Connect with us

kerala

ലക്ഷങ്ങള്‍ കൈപ്പറ്റിയ അഭിഭാഷകര്‍ പരാജയപ്പെട്ടത്, ഒരു രൂപ പ്രതിഫലമില്ലാതെ കേസു നടത്തിയ ടി.അസഫലിക്കു മുമ്പില്‍

Published

on

പെരിയ; പെരിയ ഇരട്ടക്കൊലപാതക കേസില്‍ സര്‍ക്കാരിന്റെ അഭിഭാഷകര്‍ പരാജയപ്പെട്ടത്, ഒരു രൂപ പോലും പ്രതിഫലം പറ്റാതെ കേസു നടത്തിയ മുന്‍ ഡിജിപി ടി.അസഫലിക്കു മുമ്പില്‍. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 10 മാസമായിട്ടും സിബിഐക്ക് അന്വേഷണം തുടങ്ങാന്‍ കഴിയാത്ത കേസിലാണു നിയമപോരാട്ടത്തിലൂടെ കുരുക്കഴിഞ്ഞത്. 88 ലക്ഷം രൂപ ഫീസ് നല്‍കിയാണ് സര്‍ക്കാര്‍ അഭിഭാഷകരെ ഏര്‍പ്പെടുത്തിയത്. ഇന്നലെയാണ് സര്‍ക്കാരിന്റെ ഹര്‍ജി തള്ളി കേസ് സിബിഐ തന്നെ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിടുന്നത്.

ആയിരത്തിലേറെ പേജുള്ള െ്രെകംബ്രാഞ്ച് കുറ്റപത്രം പഠിച്ച്, അതില്‍ പ്രതികളെ രക്ഷപ്പെടുത്താനും, ഉന്നതതല ഗൂഢാലോചന മറച്ചുവയ്ക്കാനും നടത്തിയ നീക്കങ്ങളെല്ലാം പുറത്തുകൊണ്ടുവരികയെന്നതായിരുന്നു ആദ്യവെല്ലുവിളി. കേസന്വേഷണം മറ്റൊരു ഏജന്‍സിക്കു കൈമാറുമ്പോള്‍, ആദ്യ ഏജന്‍സിയുടെ കുറ്റപത്രം റദ്ദാക്കുന്ന രീതി സാധാരണയില്ല. എന്നാല്‍ വാദിഭാഗം അഭിഭാഷകന്റെ ഇഴകീറിയുള്ള പരിശോധനയില്‍ കുറ്റപത്രത്തിലെ പോരായ്മകള്‍ ബോധ്യപ്പെട്ടതോടെ ഇതു റദ്ദാക്കിക്കൊണ്ടാണ് അന്വേഷണം സിംഗിള്‍ ബെഞ്ച് സിബിഐക്കു വിട്ടത്.

കേസ് ഡയറി കൈമാറാന്‍ മടിച്ച െ്രെകംബ്രാഞ്ചിനെ കോടതിയലക്ഷ്യ നടപടികൊണ്ടാണു നേരിട്ടത്. സിബിഐക്കും സംസ്ഥാന പൊലീസ് മേധാവിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി കൊടുത്തതോടെ കേസ് ഡയറി കൈമാറാമെന്നറിയിച്ചു. ഇതിനിടെ സര്‍ക്കാരിന്റെ അപ്പീല്‍. കുറ്റപത്രത്തില്‍ പിഴവുണ്ടെങ്കില്‍ ഹര്‍ജി നല്‍കേണ്ടതു മജിസ്‌ട്രേറ്റ് കോടതിയിലാണെന്നു സര്‍ക്കാര്‍ വാദം. ഇരകളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏതു കേസും മറ്റൊരു അന്വേഷണ ഏജന്‍സിയെ ഏല്‍പിക്കാമെന്ന സുപ്രീംകോടതി വിധികൊണ്ട് ഇതിനെ ഖണ്ഡിച്ചു. സിബിഐക്കു വിടാന്‍ മാത്രമുള്ള അസാധാരണ കേസല്ല ഇതെന്നു സര്‍ക്കാരിന്റെ മറ്റൊരു വാദം. സിബിഐക്കു വിട്ട അനേകം കേസുകള്‍ നിരത്തി മറുവാദം. വിധി പറയാന്‍ കോടതി കേസ് മാറ്റിയത് 2019 നവംബര്‍ 16ന്.

അവിടംകൊണ്ടു കഴിഞ്ഞില്ല നിയമപോരാട്ടം. കോടതി സ്‌റ്റേ നല്‍കാതിരുന്നിട്ടും സിബിഐ അന്വേഷണം നടക്കുന്നില്ലെന്നു കാണിച്ചു സിബിഐ കോടതിയില്‍ 2020 ഫെബ്രുവരിയില്‍ ഹര്‍ജി നല്‍കി. ഇതോടെ സിബിഐ ഉണര്‍ന്നു. പിന്നീട് ഒന്നാം പ്രതി പീതാംബരന്റെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍, അന്വേഷണം നടത്താന്‍ കഴിയാത്ത പ്രത്യേക സാഹചര്യം സിബിഐക്കു തുറന്നു സമ്മതിക്കേണ്ടിയും വന്നു. ഈ സാഹചര്യം മറികടക്കാനും വാദിഭാഗം അഭിഭാഷകന്റെ ഇടപെടലുണ്ടായി.

വാദം പൂര്‍ത്തിയായി ആറു മാസം കഴിഞ്ഞിട്ടും വിധി പറയാത്ത കേസുകളില്‍, വാദിഭാഗം ആവശ്യപ്പെട്ടാല്‍ ബെഞ്ച് മാറ്റാമെന്ന സുപ്രീംകോടതി വിധി ആയുധമാക്കി. ബെഞ്ച് മാറ്റത്തിന് ഓഗസ്റ്റ് 24നു ഹൈക്കോടതിയെ സമീപിച്ചു. ഒരു ദിവസത്തിനുശേഷം സര്‍ക്കാര്‍ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചിന്റെ വിധി വന്നു. നിയമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചു നടത്തിയ പോരാട്ടത്തിനു വിജയം.

 

kerala

സ്വർണവിലയിൽ നേരിയ കുറവ്; പവന് വില 54,000ന് മുകളിൽ തന്നെ

Published

on

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 54,440 രൂപയായി. 10 രൂപ കുറഞ്ഞ് 6,805 രൂപയാണ് ഗ്രാമിന് വില. കഴിഞ്ഞ ദിവസം പവൻ വില സർവകാല റെക്കോഡായ 54,520 രൂപയിലെത്തിയിരുന്നു.

ഈ മാസം പവന് 3,640 രൂപ കൂടിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രാജ്യാന്തര സ്വർണ വിലയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. ഔൺസിന് 2,343 ഡോളറാണ് രാജ്യാന്തര സ്വർണ വില.

Continue Reading

kerala

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം

Published

on

മാസപ്പടി കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് കൂടുതൽ പേരെ ചോദ്യം ചെയ്യുക

കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തിവെക്കാൻ കോടതി പറഞ്ഞിട്ടില്ലെന്നാണ് ഇഡി പറയുന്നത്. ശശിധരൻ കർത്തയും മൂന്ന് ജീവനക്കാരും ഇഡിക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി അവധിക്കാലത്തിന് ശേഷമേ പരിഗണിക്കൂ

കോടതി ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹർജി മാറ്റിവെച്ചത്. സിഎംആർഎൽ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇ ഡിയുടെ ആരോപണം.

Continue Reading

kerala

നിമിഷ പ്രിയയുടെ മോചനം; അമ്മ പ്രേമകുമാരി യെമനിലേക്ക് തിരിച്ചു

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു

Published

on

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്.

കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ 5.30 ടെയാണ് ഇവര്‍ യാത്ര തിരിച്ചത്. മുംബൈയിലെത്തുന്ന ഇവര്‍ ഇവിടെനിന്ന് വൈകിട്ട് 5ന് യെമനിയ എയര്‍വേസിന്റെ വിമാനത്തില്‍ ഏദനിലേക്ക് പോകും. സാധാരണ സര്‍വീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരന്മാര്‍ ചികിത്സാര്‍ഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്ക്ക് സൗകര്യം ലഭിക്കുക.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം.

Continue Reading

Trending