Connect with us

kerala

പൊലീസ് സ്റ്റേഷനു മുന്നില്‍ പിടിച്ചിട്ട വാഹനങ്ങള്‍ മൂന്നുമാസത്തിനകം നീക്കണം: ഉത്തരവുമായി പൊലീസ് മേധാവി

പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന പല വാഹനങ്ങളും ആവശ്യത്തിനു രേഖകളില്ലാത്തതോ കേസുകള്‍ക്ക് ആവശ്യമില്ലാത്തതോ ആകാം. അത്തരം വാഹനങ്ങളെ പോലീസ് നിയമമനുസരിച്ച് ഒഴിവാക്കണം. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കിയാകണം തുടര്‍നടപടി.

Published

on

പോലീസ് സ്റ്റേഷന്‍ പരിസരത്തെ വാഹനക്കൂനകള്‍ ഒഴിവാക്കും. കേസിന് ആവശ്യംവരാത്ത, പിടിച്ചെടുത്ത വാഹനങ്ങളെല്ലാം മൂന്നുമാസത്തിനുള്ളില്‍ ഒഴിവാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ഉത്തരവിറക്കി. തുടരന്വേഷണത്തിന് ആവശ്യമില്ലെങ്കില്‍ നിയമനടപടി സ്വീകരിച്ച് വാഹനങ്ങള്‍ വിട്ടുനല്‍കണം.

പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന പല വാഹനങ്ങളും ആവശ്യത്തിനു രേഖകളില്ലാത്തതോ കേസുകള്‍ക്ക് ആവശ്യമില്ലാത്തതോ ആകാം. അത്തരം വാഹനങ്ങളെ പോലീസ് നിയമമനുസരിച്ച് ഒഴിവാക്കണം. വാഹന ഉടമയ്ക്ക് നോട്ടീസ് നല്‍കിയാകണം തുടര്‍നടപടി.

ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെടുക്കുമ്പോള്‍ ഒരുമാസത്തിനകം അവകാശികള്‍ എത്തിയില്ലെങ്കില്‍ എസ്.എച്ച്.ഒ. ലേലനടപടികള്‍ സ്വീകരിക്കണം. അപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരിശോധിച്ചാലുടന്‍ നടപടി സ്വീകരിച്ച് വിട്ടുനല്‍കണം. അപകടത്തില്‍ ഉപയോഗിക്കാനാകാത്തതരത്തില്‍ തകര്‍ന്ന വാഹനമാണെങ്കില്‍ അവയെ ആക്രിയായി കണക്കാക്കി നടപടി സ്വീകരിക്കണം.

കള്ളക്കടത്ത്, മണല്‍ക്കടത്ത് വാഹനങ്ങള്‍ ഒഴിവാക്കാനുള്ള നിയമപരമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മറ്റു വകുപ്പുകള്‍ പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുന്ന വാഹനങ്ങള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചശേഷം അഞ്ചു ദിവസത്തിനുള്ളില്‍ അതത് വകുപ്പുകള്‍ക്കുതന്നെ കൈമാറണം.

ഇതിനായി എല്ലാ പോലീസ് ജില്ലകളിലും അഡീഷണല്‍ എസ്.പി.മാരെയോ ഡി.സി.പി.മാരെയോ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു. ഇവരെ സഹായിക്കാന്‍ അതത് പോലീസ് സ്റ്റേഷനുകളില്‍നിന്ന് ഓരോ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത വാഹനങ്ങളുടെ കാര്യത്തില്‍ ക്രൈംബ്രാഞ്ച് ഡയറക്ടര്‍ തീരുമാനമെടുക്കും.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending