Connect with us

Video Stories

ഒറ്റ രൂപയുടെ വക്കീല്‍

Published

on

പാകിസ്താന്‍ പട്ടാളക്കോടതി വിധിച്ച തൂക്കുകയറില്‍ നിന്ന് കുല്‍ഭൂഷണ്‍ ജാദവിനെ പുഷ്പം പോലെ രക്ഷിച്ചെടുത്ത ഹരീഷ് സാല്‍വെക്കാണ് ഇന്ത്യന്‍ ജനതയുടെ അഭിവാദ്യം. ബോളിവുഡിലെ മസില്‍മാന്‍ സല്‍മാന്‍ഖാനെ ഒരു രാത്രി പോലും ജയിലില്‍ കഴിയാന്‍ അനുവദിക്കാത്ത സാല്‍വെ ലോകത്തെ തന്നെ സമ്പന്നരായ അഭിഭാഷകരില്‍ മുമ്പനാണ്. ജനാധിപത്യ രാജ്യങ്ങളെല്ലാം പഠിപ്പും പൊടിപ്പുമുള്ള അഭിഭാഷകരുടെ കൈകളിലേക്കാണ് നീങ്ങുന്നത്. അരുണ്‍ ജെയ്റ്റ്‌ലിയും കപില്‍ സിബലും പി.ചിദംബരവും അതിന്റെ ചിഹ്നങ്ങള്‍ മാത്രം. ദിവസ വേതനം 30 ലക്ഷം രൂപ വരെ പോകുമെങ്കിലും സാല്‍വെ അന്താരാഷ്ട്ര കോടതിയില്‍ രാജ്യത്തിന് വേണ്ടി വാദിക്കാന്‍ ഒറ്റ രൂപയേ പ്രതിഫലമായി വാങ്ങിയുള്ളൂവെന്നാണ്, സാല്‍വെക്ക് അഭിവാദ്യമര്‍പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ട്വീറ്റിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ എല്ലാരും ഹരീഷ് സാല്‍വെയെ പ്രശംസിക്കുന്നു. തക്ക സമയത്ത് രാജ്യാന്തര കോടതിയെ സമീപിക്കാനായത് നേട്ടമായി. കോടതിയിലെത്തും മുമ്പെ സര്‍ക്കാര്‍ സാല്‍വെയോടാണ് നിയമോപദേശം തേടിയത്. അതിനായി അല്‍പം സങ്കീര്‍ണമായ ഈ കേസ് പഠിച്ചു. ഇന്ത്യന്‍ നേവിയിലെ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ പട്ടാളം വിചാരണ ചെയ്തത് ചാരക്കേസിലാണ്. വിയന്ന അന്താഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് കരാര്‍ ഒപ്പുവെച്ച രാഷ്ട്രങ്ങളാണ് പാകിസ്താനും ഇന്ത്യയും. ഈ കേസ് രാജ്യാന്തര കോടതിയുടെ പരിധിയില്‍ വരില്ലെന്നായിരുന്നു പാകിസ്താന്റെ വാദം. ജാദവിന് അഭിഭാഷകരുടെ സേവനം ലഭ്യമാക്കിയതുമില്ല. ഒന്നര മണിക്കൂര്‍ കൊണ്ട് പാകിസ്താന്‍ വാദങ്ങളെ ചുരുട്ടി മടക്കിക്കെട്ടി സാല്‍വെ ഹേഗില്‍ നിന്ന് മടങ്ങി. ഈ കേസില്‍ ഹാജരായപ്പോള്‍ പ്രത്യേക വികാരത്താല്‍ വിജൃംഭിതനായെന്ന് സാല്‍വെ സദാ ദേശ സ്‌നേഹ വിജൃംഭിതനായ അര്‍ണബ് ഗോസാമിയോട് പറഞ്ഞല്ലോ.

ഒറ്റ ഹാജറിന് അഞ്ചും പത്തും ലക്ഷം രൂപാ ഫീസാക്കുന്ന ഒരു പറ്റം അഭിഭാഷകരെങ്കിലും ഇവിടെയുണ്ട്. രാംജത്മലാനിയെന്ന തൊണ്ണൂറുകാരന്‍ എം.പിയും ഇതില്‍ വരും. ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന് വേണ്ടി അരുണ്‍ജെയ്റ്റ്‌ലി എന്ന കോടിപതി അഭിഭാഷക മന്ത്രിക്കെതിരെ ജത്മലാനി ഹാജരായപ്പോഴാണ് ചോദ്യമുയര്‍ന്നത്, എവിടുന്ന് കെജ്‌രിവാളിന് ഇത്രയും പണമെന്ന്. ഒരു രൂപ ഫീസ് വാങ്ങി ഹാജരാകുമെന്ന് ജത്മലാനി അറിയിച്ചപ്പോഴാണ് കെജ്‌രിക്ക് ശ്വാസം വീണത്.
കെ.ടി.എസ് തുള്‍സി, പി.പി റാവു, മുകുള്‍ രോഹത്ഗി ഇവരില്‍ ചിലര്‍ സൊളിസിറ്റര്‍ ജനറലും അഡീഷനല്‍ സൊളിസിറ്ററുമൊക്കെയാവുന്നു. സര്‍ക്കാറിന്റെ വക്കാലത്തുമായി നടക്കാന്‍ ഇവര്‍ക്ക് ഒട്ടും താല്‍പര്യമില്ല. 1999 മുതല്‍ 2002 വരെ സൊളിസിറ്ററായിരുന്ന സാല്‍വെ അത് തുടരാന്‍ ക്ഷണമുണ്ടായിട്ടും വിസമ്മതിക്കുകയായിരുന്നു. സാല്‍വെയുടെ കക്ഷികളുടെ പേര് കേട്ടാല്‍ പരിചയം തോന്നും. മുകേശ് അംബാനി, സുനില്‍ മിത്തല്‍, രത്തന്‍ ടാറ്റ, ലളിത് മോദി, മുലായംസിങ് യാദവ്, പ്രകാശ് സിങ് ബാദല്‍… അംബാനി സോദരന്‍മാര്‍ തമ്മിലൊരു പോര്. റിലയന്‍സ് നാച്വറല്‍ ഗ്യാസായിരുന്നു വിഷയം. മുകേശിന്റെ അഭിഭാഷകന്‍ സാല്‍വെ. അപ്പുറത്ത് ജത്മലാനി. 15 കോടിയായിരുന്നു അക്കേസിന് വേണ്ടി മാത്രം മുകേശ് വക്കീല്‍ ഫീസ് നല്‍കിയത്. ഇപ്പോഴത്തെ കേസുകളും അങ്ങനെയാണ്. കോടികളാണ് ഓരോ കേസിലെയും തര്‍ക്ക വിഷയം. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോര്‍പറേറ്റുകള്‍ കുടിശ്ശികയാക്കുന്നത് കോടികള്‍. വല്യ ഫീസുകാരായ അഭിഭാഷകരെ കോടതിയിലെത്തിക്കുന്നതോടെ കേസില്‍ വിജയം ഉറപ്പ്. സംസ്ഥാന സര്‍ക്കാറുകള്‍ക്കാകട്ടെ സാദാ വക്കീലന്‍മാരും. ലാവ്‌ലിന്‍ കേസ് വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകനെ ഇറക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ വഹ വക്കീലരും നിയമോപദേശകരും മടിയിലില്ലാഞ്ഞിട്ടല്ലല്ലോ.
പ്രശസ്തമായ ഒട്ടു വളരെ കേസുകള്‍ ഹരീഷ് സാല്‍വെയുടെ ഡയറിയിലുണ്ട്. നികുതി കുടിശ്ശികക്കേസില്‍ വോഡഫോണിന് വേണ്ടി ഹാജരായി. നീരാ റാഡിയ ടേപ്പ് കേസില്‍ രത്തന്‍ ടാറ്റയാണ് സാല്‍വെയുടെ കക്ഷി. മുല്ലപ്പെരിയാര്‍ കേസില്‍ കേരള സര്‍ക്കാരും ഇദ്ദേഹത്തിന്റെ കക്ഷിയായി. ഇറ്റാലിയന്‍ നാവികര്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ കേരളത്തിന് വേണ്ടി ഹാജരായതും സാല്‍വെ. വോട്ട് ചെയ്ത് തിരിച്ചു വരാമെന്ന് സമ്മതിച്ച് നാടു പിടിച്ച ഇറ്റലിക്കാര്‍ തിരിച്ചു വരില്ലെന്നായതോടെ സാല്‍വെ വക്കാലത്തൊഴിഞ്ഞു.
മദ്യപിച്ച് വണ്ടിയോടിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ സല്‍മാന്‍ഖാന് കോടതി വിധിച്ചത് അഞ്ചു വര്‍ഷത്തെ തടവായിരുന്നെങ്കില്‍ ഒരു രാത്രി പോലും ജയിലില്‍ കഴിയേണ്ടിവന്നില്ല ഖാന്. സാല്‍വെ അദ്ദേഹത്തിന് ജാമ്യം വാങ്ങിക്കൊടുത്തു.
മഹാരാഷ്ട്രക്കാരനായ ഇദ്ദേഹത്തിന്റെ മുത്തഛന്‍ പി കെസാല്‍വെ അറിയപ്പെട്ട അഭിഭാഷകനായിരുന്നു. അച്ഛന്‍ എന്‍. പി.കെ സാല്‍വെ കോണ്‍ഗ്രസ് നേതാവും അമ്മ അമൃതി ഡോക്ടറുമായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റായി തുടങ്ങിയ പ്രൊഫഷനല്‍ ജീവിതം അല്‍പം വഴിമാറി. നികുതി, ഭരണഘടന ഇതൊക്കെ ഇഷ്ട മേഖല. രണ്ട് മക്കള്‍. മകള്‍ സാനിയയും അര്‍മാന്‍ സിദ്ദീഖിയുമായുള്ള വിവാഹം ആര്‍ഭാടം കൊണ്ട് മാത്രമായിരുന്നില്ല ശ്രദ്ധേയമായത്. സ്‌പെഷല്‍ മാര്യേജ് നിയമമനുസരിച്ചായിരുന്നു. വിവാഹ രജിസ്‌ട്രേഷന്‍. പക്ഷെ വിവാഹം നടന്ന ഗോവയില്‍ സ്‌പെഷല്‍ മാര്യേജ് നിയമം ബാധകമായിരുന്നില്ല. അത് ചൂണ്ടിക്കാട്ടി ഒരാള്‍ കോടതിയെ സമീപിച്ചപ്പോഴേക്കും ഗോവന്‍ സര്‍ക്കാര്‍ ഈ നിയമം ബാധകമാക്കി ഉത്തരവിറക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

കുസാറ്റ് അപകടം; 25 വിദ്യാര്‍ഥികളെ ഡിസ്ചാര്‍ജ് ചെയ്തു, ചികത്സയിലുള്ളത് 18 പേര്‍

പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി.

Published

on

കുസാറ്റ് അപകടത്തില്‍ 25 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ ചികത്സയിലുള്ളത് 18 പേര്‍. ഐസിയുയില്‍ ഉള്ളത് 7 പേര്‍. പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. രണ്ടുപേരെയും വെന്റിലേറ്ററില്‍ നിന്ന് മാറ്റി. ഇവരടക്കം 17 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ ഉള്ളത്.

ക്യാമ്പസില്‍ അപകടം നടന്ന ഓഡിറ്റോറിയത്തില്‍ പരിശോധന നടത്തി വിദഗ്ധ സംഘം. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതി അംഗങ്ങളാണ് വിശദമായ പരിശോധന നടത്തിയത്. തിരുവനന്തപുരം എന്‍ജിനിയറിങ് കോളജില്‍ നിന്നുള്ള രണ്ടു പേരാണ് ഓഡിറ്റോറിയത്തില്‍ സാങ്കേതിക പരിശോധന നടത്തിയത്.

പടവുകളുടെയും പ്രധാന ഭാഗങ്ങളുടെയും അളവുകള്‍ രേഖപ്പെടുത്തിയെന്നും വിശദമായി പരിശോധിച്ചുവെന്നും സമിതി അംഗം ഡോ. സുനില്‍ പറഞ്ഞു. തുടര്‍ന്നും പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എം എസ് രാജാശ്രീയുടെ നേതൃത്വത്തിലുള്ള സംഘം കുസാറ്റില്‍ പരിശോധന നടത്തുന്നുണ്ടെന്നും ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയെടുക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

 

Continue Reading

Celebrity

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ‘ടര്‍ബോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.

Published

on

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടര്‍ബോ’. വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. ഇപ്പോഴിതാ  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മാസ് ലുക്കില്‍ ജീപ്പില്‍ നിന്നും ഇറങ്ങുന്ന ലുക്കില്‍ മമ്മൂട്ടിയെ കാണാം. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടർബോ.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നത്.ബ്ലാക് ഷര്‍ട്ടും വെള്ളമുണ്ടും ആണ് വേഷം. ജോസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മാസ് ആക്ഷന്‍ എന്റര്‍ടൈന്‍മെന്റ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ഗരുഡ ഗമന ഋഷഭ വാഹന, ടോബി, 777 ചാര്‍ലി എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത്. ജസ്റ്റിന്‍ വര്‍ഗീസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വൈശാഖിന്റെ കൂടെ സഹസംവിധായകനായി ഷാജി പാടൂരും പ്രവര്‍ത്തിക്കുന്നുണ്ട്.

വിഷ്ണു ശര്‍മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 2021ല്‍ ആണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസ് സ്ഥാപിച്ചത്. റോഷാക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നിവയാണ് മമ്മൂട്ടി കമ്പനി ഇതുവരെ നിര്‍മ്മിച്ച ചിത്രങ്ങള്‍. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇറങ്ങിയ നാലാമത്തെ ചിത്രം കാതല്‍ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടി മുന്നേറുകയാണ്.

Continue Reading

crime

ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുന്നു; മുസ്‌ലിം സ്ത്രീകള്‍ 10 എണ്ണം പ്രസവിച്ചിട്ടും മതിയാകുന്നില്ല’-വിദ്വേഷ പ്രസംഗവുമായി പി.സി ജോര്‍ജ്

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു

Published

on

2060ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ്‌ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പി.സി ജോര്‍ജ്. ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും പോരാ എന്ന് പറഞ്ഞു നില്‍ക്കുകയാണ്.

താന്‍ പങ്കെടുക്കുന്ന കല്യാണങ്ങളിലെല്ലാം വരനോടും വധുവിനോടും നാലില്‍ കൂടുതല്‍ മക്കള്‍ വേണമെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ ‘ഹമാസ് ഭീകരതക്കെതിരെ ജനകീയ കൂട്ടായ്മ’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.സി ജോര്‍ജ്.

ഹിന്ദു, ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ 4 കുട്ടികളെങ്കിലും വേണം. അതിന് സ്ത്രീകള്‍ പ്രസവിക്കാന്‍ തയ്യാറാവണം. ഈരാറ്റുപേട്ടയില്‍ ആകെയുള്ള ജനസംഖ്യ 40,000 ആണ്. അതില്‍ 38,500 മുസ്‌ലിംകളാണ്. ഈരാറ്റുപേട്ടയില്‍ പൊലീസിന് കൂടുതല്‍ സംവിധാനങ്ങള്‍ വേണമെന്നും എന്‍.ഐ.എ യൂണിറ്റ് വേണമെന്നുമാണ് കോട്ടയം എസ്.പി കാര്‍ത്തിക് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഹിന്ദു ജനസംഖ്യ 10 വര്‍ഷം കൊണ്ട് 9് ശതമാനം കുറഞ്ഞു. അതേസമയം 16 ശതമാനമുണ്ടായിരുന്നു മുസ്‌ലിംകള്‍ 32 ശതമാനമായി. ഇത് അപകടകരമായ നിലയിലേക്ക് നീങ്ങുകയാണ്.

മുസ്‌ലിം ഭീകരതക്കെതിരെ ഹൈന്ദവ സമൂഹത്തെ മുന്നില്‍ നിര്‍ത്തി പോരാടണം. രാഷ്ട്രീയമായി ബി.ജെ.പിക്കാണ് ആ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയുക അവരുടെ തണലില്‍നിന്ന് ക്രിസ്താനികളും പിന്നാക്ക വിഭാഗക്കാരും മുന്നോട്ടുപോയില്ലെങ്കില്‍ കിടന്നുറങ്ങിയാല്‍ രാവിലെ തല കാണാത്ത നില വരുമെന്നും പി.സി ജോര്‍ജ് വിദ്വേഷ ഭാഷയിലൂടെ സംസാരിച്ചു.

ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞതിനാണ് തന്നെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത്. കേരളത്തില്‍ മനസ്സമാധാനത്തോടെ ജീവിക്കണമെന്നും പെണ്‍മക്കളെ ഈ കശ്മലന്‍മാര്‍ തട്ടിക്കൊണ്ടുപോകാത്ത സാഹചര്യമുണ്ടാകണമെങ്കില്‍ ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണം.

പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിനെതിരെ സംസാരിച്ചതാണ് കല്ലറങ്ങാട്ട് പിതാവ് ചെയ്ത തെറ്റ്. 3000 ആള്‍ക്കാരാണ് അന്ന് അരമനയിലേക്ക് വന്നത്. അന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌റ് ഹരിയുടെ നേതൃത്വത്തില്‍ ആര്‍.എസ്.എസുകാര്‍ എത്തിയാണ് രക്ഷപ്പെടുത്തിയത്. വെടിവെപ്പ് നടക്കട്ടെ എന്ന് വിചാരിച്ചാണ് താന്‍ നിന്നിരുന്നതെന്നും ജോര്‍ജ് പറഞ്ഞു.

തന്നെ അറസ്റ്റ് ചെയ്തുതു കൊണ്ടുപോകുമ്പോള്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞു. അവരുടെ ക്യാമ്പില്‍ സംസാരിച്ചിട്ട് കൊണ്ടുപോയാല്‍ മതിയെന്നായിരുന്നു ആവശ്യം. അന്ന് പൊലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. അവര്‍ ഭയന്നു നില്‍ക്കുകയായിരുന്നു. ഒടുവില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് പൊലീസുകാര്‍ തന്നോട് അഭ്യര്‍ഥിച്ചു. താന്‍ പറഞ്ഞിട്ടാണ് അന്ന് ആര്‍.എസ്.എസുകാര്‍ പിരിഞ്ഞുപോയത്. അതുകൊണ്ട് ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും തനിക്ക് നന്ദിയുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ഹിന്ദുക്കളും ക്രൈസ്തവരും ഒരുമിച്ച് നില്‍ക്കണം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പോലും പോകരുത്. നമ്മുടെ ഉള്ളില്‍ തന്നെ തീര്‍ക്കണം. ബി.ജെ.പി നേതാക്കളും പിതാക്കളും എല്ലാം ഒരുമിച്ച് നില്‍ക്കണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.

 

 

Continue Reading

Trending