Connect with us

Video Stories

പോസ്‌കോ കേസുകളില്‍ തുടര്‍ നടപടികള്‍ നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: വാളയാറിലും കുണ്ടറയിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ലൈംഗിക കുറ്റങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന 2012 ലെ പോസ്‌കോ നിയമ പ്രകാരം റജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ തുടര്‍നടപടികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും ജില്ലാ സാമൂഹിക നീതി ഓഫീസര്‍മാര്‍ക്കുമാണ് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയത്.

പോസ്‌കോ നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ കുണ്ടറയിലെ പത്തു വയസുകാരി മരിക്കില്ലായിരുന്നെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം മരണങ്ങള്‍ സംഭവിക്കുമ്പോള്‍ ഫോറന്‍സിക് രേഖകള്‍ വിലയിരുത്താന്‍ പരിശീലനം ലഭിച്ച ഉദേ്യാഗസ്ഥരെ അതിവേഗം ഇടപെടുത്താന്‍ സംവിധാനമുണ്ടാക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
കുണ്ടറ, വാളയാര്‍ കേസുകളില്‍ അനേ്വഷണത്തിന്റെ ആദ്യഘട്ടത്തിലുണ്ടായ പാളിച്ചകള്‍ ആവര്‍ത്തിക്കാതിരിക്കാനും പരിഹരിക്കാനും ഡി.ജി.പിയും ആഭ്യന്തര, സാമൂഹിക നീതി സെക്രട്ടറിമാരും നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. അരക്ഷിതാവസ്ഥയിലുള്ള കുട്ടികളെ ജാഗ്രതയോടെ സംരക്ഷിക്കാന്‍ അയല്‍ക്കൂട്ടങ്ങളും കുടുംബശ്രീ യൂണിറ്റുകളും ബഹുജനസംഘടനകളും തയാറാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. വാളയാര്‍, കുണ്ടറ സംഭവങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത് അരക്ഷിതാവസ്ഥയിലുള്ള പിഞ്ചുപെണ്‍കുട്ടികള്‍ നേരിടുന്ന അസ്വാഭാവിക ലൈംഗിക ചൂഷണങ്ങളാണെന്ന് ഉത്തരവില്‍ പറയുന്നു. നിരന്തരമായി തുടര്‍ന്ന ലൈംഗികാതിക്രമം തടയാന്‍ മാതാപിതാക്കളോ സ്‌കൂള്‍ അധികൃതരോ ശ്രദ്ധിച്ചിട്ടില്ല. കുട്ടികള്‍ മരിച്ചശേഷവും പ്രകൃതി വിരുദ്ധ ലൈംഗികചൂഷണ സാധ്യത, പ്രാഥമികാനേ്വഷണം നടത്തിയവര്‍ കാര്യമായെടുത്തിട്ടില്ല. ഇത് ക്രൈം റജിസ്റ്റര്‍ ചെയ്ത ഉദേ്യാഗസ്ഥര്‍ ശ്രദ്ധിക്കാത്തതാണോ അതോ മനഃപൂര്‍വം അവഗണിച്ചതാണോ എന്ന കാര്യം ഉന്നതതല അനേ്വഷണത്തിലൂടെയേ വ്യക്തമാവുകയുള്ളൂവെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. മാതാപിതാക്കള്‍ തമ്മിലുള്ള കടുത്ത അകല്‍ച്ചയും കുട്ടികളുടെ കാര്യത്തിലുള്ള അശ്രദ്ധയുമാണ് ക്രിമിനല്‍ ചിന്താഗതിയുള്ള നികൃഷ്ട വ്യക്തികള്‍ ചൂഷണം ചെയ്തത്. കുണ്ടറയിലെ അമ്മയും അമ്മാമ്മയും ക്രൂരതക്ക് ഒത്താശ ചെയ്തുകൊടുത്തതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. വാളയാര്‍ കേസ് അനേ്വഷണത്തില്‍ ജാഗ്രത കുറവുണ്ടായിരുന്നതായി കമ്മീഷന്‍ പറഞ്ഞു. കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്. പൊതുപ്രവര്‍ത്തകരായ പി.കെ രാജുവും മനോജ് ഭാസ്‌കറും ഇതു സംബന്ധിച്ച് നല്‍കിയ പരാതികളും പരിഗണിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending