Connect with us

kerala

പാലക്കാട്ടെ സി.പി.എം ചോദിച്ചു വാങ്ങിയ മണ്ടത്തരം

Published

on

കെ പി ജലീൽ

സിദ്ധാന്തവും പ്രത്യയശാസ്ത്രവുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അടിത്തറ എന്നുപറയുന്നത്. തൊഴിലാളിവർഗ്ഗ സിദ്ധാന്തവും വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദവുമാണ് അവ. മുതലാളിത്തത്തിനെതിരെ സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങളെ ചേർത്തുനിർത്തുകയാണ് കമ്മ്യൂണിസം കൊണ്ട് അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഈ സിദ്ധാന്തങ്ങൾ അധികാരത്തിനു വേണ്ടി കൈയൊഴിഞ്ഞിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ടായി. ഇന്ത്യയിൽ കമ്മ്യൂണിസത്തിൽ അധിഷ്ഠിതമായ വർഗ്ഗവിപ്ലവം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് 1925ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാകുന്നതും പാർലമെൻററി രാഷ്ട്രീയത്തിലേക്ക് ചുവടൂന്നുന്നതും. ശേഷം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി അതിൻറെ പ്രത്യയശാസ്ത്ര വാദങ്ങളെല്ലാം അറബിക്കടലിലേക്ക് പറത്തിയെറിയുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ,പ്രത്യേകിച്ച് പാലക്കാട്ട് കണ്ടത്. പാലക്കാട്ട് രാഹുൽ മാങ്കുട്ടത്തിൽ ആദ്യഘട്ടത്തിൽ തന്നെ വിജയം ഉറപ്പിച്ചതോടെ സി.പി.എമ്മിനും ബി.ജെ.പിക്കും കനത്ത തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്.

1964ൽ കോൺഗ്രസ് അനുകൂലആശയത്തിന്റെ പേരിൽ ഇതേ പാലക്കാട്ടാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ രണ്ട് പേരിലായി പിളർന്നത് – സി.പി.ഐയും സി.പി.എമ്മും. എസ്. എ ഡാങ്കേയുടെ നേതൃത്വത്തിൽ സി.പി.ഐയും ഇ.എം എസ്സിൻ്റെ നേതൃത്വത്തിൽ സി.പി.എമ്മും. ചൈനയെയും റഷ്യയും പിന്തുണക്കുന്ന രണ്ട് വിഭാഗങ്ങളുടെ പേരിൽ അവതരിപ്പിക്കപ്പെട്ട ‘കൽക്കത്ത തിസീസ്’ എന്ന കുപ്രസിദ്ധ രേഖയുടെ പേരിലായിരുന്നു അത്. കോൺഗ്രസിനെ പിന്തുണച്ചു കൊണ്ടു മാത്രമേ ഇന്ത്യയിൽ പാർലമെൻ്ററി ജനാധിപത്യം വിജയിപ്പിച്ചെടുക്കാനാകൂ എന്ന് റഷ്യൻ അനുകൂല ഡാങ്കേയും കൂട്ടരും വാദിച്ചപ്പോൾ മറിച്ചുള്ള വാദമാണ് ഇ.എം.എസ്സിൻ്റെ നേതൃത്വത്തിലുള്ള ചൈനീസ് അനുകൂല മാർക്സിസ്റ്റുകാർ മുന്നോട്ടുവെച്ചത്. ഇന്ത്യ – ചൈന യുദ്ധത്തിൽ പോലും പരോക്ഷമായി ചൈനയെ പിന്തുണക്കാനും നെഹ്രുവിനെ എതിർക്കാനും സി.പി.എമ്മുകാർ തയ്യാറായി. അന്ധമായ കോൺഗ്രസ് വിരോധം മാത്രമായിരുന്നു അതിന് പിന്നിൽ.

അതേ പാലക്കാട്ട് തന്നെയാണ് പ്രത്യയശാസ്ത്രങ്ങളെല്ലാം അറബിക്കടലിലേക്ക് എറിഞ്ഞ അനുഭവം ഇന്ന് ഇന്ത്യൻ ജനതയ്ക്ക് നേരിൽ കാണാനും കഴിഞ്ഞിരിക്കുന്നത്. ബൂർഷ്വാ പാർട്ടിയെന്ന് സിപിഎം വിശേഷിപ്പിക്കുന്ന കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഒരാളെ പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിന് തലേദിവസം സ്ഥാനാർത്ഥിയാക്കി സ്വന്തം ചിഹ്നം പോലും ഉപേക്ഷിച്ച് മത്സരിപ്പിച്ചു എന്നതാണ് മാർക്സിസ്റ്റ് പാർട്ടി നേരിട്ട ഏറ്റവുംവലിയ ചരിത്രപരമായ രണ്ടാം വിഡ്ഢിത്തരം. കോൺഗ്രസിന്റെ കേരളത്തിലെ ഡിജിറ്റൽ മീഡിയ തലവനായ ഡോ. പി സരിനെയാണ് സിപിഎം പാലക്കാട് പോലെ അവരുടെ ഒരു കാലത്തെ കുത്തകയായിരുന്ന സീറ്റിലേക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. യാതൊരുവിധ തത്വമോ സിദ്ധാന്തമോ ഇതിനായി സരിനോ സി.പി.എമ്മോ മുന്നോട്ടുവെച്ചില്ല. ‘ അരിവാൾ ചുറ്റിക നക്ഷത്രം’ എന്ന തങ്ങളുടെ പരമ്പരാഗതചിഹ്നം പോലും അതിനുവേണ്ടി അവർ ബലികഴിച്ചു. ഒരു പ്രത്യേക സമുദായത്തെ ഉന്നം വെച്ച് കടുത്ത വർഗീയക്കാർഡ് കളിക്കാൻ പോലും അവർ തയ്യാറായി. ഡോ. സരിൻ ഒരിക്കൽപോലും കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം അംഗീകരിച്ചതായി വെളിപ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല , താൻ കോൺഗ്രസിനെ നന്നാക്കാനാണ് ശ്രമിക്കുന്നത് എന്ന് വോട്ടെടുപ്പിന് ശേഷവും പലകുറി അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.

സ്വന്തം സ്ഥാനാർത്ഥിക്ക് ഒരു ചിഹ്നം പോലും അനുവദിച്ചു കിട്ടാൻ പ്രചാരണരംഗത്ത് സിപിഎമ്മിന് കാത്തിരിക്കേണ്ടി വന്നു .സിപിഎം പതിവായി പറയാറുള്ള വികസനനേട്ടങ്ങൾ ഒന്നും പറഞ്ഞില്ലെന്ന് മാത്രമല്ല ‘ ഇടതാണ് ശരി’ എന്ന് പോലും ആവർത്തിക്കാൻ അവർക്ക് കഴിഞ്ഞില്ല .അവരുടെ പോസ്റ്റുകളിൽ മുഖ്യമന്ത്രിയോ പാർട്ടി നേതാക്കളോ ഉണ്ടായില്ല .പകരം സ്ഥാനാർത്ഥിയുടെ ചിത്രം മാത്രം. അതിൽ തന്നെ ഇടതുമുന്നണി ശരി എന്നല്ല ‘ സരിനാണ് ശരി’ എന്നാണ് അവർ എഴുതിവെച്ചത് .ഇത്രയും ഭീകരമായ ഒരു പ്രചാരണ തന്ത്രം സിപിഎം മുമ്പേതെങ്കിലും തെരഞ്ഞെടുപ്പുകളിൽ ഏറ്റെടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ടുതന്നെ ആവണം പാർട്ടി അംഗങ്ങളും അനുഭാവികളും വലിയതോതിൽ സിപിഎമ്മിനെ കയ്യൊഴിഞ്ഞ അനുഭവമാണ് പ്രചാരണരംഗത്ത് കണ്ടത്. ഇതുതന്നെയാണ് ഇന്നത്തെ ഫലത്തിലും പ്രതിഫലിക്കുക. കമ്മ്യൂണിസത്തിന് എല്ലാ കാലത്തും പ്രത്യയ ശാസ്ത്ര പടുക്കൾ ഉണ്ടായിട്ടുണ്ട് .എ കെ ഗോപാലനും പി.കൃഷ്ണപിള്ളയും ഇ.എം.എസ്സും മറ്റും നയിച്ച പ്രസ്ഥാനമാണ് കേരളത്തിൽ ഭരണത്തിനും ബഹുജന പിന്തുണയ്ക്കും അവർക്ക് സഹായകമായത് .എന്നാൽ ഇ എം എസ്സിൻ്റെ വിയോഗത്തോടെ തീർത്തും വലിയ പ്രത്യയശാസ്ത്ര പ്രതിസന്ധി നേരിടുകയാണവർ . ഏറ്റവും കൂടുതൽ കാലം പശ്ചിമബംഗാൾ ഭരിച്ച ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കാമെന്ന് നിർദേശം വന്നപ്പോൾ അതിനെ പുറം കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ച പാർട്ടിയാണ് സി.പി.എം. ‘ ചരിത്രപരമായ വിഡ്ഢിത്തം’ എന്നാണ് ജ്യോതി ബസു ഇതിനെ വിശേഷിപ്പിച്ചത്. കോൺഗ്രസിനെ അനുകൂലിക്കുന്ന അഖിലേന്ത്യാ സെക്രട്ടറി സീതാറാം യച്ചൂരി കൂടി മണ്മറഞ്ഞതോടെ അവശേഷിക്കുന്ന സൈദ്ധാന്തിക തരി പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് പാർട്ടി. കേരളത്തിൽ മാത്രം ഒതുങ്ങുന്ന ഒരു പ്രസ്ഥാനമായി സി.പി.എം ഇന്ന് അധപ്പതിച്ചിരിക്കുന്നു .അതുതന്നെ ഏത് നിമിഷവും അലിഞ്ഞില്ലാതാകുന്ന അവസ്ഥയിലും .

സിപിഎമ്മിനാണ് പാലക്കാട് ഒരുകാലത്ത് വലിയ വിജയങ്ങൾ കൊയ്യാനായിരുന്നത്. എ.കെ.ജി തന്നെ പാലക്കാട് നിന്ന് വിജയിച്ച് ലോക്സഭയിൽ പോയിട്ടുണ്ട്. മണ്ഡലത്തിൽ നിന്ന് ഉന്നത നേതാവ് ടി.ശിവദാസമേനോനെ പോലുള്ള നേതാക്കൾ നിയമസഭയിൽ എത്തിയിട്ടുണ്ട്. അദ്ദേഹം ധനമന്ത്രി വരെ ആയി. പാലക്കാട് ജില്ലയിൽ നിന്നു തന്നെ ഇ.കെ നായനാരും വി.എസ്സും നിയമസഭയിലെത്തുകയും മുഖ്യമന്ത്രിമാരാവുകയും ചെയ്തിട്ടുണ്ട്. എന്നാൽ അവരൊന്നും ഇത്രയും വലിയ പ്രത്യയശാസ്ത്ര വീഴ്ച പാർട്ടിക്ക് വരുത്താൻ അനുവദിച്ചിരുന്നില്ല .ബിജെപിയാണ് പാലക്കാട് മുഖ്യ ശത്രു എന്ന ആവർത്തിക്കുമ്പോഴും ഇത്തവണ കോൺഗ്രസിനെയും ഐക്യ ജനാധിപത്യമുന്നണിയുമാണ് സിപിഎം അടിമുടി വിമർശിച്ചുകൊണ്ടിരുന്നത് .തീരെ തരംതാണ പ്രചാരണം ആയിരുന്നു സിപിഎമ്മിന്റെത് .സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു ചിറ്റൂരിലെ കോൺഗ്രസ് നേതാക്കളെ തങ്ങളുടെ പാളയത്തിൽ എത്തിച്ചു എന്ന് അവകാശപ്പെടുന്ന ആളാണ് .പക്ഷേ അവിടെ അദ്ദേഹത്തിനെതിരെ തന്നെ 600 ഓളം വരുന്ന സിപിഎം സഖാക്കൾ വിമത കൺവെൻഷൻ നടത്തിയ അനുഭവവും കഴിഞ്ഞ ദിവസങ്ങളിൽ കാണാനിടയായി. പ്രത്യയശാസ്ത്രം വലിച്ചറിഞ്ഞാൽ സ്വത്വം നഷ്ടപ്പെടുന്നത് പോലെയാണ്. ഒരു വ്യക്തി വ്യക്തിത്വം ഉപേക്ഷിക്കുന്ന പോലെയും. പിന്നെ അതൊരു ജീവി മാത്രമാണ് .ഏതൊരു മൃഗത്തെയും പോലെ യും . സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അത് .അതാണ് പാലക്കാട് അവർ പൊതുജനത്തിന് മുന്നിൽ കഴിഞ്ഞ മാസംവരച്ചുവെച്ചത്.

 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാൾവഴികളിൽ ഇത്തരം ചരിത്രപരമായ വിഡ്ഢിത്തങ്ങൾ ഒരുപാട് അവർ പ്രദർശിപ്പിച്ചിട്ടുണ്ട്. ജ്യോതിബസു വിടപറഞ്ഞ ശേഷം കുറച്ചുകാലം മാത്രമാണ് സിപിഎമ്മിന് ബംഗാളിലെ ഭരണം തുടർന്നു കൊണ്ടുപോകാൻ കഴിഞ്ഞത് .ഇന്ന് കേരളത്തിൽ മാത്രം അവശേഷിക്കുന്ന സിപിഎമ്മിന് പിണറായി വിജയൻറെ നേതൃത്വത്തിൽ രണ്ടാം ഭരണം നേടാനായെങ്കിലും അതിൻറെ ഏറ്റവും വലിയ പതനത്തിനാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് . കമ്യൂണിസ്റ്റ് പാർട്ടി പ്രത്യയ ശാസ്ത്രം ഉപേക്ഷിച്ചാൽ വർഗീയ പാർട്ടികളെക്കാൾ മ്ലേച്ഛമാകുമെന്ന് പറഞ്ഞത് ആരാണെന്ന് അറിയില്ല .ഒരു വ്യക്തി അവന്റെ വ്യക്തിത്വം ഉപേക്ഷിക്കുന്ന പോലെയും പണ്ഡിതൻ പാമരൻ ആകുന്നതു പോലെയുമാണത്. പിണറായി വിജയൻറെ സർക്കാർ അതിന്റെ ബഹുജന പിന്തുണ ഏറ്റവും താഴ്ന്നനിലയിലാണ് ഇപ്പോൾ. കേരളത്തിലെ തന്നെ കഴിഞ്ഞ രണ്ടു ഉപതെരഞ്ഞെടുപ്പുകളിൽ – തൃക്കാക്കരയിലും പുതുപ്പള്ളിയിലും – കാൽലക്ഷത്തിലധികം വോട്ടുകൾക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. അതേ ഫലമാണ് ഏതാണ്ട് പാലക്കാട്ടും പ്രതീക്ഷിക്കപ്പെടുന്നത്.

എൻ.എൻ. കൃഷ്ണദാസും എം.ബി. രാജേഷും യഥാക്രമം നാലും രണ്ടും തവണ വിജയിച്ച മണ്ഡലമാണ് പാലക്കാട് ലോക്സഭ. അഹങ്കാരം , ഗുണ്ടായിസം , ധാർഷ്ട്യം , സ്വജനപക്ഷപാതം എന്നിവ കാരണമാണ് ഈ രണ്ടുപേരെയും പാലക്കാടൻ ജനത കയ്യൊഴിഞ്ഞത്. പാർട്ടി കേഡർമാർക്കപ്പുറം ബഹുജനങ്ങളുമായി ബന്ധം സ്ഥാപിക്കാതിരുന്നതും തിരിച്ചടിക്ക് കാരണമായി. ഈ വിലയിരുത്തലിൻ്റെ ഫലമാണ് ഒരർത്ഥത്തിൽ സരിൻ്റെ സ്ഥാനാർത്ഥിത്വം. എന്നാൽ ഇത് പാർട്ടി കേഡർമാരെ തീർത്തും അവഗണിച്ചുകൊണ്ടായതാണ് തിരിച്ചടിക്ക് കാരണം . വി.എസ് – പിണറായി വിഭാഗീയതയും പാർട്ടിയുടെ കണ്ണാടി ,മാത്തൂർ കോട്ടകളുടെ അടിത്തറ ഇളക്കി. പക്ഷേ നിർഭാഗ്യവശാൽ ബി.ജെ.പിയുടെ വേര് പടരുന്നതാണ് ഈ പശ്ചാത്തലത്തിൽ പകരം കാണാനാവുന്നത്. 25 ശതമാനമുണ്ടായിരുന്ന ബി.ജെ.പി വോട്ടുകൾ 36 ശതമാനത്തിലേക്ക് വരെ ഉയർന്നപ്പോൾ 35ൽ നിന്ന് 25 ശതമാനത്തിലേക്കും ഒന്നിൽ നിന്ന് മൂന്നാം സ്ഥാനത്തേക്കും സി.പി.എം നിലം പതിച്ചു കൊണ്ടിരിക്കുന്നത് സി.പി.എമ്മിൻ്റെ പതനം ആസന്നമായെന്നതിന് സൂചനയാണ്. 50000 വരെയായി ബി.ജെ.പി വോട്ടുകൾ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ വർധിച്ചപ്പോൾ 35000 ത്തിലേക്ക് സി.പി.എം ചുരുങ്ങിപ്പോയി. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന് യുവ നേതാവ് സി.പി. പ്രമോദിൻ്റെയത്ര പോലും -36000 – നേടാനായില്ല എന്നത് ചിന്തനീയം . കോൺഗ്രസിനേക്കാൾ വർഗീയപാർട്ടിയായ ബി.ജെ.പി യെയാണ് പാർട്ടി സഖാക്കളും അനുഭാവികളും പരിഗണിക്കുന്നത് എന്നത് ഭാവി കേരളവും കമ്യൂണിസ്റ്റ് പാർട്ടികളും ബംഗാൾ – ത്രിപുര വഴിയേ തന്നെയാണ് സഞ്ചരിക്കുന്നത് എന്നാണ് തെളിയിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്‌പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി

Published

on

തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ക്യാപ്റ്റന്‍ ലയണല്‍ മെസിയും കേരളത്തിലേയ്ക്ക് വരാത്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്കെന്ന് കായിക മന്ത്രി അബ്ദുറഹിമാന്‍. മെസിയെ കൊണ്ടുവരുന്നത് സര്‍ക്കാരല്ല, സ്‌പോണ്‍സറാണെന്നും മന്ത്രി.

മെസിയെ കൊണ്ടുവരുമെന്ന് സ്പോണ്‍സര്‍ഷിപ്പ് ഏറ്റ റിപ്പോര്‍ട്ടര്‍ ടിവിയുടെ എംഡി പറഞ്ഞിരുന്നതായും പുറത്തുവരുന്ന വാര്‍ത്തകളെക്കുറിച്ച് തനിക്ക് കൂടുതലായി അറിയില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കയ്യില്‍ ഇത്രയധികം പണമില്ല. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറിയോയെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കരാറുണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുമായിട്ടാണെന്നും മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു.

ഒക്ടോബറില്‍ മെസി കേരളത്തില്‍ എത്തുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയം അര്‍ജന്‍റീന ടീം ചൈനയില്‍ ആയിരിക്കുമെന്ന് സ്ഥിരീകരണം ആയിട്ടുണ്ട്. മന്ത്രിയോ സര്‍ക്കാറോ കഴിഞ്ഞ കുറെ നാളുകളായി ഈ വിഷയത്തില്‍ പ്രതികരിക്കാറില്ലായിരുന്നു.

2011 ലാണ് ഇതിന് മുമ്പ് അര്‍ജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെനസ്വേലയെ ആണ് നേരിട്ടത്. അന്ന് അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നു. 2022ല്‍ ഖത്തറില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നേടിയ അര്‍ജന്റീന ടീമിന് കേരളത്തില്‍ നിന്ന് ലഭിച്ച പിന്തുണക്ക് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ നന്ദി പറഞ്ഞിരുന്നു.

Continue Reading

kerala

നരഭോജി കടുവക്കായി വ്യാപക തിരച്ചില്‍; 50 ക്യാമറകള്‍ സ്ഥാപിച്ചിട്ടും കണ്ടെത്താനായില്ല

Published

on

കാളികാവില്‍ ഒരാളെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം തുടരുന്നു. പ്രദേശത്ത് 50 ക്യാമറകള്‍ സ്ഥാപിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടരുകയാണ്. കടുവയെ പിടികൂടുന്നതിനായി രണ്ടുകൂടുകളും വെച്ചിട്ടുണ്ട്.

ആക്രമണമുണ്ടായ പ്രദേശത്തും കടുവ വെള്ളം കുടിക്കാൻ വരാൻ സാധ്യതയുള്ള മറ്റൊരു പ്രദേശത്തുമാണ് കൂട് സ്ഥാപിച്ചത്. 20 പേരടങ്ങുന്ന 3 സംഘമായാണ് തിരച്ചില്‍ നടത്തുന്നത്. തിരച്ചില്‍ നടത്താനായി 2 കുങ്കിയാനകളെയും സ്ഥലത്ത് എത്തിച്ചു. അതേസമയം ക്യാമറകളിലെ ദൃശ്യങ്ങളില്‍ കടുവയുടെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.

വന്യജീവി പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കില്‍ സർക്കാർ രാജിവെച്ച്‌ പുറത്ത് പോവണമെന്ന് വിവിധ പാർട്ടികൾ. മലമ്പുഴയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങള്‍ക്ക് അരികിലാണ് പുലി എത്തിയത്. ഉദ്യോഗസ്ഥരുടെ അലംഭാവം വന്യജീവി പ്രശ്നത്തിന് കാരണമാണ്. സാധാരണ പൗരന്മാരുടെ ജീവന് ഭീഷണിയായ വന്യമൃഗങ്ങളെ വെടി വെച്ച്‌ കൊല്ലണമന്ന് നാട്ടുകാർ.

Continue Reading

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

Trending