Connect with us

india

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; മോദിയുടെ നിര്‍ദേശങ്ങള്‍ എന്തു കൊണ്ട് പ്രായോഗികമല്ല- അഞ്ചു കാരണങ്ങള്‍

കേള്‍ക്കുമ്പോള്‍ മനോഹരമായ ആശയമാണ് ഒന്നിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയാലുള്ള പ്രശ്‌നങ്ങള്‍ എന്താണ് എന്ന് പരിശോധിക്കുന്നു.

Published

on

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഒരിക്കല്‍ക്കൂടി ഉയര്‍ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് രാജ്യത്തിന്റെ അനിവാര്യതയാണ് എന്നും ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ സാമ്പത്തിക ബാധ്യതയാണ് എന്നും മോദി പറയുന്നു. നേരത്തെ പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്ത ആശയം ഭരണഘടനാ ദിനത്തിലാണ് മോദി ഒരിക്കല്‍ക്കൂടി ചര്‍ച്ചയ്ക്കു വയ്ക്കുന്നത്.

കേള്‍ക്കുമ്പോള്‍ മനോഹരമായ ആശയമാണ് ഒന്നിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയാലുള്ള പ്രശ്‌നങ്ങള്‍ എന്താണ് എന്ന് പരിശോധിക്കുന്നു.

  1. നമ്മുടെ ഭരണഘടനയ്ക്ക് പാര്‍ലമെന്റിനെ പോലെ പ്രധാനമാണ് സംസ്ഥാന നിയമനിര്‍മാണ സഭകളും. ഓരോന്നിനും അതിന്റേതായ ഭരണഘടനാ അവകാശങ്ങള്‍ ഉണ്ട്. അത് സ്വയം നിശ്ചയിക്കാനുള്ള അവകാശവുമുണ്ട്. ഫെഡറലിസത്തിന്റെ അന്തസ്സത്ത സംരക്ഷിക്കേണ്ടത് ഉണ്ട് എങ്കില്‍ നിയമസഭകളുടെ അധികാരം വകവച്ചു കൊടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പിന് കേന്ദ്രീകൃത സംവിധാനം ദോഷം ചെയ്യും.
  2. അഞ്ചു വര്‍ഷമാണ് ഒരു നിയമസഭയുടെ കാലാവധി. അതിനു മുമ്പ് സര്‍ക്കാര്‍ വീണാല്‍ പിന്നെ എന്തു ചെയ്യും? ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയ പ്രകാരം അടുത്ത ജനവിധി വരാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കണം. അത്രയും കാലം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരും. രാഷട്രപതി ഭരണം ജനപ്രാതിനിധ്യ പ്രകാരമുള്ള സര്‍ക്കാറാകില്ല. അത് ജനാധിപത്യത്തിന്റെ നിഷേധമാണ്.
  3. അഞ്ചു വര്‍ഷം തികയ്ക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വീണാല്‍ എന്തു ചെയ്യും? കേന്ദ്രത്തില്‍ രാഷ്ട്രപതി ഭരണം ഭരണഘടന അനുശാസിക്കുന്നില്ല. മറ്റൊരു പൊതുതെരഞ്ഞെടുപ്പ് തന്നെ ശരണം.
  4. ലോക്‌സഭ ഇല്ലാതാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളിലെ ഭരണം വേണ്ടെന്നു വയ്ക്കാനാകുമോ? അതിനു കഴിയില്ല.
  5. ചെലവു ചുരുക്കാം എന്നതു കൊണ്ടു മാത്രം ഭരണവ്യവസ്ഥയില്‍ ക്രമരാഹിത്യം ഉണ്ടാകാന്‍ പാടില്ല. ബ്യൂറോക്രസിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണസംവിധാനം കൂടിയാകും ഇത്. അതു കൊണ്ടുതന്നെ ജനാധിപത്യ സംവിധാനത്തില്‍ സമ്പൂര്‍ണമായ അവ്യവസ്ഥയ്ക്ക് ഇത് കാരണമാകും.

(ആശയങ്ങള്‍ക്ക് കടപ്പാട്- വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ഥാപ്പര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ഹൗ വണ്‍ നാഷന്‍, വണ്‍ ഇലക്ഷന്‍ കുഡ് ആള്‍ട്ടര്‍ ഔര്‍ പൊളിറ്റികല്‍ സിസ്റ്റം എന്ന ലേഖനം)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരു ദുരന്തം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് സിദ്ധരാമയ്യ

പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

ബെംഗളൂരു: ആര്‍സിബി വിജയാഹ്ലാദ പ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. സംഭവത്തെ തുടര്‍ന്ന് ഉത്തരവാദികളായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി സിദ്ധരാമയ്യ പറഞ്ഞു.

പൊലീസ് കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അടുത്ത നടപടി ആര്‍സിബിക്കും ഉള്‍പ്പെട്ട ക്രിക്കറ്റ് ബോഡിക്കും എതിരായിരിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞിരുന്നു. കര്‍ണാടക സ്‌റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡിഎന്‍എക്കുമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. 35,000 പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്.

Continue Reading

india

പെരുന്നാളിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ കന്നുകാലി വിപണികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

Published

on

ബലിപെരുന്നാളിന് മുന്നോടിയായി ജൂണ്‍ 3 മുതല്‍ 8 വരെ കന്നുകാലി വിപണികള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. മഹാരാഷ്ട്ര സര്‍ക്കാര്‍റിന്റെ ഭാഗമായുള്ള ഗോസേവ ആയോഗ് ആണ് എല്ലാ കാര്‍ഷിക ഉല്‍പന്ന വിപണി കമ്മിറ്റികള്‍ക്കും (എപിഎംസി) കന്നുകാലി വിപണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. നിര്‍ദേശം കച്ചവടക്കാരെ നേരിട്ട് ബാധിക്കുന്നതിനാല്‍ ഉത്തരവിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാഡി ഈ ഉത്തരവിനെ ചെറുകിട വ്യാപാരികളോടുള്ള ‘അനീതി’ എന്ന് വിമര്‍ശിച്ചു. ‘ചന്തകള്‍ നടത്തിയില്ലെങ്കില്‍ ആട്, എരുമ, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ വ്യാപാരവും നിലയ്ക്കും. ഇത് കര്‍ഷകര്‍, ചുമട്ടുതൊഴിലാളികള്‍, ബ്രോക്കര്‍മാര്‍, ഡ്രൈവര്‍മാര്‍, ഖുറേഷിഖാതിക് സമൂഹം, തൊഴിലാളികള്‍ എന്നിവരുടെ ദൈനംദിന വരുമാനത്തെ തടസ്സപ്പെടുത്തും.’ വഞ്ചിത് ബഹുജന്‍ അഘാഡിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് പറഞ്ഞു.

നിലവിലുള്ള നിയമപ്രകാരം നിലവില്‍ ഗോമാംസം കൈവശം വയ്ക്കുന്നത് കുറ്റകരമാണ്.
സംസ്ഥാനത്തെ 305 പ്രിന്‍സിപ്പല്‍, 603 സെക്കന്‍ഡറി അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റ് കമ്മിറ്റികളെല്ലാം എപിഎംസി നിയമപ്രകാരം മഹാരാഷ്ട്ര സംസ്ഥാന കാര്‍ഷിക വിപണന ബോര്‍ഡിന്റെ നിയന്ത്രണത്തിലാണ്. കൂടാതെ സംസ്ഥാനത്ത് 292 കന്നുകാലി വിപണികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അവയില്‍ മിക്കതിന്റെയും മേല്‍നോട്ടം എപിഎംസികള്‍ക്കാണ്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗോസേവ ആയോഗ് പുതുക്കിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം പശുക്കള്‍, കാളകള്‍ എന്നിവ വില്‍ക്കുന്ന വിപണികള്‍ക്ക് മാത്രമേ വിലക്കുള്ളു.

Continue Reading

india

‘കുംഭമേളയില്‍ 60 പേരോളം മരിച്ചു, ഞാന്‍ വിമര്‍ശിച്ചില്ല, ദുരന്തത്തില്‍ രാഷ്ട്രീയം കളിക്കാനില്ല’; സിദ്ധരാമയ്യ

Published

on

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

‘ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

Continue Reading

Trending