Connect with us

india

കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കണം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം

ഈ നിയമങ്ങള്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ഉള്ളതാണ്. നാം അവര്‍ക്കൊപ്പം നില്‍ക്കണം. ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നില്‍ക്കണം

Published

on

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ഗാന്ധി. നിയമങ്ങള്‍ കാര്‍ഷകര്‍ക്കു വേണ്ടിയുള്ള പരിഷ്‌കാരങ്ങള്‍ ആണ് എങ്കില്‍ എന്തിനാണ് ഇവര്‍ പ്രതിഷേധിക്കുന്നത് എന്നും രാഹുല്‍ ചോദിച്ചു.

ഈ തണുപ്പില്‍ കര്‍ഷകര്‍ അവരുടെ വീടും വയലും വിട്ടു പോന്നത് കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരെ പ്രതിഷേധിക്കാനാണ്. സത്യവും അസത്യവും തമ്മിലുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ആര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. അന്നദാതാക്കളായ കര്‍ഷകര്‍ക്ക് ഒപ്പമോ അതോടെ പ്രധാനമന്ത്രിയുടെ മുതലാളിത്ത സുഹൃത്തുക്കള്‍ക്കൊപ്പമോ? –

രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ കരുത്ത് സംരക്ഷിക്കുന്നതാണ് രാജ്യസ്‌നേഹം. രാജ്യത്തിന്റെ ശക്തി കര്‍ഷകരാണ്. അവര്‍ എന്തിന് കാല്‍നടയായി ഇത്ര ദൂരം വന്നു, എന്തിന് അവര്‍ റോഡുകളില്‍ സമരമിരിക്കുന്നു എന്ന ചോദ്യം ഉയര്‍ന്നു വരുന്നുണ്ട്. നരേന്ദ്രമോദി പറയുന്നത് ഈ നിയമങ്ങള്‍ കര്‍ഷകരുടെ താത്പര്യത്തിന് വേണ്ടിയാണ് എന്നാണ്. അങ്ങനെയാണ് എങ്കില്‍ എന്തു കൊണ്ടാണ് അവര്‍ ദേഷ്യപ്പെട്ടിരിക്കുന്നത്. ഈ നിയമങ്ങള്‍ നരേന്ദ്രമോദിയുടെ രണ്ടു മൂന്നു സുഹൃത്തുക്കള്‍ക്ക് വേണ്ടിയുള്ളതാണ്- മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

ഈ നിയമങ്ങള്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ഉള്ളതാണ്. നാം അവര്‍ക്കൊപ്പം നില്‍ക്കണം. ഭക്ഷണവും വെള്ളവും ഉറപ്പു വരുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവര്‍ക്കൊപ്പം നില്‍ക്കണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മൂന്നിന് ചര്‍ച്ചകള്‍ നടത്താം എന്നാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് പറഞ്ഞിട്ടുള്ളത്. എന്നാള്‍ ചര്‍ച്ചയ്ക്ക് ഉപാധികള്‍ വയ്ക്കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. സര്‍ക്കാര്‍ ആവശ്യം തള്ളിയതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ കൃഷിമന്ത്രി തോമറുമായി കൂടിക്കാഴ് നടത്തി.

പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള 36 കര്‍ഷക സംഘടനകളാണ് സമരത്തിനിരിക്കുന്ന്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

india

ലോക്സഭാ തെരഞ്ഞെടുപ്പ്: ഒന്നാംഘട്ടത്തിൽ ബംഗാളിലും ത്രിപുരയിലും മികച്ച പോളിങ്; കുറവ് ബിഹാറിൽ

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അദ്യഘട്ട പോളിങ് അവസാനിച്ചു. 59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറിലാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

തമിഴ്‌നാട്ടിൽ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. രാജസ്ഥാനിൽ 12 മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 50.3 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ ഉത്തർപ്രദേശിലെ എട്ട് മണ്ഡലങ്ങളിൽ 57.5 ശതമാനവും മധ്യപ്രദേശിലെ ആറ് മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 63.3 ശതമാനവും പോളിങ് രേഖപ്പെടുത്തി.

തമിഴ്നാട് (39), ഉത്തരാഖണ്ഡ് (5), ബിഹാര്‍ (4), മധ്യപ്രദേശ് (6), മഹാരാഷ്ട്ര (5), രാജസ്ഥാന്‍ (12), ത്രിപുര (1), ഉത്തര്‍പ്രദേശ് (8), പശ്ചിമബംഗാള്‍ (3), ജമ്മു കശ്മീര്‍ (1), അരുണാചല്‍ പ്രദേശ് (2), മണിപ്പൂര്‍(2), മേഘാലയ(2), മിസോറാം (1), നാഗാലാന്‍ഡ് (1), സിക്കിം (1) എന്നീ സംസ്ഥാനങ്ങളിലും, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും അടക്കം 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.

Continue Reading

india

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

Published

on

ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ഏപ്രില്‍ 21 വരെ എയര്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത മുഴുവന്‍ യാത്രക്കാര്‍ക്കും റീഫണ്ടും റീ ഷെഡ്യൂളിങില്‍ ഇളവും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 011-69329333 / 011-69329999 എന്ന നമ്പറിലോ http:// airindia.com എന്ന എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലോ ബന്ധപ്പെടാം.

മിഡില്‍ ഈസ്റ്റിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളും എയര്‍ ഇന്ത്യ റദ്ദുചെയ്തു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്ന് എയര്‍ ഇന്ത്യ പ്രതികരിച്ചു.

Continue Reading

Trending