Connect with us

Video Stories

പട്ടേലിന് കയ്യടിക്കുന്നവര്‍ ഈ ഋഷഭ് പന്തിനെ അറിയണം

Published

on

റിഷാദ് അലി മണക്കടവന്‍

ന്യൂഡല്‍ഹി: ദേശീയ ടീമിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു പറ്റം പ്രതിഭകളുണ്ട് ക്രക്കറ്റ് കളത്തില്‍. അതിലൊരാളാണ് ഡല്‍ഹിക്കാരന്‍ ഋഷഭ് പന്ത്. ഓര്‍മയില്ലെ രഞ്ജിയില്‍ അതിവേഗ സെഞ്ച്വറി സ്വന്തം പേരിലാക്കിയ ഋഷബിനെ?. സെവാഗിന്റെ പിന്‍ഗാമിയെന്നാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഋഷഭിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്. ഈ അതിവേഗ സെഞ്ച്വറിക്ക് പുറമെ ഈ രഞ്ജി സീസണിലെ ടോപ് സ്‌കോറര്‍ കൂടിയാണ് ഈ ഡല്‍ഹി താരം. എന്നാല്‍ വൃദ്ധിമാന്‍ സാഹക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ മൊഹാലി ടെസ്റ്റിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചതോ മുംബൈക്കാരന്‍ പാര്‍ത്ഥിവ് പട്ടേലിനെയും.

 

രഞ്ജിയില്‍ മിന്നും ഫോമില്‍ നില്‍ക്കുന്ന ഋഷഭിനെ തഴഞ്ഞ് എട്ട് വര്‍ഷം മുമ്പ് ദേശീയ ടീമില്‍ കളിച്ച പാര്‍ത്ഥിവ് പട്ടേലിനെ ഉള്‍പ്പെടുത്തിയതാണ് ക്രിക്കറ്റ് പ്രേമികളുടെ നെറ്റി ചുളിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നായി പന്ത് നേടിയത് 799 റണ്‍സാണ്. അതില്‍ ഒരു ത്രിബിള്‍ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ജാര്‍ഖണ്ഡിനെതിരായ മത്സരത്തില്‍ 48 പന്തില്‍ നിന്നായിരുന്നു ഋഷഭിന്റെ അതിവേഗ സെഞ്ച്വറി. കേരളമായിരുന്നു ആ ഇന്നിങ്സിന് വേദിയായത്. ത്രിബ്ള്‍ സെഞ്ച്വറി നേടിയത് മഹാരാഷ്ട്രക്കെതിരായ മത്സരത്തിലുമായിരുന്നു. 326 പന്തില്‍ നിന്നായിരുന്നു ഋഷബിന്റെ 308.

എന്നാല്‍ പാര്‍ത്ഥിവ് പട്ടേലാകട്ടെ ഏഴ് മത്സരങ്ങളില്‍ നിന്ന് നേടിയത് 403 റണ്‍സ്. ഇതില്‍ ഒരൊറ്റ സെഞ്ച്വറി മാത്രം. ഫോം ആണ് മാനദണ്ഡമെങ്കില്‍ പാര്‍ത്ഥിവിനെക്കാളും നൂറിരട്ടി യോഗ്യന്‍ ഋഷബ് തന്നെ. എന്നിട്ടും ദേശീയ ടീമില്‍ ഇടമില്ല. ക്രിക്കറ്റില്‍ കാത്തിരിപ്പിനാണ് വലിയ നീളം. ഇനിയൊരാള്‍ക്ക് പരിക്ക് പറ്റി വരുമ്പോഴേക്ക് ഒരു പക്ഷെ ഫോമില്ലെന്ന് വരാം. അഥവാ ഇനി ഫോമിലില്ലാതെ ടീമിലേക്ക് പ്രവേശിച്ചാല്‍ ഒരു പക്ഷെ താരത്തിന്റെ കരിയറിനെത്തന്നെ ബാധിക്കും.

ഋഷബ് പന്തിന്റെ റണ്‍സ് വേട്ട( കടപ്പാട്)

ഋഷബ് പന്തിന്റെ റണ്‍സ് വേട്ട( കടപ്പാട്)

അതേസമയം ഋഷബിനെ ഉള്‍പ്പെടുത്താത്തിന് പിന്നില്‍ പല കാരണങ്ങള്‍ പ്രചരിക്കുന്നുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടാണ്. ഇപ്പോള്‍ വയനാട്ടില്‍ രഞ്ജി ക്രിക്കറ്റ് കളിക്കുന്ന ഋഷഭ് കൊച്ചിയില്‍ നിന്നോ തിരുവനന്തപുരത്ത് നിന്നോ വിമാനം കയറി ഡല്‍ഹി വഴി
മൊഹാലിയിലെത്താന്‍ സമയമെടുക്കുമെന്നും ഒരു കളിക്ക് മാത്രമായുള്ള യാത്ര താരത്തെ ബാധിക്കുമെന്ന് കണ്ടാണ് ഒഴിവാക്കിയതെന്നും പറയപ്പെടുന്നു. എന്നാല്‍ ഈ വാദത്തെ പരിഹാസപൂര്‍വം തള്ളുകയാണ് ക്രിക്കറ്റ് ആരാധകര്‍. മലയാളി താരം സഞ്ജു വി സാംസണ്‍, മധ്യപ്രദേശ് താരം നമാന്‍ ഓജ, തമിഴ്നാടിന്റെ ദിനേഷ് കാര്‍ത്തിക്ക് എന്നിവരും വിളി കാത്തിരിക്കുകയാണ്. ഫോം ഇല്ലെന്ന കാരണത്താലാണ് സെലക്ടര്‍മാര്‍ ഇവരെ ഒഴിവാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

News

നാഗാലാഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു; സംസ്ഥാന ഉപാധ്യക്ഷനടക്കം 15 എന്‍പിപി നേതാക്കള്‍ പാര്‍ട്ടിയിലേക്ക്

പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെന്‍ ജാമിര്‍, വര്‍ക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു

Published

on

കൊഹിമ: നാഗാലാഡില്‍ കോണ്‍ഗ്രസ് തിരിച്ചുവരുന്നു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാവാതെ കോണ്‍ഗ്രസ് തകര്‍ന്നിരുന്നു. മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)യുടെ 15 നേതാക്കള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുകയാണ്. എന്‍പിപി സംസ്ഥാന വൈസ് പ്രസിഡന്റ് ബിടോങ് സാങ്തം, ജനറല്‍ സെക്രട്ടറി എല്‍. ഹികെതോ ഷോഹെ, മഹിളാ വിഭാഗം സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഇല്ലിന ഷോഹെ, സെക്രട്ടറി ബിപിന്‍ കുമാര്‍, അകിതി ചിഷി തുടങ്ങിയവര്‍ക്കൊപ്പം എന്‍പിപിയുടെ യുവജന വിഭാഗം നേതാക്കളും കോണ്‍ഗ്രസിലെത്തി. നാഗാലാന്‍ഡ് പിസിസി പ്രസിഡന്റും എംപിയുമായ സുപോങ്മറെന്‍ ജാമിര്‍, വര്‍ക്കിങ് പ്രസിഡന്റ് ഖിരിയേഡി തിയുനു എന്നിവര്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

1993 മുതല്‍ 2003 വരെ 10 വര്‍ഷം കോണ്‍ഗ്രസ് തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമായ നാഗാലാന്‍ഡില്‍ 2003ല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) തുടര്‍ച്ചയായ മൂന്ന് ടേം സംസ്ഥാനം ഭരിക്കുകയായിരുന്നു. തുടര്‍ന്ന് 2018ല്‍ ബിജെപി-എന്‍ഡിപി സഖ്യം അധികാരത്തിലെത്തി. 2023ലും എന്‍ഡിഎ സഖ്യമാണ് ഭരണം പിടിച്ചത്.

എന്നാല്‍ 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് കോണ്‍ഗ്രസിന് വലിയ ഊര്‍ജമായിരുന്നു. പിസിസി അധ്യക്ഷനായ സുപോങ്മറെന്‍ ജാമിര്‍ ആണ് നാഗാലാന്‍ഡിലെ ഏക പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Continue Reading

kerala

യു.ജി.സി നിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ അടിമുടി തകര്‍ക്കും: എം.എസ്.എഫ്‌

ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു. 

Published

on

വൈസ് ചാൻസലർമാരുടെ (വിസി) നിയമനവും സർവകലാശാല പ്രൊഫസർമാരുടെ തിരഞ്ഞെടുപ്പും സംബന്ധിച്ച് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) അടുത്തിടെ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമഗ്രതയെയും സ്വയംഭരണത്തെയും ആഴത്തിൽ ദുർബലപ്പെടുത്തുന്നതും രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമാണെന്ന്
എം.എസ്.എഫ്‌ ദേശീയ കമ്മിറ്റി.

കൂടുതൽ രാഷ്ട്രീയ ഇടപെടലുകളും അധികാര കേന്ദ്രീകരണവും ഉൾപ്പെടുന്ന വിസി നിയമനങ്ങളെക്കുറിച്ചുള്ള നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ സർവകലാശാലകളുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നു. രാഷ്ട്രീയ പരിഗണനകൾക്ക് അനുകൂലമായി അക്കാദമിക് യോഗ്യതകളും സ്ഥാപനപരമായ ആവശ്യങ്ങളും മാറ്റിവയ്ക്കുന്നതിലൂടെ, അക്കാദമിക് മികവിന് മുൻഗണന നൽകുന്നതിന് പകരം യൂണിവേഴ്‌സിറ്റികളെ ഉദ്യോഗസ്ഥ ശക്തികളുടെ നിയന്ത്രണത്തിലാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു.

ഈ നിർദ്ദേശങ്ങൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുന്നതിനും, അക്കാദമിക് സമൂഹത്തിന്റെ സ്വയംഭരണത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിനും, വിദ്യാഭ്യാസപരമായ കാരണങ്ങളേക്കാൾ രാഷ്ട്രീയ കാരണങ്ങളാൽ തീരുമാനങ്ങൾ എടുക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കും.

രാഷ്ട്രീയ ഇടപെടലുകളിൽ നിന്ന് മുക്തമായി ബൗദ്ധിക സ്വാതന്ത്ര്യം, വിമർശനാത്മക ചിന്ത, അക്കാദമിക് പ്രവർത്തനങ്ങൾ എന്നിവയ്ക്കുള്ള ഇടങ്ങളായി സർവകലാശാലകൾ നിലനിൽക്കണം. സർക്കാർ ഈ പിന്തിരിപ്പൻ നയങ്ങൾ പുനഃപരിശോധിക്കുകയും പകരം നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളുടെ സമഗ്രതയും സ്വയംഭരണവും ശക്തിപ്പെടുത്തുന്നതിന് പ്രവർത്തിക്കുകയും വേണമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ് പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച്ച് മുഹമ്മദ് അർഷാദ് എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ ആവിശ്യപ്പെട്ടു.

Continue Reading

Trending