Connect with us

india

കോവിഡും കുടിയേറ്റ തൊഴിലാളി പ്രശ്‌നവും; വിഷയം ചര്‍ച്ചചെയ്യണമെന്ന് രാജ്യസഭയില്‍ ആവശ്യം

നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും വിമര്‍ശനം ഉന്നയിച്ചു.

Published

on

ന്യൂഡല്‍ഹി: ‘കോവിഡ് -19 കുടിയേറ്റ തൊഴിലാളികളില്‍ ചെലുത്തുന്ന സ്വാധീനം സംബന്ധിച്ച് ശൂന്യവേളയില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി ആര്‍ജെഡി എംപി മനോജ് ധാ രാജ്യസഭയില്‍ നോട്ടീസ് നല്‍കി. കോവിഡ് കാലത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് സ്വന്തം നാടുകളിലേക്ക് മടങ്ങവെ മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ കണക്ക് രേഖപ്പെടുത്താത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ശൂന്യവേളയില്‍ വിഷയം ചര്‍ച്ച വേണമെന്ന ആവശ്യവുമായി ആര്‍ജെഡി രംഗത്തെത്തിയത്. ഇന്നലെ പിരിഞ്ഞ രാജ്യസഭ ഇന്ന് 9 മണിക്ക് ആരംഭിച്ചു.

മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണമോ എത്ര പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നതോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമോ ധനസഹായമോ നല്‍കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. മഹാമാരിക്കിടെ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കും രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

അതേസമയം, അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരേ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്യുന്നതിനും മരിച്ചു വീഴുന്നതിനും ലോകം മുഴുവന്‍ സാക്ഷിയാണെന്നും മോദി സര്‍ക്കാര്‍ മാത്രം ആ വാര്‍ത്തയറിഞ്ഞില്ലെന്നും രാഹുല്‍ ട്വിറ്ററിലൂടെ വിമര്‍ശിച്ചു.

നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ എന്ന് കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും വിമര്‍ശനം ഉന്നയിച്ചു.

അതേസമയം, കൊറോണ വൈറസിനെക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ പരാമര്‍ശങ്ങളെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ രാജ്യസഭ സമയം അനുവദിച്ചു.

അതേസമയം, ലഡാക്കിലെ ഇന്ത്യ-ചൈന നിലപാട് ചര്‍ച്ച ചെയ്യാന്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ മൂന്നാം ദിനത്തിലാണ് വിഷയത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ രാജ്യസഭയില്‍ നോട്ടീസ് നല്‍കിയത്. ഇന്നലെ ലോകസഭയില്‍ ചൈന അതിര്‍ത്തി വിഷയം സംബന്ധിച്ച് പ്രതിരോധ മന്ത്രി രാജനാഥ് സിങ് സംസാരിച്ചിരുന്നെങ്കിലും വിഷയത്തില്‍ തുടര്‍ചോദ്യങ്ങള്‍ക്ക് കേന്ദ്രം പ്രതിപക്ഷത്തെ അനുവദിച്ചിരുന്നില്ല.

നിയന്ത്രണമേഖയിലുടനീളം ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റവും എല്‍എസിയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സ്ഥിതിയും സംബന്ധിച്ച് രാജ്യസഭയില്‍ ഹ്രസ്വകാല ചര്‍ച്ചവേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

india

ആന്ധ്രാപ്രദേശില്‍ പടക്കനിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു

റായവരം മണ്ഡലത്തിലെ കൊമാരിപാലം ഗ്രാമത്തിലെ ലക്ഷ്മി ഗണപതി പടക്ക യൂണിറ്റിലാണ് ഉച്ചയോടെ വന്‍ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

Published

on

ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലെ പടക്ക യൂണിറ്റില്‍ ബുധനാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ ജീവനോടെ വെന്തുമരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

റായവരം മണ്ഡലത്തിലെ കൊമാരിപാലം ഗ്രാമത്തിലെ ലക്ഷ്മി ഗണപതി പടക്ക യൂണിറ്റിലാണ് ഉച്ചയോടെ വന്‍ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

വന്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ പടക്ക യൂണിറ്റിന്റെ ഷെഡ് തകര്‍ന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

രാസവസ്തുക്കളുടെ സാന്നിധ്യം മൂലം തീ പെട്ടെന്ന് പടര്‍ന്നതിനാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

തീയില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ അനപര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പതിനഞ്ചോളം തൊഴിലാളികളാണ് യൂണിറ്റിലുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ചിലര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന് അധികൃതര്‍ സംശയിക്കുന്നു.

പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ഉന്നത അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

യൂണിറ്റിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതരുടെ സംശയം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സൈന്യത്തിന്റെ പിടിയില്‍

റഷ്യയില്‍ പഠനത്തിനായാണ് ഹുസൈന്‍ എത്തിയിരുന്നത്.

Published

on

കിയവ്: മയക്കുമരുന്ന് കേസില്‍ തടവുശിക്ഷ ഒഴിവാക്കാനായി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന്‍ സൈന്യത്തിന്റെ പിടിയിലായി. ഗുജറാത്ത് സ്വദേശിയായ സാഹില്‍ മുഹമ്മദ് ഹുസൈന്‍ (22) ആണ് പിടിയിലായത്. റഷ്യന്‍ സൈന്യവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നതെന്ന് യുക്രൈന്‍ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ ഹുസൈന്‍ പറയുന്നു.

റഷ്യയില്‍ പഠനത്തിനായാണ് ഹുസൈന്‍ എത്തിയിരുന്നത്. മയക്കുമരുന്ന് കേസില്‍ ഏഴ് വര്‍ഷം തടവുശിക്ഷ ലഭിച്ച ശേഷം, ശിക്ഷ ഒഴിവാക്കാന്‍ റഷ്യന്‍ സൈന്യത്തില്‍ സേവനം ചെയ്യാനുള്ള കരാറില്‍ ഒപ്പുവെച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്നതിന് സാമ്പത്തിക നഷ്ടപരിഹാരം വാഗ്ദാനം ചെയ്തുവെങ്കിലും ലഭിച്ചില്ലെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് കിയവിലെ ഇന്ത്യന്‍ മിഷന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിലേക്ക് ഇന്ത്യന്‍ പൗരന്മാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. പൗരന്മാരെ തിരിച്ചയക്കുന്നതിനായി റഷ്യന്‍ അധികാരികളുമായി ചര്‍ച്ചകള്‍ തുടരുകയാണെന്നും വക്താവ് രണ്‍ദീപ് ജയ്‌സ്വാല്‍ അറിയിച്ചു.

Continue Reading

india

ഉത്തര്‍പ്രദേശിലെ മെഡിക്കല്‍ കോളേജ് വാട്ടര്‍ ടാങ്കില്‍ 10 ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

അഴുകിയ നിലയിലായിരുന്ന മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടിന് ആശുപത്രിയില്‍ മാറ്റി

Published

on

നോയ്ഡ: ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ മഹര്‍ഷി ദേവ്രഹ ബാബ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കുട്ടികളും ജീവനക്കാരും ഉപയോഗിച്ചിരുന്ന കുടിവെള്ള ടാങ്കില്‍ പത്ത് ദിവസം പഴക്കമുള്ള ഒരു മൃതദേഹം കണ്ടെത്തി.

ജീവനക്കാര്‍ വെള്ളത്തില്‍ രൂക്ഷമായ ദുര്‍ഗന്ധം അനുഭവിച്ചതോടെ അഞ്ചാം നിലയിലെ ടാങ്ക് പരിശോധിക്കുകയായിരുന്നു. പരിശോധനക്കിടെ അഴുകിയ മൃതദേഹം കണ്ടതായി അധികൃതര്‍ അറിയിച്ചു.

തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിലായിരുന്ന മൃതദേഹം പൊലീസ് സാന്നിധ്യത്തില്‍ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടിന് ആശുപത്രിയില്‍ മാറ്റി. ദുരന്തകാലയളവില്‍ ഈ വാട്ടര്‍ ടാങ്കില്‍നിന്ന് ആശുപത്രിയിലെ ഓപ്പിഡി ഡിപാര്‍ട്ട്‌മെന്റുകളിലും വാര്‍ഡുകളിലേക്കും വെള്ളം വിതരണം ചെയ്തിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.

സംഭവം അന്വേഷിക്കാന്‍ ദിയോറിയ ജില്ലാ മജിസ്‌ട്രേറ്റ് ദിവ്യ മിത്തല്‍ അന്വേഷണം നടത്താനായി ഉദ്യോഗസ്ഥനെ നിയമിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജേഷ് കുമാറിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്നും മാറ്റി. മജിസ്‌ട്രേറ്റ് പ്രകാരം, അഞ്ചാം നിലയിലെ വാട്ടര്‍ ടാങ്ക് അടച്ചിടേണ്ടതായിരുന്നു, പക്ഷേ തുറന്ന് വാട്ടര്‍ ടാങ്ക് തുറന്നുകിടക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ടാങ്കും പരിസരവും പോലീസ് സീല്‍ ചെയ്തു.

വെള്ളത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ നേതൃത്വം നല്‍കുന്ന അഞ്ച് അംഗ സംഘം സംഭവത്തെ വിശദമായി അന്വേഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശം ലഭിച്ചു.

Continue Reading

Trending