Connect with us

Culture

ഭീകരതയ്‌ക്കെതിരെ കൈകോര്‍ത്ത് ഇസ്‌ലാമിക് രാഷ്ട്രങ്ങള്‍

Published

on

 

റിയാദ്: മുസ്‌ലിം രാഷ്ട്രങ്ങളില്‍ പെരുകുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടാന്‍ ഇസ്‌ലാമിക് രാഷ്ട്രങ്ങള്‍. തീവ്രവാദ വിരുദ്ധ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനു സഊദിയില്‍ ചേര്‍ന്ന 41 ഇസ് ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനം. 41 ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗം സഊദിയില്‍ ആരംഭിച്ചു. ഈ യോഗത്തിലാണ് തീവ്രവാദത്തിനെതിരെ പോരാടന്‍ രാഷ്ട്രങ്ങള്‍ തീരുമാനിച്ചത്.
ഈജിപ്തിലെ സീനായില്‍ മുസ് ലിം പള്ളിക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണത്തില്‍ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രങ്ങള്‍ തീവ്രവാദ വിരുദ്ധ പോരാട്ടം ശക്തമാക്കാന്‍ തീരുമാനിച്ചത്. ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടുക എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മതത്തിന്റെ യശസ് കളങ്കപ്പെടുത്തുന്നു എന്നും ഇതു ഒരു കാരണവശാലും അനുവദിക്കരുതെന്നും ഉച്ചകോടി വിലയിരുത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ പരസ്പരം കൈകോര്‍ക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
തീവ്രവാദികളുടെ സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാകുന്നതിനു ഉയര്‍ന്ന പരിഗണന നല്‍കണമെന്നും തീവ്രവാദം പൂര്‍ണമായും തുടച്ചു നീക്കം ചെയ്യും വരെ പോരാട്ടം തുടരണണമെന്നും ഉച്ചകോടി ഉദ്ഘാടനം ചെയ്ത സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു.
മുസ്‌ലിം രാഷ്ട്രങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ലക്ഷം പേര്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി തീവ്രവാദ വിരുദ്ധ സംഘടന. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണിത്. ഇസ് ലാമിക് രാഷ്ട്രങ്ങളില്‍ തീവ്രവാദ സംഘടനകള്‍ നടത്തിയ നരഹത്യയില്‍ ലക്ഷകണക്കിന് പേര്‍ കൊല്ലപ്പെട്ടതായാണ് തീവ്രവാദ വിരുദ്ധ സഖ്യം പുറത്തു വിട്ട റിപ്പോര്‍ട്ട്. വിവിധ രാജ്യങ്ങളില്‍ നടന്ന തീവ്രവാദ പോരാട്ടത്തിനിടെ 348 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങളും സംഭവിച്ചു. സാമ്പത്തികമായി മുസ്‌ലിം രാജ്യങ്ങള്‍ ഏറെ പിന്നോക്കം പോയി. ഇറാഖ്, അഫ്ഗാന്‍, നൈജീരിയ, പാകിസ്താന്‍ എന്നീ രാഷ്ട്രങ്ങളിലാണ് 72 ശതമാനം ആളുകളും കൊല്ലപ്പെട്ടത്.
രണ്ട് വര്‍ഷം മുന്‍പാണ് തീവ്രവാദത്തിനെതിരെ സഊദിയുടെ നേതൃത്വത്തില്‍ 41 ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. ഈ മാസം റിയാദില്‍ നടന്ന അറബ്-യുഎസ് ഇസ്‌ലാമിക് സമ്മിറ്റില്‍ തീവ്രവാദത്തിനെതിരെ ഇറാഖില്‍ നടക്കുന്ന പോരാട്ടത്തില്‍ 34,000 പേര്‍ അടങ്ങുന്ന സൈനിക വ്യൂഹത്തെ അയക്കാന്‍ തീരുമാനമായിരുന്നു.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending