Connect with us

Video Stories

ഏക സിവില്‍കോഡിലൂടെ ലിംഗ നീതി ഉറപ്പുവരുത്താനാവില്ല: സച്ചിദാനന്ദന്‍

Published

on

മലപ്പുറം: ലിംഗനീതിയാണ് ലക്ഷ്യമെങ്കില്‍ അതിന് ഏക സിവില്‍കോഡ് നടപ്പാക്കുകയല്ല വേണ്ടതെന്ന് കവി പ്രഫ. കെ സച്ചിദാനന്ദന്‍. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പിറ്റ്‌സ (പ്ലാറ്റ്‌ഫോം ഫോര്‍ ഇന്നവേറ്റീവ് തോട്‌സ് ആന്റ് സോഷ്യല്‍ ആക്ഷന്‍) സംഘടിപ്പിച്ച ദ്വിദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്ത്രീ പീഡനങ്ങളും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതും ഏതെങ്കിലും ഒരു മതത്തില്‍ മാത്രമല്ല. ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങളും ബഹുഭാര്യത്വവും മുസ്്‌ലിംകള്‍ക്കിടയില്ല. ഈ രീതിയില്‍ പ്രചാരണം നടത്തി ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലിംഗ സമത്വത്തിനായി എല്ലാ വ്യക്തി നിയമങ്ങളെയും ഒന്നിലേക്ക് സ്വാംശീകരിക്കുകയല്ല വേണ്ടത് മറിച്ച് പുതിയ കാലത്തിനനുസരിച്ച് വ്യക്തിനിയമങ്ങളെ സ്വത്വം നഷ്ടപ്പെടുത്താതെ നവീകരിക്കുകയുമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നവ ഹിന്ദുത്വ അജണ്ടയുടെ ആദ്യത്തെ ഇരയാണ് മുസ്്‌ലിംകള്‍. നാസികളുടെ നേര്‍പതിപ്പായി ഹിന്ദുത്വ വാദികള്‍ മാറിയിരിക്കുന്നു. വൈവിധ്യങ്ങളെ ഭയപ്പെടുകയും പ്രതിഷേധങ്ങളെ ഗൂഢാലോചനയായി കാണുകയും ജനങ്ങളെ ഏകശിലയുമായി കാണുകയും ചെയ്യുന്ന ഫാസിസ്റ്റ് ലക്ഷണങ്ങള്‍ പ്രകടമാകുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇന്ന് നിലനില്‍ക്കുന്നത്. മുസ്‌ലിംകളെ അപരവത്കരിക്കുന്നത് കേവലം ഇസ്‌ലാമിനെതിരെയുള്ള ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിന്റ അപചയവുമായി ബന്ധപ്പെടുത്തി കാണണം.

ആധുനിക സംവാദാത്മക സംസ്‌കാരത്തെ സ്‌നേഹിക്കുന്ന ഓരോ മനുഷ്യന്റെയും പ്രശ്‌നമാണ്. വിഭജനവും കൊളോണിയലിസവുമാണ് ഇസലാം ഭീതിയുടെ ആദ്യ ഘട്ടം. ഹൈന്ദവതയെന്നത് മതമല്ലെന്ന് മനസ്സിലാക്കാതെ പിറവി കൊണ്ട നവോത്ഥാന പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവും ജനാധിപത്യം ഭൂരിപക്ഷവാദമായി പരിവര്‍ത്തിക്കപ്പെട്ടതോടെ ഇസ്‌ലാം ഭീതിയുടെ വളര്‍ച്ച പതിന്മടങ്ങായി.

ഏകമത, ഏകവംശ, ഏക സംസ്‌കാര, ഏകഭാഷാ, ഏകരാഷ്ട്ര സങ്കല്‍പത്തെ വളര്‍ത്തി ജനാധിപത്യത്തിന്റെ ചട്ടക്കൂട് മാത്രം ബാക്കിയാക്കി അകം കാര്‍ന്നുതിന്ന് ജനാധിപത്യത്തെ ശൂന്യമാക്കുന്ന ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ജനങ്ങളില്‍ നിന്ന് ഭരണകൂടത്താല്‍ അന്യവത്ക്കരിക്കപ്പെട്ട അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ ജനാധിപത്യം യാഥാര്‍ഥ്യമാകു. ആ തരത്തിലുള്ള ശ്രമങ്ങളാണ് ഇന്ന്് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാവേണ്ടതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

ഒരു സമുദായത്തെ സാമൂഹിക വൃത്തത്തില്‍ നിന്ന് പുറത്താക്കുന്ന സാമൂഹികപരമായ ആശങ്കയാണ് ഇസ് ലാം ഭീതിയെന്നും അത് അപകടകരമാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തുടര്‍ന്ന്് നടന്ന ‘എന്തു കൊണ്ട് മുസ്‌ലിംകള്‍ ഇരകളാക്കപ്പെടുന്നു’ സെഷനില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുസ്്‌ലിംകള്‍ ഭീകരവാദികളാക്കി ചിത്രീകരിക്കുകയും ഇരകളാക്കപ്പെടുകയും ചെയ്യുമ്പോള്‍ അതിനെ ആശയപരമായി നേരിടുകയാണ് വേണ്ടതെന്ന്് അദ്ദേഹം പറഞ്ഞു. സി.കെ അബ്ദുല്‍അസീസ്, ടി.ടി. ശ്രീകുമാര്‍, മൃദുല എസ്, ഡോ.ഫൈസല്‍ മാരിയാട്, സി.എച്ച് അബ്ദുല്‍ലത്തീഫ്, പി.എ റഷീദ്, എ.കെ അബ്ദുല്‍മജീദ് പ്രസംഗിച്ചു.
മാധ്യമങ്ങളും അപനിര്‍മിതികളും സെഷനില്‍ ഡോ. എന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. നിഖില ഹെന്‍ട്രി, എന്‍.പി ചെക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഡോ. സുബൈര്‍ ഹുദവി, ഡോ. അമീന്‍ദാസ് പ്രസംഗിച്ചു. ചിന്ത് ഇശല്‍ ആലാപനസദസ്സില്‍ പ്രഫ. എം.എ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഫൈസല്‍ എളേറ്റില്‍, ഹക്കീം പുല്‍പ്പറ്റ, അജ്മല്‍, മുകേഷ്, അസ്ഹദ് പൂക്കോട്ടൂര്‍, സുല്‍ഫ മഞ്ചേരി പങ്കെടുത്തു. ഇഖ്ബാല്‍ എറമ്പത്ത് , ടി. റിയാസ് മോന്‍ പ്രസംഗിച്ചു.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending