Connect with us

Video Stories

ഒറ്റ രൂപയുടെ വക്കീല്‍

Published

on

പാകിസ്താന്‍ പട്ടാളക്കോടതി വിധിച്ച തൂക്കുകയറില്‍ നിന്ന് കുല്‍ഭൂഷണ്‍ ജാദവിനെ പുഷ്പം പോലെ രക്ഷിച്ചെടുത്ത ഹരീഷ് സാല്‍വെക്കാണ് ഇന്ത്യന്‍ ജനതയുടെ അഭിവാദ്യം. ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ഖാനെ ഒരു രാത്രി പോലും ജയിലില്‍ കഴിയാന്‍ അനുവദിക്കാത്ത സാല്‍വെ ലോകത്തെ തന്നെ സമ്പന്നരായ അഭിഭാഷകരില്‍ മുമ്പനാണ്. ജനാധിപത്യ രാജ്യങ്ങളെല്ലാം പഠിപ്പും പൊടിപ്പുമുള്ള അഭിഭാഷകരുടെ കൈകളിലേക്കാണ് നീങ്ങുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയും കപില്‍ സിബലും പി.ചിദംബരവും അതിന്റെ ചിഹ്നങ്ങള്‍ മാത്രം. ദിവസ വേതനം 30 ലക്ഷം രൂപ വരെ പോകുമെങ്കിലും സാല്‍വെ അന്താരാഷ്ട്ര കോടതിയില്‍ രാജ്യത്തിന് വേണ്ടി വാദിക്കാന്‍ ഒറ്റ രൂപയേ പ്രതിഫലമായി വാങ്ങിയുള്ളൂവെന്നാണ്, സാല്‍വെക്ക് അഭിവാദ്യമര്‍പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എല്ലാരും ഹരീഷ് സാല്‍വെയെ പ്രശംസിക്കുന്നു. തക്ക സമയത്ത് രാജ്യാന്തര കോടതിയെ സമീപിക്കാനായത് നേട്ടമായി. കോടതിയിലെത്തും മുമ്പെ സര്‍ക്കാര്‍ സാല്‍വെയോടാണ് നിയമോപദേശം തേടിയത്. അതിനായി അല്‍പം സങ്കീര്‍ണമായ ഈ കേസ് പഠിച്ചു. ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ പട്ടാളം വിചാരണ ചെയ്തത് ചാരക്കേസിലാണ്. വിയന്ന അന്താഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കരാര്‍ ഒപ്പുവെച്ച രാഷ്ട്രങ്ങളാണ് പാകിസ്താനും ഇന്ത്യയും. ഈ കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു പാകിസ്താന്റെ വാദം. ജാദവിന് അഭിഭാഷകരുടെ സേവനം ലഭ്യമാക്കിയതുമില്ല. ഒന്നര മണിക്കൂര്‍ കൊണ്ട് പാകിസ്താന്‍ വാദങ്ങളെ ചുരുട്ടി മടക്കിക്കെട്ടി സാല്‍വെ ഹേഗില്‍ നിന്ന് മടങ്ങി. ഈ കേസില്‍ ഹാജരായപ്പോള്‍ പ്രത്യേക വികാരത്താല്‍ വിജൃംഭിതനായെന്ന് സാല്‍വെ സദാ ദേശ സ്‌നേഹ വിജൃംഭിതനായ അര്‍ണബ് ഗോസാമിയോട് പറഞ്ഞല്ലോ.

ഒറ്റ ഹാജറിന് അഞ്ചും പത്തും ലക്ഷം രൂപാ ഫീസാക്കുന്ന ഒരു പറ്റം അഭിഭാഷകരെങ്കിലും ഇവിടെയുണ്ട്. രാംജത്മലാനിയെന്ന തൊണ്ണൂറുകാരന്‍ എം.പിയും ഇതില്‍ വരും. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് വേണ്ടി അരുണ്‍ജെയ്റ്റ്‌ലി എന്ന കോടിപതി അഭിഭാഷക മന്ത്രിക്കെതിരെ ജത്മലാനി ഹാജരായപ്പോഴാണ് ചോദ്യമുയര്‍ന്നത്, എവിടുന്ന് കെജ്‌രിവാളിന് ഇത്രയും പണമെന്ന്. ഒരു രൂപ ഫീസ് വാങ്ങി ഹാജരാകുമെന്ന് ജത്മലാനി അറിയിച്ചപ്പോഴാണ് കെജ്‌രിക്ക് ശ്വാസം വീണത്.
കെ.ടി.എസ് തുള്‍സി, പി.പി റാവു, മുകുള്‍ രോഹത്ഗി ഇവരില്‍ ചിലര്‍ സൊളിസിറ്റര്‍ ജനറലും അഡീഷനല്‍ സൊളിസിറ്ററുമൊക്കെയാവുന്നു. സര്‍ക്കാറിന്റെ വക്കാലത്തുമായി നടക്കാന്‍ ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ല. 1999 മുതല്‍ 2002 വരെ സൊളിസിറ്ററായിരുന്ന സാല്‍വെ അത് തുടരാന്‍ ക്ഷണമുണ്ടായിട്ടും വിസമ്മതിക്കുകയായിരുന്നു. സാല്‍വെയുടെ കക്ഷികളുടെ പേര് കേട്ടാല്‍ പരിചയം തോന്നും. മുകേശ് അംബാനി, സുനില്‍ മിത്തല്‍, രത്തന്‍ ടാറ്റ, ലളിത് മോദി, മുലായംസിങ് യാദവ്, പ്രകാശ് സിങ് ബാദല്‍… അംബാനി സോദരന്‍മാര്‍ തമ്മിലൊരു പോര്. റിലയന്‍സ് നാച്വറല്‍ ഗ്യാസായിരുന്നു വിഷയം. മുകേശിന്റെ അഭിഭാഷകന്‍ സാല്‍വെ. അപ്പുറത്ത് ജത്മലാനി. 15 കോടിയായിരുന്നു അക്കേസിന് വേണ്ടി മാത്രം മുകേശ് വക്കീല്‍ ഫീസ് നല്‍കിയത്. ഇപ്പോഴത്തെ കേസുകളും അങ്ങനെയാണ്. കോടികളാണ് ഓരോ കേസിലെയും തര്‍ക്ക വിഷയം. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോര്‍പറേറ്റുകള്‍ കുടിശ്ശികയാക്കുന്നത് കോടികള്‍. വല്യ ഫീസുകാരായ അഭിഭാഷകരെ കോടതിയിലെത്തിക്കുന്നതോടെ കേസില്‍ വിജയം ഉറപ്പ്. സംസ്ഥാന സര്‍ക്കാറുകള്‍ക്കാകട്ടെ സാദാ വക്കീലന്‍മാരും. ലാവ്‌ലിന്‍ കേസ് വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ വഹ വക്കീലരും നിയമോപദേശകരും മടിയിലില്ലാഞ്ഞിട്ടല്ലല്ലോ.
പ്രശസ്തമായ ഒട്ടു വളരെ കേസുകള്‍ ഹരീഷ് സാല്‍വെയുടെ ഡയറിയിലുണ്ട്. നികുതി കുടിശ്ശികക്കേസില്‍ വോഡഫോണിന് വേണ്ടി ഹാജരായി. നീരാ റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയാണ് സാല്‍വെയുടെ കക്ഷി. മുല്ലപ്പെരിയാര്‍ കേസില്‍ കേരള സര്‍ക്കാരും ഇദ്ദേഹത്തിന്റെ കക്ഷിയായി. ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ കേരളത്തിന് വേണ്ടി ഹാജരായതും സാല്‍വെ. വോട്ട് ചെയ്ത് തിരിച്ചു വരാമെന്ന് സമ്മതിച്ച് നാടു പിടിച്ച ഇറ്റലിക്കാര്‍ തിരിച്ചു വരില്ലെന്നായതോടെ സാല്‍വെ വക്കാലത്തൊഴിഞ്ഞു.
മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ഖാന് കോടതി വിധിച്ചത് അഞ്ചു വര്‍ഷത്തെ തടവായിരുന്നെങ്കില്‍ ഒരു രാത്രി പോലും ജയിലില്‍ കഴിയേണ്ടിവന്നില്ല ഖാന്. സാല്‍വെ അദ്ദേഹത്തിന് ജാമ്യം വാങ്ങിക്കൊടുത്തു.
മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ മുത്തഛന്‍ പി കെസാല്‍വെ അറിയപ്പെട്ട അഭിഭാഷകനായിരുന്നു. അച്ഛന്‍ എന്‍. പി.കെ സാല്‍വെ കോണ്‍ഗ്രസ് നേതാവും അമ്മ അമൃതി ഡോക്ടറുമായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി തുടങ്ങിയ പ്രൊഫഷനല്‍ ജീവിതം അല്‍പം വഴിമാറി. നികുതി, ഭരണഘടന ഇതൊക്കെ ഇഷ്ട മേഖല. രണ്ട് മക്കള്‍. മകള്‍ സാനിയയും അര്‍മാന്‍ സിദ്ദീഖിയുമായുള്ള വിവാഹം ആര്‍ഭാടം കൊണ്ട് മാത്രമായിരുന്നില്ല ശ്രദ്ധേയമായത്. സ്‌പെഷല്‍ മാര്യേജ് നിയമമനുസരിച്ചായിരുന്നു. വിവാഹ രജിസ്‌ട്രേഷന്‍. പക്ഷെ വിവാഹം നടന്ന ഗോവയില്‍ സ്‌പെഷല്‍ മാര്യേജ് നിയമം ബാധകമായിരുന്നില്ല. അത് ചൂണ്ടിക്കാട്ടി ഒരാള്‍ കോടതിയെ സമീപിച്ചപ്പോഴേക്കും ഗോവന്‍ സര്‍ക്കാര്‍ ഈ നിയമം ബാധകമാക്കി ഉത്തരവിറക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending