Culture
ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു; റെയില്‍വേ പൂര്‍വസ്ഥിതിയിലേക്ക്
കോഴിക്കോട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ട്രാക്കുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന ട്രെയിന്‍ ഗതാഗതം സംസ്ഥാനത്ത് പുനരാരംഭിച്ചു. ഇന്നു രാവിലെ മുതല്‍ സംസ്ഥാനത്തുടനീളം ട്രെയിനുകള്‍ സര്‍വീസ് നടത്തിത്തുടങ്ങി. മംഗലാപുരം – ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍ – തിരുവനന്തപുരം, ഷൊര്‍ണൂര്‍ – കോയമ്പത്തൂര്‍ റൂട്ടുകളില്‍ ഗതാഗതം ഏറെക്കുറെ പൂര്‍വസ്ഥിതി കൈവരിച്ചിട്ടുണ്ട്.
12601 ചെന്നൈ – മംഗലാപുരം മെയില്‍ ഒരു മണിക്കൂര്‍ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. കോയമ്പത്തൂര്‍ – മംഗലാപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് 45 മിനുട്ടും എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് രണ്ടര മണിക്കൂറും തിരുവന്തപുരം – മംഗലാപുരം ഏറനാട് എക്‌സ്പ്രസ് ഒരു മണിക്കൂറും വൈകിയോടുന്നു.
അതേസമയം, 10216 എറണാകുളം – മഡ്ഗാവ്, 12081 കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി, 12802 തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി, 12201 ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ്‌രഥ്, 12618 മംഗള ലക്ഷദ്വീപ്, 12678 എറണാകുളം – ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി തുടങ്ങിയ ചില തീവണ്ടികള്‍ ഓടുന്നില്ല.
Indian Railways is providing free transport for all relief material going to Kerala. No freight charges and also plans to put extra parcel coaches in Kerala bound trains. Effective till 31 August. pic.twitter.com/Euy5d1yMwp
— Chitra Narayanan (@ndcnn) August 19, 2018
അതേസമയം, കേരളത്തിലേക്കയക്കുന്ന ദുരിതാശ്വാസ വസ്തുക്കള്‍ രാജ്യത്തെവിടെ നിന്നും സൗജന്യമായി അയക്കമാമെന്ന് റെയില്‍വേ വ്യക്തമാക്കി. പാസഞ്ചര്‍ ട്രെയിനുകളിലെ പാര്‍സല്‍ വാനുകളിലും ഇന്‍ട്രാ-സ്റ്റേറ്റ് കോച്ചിങ് ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമാണ്. രാജ്യമെങ്ങുമുള്ള ഗവണ്‍മെന്റ് ഓര്‍ഗനൈസേഷനുകള്‍ക്കും എന്‍.ജി.ഒകള്‍ക്കും മറ്റ് സന്നദ്ധ സംഘടനകള്‍ക്കും ഇത് ഉപയോഗപ്പെടുത്താം. ദുരിതാശ്വാസത്തിന്റെ ഭാഗമായി ട്രെയിനുകളില്‍ അധികബോഗി ഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഡി.ആര്‍.എമ്മുമാര്‍ക്ക് റെയില്‍വേ അധികാരം നല്‍കി. സാധാരണ പാര്‍സല്‍ വാനുകള്‍ ദുരിതാശ്വാസ വസ്തുക്കള്‍ക്കു വേണ്ടി ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതമെന്നും എല്ലാ സോണുകളിലെയും റെയില്‍വേ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച നിര്‍ദേശത്തില്‍ റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കി.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala14 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india6 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
india17 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india2 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
kerala13 hours ago
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍