Connect with us

kerala

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ വിലവര്‍ധന;വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍

സംസ്ഥാനത്ത് അരി, പച്ചക്കറി വില കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടയില്‍ അരിക്ക് ക്വിന്റലിന് 100 മുതല്‍ 150 രൂപ വരെയാണ് മൊത്തവിലയില്‍ വര്‍ധനവുണ്ടായത്.

Published

on

സംസ്ഥാനത്ത് അരി, പച്ചക്കറി വില കുതിച്ചുയരുന്നു. രണ്ടാഴ്ചക്കിടയില്‍ അരിക്ക് ക്വിന്റലിന് 100 മുതല്‍ 150 രൂപ വരെയാണ് മൊത്തവിലയില്‍ വര്‍ധനവുണ്ടായത്. ചില്ലറവില കിലോക്ക് 10 മുതല്‍ 12 രൂപവരെയാണ് കൂടിയത്. ജയ അരിക്കാണ് വിപണിയില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായത്. കിലോക്ക് 56-60 രൂപയാണ് മൊത്തവിതരണ കേന്ദ്രത്തിലെ വില. ഒരാഴ്ചയ്ക്കിടെ പത്ത് രൂപയാണ് കൂടിയത്. ചില്ലറ വില്‍പനക്കാരിലെത്തുമ്പോള്‍ അഞ്ച് രൂപയോളം വീണ്ടുംകൂടും. പൊന്നി അരിയ്ക്ക് കിലോയ്ക്ക് 42 രൂപയായിരുന്നത് നിലവില്‍ 47രൂപയിലെത്തി. 45 രൂപയായിരുന്ന ഒരു കിലോ മട്ട അരിക്ക് 59 രൂപയായി. ബോധന, കുറുവ അരിവിലയും ഗണ്യമായി കൂടിയിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതോടെ ആന്ധ്രയില്‍ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം. രണ്ട് മാസമെങ്കിലും വില ഉയര്‍ന്നു നില്‍ക്കുമെന്ന് കോഴിക്കോട് വലിയങ്ങാടിയിലെ മൊത്തവിതരണ വ്യാപാരികള്‍ പറയുന്നത്. അതേസമയം, അരി വില കൂടിയിട്ടും വിപണിയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

അരിവിലയ്ക്ക് പിന്നാലെ പച്ചക്കറി വിലയും കൂടിയതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റുന്ന സ്ഥിതിയാണ്. ഉള്ളിവിലയാണ് വലിയ തോതില്‍ കൂടിയത്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ഉള്ളി മൊത്തവില കിലോക്ക് 25.50 രൂപയാണ്. 18.20 രൂപയുണ്ടായിരുന്നതാണ് ഏഴു രൂപയോളം ഒറ്റയടിക്ക് കൂടിയത്. 22 രൂപയുണ്ടായിരുന്ന ഉരുളക്കിഴങ്ങിന് എട്ട് രൂപ വര്‍ധിച്ച് 30ആയി. നേന്ത്രപ്പഴത്തിന് കിലോ 50 ആണ് മൊത്തവില. ചില്ലറ വില്‍പനയിലെത്തുമ്പോള്‍ 55-60 രൂപയാകും. ഉള്ളി വില വര്‍ധിച്ചതോടെ ഹോട്ടലുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് വിലകൂട്ടി തുടങ്ങിയിട്ടുണ്ട്. ദീപാവലി സീസണും ജൂലൈയില്‍ മഹാരാഷ്ട്രയിലുണ്ടായ പ്രളയവുമാണ് ഉള്ളിയടക്കമുള്ള പച്ചക്കറികളുടെ വിലവര്‍ധനക്ക് കാരണമായി പറയുന്നത്. ഉള്ളിവില പിടിച്ചുനിര്‍ത്തുന്നതിനായി നേരത്തെ സര്‍ക്കാര്‍ ഉള്ളി ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നിലവില്‍ അത്തരം പ്രവര്‍ത്തനങ്ങളൊന്നുമുണ്ടായിട്ടില്ല. ബീറ്റ്‌റൂട്ട്, തക്കാളി എന്നിവക്കും കിലോക്ക് അഞ്ചു മുതല്‍ 10 രൂപയുടെ വര്‍ധനയുണ്ട്.

ഉപ്പ്, മുളക്, പയറിനങ്ങള്‍ എന്നിവക്കും വില വര്‍ധിച്ചതോടെ അടുക്കളക്ക് തീപിടിക്കുന്ന അവസ്ഥയാണ്. ചെറുപയര്‍ വില ജൂലൈയില്‍ 98 ആയിരുന്നത് 109 ആയാണ് ഉയര്‍ന്നത്. സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന എല്ലാ നിത്യേപയോഗ ഭക്ഷ്യ സാധനങ്ങള്‍ക്കും വില വര്‍ധിക്കുകയാണ്. വറ്റല്‍മുളക് വില കിലോക്ക് 320ലെത്തി. ഉപ്പിനു പോലും മൂന്നു മാസത്തിനിടെ കിലോ അഞ്ചുരൂപ കൂടി. അലക്ക്, ബാത്ത് സോപ്പുകള്‍ക്ക് 40 മുതല്‍ 100 ശതമാനം വരെ വിലവര്‍ധനവാണുണ്ടായിരിക്കുന്നത്.

kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം

തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഇതുവരെ ആറുമരണം. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം നടത്തിയിരുന്ന എല്‍ഡിഎഫ്‌ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എന്‍ജിനീയര്‍ കുഞ്ഞിത്താന്‍ മാളിയേക്കല്‍ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പാലക്കാട് രണ്ടുപേരാണ് കുഴഞ്ഞുവീണ് മരിച്ചത്. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ വോട്ടറാണ് ഇതില്‍ ഒരാള്‍. വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷമാണു കുഴഞ്ഞു വീണത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചതാണ് പാലക്കാട്ടെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎല്‍പി സ്‌കൂളില്‍ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം.

മലപ്പുറത്ത് വോട്ടെടുപ്പിനിടെ രണ്ടുപേരാണ് മരിച്ചത്. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. നിറമരുതൂര്‍ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്‌കൂളിലെ 130-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കല്‍) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

Continue Reading

kerala

കേരളത്തിന്റെ പകുതിയും പോളിങ് ബൂത്തിലെത്തി

0 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്.

Published

on

കേരളത്തിന്റെ പൊളിങ് ശതമാനം 50ല്‍. സംസ്ഥാനത്തെ പകുതി വോട്ടര്‍മാരും പോളിങ് ബൂത്തിലെത്തി. 50 ശതമാനം വോട്ടാണ് ആറ് മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. വെയിലിനെ വകവെക്കാതെയാണ് പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ എത്തിയത്. അതേസമയം വോട്ടെടുപ്പിനിടെ ആറു മരണവും സംഭവിച്ചിട്ടുണ്ട്.

പോളിങ് ശതമാനം മണ്ഡലം തിരിച്ച്

1. തിരുവനന്തപുരം-48.56

2. ആറ്റിങ്ങല്‍-51.35

3. കൊല്ലം-48.79

4. പത്തനംതിട്ട-48.40

5. മാവേലിക്കര-48.82

6. ആലപ്പുഴ-52.41

7. കോട്ടയം-49.85

8. ഇടുക്കി-49.06

9. എറണാകുളം-49.20

10. ചാലക്കുടി-51.95

11. തൃശൂര്‍-50.96

12. പാലക്കാട്-51.87

13. ആലത്തൂര്‍-50.69

14. പൊന്നാനി-45.29

15. മലപ്പുറം-48.27

16. കോഴിക്കോട്-49.91

17. വയനാട്-51.62

18. വടകര-49.75

19. കണ്ണൂര്‍-52.51

20. കാസര്‍ഗോഡ്-51.42

 

 

Continue Reading

kerala

പോളിംഗ് ബൂത്തിന് സമീപം ലോറിയിടിച്ച് പരിക്കേറ്റയാൾ മരിച്ചു

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും

Published

on

പരപ്പനങ്ങാടി: ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് മരിച്ചു. ചെറമംഗലം കുരുക്കള്‍ റോഡ് സ്വദേശി സൈദുഹാജി(70)നാണ് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 12.30 ഓടെ മരണപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടക്കലിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു.

ഇന്ന് പകല്‍ 9.30 മണിയോടെ പോളിംഗ് ബൂത്തായ ബിഇഎം എല്‍പി സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. ലോറി ആംബുലന്‍സിന് സൈഡ്‌കൊടുക്കുന്നതിനിടെ മുന്നില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ലോറി ഇദ്ധേഹത്തിൻ്റെ ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു . വോട്ട് ചെയ്യാൻ വരുന്നതിനിടെയാണ് സംഭവം.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: റസിയ മക്കൾ : ബാബു മോൻ, അർഷാദ്, ഷെഫിനീത്, അബ്ദുൽഗഫൂർ, ഹസീന, ഷെറീന, മരുമക്കൾ: ഹാജറ, സെലീന, ജാസ്മിൻ, മുർഷിദ.

Continue Reading

Trending