india
പൊള്ള വാഗ്ദാനങ്ങള്‍ വേണോ, സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ; ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ബിഹാറില്‍ ജയിച്ചാല്‍ എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പൊള്ള വാഗ്ദാനങ്ങള്‍ ആവശ്യമുള്ള ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി നോക്കൂ എന്നായിരുന്നു, ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം.

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയില്‍ സൗജന്യകോവിഡ് വാക്സിന് ഉള്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെ ബിജെപിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. ബിഹാറില്‍ ജയിച്ചാല്‍ എല്ലാവര്ക്കും കൊവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയെ പരിഹസിച്ചാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. പൊള്ള വാഗ്ദാനങ്ങള്‍ ആവശ്യമുള്ള ഓരോരുത്തരും സ്വന്തം സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയതി നോക്കൂ എന്നായിരുന്നു, ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം.
GOI just announced India’s Covid access strategy.
Kindly refer to the state-wise election schedule to know when will you get it, along with a hoard of false promises.
— Rahul Gandhi (@RahulGandhi) October 22, 2020
”ഇന്ത്യയിലെ സര്‍ക്കാര്‍ കൊവിഡ് വാക്സിന് വിതരണം പ്രഖ്യാപിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് കൊവിഡ് വാക്സിനും പൊള്ളയായ വാഗ്ദാനങ്ങളും എന്ന് കിട്ടുമെന്നറിയാന്‍ നിങ്ങളുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തീയ്യതി നോക്കൂ”, രാഹുല്‍ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബിഹാറിലെ മുഴുവന്‍ ആളുകള്‍ക്കും സൗജന്യമായി കൊവിഡ് വാക്സിന് നല്‍കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. ‘ കോവിഡ് 19 വാക്സിന് വന്‍തോതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വേളയില്‍ ബിഹാറിലെ എല്ലാ വ്യക്തികള്‍ക്കും സൗജന്യ വാക്സിനേഷന് ലഭിക്കും. ഞങ്ങളുടെ വോട്ടെടുപ്പ് പ്രകടന പത്രികയില്‍ പരാമര്‍ശിച്ച ആദ്യത്തെ വാഗ്ദാനമാണിത്’ – എന്നാണ് പട്നയില്‍ പ്രകടന പത്രിക പുറത്തിറക്കവെ ധനമന്ത്രി നിര്‍മ്മല സീതാരാമന് പറഞ്ഞത്. ആഗോള തലത്തില്‍ തന്നെ ആദ്യമായാണ് കോവിഡ് വാക്സിന് പ്രകടന പത്രികയില്‍ ഇടംപിടിക്കുന്നത്.
അതേസമയം, ബിഹാറില്‍ മാത്രമാണോ കോവിഡിനെതിരെയുള്ള സൗജന്യ വാക്സീന് എന്ന ചോദ്യവുമായി നിരവധിപേരാണ് ഇതിനകം ബിജെപിക്കെതിരെ രംഗത്തെത്തിയത്. ബിഹാറിലെ ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കാമെന്ന് പറഞ്ഞ കൊവിഡ് വാക്സിന് പാര്‍ട്ടിയുടെ ഖജനാവില്‍ നിന്നെടുത്ത് പണം കൊടുക്കുമോ എന്നായിരുന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ചോദിച്ചത്. കൊവിഡ് സൃഷ്ടിച്ച ഭയത്തെ പോലും ചൂഷണം ചെയ്യുന്ന ബി.ജെ.പിയുടെ നിര്‍ലജ്ജമായ ജനാധിപത്യ സിദ്ധാന്തം വളരെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്ക് വോട്ടു തരൂ. ഞാന്‍ നിങ്ങള്‍ക്ക് വാക്സിന് തരാം. തെരഞ്ഞെടുപ്പ് കമ്മിഷന് അവരെ ശകാരിക്കുമോ’- എന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പ്രതികരിച്ചു. ബിജെപിക്കെതിരെ വോട്ടു ചെയ്തവര്‍ക്ക് കോവിഡ് വാക്സിന് കിട്ടില്ലേ എന്നാണ് ആം ആദ്മി പാര്‍ട്ടി ചോദിച്ചത്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ച ശേഷം, കോടിക്കണക്കിന് ബിഹാറികളുടെ ജോലി ഇല്ലാതാക്കിയ ശേഷം നിര്‍മല സൗജന്യ കോവിഡ് വാക്സിന്റെ പേരില്‍ വോട്ടു ചോദിക്കുന്നു എന്നാണ് പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് പ്രതികരിച്ചത്.
സംസ്ഥാനത്തെ ആത്മനിര്‍ഭര്‍ ബിഹാറാക്കി മാറ്റുമെന്നാണ് പഞ്ച് സൂത്ര, എക് ലക്ഷ്യ, 11 സങ്കല്പ് എന്ന തലക്കെട്ടുള്ള പ്രകട പത്രികയിലെ പ്രധാന വാഗ്ദാനം. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ഗ്രാമ, നഗര വികസനം തുടങ്ങി ബിഹാറിന്റെ സമഗ്രവികസനമാണ് പാഞ്ച് സൂത്രയില്‍ ഉള്‍പ്പെടുന്നത്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം ബിഹാറിനെ ഐടി ഹബ്ബാക്കി മാറ്റുമെന്നും പ്രകടന പത്രിക വാഗ്ദാനം നല്കുന്നു.
india
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ഹരജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. വഖഫ് ഇസ്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഈ വാദത്തെ ഖണ്ഡിച്ച് വ്യാഴാഴ്ച ഹരജിക്കാരുടെ അഭിഭാഷകര്‍ രംഗത്തുവന്നു. വഖഫ് ഇസ്ലാമിലെ അവിഭാജ്യഘടകമല്ലെന്ന് പറയാന്‍ ഒരു ബാഹ്യശക്തിക്കും അവകാശമില്ലെന്ന് ഹരജിക്കാര്‍ വ്യക്തമാക്കി.
ഭരണഘടന അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തടയാന്‍ വേണ്ടിയാണ് അവിഭാജ്യഘടകമല്ലെന്ന് ആക്കിത്തീര്‍ക്കാനുള്ള ശ്രമമെന്ന് മുതിര്‍ന്ന അഭിഭാഷകനായ രാജീവ് ധവാന് പറഞ്ഞു. മതപരമായ സംഭാവനകളുടെ മതേതര വശങ്ങള് സര്‍ക്കാറിന് നിയന്ത്രിക്കാന്‍ കഴിയുമെന്ന വാദം സുപ്രീംകോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നും ധവാന് വാദിച്ചു.
ദാനധര്‍മം ഇസ്ലാമില്‍ അനിവാര്യമായ മതപരമായ ആചാരമാണെന്ന് കപില്‍ സിബലും ചൂണ്ടിക്കാട്ടി. ഭേദഗതി നിയമത്തിലെ സെക്ഷന്‍ മൂന്ന് സി പ്രകാരം വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ അല്ലയോ എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിക്കുന്ന നിമിഷം വഖഫ് പദവി റദ്ദാക്കപ്പെടുമെന്ന് ഇതുസംബന്ധിച്ച കേന്ദ്രവാദത്തിന് സിബല്‍ മറുപടി നല്കി.
വഖഫ് ഭേദഗതിയെ പിന്തുണച്ചുള്ള ഹരജികളിലെ വാദങ്ങളും കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായി, ജസ്റ്റിസ് എ.ജി. മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറയാന്‍ മാറ്റിയത്.
india
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്കി.

ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍, ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ ഒരു ഇന്ത്യന്‍ എയര്‍ലൈനിനെ സഹായിക്കാന്‍ പാകിസ്ഥാന് വിസമ്മതിച്ചു, ബുധനാഴ്ച
ആകാശച്ചുഴി ഒഴിവാക്കാന്‍ ഒരു വിമാനം സഹായം തേടിയെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി-ശ്രീനഗര്‍ വിമാനത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് പൈലറ്റ്, ബുധനാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ ആലിപ്പഴവര്‍ഷത്തെ അഭിമുഖീകരിച്ചപ്പോള്‍, ആകാശച്ചുഴി ഒഴിവാക്കാന്‍ പാകിസ്ഥാന് വ്യോമാതിര്‍ത്തി ഹ്രസ്വമായി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ലാഹോര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിനോട് ആവശ്യപ്പെട്ടെങ്കിലും അഭ്യര്‍ത്ഥന നിരസിച്ചതായി വാര്‍ത്താ ഏജന്‍സി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിമാനം അമൃത്സറിന് മുകളിലൂടെ പറക്കുമ്പോള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ആകാശച്ചുഴി കണ്ടതിനെ തുടര്‍ന്ന് പൈലറ്റ് മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ അനുമതി തേടി ലാഹോര്‍ എടിസിയുമായി ബന്ധപ്പെട്ടു. അത് നിഷേധിച്ച്, കടുത്ത ആകാശച്ചുഴിയെ അതിജീവിച്ച് പൈലറ്റ് ഷെഡ്യൂള്‍ ചെയ്തതുപോലെ യഥാര്‍ത്ഥ പാതയിലേക്ക് തുടര്‍ന്നു.
ബുധനാഴ്ച, ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് 227 യാത്രക്കാരുമായി പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനം ഭയാനകമായ മിഡ് എയര്‍ ആകാശച്ചുഴിയില്‍ കുടുങ്ങി, വിമാനത്തിലുണ്ടായിരുന്നവരെ പരിഭ്രാന്തരാക്കുകയും വിമാനത്തിന്റെ മൂന്‍വശത്തിന് കേടുപാടുകള്‍ വരുകയും ചെയ്തു.
ഫ്ലൈറ്റ് 6E2142 അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആലിപ്പഴ വര്‍ഷത്തില്‍ തകര്‍ന്നു. വൈകിട്ട് 6.30ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കുന്നതിന് മുമ്പ് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോളില് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ലാന്‍ഡിംഗിന് ശേഷം വിമാനത്തില്‍ നിന്ന് എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി സംഭവസ്ഥലത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ‘എയര്‍ക്രാഫ്റ്റ് ഓണ്‍ ഗ്രൗണ്ട്’ (AOG) എന്ന് എയര്‍ലൈനിന് കേടുപാടുകള്‍ സംഭവിച്ചു.
അപ്രതീക്ഷിതമായ കാലാവസ്ഥ തടസ്സം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ (ഐജിഐ) വിമാനത്താവളത്തിലെ നിരവധി ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനോ വഴിതിരിച്ചുവിടാനോ നിര്‍ബന്ധിതമാക്കി.
india
ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. രണ്ട് ഭീകരെ വധിച്ചു. സന്ദീപ് പണ്ടുറങ് എന്ന സൈനികനാണ് ഏറ്റുമുട്ടലില്‍ പരുക്കേറ്റ് ചികിത്സക്കിടെ വീരമൃത്യു വരിച്ചത്.
സിംഗ്പോരയിലെ ഛത്രൂ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സുരക്ഷസേനയുടെ തിരച്ചില്‍ തുടരുന്നു. മേഖലയില്‍ നാല് ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ധരാത്രിയോടെ തിരച്ചില്‍ ആരംഭിച്ചത്. രാവിലെ 6.30ഓടെ ഭീകരര്‍ സുരക്ഷ സേനക്ക് നേരെ വെടിയുതിര്‍ത്തതോടെ ആണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
ജയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ, സൈഫുള്ള, ഫര്മാന്, ആദില്‍, ബാഷ എന്നീ ഭീകരര്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസം പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിരുന്നു. കൊല്ലപ്പെട്ടത് സെയ്ഫുള്ള ഗ്യാങ്ങില്‍ ഉള്‍പ്പെട്ട ഭീകരവാദികള്‍ എന്നാണ് സൂചന. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പ്രാദേശിക ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായി കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂന്ന് ഏറ്റുമുട്ടലുകളിലായി എട്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india3 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി