kerala
വയനാട് എനിക്ക് കുടുംബം പോലെ: രാഹുല്‍ ഗാന്ധി

കല്‍പറ്റ: ബി.ജെ.പിക്കാര്‍ എന്നെ അയോഗ്യനാക്കിയാലും ജയിലിലടച്ചാലും എന്റെ വീട് കവര്‍ന്നെടുത്താലും ഞാന്‍ വയനാട്ടിലെ ജനങ്ങളുടെ പ്രതിനിധിയാണെന്ന് കോണ്‍ഗ്രസ് നേതാവ്
രാഹുല്‍ ഗാന്ധി.
‘വേണമെങ്കില്‍ എന്റെ വീട് 50 തവണ നിങ്ങള്‍ എടുത്തുകൊള്ളൂ, എനിക്കതില്‍ പ്രശ്‌നമില്ല. പ്രളയത്തില്‍ നൂറുകണക്കിന് വീടുകള്‍ നഷ്ടമായ വയനാട്ടുകാരുടെ ഇടയില്‍നിന്നാണ് ഞാന്‍ വരുന്നത്. അവര്‍ എങ്ങിനെ അതിനെ അതിജീവിച്ചുവെന്നത് ഞാന്‍ കണ്ടറിഞ്ഞതാണ്’ രാഹുല്‍ വികാരനിര്‍ഭരനായി പറഞ്ഞു. എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുല്‍ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു.
‘നാലുവര്‍ഷംമുന്‍പ് ഇവിടെ വന്നപേപാള്‍ വ്യത്യസ്തമായ പ്രചാരണമായിരുന്നു തെരഞ്ഞെടുപ്പിന് നടത്തിയത്. എന്റെ കുടുംബത്തിലേക്ക് ഇറങ്ങിവന്ന പ്രതീതിയായിരുന്നു. നിങ്ങളുടെ സഹോദരന്‍, മകന്‍ എന്ന നിലയിലാണ് എന്നെ സ്വീകരിച്ചത്. പാര്‍ലമെന്റംഗങ്ങള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. സ്വന്തം താല്‍പര്യങ്ങള്‍ ബലികഴിച്ച് ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. പരുക്കന്‍ സ്വഭാവം ഉപേക്ഷിച്ച് അങ്ങേയറ്റം ലാളിത്യത്തോടെ പെരുമാറണം. എം.പി എന്നത് ഒരു ടാഗ് മാത്രമാണ്. ബി.ജെ.പിക്ക് എന്റെ ആ ടാഗും എന്റെ വീടും എടുത്തുമാറ്റാന്‍ കഴിഞ്ഞേക്കാം, എന്നെ ജയിലിലടക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, വയനാടിന്റെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍നിന്ന് അവര്‍ക്ക് തടയാന്‍ കഴിയില്ല. മെഡിക്കല്‍ കോളജ്, രാത്രിയാത്ര അനുമതി, ബഫര്‍ സോണ്‍ ഭീഷണി നീക്കല്‍ എന്നിവ വയനാടിന്റെ അടിയന്തിരാവശ്യമാണ്. അതിന് വേണ്ടി എന്നും ഞാന്‍ നിലയുറപ്പികകും.
രാജ്യത്ത് എല്ലാ ജനങ്ങള്‍ക്കും സമാധാനത്തോടെ താമസിക്കാനാവശ്യമായ സാഹചര്യം ഒരുക്കുക എന്നതാണ് അതിപ്രധാന ആവശ്യം. നാലോ അഞ്ചോ പേര്‍ മാത്രം ഈ മഹാരാജ്യത്തിന്റെ ഉടമകളാകുന്നത് ആരും ആഗ്രഹിക്കുന്നില്ല. ഞാന്‍ നിരവധി വര്‍ഷമായി ബി.ജെ.പിക്കെതിരെ ആശയപരമായ പോരാട്ടത്തിലാണ്. അവര്‍ക്ക് അവരുടെ എതിരാളിയെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല, ഒരുതരത്തിലും ഭയപ്പെടുന്നവനല്ല അവരുടെ എതിരാളി. എന്റെ വീട്ടിലേക്ക് പൊലീസിനെ അയച്ചാല്‍ ഞാന്‍ പരിഭ്രാന്തനാകുമെന്നും എന്റെ വീട് പിടിച്ചെടുത്താല്‍ ഞാന്‍ അസ്വസ്ഥനാകുമെന്നുമാണ് അവര്‍ കരുതുന്നത്. എനിക്ക് അത്തരമൊരു വീട്ടില്‍ താമസിക്കണമെന്ന് ആഗ്രഹമില്ല. വയനാട്ടില്‍ പ്രളയത്തില്‍ നൂറുകണക്കിന് പേര്‍ക്ക് വീട് നഷ്ടപ്പെട്ടത് ഞാന്‍ നേരില്‍ കണ്ടതാണ്. അതിനെ എങ്ങിനെ നിങ്ങള്‍ അതിജീവിച്ചുവെന്നും കണ്ടു. അതിനാല്‍ അമ്ബത് തവണ ഐന്റ വീട് നഷ്ടമായാലും എനിക്ക് പ്രശ്‌നമില്ല.
ബി.ജെ.പി ജനങ്ങളെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്‌ബോള്‍ ഞാന്‍ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ രാജ്യത്തെ എല്ലാ ജാതിക്കാരെയും മതക്കാരെയും ബഹുമാനിക്കുന്നയാളാണ് ഞാന്‍. നിങ്ങള്‍ക്ക് ചെയ്യാനാവുന്ന ഏത് പൈശാചികതയും ചെയ്‌തോളൂ, പക്ഷേ ഞാന്‍ എല്ലാവരോടും നിങ്ങളോട് പോലും കരുണയും ആര്‍ദ്രതയും ഉള്ളയാളായിരിക്കും. നിങ്ങളും ഞാനും പ്രതിനിധീകരിക്കുന്നത് ഇന്ത്യയെ കുറിച്ചുള്ള രണ്ട് വീക്ഷണങ്ങളാണ്.
വയനാടിന് മെഡിക്കല്‍ കോളജ്, രാത്രിയാത്ര, ബഫര്‍ സോണ്‍ എന്നീ വിഷയങ്ങളില്‍ ഞാന്‍ എം.പിയായാലും അല്ലെങ്കിലും നിങ്ങള്‍ക്ക് വേണ്ടി പ്രവൃത്തിക്കും. എന്നെ ജയിലിലടച്ചാലും അയോഗ്യനാക്കിയാലും വയനാടുമായുള്ള ബന്ധം മുറിക്കില്ല. ആജീവനാന്തം വയാനാടിനോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ജയിലിടലടക്കുകയും അയോഗ്യനാക്കുകയുമല്ലാതെ അവര്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക?
പ്രധാനമന്ത്രിക്ക് അദാനിയുമായുള്ള ബന്ധം എന്താണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ പാര്‍ലമെന്റില്‍ വെച്ച് ചോദിച്ചു. ലോക സമ്പന്നരില്‍ 609ാം സ്ഥാനത്തായിരുന്ന അദാനി എങ്ങനെയാണ് 2ാം സ്ഥാനത്തെത്തിയതെന്ന് ഞാന്‍ പാര്‍ലമെന്റില്‍ ചോദിച്ചു. അദാനിക്ക് വേണ്ടി ഇസ്രായേലുമായി ഉണ്ടാക്കിയ കാരാറുകളെ ചോദ്യം ചെയ്തു. അതിന്റെ പേരില്‍ എന്നെ അാവര്‍ പാര്‍ലമെന്റില്‍നിന്ന് തന്നെ പുറത്താക്കി രാഹുല്‍ പറഞ്ഞു.
വയനാട്ടുകാര്‍ക്ക് മറ്റാരെക്കാളും നന്നായി രാഹുല്‍ ഗാന്ധിയെ മനസ്സിലാക്കാന്‍ സാധിച്ചെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞു. രാഹുല്‍ ധൈര്യശാലിയാണ്. ഭരണകൂടം അദ്ദേഹത്തെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നു. പ്രധാനമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരും എംപിമാരും ഒരാളെയാണ് ആക്രമിക്കാന്‍ ശ്രമിക്കുന്നത് പ്രിയങ്ക പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്ടറിലാണു രാഹുലും പ്രിയങ്കയും കല്‍പറ്റയിലെത്തിയത്. കല്‍പറ്റ എസ്‌കെഎംജെ ഹൈസ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച റോഡ് ഷോയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
kerala
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത ചൊവ്വാഴ്ച വരെയാണ് മുന്നറിയിപ്പ്.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും തിങ്കള്‍ ചൊവ്വ ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, ഇടുക്കിയിലും ഞായറാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ചൊവ്വാഴ്ച കാഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ഇന്ന് വൈകുന്നേരം 05.30 വരെ 0.2 മുതല്‍ 0.3 മീറ്റര്‍ വരെയും; ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ രാത്രി 11.30 വരെ 0.2 മുതല്‍ 0.5 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.6 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്
മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
kerala
പ്രധാനമന്ത്രി വയനാട്ടില്‍ വന്നിട്ട് ജനങ്ങള്‍ക്ക് എന്ത് പ്രയോജനം ഉണ്ടായി, ദിനബത്ത ഇപ്പോഴും കിട്ടുന്നില്ലെന്ന് ദുരിതബാധിതര്‍: സണ്ണി ജോസഫ്
റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയെ പോലെയാണ് പിണറായി എന്നും സണ്ണി ജോസഫ് വിമർശിച്ചു

എൻ. എം വിജയന്റെ മരണവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എല്ലാം ഉചിതമായി ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് എല്ലാവരും തന്നെ പിന്തുണച്ചിട്ടുണ്ട്. സഭയുടെ പിന്തുണയും തനിക്ക് ലഭിച്ചിട്ടുണ്ട്. സുധാകരൻ എല്ലാ പിന്തുണയും സണ്ണി ജോസഫിനു എന്നല്ലേ പറഞ്ഞത്. ശശീ തരൂരിന്റെ പ്രസ്താവനകളിൽ AICC നിലപാട് പറയും.
ഇന്ത്യൻ പ്രധാനമന്ത്രി ദുരന്തത്തിനു ശേഷം എന്തിന് വയനാട്ടിൽ വന്നു എന്നൊരു ചോദ്യമുണ്ട്. ആ ചോദ്യം ഇന്നും പ്രസക്തം. ഒരു സഹായവും തന്നില്ലാലോ?. ദിനബത്ത ഇപ്പോഴും കിട്ടാത്ത പ്രശ്നം ദുരിതബാധിതർ പറയുന്നു. അപ്പോഴാണ് പിണറായി സർക്കാർ നാലാം വാർഷികം ആഘോഷിക്കുന്നത്.
100 കോടിയല്ലേ ചെലവഴിക്കുന്നത്? മുണ്ടക്കൈ ദുരന്ത ബാധിതരുടെ കണ്ണീർ കാണാതെ വാർഷികം ആഘോഷിച്ചു നടക്കുന്ന മുഖ്യമന്ത്രി. റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ വീണ വായിച്ച നീറോയെ പോലെയാണ് പിണറായി എന്നും സണ്ണി ജോസഫ് വിമർശിച്ചു.
ജി സുധാകരൻ ഇന്നലെ പറഞ്ഞതെല്ലാരും കണ്ടില്ലേ? കേട്ടില്ലേ. ഇനി മാറ്റിപ്പറയാൻ പറ്റുമോ?. അറിയാതെ പറഞ്ഞു പോയത് ആകണം. മനസിൽ ഉള്ളത് തികട്ടി വന്നത് ആകണം. ജി സുധാകരൻ തിരുത്തി പറയാൻ ശ്രമിക്കുന്നു, വിജയിക്കില്ല. വ്യാപകമായി ഇങ്ങനെ സിപിഐഎം ചെയ്യാറുണ്ട്.
വന്യജീവി ആക്രമണത്തിൽ ഒരു ആലോചനയോഗം ചേരാൻ പോലും സർക്കാരിന് കഴിയുന്നില്ല. സർക്കാർ തികഞ്ഞ പരാജയം. പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തോട് ഭരണപക്ഷ എം.എൽ.എ മാർക്കും പങ്കുചേരണ്ട സാഹചര്യം. കോന്നിയിൽ ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നിൽ സി.പി.ഐഎം കയറി നിൽക്കുന്നു. ഈ പ്രതിഷേധം തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു.`
kerala
‘ഒരു കാര്യം ഓര്‍ത്തോളു മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉയര്‍ന്നിരിക്കും’: സിപിഎമ്മിന് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കണ്ണൂർ മലപ്പട്ടത്ത് ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടേണ്ടെന്ന സിപിഐഎം നേതാവ് പി.വി ഗോപിനാഥിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മിനക്കെടണ്ട എന്ന് പറയുന്നത് ബിജെപി നേതാവല്ല ആർഎസ്എസിന്‍റെ തന്നെ മറ്റൊരു രൂപമായ സിപിഎമ്മിന്‍റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിമർശിച്ചു. ഒരു കാര്യം ഓർത്തോളു അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കണ്ണൂരിൽ പ്രകോപന പ്രസംഗവുമായി സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി ഗോപിനാഥ് ഇന്നലെ രംഗത്തെത്തിയിരുന്നു. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി.ആറിനെതിരെയാണ് പ്രകോപനം. സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതി. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ട. സനീഷിന്‍റെ വീടിന്‍റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു. ഇന്നലെ മലപ്പട്ടത്ത് നടന്ന സിപിഎം യോഗത്തിലാണ് പ്രസംഗം.
മലപ്പട്ടം അഡുവാപ്പുറത്ത് കഴിഞ്ഞയാഴ്ച തകർക്കപ്പെട്ട കോൺഗ്രസിന്‍റെ ഗാന്ധിസ്തൂപം പുനർനിർമാണത്തിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും തകർക്കപ്പെട്ടത്.
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ മീറ്റ്; മെയ് 15ന് ചെന്നൈയില്‍