Connect with us

Video Stories

കുവൈത്ത് അമീറിന്റെ ശ്രമങ്ങള്‍ തുടരുന്നു; മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെടുന്നതിന്റെ ഉത്തരവാദിത്വം ഖത്തറിനെന്ന് ബഹ്‌റൈന്‍

Published

on

റിയാദ്: ഖത്തറും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് അമീര്‍ സ്വബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അല്‍സ്വബാഹ് നടത്തുന്ന മധ്യസ്ഥശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം ഖത്തറിന് മാത്രമായിരിക്കുമെന്ന് ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ഖലീഫ പറഞ്ഞു. കുവൈത്ത് നടത്തുന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങളുടെ വിജയം ഖത്തര്‍ ഭരണാധികാരികളെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. എല്ലാവരെയും ഒരു മേശക്ക് ചുറ്റും ഇരുത്തുന്നതിന് കുവൈത്ത് അമീറിന് ഖത്തര്‍ അവസരം നല്‍കുന്നില്ല. മധ്യസ്ഥശ്രങ്ങളുടെ വിജയത്തിന്റെ ഉത്തരവാദിത്വം ഖത്തറിന് മാത്രമാണ്.

ഖത്തറിന്റെ രാഷ്ട്രീയ ശൈലി ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിച്ചത് ബഹ്‌റൈനെ ആണ്. ബഹ്‌റൈനില്‍ വിധ്വംസക ശക്തികള്‍ക്കും ഭീകര സംഘടനകള്‍ക്കും പിന്തുണ നല്‍കി ബഹ്‌റൈന് എതിരെ ഖത്തര്‍ ഗൂഢാലോചന നടത്തി. ബഹ്‌റൈനെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ഖത്തര്‍ വലിയ തോതില്‍ മാധ്യമപ്രചാരണവും നടത്തി. രാഷ്ട്രീയ നിലപാടുകളില്‍ തിരുത്തലുകള്‍ വരുത്തുകയും ഗള്‍ഫ് രാജ്യങ്ങളുടെ ഒന്നാം നമ്പര്‍ ശത്രുവായ ഇറാനില്‍ നിന്ന് അകന്നുനില്‍ക്കുകയുമാണ് ഖത്തറുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള ഉപാധി. ഗള്‍ഫ് രാജ്യങ്ങളില്‍ അധീശത്വം സ്ഥാപിക്കുന്നതിനാണ് ഇറാന്‍ ഗൂഢാലോചന നടത്തുന്നത്. ഇരുപത്തിയൊന്ന് വര്‍ഷമായി ഖത്തര്‍ ബഹ്‌റൈന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. 2011 ല്‍ ബഹ്‌റൈനില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ പിന്തുണക്കുന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. ബഹ്‌റൈനിലെ വിധ്വംസക ശക്തികള്‍ക്കു വേണ്ടിയാണ് ഖത്തര്‍ സംസാരിച്ചത്. അല്‍ജസീറ ചാനല്‍ ബഹ്‌റൈനും ബഹ്‌റൈനികള്‍ക്കും അപകീര്‍ത്തിയുണ്ടാക്കി. ബഹ്‌റൈന് മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്, മനുഷ്യാവകാശത്തെ ഒരു തൊഴിലെന്നോണം കാണുന്ന ചില അന്താരാഷ്ട്ര സംഘടനകള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കുകയാണ്. ബഹ്‌റൈനില്‍ മറ്റ് നിരവധി കാര്യങ്ങളിലും ഖത്തര്‍ ഇടപെട്ടിട്ടിട്ടുണ്ടെന്ന് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ഖലീഫ പറഞ്ഞു.
കുവൈത്ത് അമീര്‍ നടത്തിയ മധ്യസ്ഥശ്രമങ്ങള്‍ കാര്യമായ ഫലം ചെയ്യാത്ത പശ്ചാത്തലത്തിലാണ് ബഹ്‌റൈന്റെ പുതിയ മുന്നറിയിപ്പ്. ഖത്തറുമായുള്ള ബന്ധം സഊദി അറേബ്യയും മറ്റേതാനും രാജ്യങ്ങളും വിച്ഛേദിച്ചതിന്റെ തൊട്ടടുത്ത ദിവസം ജിദ്ദയിലെത്തി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തിയ കുവൈത്ത് അമീര്‍ ബുധനാഴ്ച യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍ എന്നിവരുമായും ചര്‍ച്ചകള്‍ നടത്തി. ബുധനാഴ്ച തന്നെ ദോഹയില്‍ ഹ്രസ്വസന്ദര്‍ശനം നടത്തിയ കുവൈത്ത് അമീര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായും പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള വഴികളെ കുറിച്ച് വിശകലനം ചെയ്തു. ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിന് പിന്നാലെ സല്‍മാന്‍ രാജാവുമായി ഫോണില്‍ ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബുധനാഴ്ച അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനുമായും ഫോണില്‍ സംസാരിച്ചു. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ഖലീഫയും ബുധനാഴ്ച ജിദ്ദയിലെത്തി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷാ ഭദ്രത തകര്‍ക്കുന്നതിന് ലക്ഷ്യമിടുന്ന ഭീകര ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണയും അയല്‍ രാജ്യങ്ങളിലെ ഇടപെടലുകളും ഖത്തര്‍ അവസാനിപ്പിക്കണമെന്നതാണ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രധാന ഉപാധിയായി സഊദി അറേബ്യയും മറ്റ് രാജ്യങ്ങളും ആവശ്യപ്പെടുന്നത്. ഖത്തറിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്നതിന് തുര്‍ക്കിയും അമേരിക്കയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുറത്ത് നിന്നുള്ള ആരുടെയും മധ്യസ്ഥശ്രമം ഇക്കാര്യത്തില്‍ ആവശ്യമില്ലെന്നും പ്രശ്‌നം പരിഹരിക്കുന്നതിന് ഗള്‍ഫ് സഹകരണ കൗണ്‍സിലിന് തന്നെ ശേഷിയുണ്ടെന്നും സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending