Connect with us

kerala

വീണ്ടും ‘അതേ’ ചോദ്യം; കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നര മാസത്തിനിടെ നാലാം തവണയും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍ സര്‍വകലാശാലയില്‍ ഒന്നര മാസത്തിനിടെ നാലാം തവണയും ചോദ്യപേപ്പര്‍ ആവര്‍ത്തനം

Published

on

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ വീണ്ടും മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു. ഒന്നര മാസത്തിനിടയില്‍ നാലാമത്തെ ചോദ്യ പേപ്പര്‍ ആവര്‍ത്തനമാണ് ഇന്നലെയുണ്ടായത്. എം.എസ്.സി മാത്ത്‌സ് നാലാം സെമസ്റ്റര്‍ പരീക്ഷയിലാണ് കഴിഞ്ഞ വര്‍ഷത്തെ പേപ്പര്‍ ആവര്‍ത്തിച്ചത്. സംഭവത്തെ കുറിച്ച് പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം തേടി.

കഴിഞ്ഞ മാസം മൂന്നാം സെമസ്റ്റര്‍ സൈക്കോളജിയുടെ രണ്ടു പരീക്ഷകളുടെ ചോദ്യപേപ്പറും മൂന്നാം സെമസ്റ്റര്‍ ബോട്ടണിയുടെ ചോദ്യപേപ്പറും ആവര്‍ത്തിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും ആവര്‍ത്തനമുണ്ടായത്. രണ്ടംഗ സമിതി നടത്തിയ അന്വേഷണത്തില്‍ പരീക്ഷാ കണ്‍ട്രോളറുടെ ഭാഗത്ത് നിന്ന് അനാസ്ഥ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

പരീക്ഷാ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചതില്‍ സര്‍വകലാശാലക്ക് പിഴവ് സംഭവിച്ചതായി നേരത്തെ പരീക്ഷാ കണ്‍ട്രോളര്‍ പി.ജെ വിന്‍സെന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടിക്കടിയുണ്ടാവുന്ന പിഴവിനെ തുടര്‍ന്ന് ഡെപ്യൂട്ടേഷന്‍ റദ്ദാക്കാനുള്ള സാധ്യതയുണ്ട്. കോഴിക്കോട് മീഞ്ചന്ത ആട്‌സ് കോളജിലെ ചരിത്ര വിഭാഗം അധ്യാപകനായ അദ്ദേഹം ഡെപ്യുട്ടേഷനിലാണ് പരീക്ഷാ കണ്‍ട്രോളറായി എത്തിയത്. ചോദ്യപേപ്പര്‍ തയ്യാറാക്കിയ ജീവനക്കാരനില്‍ നിന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ വിശദീകരണം തേടിയിട്ടുണ്ട്. സര്‍വകലാശാല ഭരണം കുത്തഴിഞ്ഞ നിലയിലാണ് എന്നതിന്റെ സൂചനയാണ് നിരന്തരമുള്ള ചോദ്യപേപ്പര്‍ ആവര്‍ത്തനം. വിസി നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തതിനുപിന്നലെ തുടര്‍ച്ചയായ വീഴ്ചയാണ് ഉണ്ടാവുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരെ നടപടിയെടുത്ത് ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ആരോപണം ഉയരുന്നുണ്ട്. പരീക്ഷാ പേപ്പര്‍ ആവര്‍ത്തനത്തിന്റെ ഉത്തരവാദിത്വം വൈസ് ചാന്‍സലര്‍ക്ക് കൂടിയുണ്ടെന്ന് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.

ഏപ്രില്‍ 21-ന് നടന്ന മുന്നാം സെമസ്റ്റര്‍ സെക്കോളജി പരീക്ഷയുടെ ‘സൈക്കോളജി ഓഫ് ഇന്റിവിജ്വല്‍ ഡിഫറന്‍സസ്’ പരീക്ഷയുടെ ചോദ്യപേപ്പറാണ് ആദ്യം ആവര്‍ത്തിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ വിസിയെ കാര്യം ധരിപ്പിച്ചു. സംഭവം പരിശോധിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം നടന്ന ‘ന്യൂറോ ബയോളജിക്കല്‍ പെര്‍സ്‌പെക്ടീവ്’ പരീക്ഷയുടെ ചോദ്യ പേപ്പറും ആവര്‍ത്തിച്ചു. ഇതോടെ സംഭവം വിവാദമായി. ഇതിനിടെ ഏപ്രില്‍ 21ന് നടന്ന മൂന്നാം സെമസ്റ്റര്‍ ബോട്ടണി പരീക്ഷയിലും ചോദ്യാവര്‍ത്തനമുണ്ടായി. വിസി നിയോഗിച്ച രണ്ടംഗ സമിതിഅന്വേഷണത്തില്‍ ആവര്‍ത്തനം സ്ഥിരീകരിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനു കൊലപാതകം: പ്രതിയുടെ ഭാര്യയും പിടിയിൽ, അനുവിൻ്റെ സ്വർണം വിറ്റ പണം കൈവശം വച്ചതും ചിലവഴിച്ചതും റവീന

ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ അനുവിനെ തോട്ടില്‍ മുക്കിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.

1,43,000 രൂപയും ഇവരുടെ കൈയിൽ നിന്ന് കണ്ടെടുത്തു. അറുപതോളം കേസുകളിൽ പ്രതിയാണ് അനുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മുജീബ് റഹ്മാൻ. പിടികൂടാൻ ശ്രമിക്കവെ മുജീബിൻ്റെ ആക്രമണത്തിൽ ഒരു പൊലീസുകാരന് കൈയ്ക്ക് പരിക്കേറ്റിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു.

സ്വര്‍ണാഭരണങ്ങള്‍ വിറ്റ പണം ചീട്ടു കളിച്ച് നശിപ്പിച്ചു എന്നാണ് മുജീബ് ആദ്യം പറഞ്ഞത്. പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് പണം റൗഫീനയെ ഏല്‍പ്പിച്ചതായി വെളിപ്പെടുത്തിയത്. പൊലീസ് എത്തുമെന്ന് അറിഞ്ഞതോടെ, പണം കൂട്ടുകാരിയെ ഏല്‍പ്പിച്ചു. ഇന്നലെയാണ് കൊണ്ടോട്ടിയിലെ വീട്ടിലെത്തി റൗഫീനയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

kerala

മഅ്ദനിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്

Published

on

പിഡിപി സംസ്ഥാന അധ്യക്ഷൻ അബ്ദുൽ നാസര്‍ മഅദനിയുടെ ആരോഗ്യനിലയിൽ പുരോഗതി ഇല്ല. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.

വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്. കഴിഞ്ഞ മാസമാണ് മഅ്ദനിയെ വൃക്ക സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസം നേരിട്ടതോടെയാണ് വെന്‍റിലേറ്ററിലേക്ക് മാറ്റിയത്.

ഡയാലിസിസ് തുടരുന്നുണ്ട്. കരള്‍ രോഗത്തിന്റെ ബാധിതനായ മഅദനി ഒരു മാസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജാമ്യവ്യവസ്ഥയില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെത്തുടര്‍ന്ന് മഅദനി കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് കേരളത്തിലേക്ക് എത്തിയത്.

Continue Reading

kerala

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം; ഷെഡ‍് തകർത്തു

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല

Published

on

ചിന്നക്കനാൽ∙ ഇടുക്കി ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം. 301 കോളനിക്ക് സമീപം വീടിന് സമീപത്തുള്ള ഷെഡ് കാട്ടാന ആക്രമിച്ചു. ഇന്നലെ രാത്രിയാണു സംഭവം. വയൽപ്പറമ്പിൽ ഐസക് എന്നയാളുടെ ഷെഡാണ് ആക്രമിച്ചത്.

സംഭവ സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നില്ല. വലിയ ദുരന്തമാണ് ഇതോടെ വഴിമാറിയത്. പിന്നീട് നാട്ടുകാർ ബഹളം വച്ച് കൊമ്പനെ തുരത്തുകയായിരുന്നു.

Continue Reading

Trending