Connect with us

Views

രാഹുലിനെ കാത്ത് കേരളം

Published

on


രാജ്യത്തെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലൊന്നായ വയനാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തയ്യാറെടുക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും വയനാട്ടിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലൊന്നടങ്കം അലയൊലികള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ ഈ സര്‍ജിക്കല്‍ സ്‌ട്രൈക്ക് കോണ്‍ഗ്രസ് അണികളെ മാത്രമല്ല ജനാധിപത്യ വിശ്വാസികളെ ഒന്നടങ്കം ആവേശത്തിന്റെ മൂര്‍ധന്യതയില്‍ എത്തിച്ചിരിക്കുമ്പോള്‍ സംസ്ഥാനത്ത് സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരുപോലെ കുറ്റാ കൂറ്റിരുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
17 ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം തന്നെയാണ് കേരളത്തില്‍ നിന്നുള്ള രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രസക്തമാക്കുന്നത്. ഒരു വശത്ത് അഞ്ചുവര്‍ഷക്കാലം കൊണ്ട് രാജ്യത്തെ തകര്‍ത്തു തരിപ്പണമാക്കിയ ബി.ജെ.പി അധികാരത്തുടര്‍ച്ചക്ക് വേണ്ടി ഏതറ്റംവരെയും പോകാന്‍ തയ്യാറെടുത്തു നില്‍ക്കുന്നു. മറുഭാഗത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര കക്ഷികള്‍ ബി.ജെ.പിയെ പിടിച്ചുകെട്ടാന്‍ ഭഗീരത പ്രയത്‌നം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇഞ്ചോടിഞ്ച് നടക്കുന്ന ഈ പോരാട്ടത്തില്‍ മതേതര കൂട്ടായ്മക്ക് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും അതിന്റെ അമരക്കാരന്‍ രാഹുല്‍ ഗാന്ധിക്കും രാജ്യത്തെമ്പാടും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത മതേതര വിശ്വാസികള്‍ക്ക് ആവേശം പകരുന്നതാണ്.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി യുടെ വര്‍ഗീയ ഫാസിസത്തെ നെഞ്ചുവിരിച്ച് ചെറുത്ത് തോല്‍പ്പിച്ച് നേടിയെടുത്ത മുന്‍തൂക്കം കോണ്‍ഗ്രസിന് ലോകസഭാ തെരഞ്ഞെടുപ്പിലും നിലനിര്‍ത്താന്‍ കഴിയുന്നുവെന്നതാണ് നിലവിലെ സാഹചര്യം ബോധ്യപ്പെടുത്തുന്നത്. യു.പി പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്ന് വിലയിരുത്തപ്പെടുന്ന ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഈസി വാക്കോവറായിരുന്നെങ്കില്‍ ഇത്തവണ കാര്യങ്ങള്‍ അവരുടെ കൈപ്പിടിയിലൊതുങ്ങി നില്‍ക്കില്ലെന്ന് മാസങ്ങള്‍ക്കു മുമ്പുതന്നെ വ്യക്തമായിക്കഴിഞ്ഞതാണ്.
ബദ്ധവൈരികളായ എസ്.പിയും ബി.എസ്.പിയും ബി.ജെ.പി വിരുദ്ധതയുടെ പേരില്‍ കൈകോര്‍ത്തതായിരുന്നു ബി.ജെ.പിക്കും മോദിക്കും ലഭിച്ച ആദ്യത്തെ ഇരുട്ടടിയെങ്കില്‍ കിഴക്കന്‍ യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായി പ്രിയങ്ക വന്നതോടെ ബി.ജെ.പി നിലയില്ലാ കഴത്തിലകപ്പെടുകയായിരുന്നു.
ദിവസങ്ങളെടുത്ത് നൂറുക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് നടത്തിയ ഗംഗാ യാത്രയിലൂടെ ഉത്തര്‍ പ്രദേശിലെ സാധാരണക്കാരുടെ ഹൃദയങ്ങളിലേക്ക് അതി വേഗത്തിലാണ് പ്രിയങ്ക കയറിച്ചെന്നത്. രാഹുല്‍ ഗാന്ധിയുടെ പൊതുയോഗങ്ങളിലെ വന്‍ ജനസാനിധ്യവും കാമ്പസുകളിലും മറ്റും അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച സ്വീകാര്യതയും രാജ്യത്തെമ്പാടും ആഞ്ഞുവീശാനിരിക്കുന്ന മാറ്റത്തിന്റെ കൊടുങ്കാറ്റിന്റെ സൂചനകളാണ് പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. ഏതു വിധേനയും ബി.ജെ.പിയെ പിറകിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ദക്ഷിണേന്ത്യയില്‍ അതും വയനാട്ടില്‍ രാഹുല്‍ ജനവിധി തേടുകയാണെങ്കില്‍ സമാനതകളില്ലാത്ത മുന്നേറ്റമായിരിക്കും കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും അതു സമ്മാനിക്കുക. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും അതിന്റെ അലയൊലികള്‍ പ്രകടമാവുമെന്ന കാര്യം ഉറപ്പാണ്. വയനാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ദള്‍ സഖ്യത്തിന് ഈ നീക്കം ഏറെ ഉണര്‍വ് നല്‍കും.
നിലവില്‍ തന്നെ ഡി.എം.കെ കോണ്‍ഗ്രസ് മുന്നണിയെ വരിക്കാനിരിക്കുന്ന തമിഴ്‌നാടിനും രാഹുലിന്റെ വരവ് ആവേശം പകരും. എ.ഐ.സി.സി സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തനം നടക്കുന്ന ആന്ധ്രയിലും സംസ്ഥാന രാഷ്ട്രീയത്തെ തന്റെ കുടുംബവാഴ്ച്ചക്കുള്ള ഇടമാക്കിയ കെ. ചന്ദ്രശേഖര റാവുവിനോട് ശക്തമായ വെറുപ്പ് നിലനില്‍ക്കുന്ന തെലുങ്കാനയിലും രാഹുല്‍ ഇഫക്ട് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരും. മോദിയുടെ കാര്‍ഷിക വിരുദ്ധ നയങ്ങളുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന ജില്ലകളിലൊന്നെന്ന നിലയിലും ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമെന്ന നിലയിലും അത്തരം ദുര്‍ബല വിഭാഗങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച വഞ്ചനാപരമായ സമീപനങ്ങള്‍ പ്രചരണരംഗത്ത് ഉയര്‍ന്നുവരാനും ഈ സ്ഥാനാര്‍ത്ഥിത്വം നിമിത്തമാകും. രാഹുലിന്റെ വരവിനെതിരെയുള്ള പ്രതികരണങ്ങളില്‍ നിന്നു തന്നെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയം അങ്കലാപ്പ് പ്രകടമാണ്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പൂര്‍ണമായും അപ്രസക്തമാക്കപ്പെടുമെന്നതാണ് സി.പി.എമ്മിന്റെ ഉറക്കം കെടുത്തുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഒരു കൂട്ടായ്മയുടെയും ഭാഗമാകാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്ന സി.പി.എമ്മിനുള്ള ഏക പ്രതീക്ഷ കേരളത്തില്‍ നിന്നു കിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്ന ഒന്നോ രണ്ടോ സീറ്റുകളിലാണ്. രാഹുല്‍ ഇവിടെ ജനവിധി തേടിയാല്‍ അത് യു.ഡി.എഫിന്റെ ട്വന്റി ട്വന്റിയായിമാറുമെന്ന കാര്യം അവിതര്‍ക്കിതമാണ്.
കോണ്‍ഗ്രസുമായി കൂട്ടുകൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബംഗാളില്‍ പ്രതീക്ഷകള്‍ അസ്തമിച്ച സി.പി.എമ്മിന് ത്രിപുരയിലും ഒരു പ്രതീക്ഷയുമില്ല. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇടതു പക്ഷപ്രസ്ഥാനം എന്ന ലേബലുള്ള തങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ക്ലീന്‍ ബൗള്‍ഡാവാനുള്ള സാധ്യത അവര്‍ തന്നെ മുന്നില്‍ കാണുന്നുണ്ട്. അതുകൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുമെല്ലാം രാഹുലിന്റെ സ്ഥാനാര്‍ത്തിത്വം കേട്ടപാതി കേള്‍ക്കാത്ത പാതി കോണ്‍ഗ്രസിനെതിരെ രംഗത്തെത്തിയത്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് നേടിയേക്കാവുന്ന സമഗ്രാധിപത്യമാണ് ബിജെ.പിയെ അസ്വസ്തമാക്കുന്നത്.
സംസ്ഥാനത്ത് സമീപകാലത്തുണ്ടായ സംഭവവികാസങ്ങളുടെ പേരില്‍ മനക്കോട്ട നെയ്യുന്ന അവര്‍ക്ക് ഓര്‍ക്കാപ്പുറത്ത് ലഭിച്ച അടിയാണ് ഈ വാര്‍ത്ത. 2014 ല്‍ നരേന്ദ്രമോദി രണ്ടിടങ്ങളില്‍ മത്സരിച്ചത് കൊണ്ട് തന്നെ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പ്രതിരോധിക്കാന്‍ അവരുടെ കൈയ്യില്‍ ഒരു കച്ചിത്തുരുമ്പുമില്ലാതായിരിക്കുകയാണ്. ചുരുക്കത്തില്‍ രാഹുല്‍ വരികയാണെങ്കില്‍ കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ അത് പുതിയൊരധ്യായമായി മാറും. സംസ്ഥാനത്തിന് ഇന്നേവരെ ലഭിച്ചിട്ടില്ലാത്ത പല സൗഭാഗ്യങ്ങളും അത് കൊണ്ടുവരും. ഭാവി ഇന്ത്യയുടെ പ്രതീക്ഷയായി അദ്ദേഹം വളര്‍ന്നു കഴിഞ്ഞ സാഹചര്യത്തില്‍ വിശേഷിച്ചും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending