Connect with us

india

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; മോദിയുടെ നിര്‍ദേശങ്ങള്‍ എന്തു കൊണ്ട് പ്രായോഗികമല്ല- അഞ്ചു കാരണങ്ങള്‍

കേള്‍ക്കുമ്പോള്‍ മനോഹരമായ ആശയമാണ് ഒന്നിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയാലുള്ള പ്രശ്‌നങ്ങള്‍ എന്താണ് എന്ന് പരിശോധിക്കുന്നു.

Published

on

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം ഒരിക്കല്‍ക്കൂടി ഉയര്‍ത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അത് രാജ്യത്തിന്റെ അനിവാര്യതയാണ് എന്നും ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പുകള്‍ സാമ്പത്തിക ബാധ്യതയാണ് എന്നും മോദി പറയുന്നു. നേരത്തെ പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്ത ആശയം ഭരണഘടനാ ദിനത്തിലാണ് മോദി ഒരിക്കല്‍ക്കൂടി ചര്‍ച്ചയ്ക്കു വയ്ക്കുന്നത്.

കേള്‍ക്കുമ്പോള്‍ മനോഹരമായ ആശയമാണ് ഒന്നിച്ചു നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. എന്നാല്‍ ഇത്തരത്തില്‍ തെരഞ്ഞെടുപ്പുകള്‍ നടത്തിയാലുള്ള പ്രശ്‌നങ്ങള്‍ എന്താണ് എന്ന് പരിശോധിക്കുന്നു.

  1. നമ്മുടെ ഭരണഘടനയ്ക്ക് പാര്‍ലമെന്റിനെ പോലെ പ്രധാനമാണ് സംസ്ഥാന നിയമനിര്‍മാണ സഭകളും. ഓരോന്നിനും അതിന്റേതായ ഭരണഘടനാ അവകാശങ്ങള്‍ ഉണ്ട്. അത് സ്വയം നിശ്ചയിക്കാനുള്ള അവകാശവുമുണ്ട്. ഫെഡറലിസത്തിന്റെ അന്തസ്സത്ത സംരക്ഷിക്കേണ്ടത് ഉണ്ട് എങ്കില്‍ നിയമസഭകളുടെ അധികാരം വകവച്ചു കൊടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പിന് കേന്ദ്രീകൃത സംവിധാനം ദോഷം ചെയ്യും.
  2. അഞ്ചു വര്‍ഷമാണ് ഒരു നിയമസഭയുടെ കാലാവധി. അതിനു മുമ്പ് സര്‍ക്കാര്‍ വീണാല്‍ പിന്നെ എന്തു ചെയ്യും? ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ആശയ പ്രകാരം അടുത്ത ജനവിധി വരാന്‍ അഞ്ചു വര്‍ഷം കാത്തിരിക്കണം. അത്രയും കാലം സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വരും. രാഷട്രപതി ഭരണം ജനപ്രാതിനിധ്യ പ്രകാരമുള്ള സര്‍ക്കാറാകില്ല. അത് ജനാധിപത്യത്തിന്റെ നിഷേധമാണ്.
  3. അഞ്ചു വര്‍ഷം തികയ്ക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ വീണാല്‍ എന്തു ചെയ്യും? കേന്ദ്രത്തില്‍ രാഷ്ട്രപതി ഭരണം ഭരണഘടന അനുശാസിക്കുന്നില്ല. മറ്റൊരു പൊതുതെരഞ്ഞെടുപ്പ് തന്നെ ശരണം.
  4. ലോക്‌സഭ ഇല്ലാതാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ 29 സംസ്ഥാനങ്ങളിലെ ഭരണം വേണ്ടെന്നു വയ്ക്കാനാകുമോ? അതിനു കഴിയില്ല.
  5. ചെലവു ചുരുക്കാം എന്നതു കൊണ്ടു മാത്രം ഭരണവ്യവസ്ഥയില്‍ ക്രമരാഹിത്യം ഉണ്ടാകാന്‍ പാടില്ല. ബ്യൂറോക്രസിക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണസംവിധാനം കൂടിയാകും ഇത്. അതു കൊണ്ടുതന്നെ ജനാധിപത്യ സംവിധാനത്തില്‍ സമ്പൂര്‍ണമായ അവ്യവസ്ഥയ്ക്ക് ഇത് കാരണമാകും.

(ആശയങ്ങള്‍ക്ക് കടപ്പാട്- വിഖ്യാത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ഥാപ്പര്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ ഹൗ വണ്‍ നാഷന്‍, വണ്‍ ഇലക്ഷന്‍ കുഡ് ആള്‍ട്ടര്‍ ഔര്‍ പൊളിറ്റികല്‍ സിസ്റ്റം എന്ന ലേഖനം)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്‌റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പോലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാന്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

Continue Reading

india

കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിൽ കേക്കുമായെത്തുന്ന സംഘ്പരിവാർ മറ്റിടങ്ങളിൽ ക്രൂരമായി വേട്ടയാടുന്നു: വി.ഡി സതീശൻ

ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളാണ് സംഘ്പരിവാർ. അവർ കേരളത്തിൽ പള്ളിമേടകളിലും ക്രൈസ്തവ ഭവനങ്ങളിലും കേക്കുമായെത്തും. അതേസമയം മറ്റിടങ്ങളിൽ ക്രൈസ്തവരുടെ എല്ലാ ആഘോഷങ്ങളും തടസപ്പെടുത്തും. ക്രൂരമായി ആക്രമിക്കും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഛത്തീസ്ഗഡിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഛത്തിസ്ഗഡിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളാണ് ക്രൂരമായ പോലീസ് വേട്ടയാടലിന് ഇരയായത്. കന്യാസ്ത്രീകൾക്കെതിരെ ആൾക്കൂട്ട വിചാരണ നടന്നു. പിന്നീട് കള്ളക്കേസെടുത്തു. ഭീഷണി കണക്കിലെടുത്ത് ഒരു മുൻകരുതലെന്ന നിലയിൽ പൊതുവിടങ്ങളിൽ സഭാ വസ്ത്രം ഉപേക്ഷിച്ച് സാധാരണ വേഷം ധരിക്കാൻ മുതിർന്ന വൈദികർ കന്യാസ്ത്രീകൾക്ക് അനൗദ്യോഗിക നിർദേശം നൽകിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണിത്?

മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വേട്ട അംഗീകരിക്കാനാകില്ല. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് കുഴലൂതുകയല്ല ഛത്തീസ്ഗഡ് സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റേയും ജോലി. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. അത് ബിജെപിയുടെയോ ആർഎസ്എസിന്റെയോ ഔദാര്യമല്ല. ഛത്തീസ്ഗഡിൽ കളളക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

Continue Reading

india

കളിച്ചുകൊണ്ടിരിക്കെ കയ്യില്‍ പാമ്പ് ചുറ്റി; ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു

വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു.

Published

on

ബിഹാറിലെ ബേട്ടിയ ഗ്രാമത്തില്‍ ഒരു വയസുകാരന്‍ മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊന്നു. വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കയ്യില്‍ പാമ്പ് ചുറ്റുകയും പിന്നാലെ ഗോവിന്ദ എന്ന ഒരു വയസുകാരന്‍ പാമ്പിനെ കടിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ കുട്ടി അബോധാവസ്ഥയിലായിരുന്നു.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അരികിലേക്ക് പാമ്പ് ഇഴഞ്ഞെത്തുകയും കുട്ടി കളിപ്പാട്ടം കൊണ്ട് പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തല്‍ക്ഷണം ചത്തു. കളിപ്പാട്ടമെന്ന് തെറ്റിദ്ധരിച്ചാവും കുട്ടി പാമ്പിനടുത്ത് എത്തിയതെന്നാണ് നിഗമനം.

വീട്ടുകാര്‍ വന്ന് നോക്കിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല്‍ കുട്ടിക്ക് വിഷബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ജെഎംസിഎച്ച് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ദേവികാന്ത് മിശ്ര പറഞ്ഞു.

Continue Reading

Trending