Connect with us

Video Stories

മേല്‍ശാന്തി ക്ഷണിച്ചു, സാദിഖലി തങ്ങള്‍ ഓണ സദ്യക്കെത്തി

Published

on

വള്ളിക്കുന്ന്: തിരുവോണ നാളില്‍ മത സൗഹാര്‍ദത്തിന്റെ ഓണസദ്യയൊരുക്കിയത് വള്ളിക്കുന്ന് നെറുങ്കൈതകോട്ട ക്ഷേത്ര മേല്‍ശാന്തിയുടെ ഇല്ലത്ത് . അതിഥിയായി എത്തിയതാവട്ടെ പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. പുരാതനവും മലബാറില്‍ പ്രസിദ്ധവുമായ നെറുങ്കൈതക്കോട്ട അയ്യപ്പ, ഭഗവതി ക്ഷേത്രങ്ങളുടെ മുന്‍ മേല്‍ശാന്തി പി.ദാമോദരന്‍ നമ്പൂതിരി ,മേല്‍ശാന്തി നന്ദേഷ് നമ്പൂതിരി എന്നിവരുടെ ക്ഷണം സ്വീകരിച്ചാണ് സാദിഖലി ശിഹാബ് തങ്ങളും കൂടെ പി.അബ്ദുല്‍ ഹമീദ് എം.എല്‍.എയും പൂവപ്പള്ളി ഇല്ലത്ത് ഒരുക്കിയ ഓണസദ്യയില്‍ പങ്കെടുക്കാനെത്തിയത്. ക്ഷേത്ര ഭാരവാഹികളും ദാമോദരന്‍ നമ്പൂതിരിയുടെ കുടുംബങ്ങളായ നാരായണന്‍ നമ്പൂതിരി ,സ്വര്‍ണലത ,ജിഷ, ജയേഷ്, രാജേഷ്, ശ്രീദേവി എന്നിവര്‍ ചേര്‍ന്ന് സാദിഖലി തങ്ങള്‍ ഉള്‍പ്പെടെയുള്ള അതിഥികള്‍ക്ക് നല്‍കിയത് ഹൃദ്യമായ സ്വീകരണമായിരുന്നു. തങ്ങളുടെ വരവിനെ പുതുമയോടെ നോക്കി നിന്നവരില്‍ പ്രകടമായത് ഓണത്തിന് ഉണ്ണി പിറന്നതിനേക്കാള്‍ സന്തോഷം. ഇല്ലത്തേക്ക് കയറിച്ചെന്ന തങ്ങളും എം എല്‍ എയും കൈയില്‍ കരുതിയ ഓണപ്പുടവ ദാമോദരന്‍ നമ്പൂതിരിക്ക് കൈമാറി. പിന്നീട് തങ്ങള്‍ക്കും നമ്പൂതിരിയുടെ വക ഓണസമ്മാനം.സൗഹൃദം പങ്ക് വെച്ച് മണിക്കൂറുകള്‍ ചെലവിട്ട തങ്ങളും എം എല്‍ എയും പിന്നീട് മേല്‍ശാന്തിയോടൊത്ത് വിഭവസമൃദ്ധമായ ഓണസദ്യയിലും പങ്കെടുത്തു. ഇല്ലത്തെ മുറ്റത്ത് പന്തലൊരുക്കിയായിരുന്നു സൗഹാര്‍ദത്തിന്റെ ഓണസദ്യ വിളമ്പിയത്. മലയാളത്തിന്റെ മതേതര പാരമ്പര്യമുള്ള ഓര്‍മകളുടെ വസന്തകാലമായ തിരുവോണത്തില്‍ സൗഹൃദത്തിന്റെ നിലാവ് പരത്തുന്നതായി സാദിഖലി തങ്ങളുടെ സാന്നിധ്യം.
മുസ്‌ലിം സമുദായത്തിലെ ഇത്രയും വലിയ മഹദ് വ്യക്തിയുടെ സാന്നിധ്യം ആദ്യമാണെന്ന് നമ്പൂതിരിയും കുടുംബങ്ങളും പറഞ്ഞു. ആഘോഷങ്ങള്‍ സൗഹൃദം പുതുക്കാനുള്ളതാവണമെന്നും അതിനുള്ള അവസരമാണ് മേല്‍ശാന്തി ഒരുക്കിയ തിരുവോണ വിരുന്നെന്നും തങ്ങള്‍ പറഞ്ഞു. ആഘോഷങ്ങള്‍ക്ക് മതത്തിന്റെ അതിര്‍വരമ്പുകളില്ല. സാമുദായിക സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ ഒത്തുകൂടലിനെ കാണാന്‍ സാധിക്കും. മേല്‍ശാന്തിയൊരുക്കിയ ഓണസദ്യയില്‍ പങ്ക് ചേരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തങ്ങള്‍ പറഞ്ഞു.ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ എന്ന സന്ദേശവും ഇരുവരും പങ്കിട്ടു. പിന്നീട് തങ്ങളെയും എം എല്‍ എയും നമ്പൂതിരിയും കുടുംബങ്ങളും ചേര്‍ന്ന് സന്തോഷത്തോടെ യാത്രയയച്ചു.നമ്പൂതിരിയുടെ കുടുംബത്തിലെ മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവരോട് കുശലം പറഞ്ഞ് ഓണാശംസകള്‍ നേര്‍ന്നാണ് തങ്ങള്‍ മടങ്ങിയത്.
മലപ്പുറം ജില്ലയെ അശാന്തിയുടെ പൊടിപടലങ്ങള്‍ കൊണ്ട് അശുദ്ധമാക്കാനുള്ള ശ്രമം നടക്കുമ്പോള്‍ ശാന്തിയുടെ മന്ത്രങ്ങള്‍ പങ്കിട്ട് തിരുവോണ നാളില്‍ സാദിഖലി തങ്ങളും ക്ഷേത്ര മേല്‍ശാന്തിയും ഒന്നിച്ചിരുന്ന് വിരുന്നുണ്ണിയത് സാഹോദര്യത്തിന്റെ ഉണര്‍ത്തുപാട്ടായി മാറി.ബക്കര്‍ ചെര്‍ണ്ണൂര്‍, കെ.പി മുഹമ്മദ് മാസ്റ്റര്‍ ,കോയ കുന്നുമ്മല്‍, ടി.പി ഗോപിനാഥ്, കെ.ഹനീഫ, കെ.സുല്‍ഫിക്കര്‍, ഉസ്മാന്‍ ,വീരേന്ദ്രകുമാര്‍, തറോല്‍ ഹരിദാസന്‍, വി.പി.അബൂബക്കര്‍ കുട്ടി, പി.എം.മനോജ് കുമാര്‍, പി.ഉണ്ണി മൊയ്തു, ശിവന്‍, ജയന്‍ എന്നിവര്‍ക്കൊപ്പമാണ് തങ്ങളും എം.എല്‍.എ യും എത്തിയത്.

kerala

ചേവായൂരില്‍ വയോധികരായ സഹോദരിമാരുടെ മരണം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

കോഴിക്കോട്: ചേവായൂരില്‍ വീട്ടിനുള്ളില്‍ വയോധികരായ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

തടമ്പാട്ടുത്താഴത്ത് വാടകക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരന്‍ പ്രമോദിനോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

സഹോദരിമാരില്‍ ഒരാള്‍ മരിച്ചെന്ന് പ്രമോദ് ആണ് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത്. ബന്ധുക്കള്‍ എത്തി പരിശോധിച്ചപ്പോളാണ് രണ്ട് പേരെയും വീടിനകത്ത് രണ്ട് മുറികളില്‍ മരിച്ച നിലയിലായി കണ്ടെത്തിയത്. അതേസമയം പ്രമോദിനെ കണ്ടെത്താനായിട്ടില്ല.

Continue Reading

kerala

പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവം: പൊലീസ് കേസെടുത്തു

ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

Published

on

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയിലില്‍ നിന്ന് മൂന്നു പാക്കറ്റ് കഞ്ചാവ് കണ്ടെത്തിയത്. അതേസമയം കേസില്‍ നിലവില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. പ്രാരംഭ അന്വേഷണം നടത്തിവരികയാണ്.

ആരെങ്കിലും പുറത്തുനിന്നും ജയിലിലേക്ക് കഞ്ചാവ് എറിഞ്ഞുകൊടുത്തതാണോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് അന്വേഷണം. ജയില്‍ സൂപ്രണ്ട് നല്‍കിയ പരാതിയിലാണ് സംഭവത്തില്‍ കേസെടുത്തത്. ജയില്‍ അടുക്കളയ്ക്ക് സമീപത്ത് വെച്ചാണ് കഞ്ചാവ് കണ്ടെത്തിയത്.

Continue Reading

News

ഗസ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു

ബന്ദികളെ മോചിപ്പിക്കുന്നതിന് ഹമാസിനെ സമ്മര്‍ദത്തിലാക്കാനെന്ന് റിപ്പോര്‍ട്ട്

Published

on

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ ഹമാസിനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഗസ മുനമ്പ് പൂര്‍ണ്ണമായും കൈവശപ്പെടുത്താന്‍ ഇസ്രാഈല്‍ സൈന്യത്തോട് ഉത്തരവിട്ടതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏകദേശം 75% പ്രദേശത്തിന്റെ നിയന്ത്രണത്തിലുള്ള ഇസ്രാഈല്‍ സൈന്യം — ബന്ദികളാക്കപ്പെട്ടതായി ഇന്റലിജന്‍സ് വിശ്വസിക്കുന്ന മേഖലകള്‍ ഉള്‍പ്പെടെ, ശേഷിക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തയ്യാറെടുക്കുന്നതിനാല്‍, ഏകദേശം പത്ത് മാസത്തെ യുദ്ധത്തില്‍ ഈ തീരുമാനം ഒരു വഴിത്തിരിവാണ്.

അതേസമയം അടിയന്തര വെടിനിര്‍ത്തല്‍ കരാര്‍ ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് ഇസ്രാഈലികള്‍ ശനിയാഴ്ച രാത്രി തെരുവിലിറങ്ങി.

അതേസമയം, ഗസയ്ക്കുള്ളില്‍ മനുഷ്യത്വപരമായ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രാഈലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നടത്തുന്ന വിതരണ സൈറ്റുകള്‍ക്ക് സമീപം, മെയ് മുതല്‍ സഹായത്തിനായി ശ്രമിക്കുന്നതിനിടെ ഏകദേശം 1,400 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. ഇസ്രാഈലി സൈന്യം സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നത് നിഷേധിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മുന്നറിയിപ്പ് വെടിയുതിര്‍ക്കുക മാത്രമാണ് ചെയ്തതെന്ന് അവകാശപ്പെടുകയും ചെയ്യുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ, എല്ലാ ഭക്ഷണവും മരുന്നും മാനുഷിക സാധനങ്ങളും ഒഴിവാക്കി ഇസ്രാഈല്‍ എന്‍ക്ലേവില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി. അന്താരാഷ്ട്ര പ്രതിഷേധത്തെത്തുടര്‍ന്ന് ആ നയം ഭാഗികമായി അയവുവരുത്തി, എന്നാല്‍ യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ഏകദേശം 20 ലക്ഷം ഫലസ്തീനികളുടെ അവസ്ഥ വളരെ മോശമാണ്.

Continue Reading

Trending