനും ഇതുവഴി സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാതെയുള്ള വിദേശ യാത്രാ അനുഭവം ഇത് പകരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Continue Reading

Trending