Connect with us

kerala

സഹോദരന്‍ ബിജെപിയില്‍ പോയ സംഭവം; പ്രതികരണവുമായി പുഷ്പന്‍

നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതൃത്വത്തിനായിരിക്കുമെന്നും പുഷ്പന്‍

Published

on

കണ്ണൂര്‍: സഹോദരന്‍ പുതുക്കിടി ശശി ബി.ജെ.പിയില്‍ ചേര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കൂത്തുപറമ്പ് വടിവെപ്പില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്ന പുഷ്പന്‍. സഹോദരന്‍ ശശി തങ്ങളുടെ കുടുംബത്തില്‍ നിന്നും ഏറെ നാളായി അകന്നുകഴിയുന്ന ആളാണെന്ന് പുഷ്പന്‍ പറഞ്ഞു. നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള അദ്ദേഹത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം പ്രാദേശിക ബി.ജെ.പി നേതൃത്വത്തിനായിരിക്കുമെന്നും പുഷ്പന്‍ പറഞ്ഞു.ചീട്ടുകളി, മദ്യപാനം എന്നീ ശീലങ്ങള്‍ ശശിക്കുണ്ടെന്നും പുഷ്പന്‍ വ്യക്തമാക്കി.

പൈല്‍സ്, വൃക്കരോഗം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉള്ള ആളാണ് ജ്യേഷ്ഠന്‍. സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെയും തന്റെയും സഹോദരങ്ങള്‍ക്കെതിരെയും, സ്വന്തം മകനെതിരെയും പൊലീസില്‍ പരാതി നല്‍കിയ ആളാണ് ശശിയെന്നും പുഷ്പന്‍ പറയുന്നു.

ചീട്ടുകളി മൂലം രണ്ട് സ്ഥലം വില്‍ക്കേണ്ടി വന്നയാളാണ് ശശിയെന്നും അദ്ദേഹം പറഞ്ഞു. രക്തബന്ധം കൊണ്ട് സഹോദരന്മാര്‍ ആണ്. പക്ഷെ ഏറെ നാളുകളായി സഹോദരീ സഹോദരന്മാരുമായും മകനുമായും അദ്ദേഹത്തിന് ബന്ധമില്ല. പുഷ്പന്‍ വിശദീകരിച്ചു.

ഇന്ന് രാവിലെയാണ് തലശ്ശേരി ബിജെപി നിയോജക മണ്ഡലം കമ്മിറ്റി ഓഫിസില്‍ വച്ച് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കെ.പി.പ്രകാശ് ബാബു ശശിക്ക് അംഗത്വം നല്‍കി സ്വീകരിച്ചത്.

കോയമ്പത്തൂരില്‍ ബിസിനസുകാരനായ ശശി സിപിഎം പ്രവര്‍ത്തകനായിരുന്നു. വിവിധ വിഷയങ്ങളിലുള്ള സിപിഎം നിലപാടില്‍ പ്രതിഷേധിച്ചാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ശശി പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുമെന്ന് ശശി പറഞ്ഞു.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം പ്രവര്‍ത്തകര്‍ വന്‍ തോതില്‍ ബിജെപിയില്‍ ചേരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശശി. സിപിഎം എക്കാലത്തും കൊട്ടിഘോഷിക്കുന്ന രക്തസാക്ഷി കുടുംബത്തിലെ അംഗം തന്നെ ബിജെപിയില്‍ ചേര്‍ന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്.

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അടിമുടി അഴിമതി; കെ ഫോണ്‍ ഉദ്ഘാടനം യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും

2017-ല്‍ കെ- ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്.

Published

on

കെ ഫോണ്‍ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യു.ഡി.എഫ് ബഹിഷ്‌ക്കരിക്കും.പദ്ധതിക്ക് യു.ഡി.എഫ് എതിരല്ല. പക്ഷെ അതിന് പിന്നില്‍ നടന്ന അഴിമതിയെ എതിര്‍ക്കുന്നത് കൊണ്ടാണ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.രേഖകള്‍ സഹിതമാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. എന്നിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല അദ്ദേഹം പറഞ്ഞു.

2017-ല്‍ കെ- ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഏഴ് വര്‍ഷം കഴിഞ്ഞിട്ടും പതിനാലായിരം പേര്‍ക്ക് മാത്രമാണ് കണക്ഷന്‍ കൊടുക്കുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയര്‍ത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികള്‍ തന്നെയാണ് കെ ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫീസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കരാറുകളൊന്നും കിട്ടില്ല. എസ്.ആര്‍.ഐ.ടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏത് പാതയില്‍ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്കെത്തും. ക്യാമറയില്‍ നടന്നത്തിയതിനേക്കാള്‍ വ്യാപക അഴിമതിയാണ് കെ ഫോണില്‍ നടന്നത് അദ്ദേഹം തുറന്നടിച്ചു.

Continue Reading

kerala

തട്ടിപ്പ് കേസില്‍ ഡിവൈ.എസ്.പിയുടെ ഭാര്യ അറസ്റ്റില്‍

ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വി.പിയാണ് അറസ്റ്റിലായത്.

Published

on

ഡിവൈഎസ്പിയുടെ ഭാര്യ അഭിഭാഷക ചമഞ്ഞ് പലരില്‍ നിന്നായി കോടികള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതിയില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ കോ-ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി സുരേഷ് ബാബുവിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വി.പിയാണ് അറസ്റ്റിലായത്.ഹൈക്കോടതി അഭിഭാഷക എന്ന വ്യാജേന നിരവധിപേരില്‍ നിന്നും കേസ് നടത്തിപ്പിന്റെ പേരിലും ജോലി വാഗ്ദാനം ചെയ്തും സ്വര്‍ണ്ണവും പണവും ഉള്‍പ്പടെ കൈക്കലാക്കിയെന്നാണ് നുസ്രത്ത് വി.പിക്കെതിരെ ഇരകള്‍ പരാതിപ്പെട്ടിരുന്നത്.

സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം എഫ്‌ഐആര്‍ ഇവര്‍ക്കെതിരെ നിലവിലുണ്ടായിട്ടും ഡിവൈഎസ്പിയുടെ ഭാര്യയായതുകൊണ്ടും ഉന്നതരുമായുള്ള ബന്ധം കൊണ്ടും ഇവര്‍ ഇത് പഴിചാരി രക്ഷപ്പെടുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

 

Continue Reading

kerala

മുസ്ലിം യൂത്ത് ലീഗ് സീതി സാഹിബ് അക്കാദമിയ കോണ്‍വൊക്കേഷന്‍ ജൂണ്‍ 10ന്

കോണ്‍വൊക്കേഷന്‍ ജൂണ്‍ 10ന് കോഴിക്കോട് വെച്ച് നടക്കും.

Published

on

കോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാല പഠിതാക്കളുടെ കോണ്‍വൊക്കേഷന്‍ ജൂണ്‍ 10ന് കോഴിക്കോട് വെച്ച് നടക്കും. കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 3മണിക്കാരംഭിക്കുന്ന ചടങ്ങില്‍ വെച്ച് പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂര്‍ത്തീകരിച്ച പഠിതാക്കള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്‍ ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് പാഠശാല പകര്‍ന്നതെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. പഞ്ചായത്ത് തലത്തില്‍ ആണ് പാഠശാല സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്‍ സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലായി നടന്ന പാഠശാലയുടെ ആദ്യ ബാച്ചിന്റെ കോണ്‍വൊക്കേഷന്‍ ആണ് ജൂണ്‍ 10ന് നടക്കുന്നത്. ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. കോഴ്‌സ് പൂര്‍ത്തീകരിച്ച പഠിതാക്കള്‍ക്ക് പുറമേ സംസ്ഥാന കമ്മിറ്റി നല്‍കിയ നാല് റിഫ്രഷ്‌മെന്റ് കോഴ്‌സ്‌കളില്‍ പങ്കെടുത്ത ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂര്‍ത്തീകരിച്ച വിവിധ തലങ്ങളിലെ ഒബ്‌സര്‍വര്‍മാര്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും.

Continue Reading

Trending