Connect with us

Culture

പ്രളയ ബാധിതരുടെ വീട് നിര്‍മാണം; അടിഞ്ഞുകൂടിയ അധിക മണല്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും

Published

on

ബഷീര്‍ കൊടിയത്തൂര്‍

കോഴിക്കോട്: കഴിഞ്ഞ മഴക്കാലത്ത് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ പണിക്ക് ഈ മണല്‍ ഉപയോഗിക്കാനാണ് തീരുമാനം. നിശ്ചിത തുക ഈടാക്കിയായിരിക്കും മണല്‍ നല്‍കുക. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനും നദികളിലെ മണല്‍ പ്രയോജനപ്പെടുത്തും.
കനത്ത മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ നദികളില്‍ ക്രമാതീതമായാണ് മണല്‍ അടിഞ്ഞുകൂടിയത്. നദികളില്‍ അത്ഭുത പ്രതിഭാസമായി മണല്‍ തിട്ടകളും മണപ്പുറങ്ങളും വ്യാപകമായി രൂപപ്പെട്ടു. നദിയുടെ നീരൊഴുക്കിനെ ബാധിക്കുന്ന തരത്തില്‍ പോലും പലയിടത്തും മണല്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.
നദികളിലും വയലുകളിലും അടിഞ്ഞുകൂടിയ മണല്‍ പ്രയോജനപ്പെടുത്താന്‍ വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ചട്ടങ്ങള്‍ പാലിക്കേണ്ടതിനാല്‍ നടപ്പായില്ല.
ഇതിനിടെയാണ് മണല്‍ നീക്കാന്‍ പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയത്. ഇതോടെ മണല്‍ എടുക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടുപയോഗിച്ച് ഇതിന്റെ പ്രവര്‍ത്തനം നടത്താനും ധാരണയായി.

പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് വീടു നിര്‍മിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ പദ്ധതി പുരോഗമിക്കുന്നതോടെ നദികളില്‍ മണലെടുപ്പിനുള്ള സംവിധാനങ്ങളൊരുക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കലക്ടറുടെ ചുമതലയിലാണ് മണല്‍ ശേഖരണം. ഓണ്‍ലൈന്‍ അപേക്ഷയിലൂടെ നിശ്ചിത വില ഈടാക്കിയാണ് മണല്‍ നല്‍കുക. ആ തുക ജില്ലകളിലെ റിവര്‍ മാനേജ്‌മെന്റ് ഫണ്ടിലേക്ക് നല്‍കും. മണലെടുപ്പ് ആരംഭിക്കുന്നതോടെ ഇതുമായി ബന്ധപ്പെട്ട് നേരത്തെ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്ക് ജോലി ലഭിക്കും.

ക്രമാതീതമായ മണലെടുപ്പ് കാരണം നശിച്ച പുഴ കഴിഞ്ഞ കാലവര്‍ഷത്തോടെ പൂര്‍വ സ്ഥിതിയിലായിരുന്നു. മലയിടിച്ചിലും വെള്ളപ്പാച്ചിലും കാരണം നദികളില്‍ വന്‍തോതില്‍ മണ്ണും ചളിയും എത്തിയിരുന്നു. ഇതിനു പുറമെ പുഴയോരങ്ങള്‍ വ്യാപകമായി ഇടിഞ്ഞതിനാല്‍ പുഴയുടെ ആഴം കുറയുകയും ചെയ്തു. ഈ അവസ്ഥ നിലനില്‍ക്കെ അടുത്ത കാലവര്‍ഷത്തില്‍ എത്തുന്ന അധിക ജലം കരകവിഞ്ഞ് വീണ്ടും വെള്ളപ്പൊക്ക ഭീതിയുള്ളതിനാല്‍ കൂടിയാണ് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ നീക്കുന്നത്.

നദികളില്‍ അടിഞ്ഞുകൂടിയത് വൃത്തിയുള്ള മണലായതിനാല്‍ ഇതില്‍ കണ്ണും നട്ടിരിക്കുകയായിരുന്നു മണല്‍ മാഫിയകള്‍. നിരോധനം ഉണ്ടെങ്കിലും ആവശ്യക്കാര്‍ക്ക് മണല്‍ എത്തിക്കാന്‍ മാഫിയകള്‍ ഇന്നും രംഗത്തുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാംഭിച്ചതിനാല്‍ ലോഡ് കണക്കിന് മണല്‍ ഇരുട്ടിന്റെ മറവില്‍ കടത്തുന്നുണ്ട്.
പുഴകളില്‍ അധികമായി അടിഞ്ഞുകൂടിയ മണല്‍ വില്‍പന നടത്തി അതിന്റെ പ്രയോജനം സര്‍ക്കാര്‍തലത്തില്‍ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഈ മേഖലയില്‍ ജോലി ചെയ്തവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതോടൊപ്പമാണ് പ്രളയം തകര്‍ത്ത വീടുകളും പാലങ്ങളും റോഡുകളും നിര്‍മിക്കാന്‍ ഈ മണല്‍ ഉപയോഗിക്കാമെന്ന തീരുമാനമുണ്ടായത്. അതത് ജില്ലാ കലക്ടര്‍മാരാണ് തുടര്‍ നടപടിയെടുക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending