Connect with us

india

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; പ്രമേയം പാസാക്കി കോൺഗ്രസ് പ്രവർത്തകസമിതി

യുപി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി ശക്തിപ്പെടേണ്ടതുണ്ട് എന്നതിനാൽ റായ്ബറേലി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്.

Published

on

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി. പ്രമേയം പാസാക്കി. ഭാരത് ജോഡോ യാത്ര വൻ വിജയമെന്നും കോൺഗ്രസിന്‍റെ ഉയർത്തെഴുന്നേൽപ്പിന് തുടക്കമായെന്നും യോഗം വിലയിരുത്തി. യുപി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാർട്ടി ശക്തിപ്പെടേണ്ടതുണ്ട് എന്നതിനാൽ റായ്ബറേലി മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്ന ആവശ്യവും പരിഗണനയിലുണ്ട്.

ജനങ്ങളെ വിഭജിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. തൊഴിലില്ലായ്മയോ വിലക്കയറ്റമോ ബിജെപിയുടെ അജണ്ടയിൽ ഇല്ലായിരുന്നുവെന്നും പ്രവർത്തക സമിതി വിലയിരുത്തി. തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കോൺഗ്രസിന് കഴിഞ്ഞെന്നാണ് പ്രവർത്തക സമിതിയോഗത്തിന്‍റെ വിലയിരുത്തൽ.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ സാമ്പത്തികമായി തകർക്കാൻ ശ്രമിച്ചെന്നും ഇതിനെയെല്ലാം മറികടന്നുള്ള വിജയമാണ് ഇന്ത്യാ സഖ്യം നേടിയതെന്നും യോഗത്തിന് ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റത്തിന് മല്ലികാർജുന്‍ ഖാർഗെ, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ വഹിച്ച പങ്കിന് പ്രവർത്തകസമിതി നന്ദി രേഖപ്പെടുത്തി.

വലിയ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ചാണ് കോൺഗ്രസിന്‍റെ വിജയം. താഴേത്തട്ട് മുതലുള്ള മുഴുവൻ കോൺഗ്രസ് പ്രവർത്തകരും മുകളിലുള്ള നേതാക്കളും ഒരേപോലെ ഒരേ മനസോടെ പ്രവർത്തിച്ചെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

ജനാധിപത്യത്തെയും രാജ്യത്തെയും രക്ഷിക്കാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും പോരാളികളായി മാറി. തിരഞ്ഞെടുപ്പിൽ പ്രകടനം പിന്നോട്ടു പോയ സംസ്ഥാനങ്ങളിലെ ഫലം വിശദമായി പഠിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.

india

ഇസ്രാഈലിന് മൂക്കുകയറിടണം, ഇറാനിലെ ആക്രമണങ്ങള്‍ പശ്ചിമേഷ്യയില്‍ അശാന്തി വിതക്കും: ഇ.ടി മുഹമ്മദ് ബഷീര്‍

Published

on

എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റിൽ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താൻ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാർലമെന്റി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയിൽ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങൾ ഇസ്രാഈലിന് മൂക്കുകയറിടാൻ ഇനിയും വൈകിയാൽ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈൽ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണ പരമ്പര വ്യക്തമാക്കുന്നത്.

അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈൽ ഇറാനിൽ കടന്നുകയറി നടത്തുന്ന ആക്രമണങ്ങൾ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങൾക്കെതിരായ ഇസ്രാഈലിൽ സൈനിക ആക്രമണങ്ങൾ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജൻസിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങൾ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങൾക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.

സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചിൽ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നൽകുമ്പോൾ അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികൾ. എന്നാൽ, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികൾക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുൻകൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Continue Reading

india

ഉത്തരേന്ത്യയില്‍ ഗ്രീഷ്മ തരംഗം മുറുകുന്നു

രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.

Published

on

ഗ്രീഷ്മ തരംഗത്തില്‍ ഉരുകി ഉത്തരേന്ത്യ. മേഘലയില്‍ ഉയര്‍ന്ന താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിനോട് അടുക്കുന്നു. കിഴക്കന്‍ രാജസ്ഥാന്‍, ജമ്മു, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത ഉഷ്ണ തരംഗമുണ്ടായി. തീവ്രമായത് പടിഞ്ഞാറന്‍ രാജസ്ഥാനിലായിരുന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ താപനില, 49.4 ഡിഗ്രി സെല്‍ഷ്യസിലെത്തി.

ഡല്‍ഹി സഫ്ദര്‍ജംഗില്‍ ഏറ്റവും ഉയര്‍ന്ന താപനില, 41 ദശാംശം 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ചൂട് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Continue Reading

india

ജമ്മുകശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കി ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്ത് ഇസ്രഈല്‍ പ്രതികരിക്കാതെ ഇന്ത്യ

വിവാദമായതോടെ ക്ഷമാപണം നടത്തി ഇസ്രാഈല്‍ സൈന്യം രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് ഇസ്രഈല്‍. ജമ്മുകശ്മീരിനെ പാകിസ്താന്റെ ഭാഗമാക്കിയാണ് ഇസ്രാഈല്‍ സൈന്യം ഭൂപടം പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഐഡിഎഫ് എക്‌സില്‍ പോസ്റ്റ് ചെയ്ത ഭൂപടത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു. വിവാദമായതോടെ ക്ഷമാപണം നടത്തി ഇസ്രാഈല്‍ സൈന്യം രംഗത്തെത്തിയിരുന്നു.

ഭൂപടത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തികളെ കൃത്യമായി ചിത്രീകരിക്കുന്നതില്‍ വീഴ്ച്ചയുണ്ടായെന്നും, തങ്ങള്‍ പങ്കുവെച്ച പോസ്റ്റ് ആ പ്രദേശത്തിന്റെ ഒരു ചിത്രീകരണം മാത്രമാണെന്നും ഈ ചിത്രം മൂലമുണ്ടായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ഞങ്ങള്‍ ക്ഷമ ചോദിക്കുന്നുവെന്നും ഇസ്രഈല്‍ പ്രതിരോധ സേന എക്സില്‍ കുറിച്ചു.

എന്നാല്‍, ഐഡിഎഫിന്റെ തെറ്റായ ഭൂപടത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇറാന്‍ ഒരു ആഗോള ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള മാപ്പിലാണ് ഇസ്രയേല്‍ സേന ഇന്ത്യന്‍ പ്രദേശത്തെ തെറ്റായി ചിത്രീകരിച്ചത്.

Continue Reading

Trending