Connect with us

Video Stories

മുസ്‌ലിം പണ്ഡിതന്മാര്‍ക്കെതിരെ യു.എ.പി.എ ചുമത്തുന്നത് അവസാനിപ്പിക്കണം: കുഞ്ഞാലിക്കുട്ടി

Published

on

തിരുവനന്തപുരം: മുസ്‌ലിം മതപണ്ഡിതന്മാര്‍ക്കും എഴുത്തുകാര്‍ക്കും എതിരെ യു.എ.പി.എ നിയമം ചുമത്തുന്നത് അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. താനും രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അതിന് ശേഷവും നിരവധി പണ്ഡിതന്മാരും എഴുത്തുകാരും ദലിത് സാമൂഹ്യപ്രവര്‍ത്തകരും ഈ കരിനിമയത്തിന് ഇരകളാകുന്നുണ്ട്.

ഗുരുതരമായ ഈ സാഹചര്യത്തെ മുസ്‌ലിം ലീഗ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം, ദലിത് വേട്ടക്കെതിരെ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ജനജാഗരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസംഗിച്ചാലും എഴുതിയാലും യു.എ.പി.എ ചുമത്തുമെന്നത് അംഗീകരിക്കാനാവില്ല. പാഠപുസ്തകങ്ങളില്‍ അരുതാത്തത് കണ്ടെത്തിയാല്‍ അതിനെതിരെ യു.എ.പി.എ ചുമത്തുകയല്ല വേണ്ടത്. നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് മറ്റ് മാര്‍ഗങ്ങളുണ്ട്. തീവ്രവാദത്തെ എതിര്‍ക്കണം. എന്നാല്‍ തീവ്രവാദം മറയാക്കി ആര്‍ക്കെതിരെയും എന്ത് നിയമവും ചുമത്താമെന്നത് ശരിയല്ല.

 

കേരളത്തിലും രാജ്യത്തൊട്ടാകെയും പിന്നാക്ക, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒരുവിധം പുരോഗതിയിലേക്ക് നീങ്ങുകയായിരുന്നു. അപ്പോഴാണ് കേന്ദ്രത്തില്‍ നരേന്ദ്രമോദിയും കേരളത്തില്‍ പിണറായിവിജയനും അധികാരത്തിലെത്തിയത്. ഇത് ഈ ദുര്‍ബല വിഭാഗങ്ങളുടെ വളര്‍ച്ചെയെയും പുരോഗതിയെയും ബാധിച്ചിരിക്കുകയാണ്. ഇത്തരം അനര്‍ത്ഥങ്ങള്‍ ലോകത്താകെ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മോദിയും അമേരിക്കയില്‍ ട്രംപും അധികാരത്തിലെത്തിയത് ഇതിനുദാഹരണമാണ്. ഇന്ത്യ ഭരിക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് മാത്രമേ ഇന്ത്യയെ ജനാധിപത്യപരമായും സാമ്പത്തികമായും ശക്തിപ്പെടുത്താനാവൂ.

 

ആ യാഥാര്‍ത്ഥ്യം ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായിട്ടുണ്ട്. ഏതോ മണ്ടന്റെ വാക്ക് കേട്ടാണ് മോദി നോട്ട് നിരോധിച്ചത്. ഇപ്പോള്‍ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളെ കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുകയും അവര്‍ക്കെതിരെ ഒന്നും തെളിയിക്കാന്‍ കഴിയാതെ മോചിപ്പിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ അടുത്ത കേസുണ്ടാക്കുന്നതും പതിവായിരിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.

തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും പേരുപറഞ്ഞ് നിരവധി മുസ്‌ലിംകളെയും ദലിതുകളെയും തടവില്‍ വെച്ചിരിക്കുകയാണ്. യു.എ.പി.എ നിയമത്തിന് ഇരയായവരില്‍ ഏറെയും മുസ്‌ലിം പണ്ഡിതരും ദലിത് എഴുത്തുകാരുമാണ്. നരേന്ദ്രമോദി ഏത് വഴിയിലൂടെയാണോ പോകുന്നത് അതേവഴി തന്നെയാണ് പിണറായി വിജയനും തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജനജാഗരണ സമ്മേളനത്തിന് മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം റാലിയിലെ അംഗങ്ങളെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. മുസ്‌ലിം ലീഗ്, യൂത്ത് ലീഗ്, ദലിത് ലീഗ്, വനിതാ ലീഗ്, എം.എസ്.എഫ്, മറ്റ് പോഷക സംഘടനാ പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉത്തരക്കടലാസ് കാണാനില്ല, വിദ്യാര്‍ത്ഥിക്ക് നല്‍കിയത് രണ്ടര ലക്ഷം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥി കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ഒരു ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാനും ഉത്തരക്കടലാസ് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സര്‍വകലാശാല നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളുകയും പാലക്കാട് സബ് കോടതി വിധി അംഗീകരിച്ച് നടപ്പാക്കാനും നിര്‍ദേശിച്ചു.

2018 ഫെബ്രുവരി 9 ലെ കോടതിവിധിയുടെയും 2019 ഡിസംബര്‍ 30ന് സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 2020 ഡിസംബര്‍ 17ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരവും പലിശയും കോടതി ചെലവ് ഉള്‍പ്പെടെ 2,55920സര്‍വകലാശാല ഫണ്ടില്‍ നിന്ന് നല്‍കാനും ഇത് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നേരിട്ട് ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും തീരുമാനിച്ചിരുന്നു. 2020 മാര്‍ച്ച് ആറിന് ചെക്ക് വിദ്യാര്‍ഥിക്ക് സര്‍വകലാശാല കൈമാറി.ഉത്തര പേപ്പര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് 2018 ജൂണ്‍ ഒന്നിന് സര്‍വകലാശാല ഇറക്കിയ ഉത്തരവ് അനുസരിച്ച് മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള സബ് കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്തു തുടര്‍ന്ന് 2020 ജൂലൈ 15ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് ഇപ്പോഴത്തെ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഈ കമ്മിറ്റിയും ഇതുവരെ ഉത്തരവാദികളെ കണ്ടെത്തി ശുപാര്‍ശകര്‍ സമര്‍പ്പിച്ചിട്ടില്ല.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

Trending