Connect with us

Culture

ബലന്‍ ഡി യോറിനര്‍ഹനാണ് സലാഹ്

Published

on

തേര്‍ഡ് ഐ/കമാല്‍ വരദൂര്‍

ഒരു പതിവ് ചോദ്യം. ആരായിരിക്കും ഇത്തവണ ബലന്‍ഡിയോര്‍ സ്വന്തമാക്കുക. പതിവ് ഉത്തരങ്ങളില്‍ രണ്ട് പേര്‍ മാത്രമാണല്ലോ… ഒന്നുകില്‍ മെസി, അല്ലെങ്കില്‍ കൃസ്റ്റിയാനോ. 2007 മുതല്‍ ബലന്‍ഡിയോര്‍ പുരസ്‌ക്കാരം നോക്കിയാല്‍ ഈ രണ്ട് പേരുടെയും കുത്തകയാണ്. അര്‍ജന്റീനക്കാരനും പോര്‍ച്ചുഗലുകാരനും അഥവാ ബാര്‍സയും റയലും തമ്മിലുളള ഈ കുത്തക പോരിന് ഇത്തവണ അന്ത്യമുണ്ടാവില്ലേ…? ഉണ്ടാവുമെന്നാണ് തേര്‍ഡ് ഐ വീക്ഷണം. വലിയ ഫുട്‌ബോള്‍ പുരസ്‌ക്കാരത്തിനായി മുഹമ്മദ് സലാഹ് ഗാലി എന്ന ഈജിപ്തുകാരന്റെ പേര് മുന്നോട്ട് വെക്കുമ്പോള്‍ ചിരിച്ചു തള്ളുന്നവരുണ്ടാവാം. പക്ഷേ വരട്ടെ-ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനല്‍ മുഖത്താണ്. ഈജിപ്ത് ലോകകപ്പില്‍ കളിക്കുന്നുമുണ്ട്. മെസിയുടെ ഫ്രീകിക്ക് വേട്ടക്കും സി.ആര്‍ 7 ന്റെ മാജിക് ഗോളുകള്‍ക്കുമെല്ലാം സ്ഥിരമായി വോട്ട് നല്‍കുന്ന നമ്മുടെ ദേശീയ നായകരും പരിശീലകരും മുഹമ്മദ് സലാഹ് എന്ന ഇരുപത്തിയഞ്ചുകാരന്റെ മികവ് കാണാതിരിക്കില്ലല്ലോ….

 

ഈജിപ്ത് ഒരു ഫുട്‌ബോള്‍ രാജ്യമൊന്നുമല്ല-പക്ഷേ ഫുട്‌ബോള്‍ അവര്‍ക്ക് പ്രിയങ്കരമാണ്. യൂറോപ്യന്‍ ക്ലബ് ഫുട്‌ബോളിന്റെ വിഖ്യാത താരങ്ങളെ തെരഞ്ഞാല്‍ ഈജിപ്തുകാരില്ലെന്ന് തന്നെ പറയാം. അത് കൊണ്ടാണല്ലോ പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ ഏറ്റവും മികച്ച താരമായി സലാഹ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം ഈ ബഹുമതി സ്വന്തമാക്കുന്ന ആദ്യ ഈജിപ്തുകാരനായത്.കഠിനാദ്ധ്വാനമാണല്ലോ പുരസ്‌ക്കാരങ്ങളുടെ മാനദണ്ഡം. സലാഹ് ഈ സീസണില്‍ ഇതിനകം 43 ഗോളുകളാണ് സ്‌ക്കോര്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് മൂന്ന് മല്‍സരങ്ങള്‍ ബാക്കി നില്‍ക്കുന്നു. ചാമ്പ്യന്‍സ് ലീഗില്‍ സെമി രണ്ടാ പാദമുണ്ട്, പിന്നെ ഫൈനലും വരും. സീസണിലെ ഗോള്‍ സമ്പാദ്യം അര്‍ധശതകമാക്കാന്‍ നിലവിലെ ഫോമില്‍ അദ്ദേഹത്തിന് പ്രയാസമില്ല. ഈ ഗോളുകളെല്ലാം കഠിനാദ്ധ്വാനത്തിന്റെ വിയര്‍പ്പാണ്. ഗോളുകള്‍ ധാരാളം മെസി സ്‌ക്കോര്‍ ചെയ്യുമ്പോള്‍ ബാര്‍സിലോണ മധ്യനിരയിലെ ഇനിയസ്റ്റമാരുടെ പിന്തുണ മറക്കാവതല്ല. കൃസ്റ്റിയാനോക്കായി പന്ത് നല്‍കാന്‍ ജെറാത്ത് ബെയിലും മാര്‍സിലോയും ബെന്‍സേമയുമെല്ലാമുണ്ട്. ലോക ഫുട്‌ബോളിലെ സമ്പന്നമായ സംഘങ്ങള്‍ക്കൊപ്പമാണ് മെസിയും കൃസ്റ്റിയാനോയും കളിക്കുന്നതെങ്കില്‍ സലാഹിന് ഇത്തരം പിന്‍ബലമില്ല. സ്വന്തം ആരോഗ്യത്തില്‍ വിശ്വാസമര്‍പ്പിച്ചുള്ള ഫുട്‌ബോള്‍.
അതാണ് അദ്ദേഹത്തിന്റെ കരുത്ത്. 75 മിനുട്ട് അദ്ദേഹം ഇന്നലെ ചാമ്പ്യന്‍സ് ലീഗ് സെമി കളിച്ചു. ഒരു മിനുട്ട് പോലും വിശ്രമമില്ല. പന്തിനൊപ്പം പറ പറക്കുന്നു.

അദ്ദേഹത്തെ കോച്ച് പിന്‍വലിച്ചപ്പോഴാവട്ടെ റോമക്കാര്‍ രണ്ട് ഗോളും സ്‌ക്കോര്‍ ചെയ്തു. അതും കാണാതിരിക്കരുത്. നല്ല ആരോഗ്യം, ലക്ഷ്യ ബോധം, സഹായ മനസ്ഥിതി-ഒരു കൃസ്റ്റിയാനോ റൊണാള്‍ഡോ മോഡല്‍ ഗെയിം. ചാമ്പ്യന്‍സ് ലീഗ് സെമി ആദ്യ പാദത്തില്‍ സ്വന്തം കാര്യം സിന്ദാബാദ് മുദ്രാവാക്യമായിരുന്നു സാലിഹിനെങ്കില്‍ സുന്ദരമായി അദ്ദേഹത്തിന് ഹാട്രിക് നേടാമായിരുന്നു. തനിക്ക് സ്‌ക്കോര്‍ ചെയ്യാന്‍ കഴിയുന്ന രണ്ടവസരങ്ങളില്‍ സലാഹ് പന്ത് കൂട്ടുകാര്‍ക്കാണ് നല്‍കിയത്. അവര്‍ സ്‌ക്കോര്‍ ചെയ്തു-
ഈ ഫുട്‌ബോള്‍ ബലന്‍ഡിയോര്‍ അര്‍ഹിക്കുന്നില്ലേ……

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending