Connect with us

gulf

സഊദിയില്‍ സ്വദേശിവല്‍ക്കരണം ഏഴ് മേഖലകളില്‍ 50 ശതമാനത്തിലധികം

ഏഴു പ്രവര്‍ത്തന മേഖലകളില്‍ 50 ശതമാനത്തില്‍ കൂടുതലാണ് സ്വദേശിവല്‍ക്കരണമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ ധന, ഇന്‍ഷുറന്‍സ് മേഖലയിലാണ്

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: സഊദിയില്‍ സ്വദേശവല്‍ക്കരണം ശക്തം. ഏഴു പ്രവര്‍ത്തന മേഖലകളില്‍ 50 ശതമാനത്തില്‍ കൂടുതലാണ് സ്വദേശിവല്‍ക്കരണമെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ ധന, ഇന്‍ഷുറന്‍സ് മേഖലയിലാണ്. ഈ മേഖലയില്‍ സ്വദേശികള്‍ക്ക് നീക്കിവെച്ചത് 83.6 ശതമാനമാണ്. ജനറല്‍ അഡ്മിനിസ്ട്രേഷന്‍, സാമൂഹിക സുരക്ഷാ മേഖലകളില്‍ 71.9 ശതമാനവും അന്താരാഷ്ട്ര സംഘടനകളില്‍ 71.5 ശതമാനവും ഖനന മേഖലയില്‍ 63.2 ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ 52.9 ശതമാനവും ടെലികോം, ഐ.ടി മേഖലയില്‍ 50.7 ശതമാനവും വൈദ്യുതി, ഗ്യാസ്, എയര്‍കണ്ടീഷന്‍ മേഖലയില്‍ 50.6 ശതമാനവുമാണ് സ്വദേശിവല്‍ക്കരണം.

കൃഷി, മത്സ്യബന്ധനം, നിര്‍മാണം, അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ്, സപ്പോര്‍ട്ട് സര്‍വീസ്, ഗാര്‍ഹിക മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാണ് ഏറ്റവും കുറവ്. കൃഷി, മത്സ്യബന്ധന മേഖലയില്‍ 15.5 ശതമാനവും നിര്‍മാണ മേഖലയില്‍ 13.5 ശതമാനവും അഡ്മിനിസ്ട്രേറ്റീവ് സേവന, സപ്പോര്‍ട്ട് സര്‍വീസ് മേഖലയില്‍ 12 ശതമാനവും ഗാര്‍ഹിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ 11.4 ശതമാനവുമാണ് സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നത്.

ആരോഗ്യ, സാമൂഹിക സേവന മേഖലയില്‍ 48.3 ശതമാനം, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 31.9 ശതമാനം, കലാ, വിനോദ മേഖലയില്‍ 29.9 ശതമാനം, പ്രൊഫഷനല്‍, ശാസ്ത്ര, സാങ്കേതിക മേഖലയില്‍ 29.8 ശതമാനം, ജല, മലിനജല മേഖലയില്‍ 26.5 ശതമാനം, ഗതാഗത, സംഭരണ മേഖലയില്‍ 25.3 ശതമാനം, വ്യവസായ മേഖലയില്‍ 25 ശതമാനം, ചില്ലറ, മൊത്ത വ്യാപാര, വാഹന റിപ്പയര്‍ മേഖലയില്‍ 23.4 ശതമാനം, താമസ, ഭക്ഷണ സേവന മേഖലയില്‍ 20.2 ശതമാനം, മറ്റു മേഖലകളില്‍ 19.6 ശതമാനം, പ്രത്യേകം നിര്‍ണയിക്കാത്ത മേഖലകളില്‍ 1.7 ശതമാനം എന്നിങ്ങിനെയാണ് സ്വദേശിവല്‍ക്കരണം.
കഴിഞ്ഞ വര്‍ഷം മൂന്നാം പാദാവസാനത്തെ കണക്കുകള്‍ പ്രകാരം സ്വകാര്യ മേഖലയില്‍ ആകെ 23.8 ശതമാനം സഊദി പൗരന്മാര്‍ക്ക് ജോലി ലഭ്യമായി . സ്വകാര്യ മേഖലയില്‍ ആകെ 85 ലക്ഷത്തോളം ജീവനക്കാരാണുള്ളത്. ഇതില്‍ 20.3 ലക്ഷത്തോളം സഊദികളാണ്. സ്വകാര്യ മേഖലാ ജീവനക്കാരില്‍ 76.2 ശതമാനം വിദേശികളാണ്. 64.8 ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ലക്ഷകണക്കിന് വിദേശികള്‍ക്കാണ് ജോലി നഷ്ടമായത്. മാര്‍ച്ച് 14 കൂടുതല്‍ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരും.

 

FOREIGN

ദുബൈ എയര്‍പോര്‍ട്ട് വഴിയുള്ള യാത്രക്കാര്‍ വിമാനസമയം ഉറപ്പ്‌ വരുത്തണമെന്ന് ഇന്ത്യന്‍ എംബസ്സി

ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്.

Published

on

അബുദാബി: റണ്‍വെയില്‍ മഴവെള്ളം കയറിയതിനെത്തുടര്‍ന്ന് താറുമാറായ വിമാനക്രമീകരണം തുടരുന്നതിനാല്‍ യാത്രക്കാര്‍ തങ്ങളുടെ വിമാനസമയം ഉറപ്പ് വരുത്തിയശേഷം മാത്രമെ പുറപ്പെടാവുവെന്ന് ഇന്ത്യന്‍ എംബസ്സി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴമൂലം യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്തതോതില്‍ വെള്ളം കയറുകയും ഗതാഗത സ്തംഭനം അനുഭവപ്പെടുകയുണ്ടായി. ഇതിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റണ്‍വെയിലും വെള്ളക്കെട്ട് ഉണ്ടായതിനെത്തുടര്‍ന്ന് നിരവധി വിമാനങ്ങളാണ് വഴി തിരിച്ചുവിടുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്തത്. ഇതുമൂലം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.

ഇപ്പോഴും സാധാരണ നിലയിലേക്ക് വിമാനസര്‍വ്വീസുകള്‍ ആവാത്തതിനെത്തുടര്‍ന്നാണ് എയര്‍പോര്‍്ട്ട് അഥോറിറ്റിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് ഇന്ത്യന്‍ എംബസ്സി പ്രവാസികള്‍ക്ക അറിയിപ്പ നല്‍കിയിട്ടുള്ളത്.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

FOREIGN

കനത്ത മഴ; കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.

Published

on

കനത്ത മഴ മൂലം കൊച്ചിയിൽ നിന്നും ദുബൈയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു . ദുബൈയിലെ ടെർമിനലുകളിൽ ഉണ്ടായ സാങ്കേതിക പ്രശ്നംമൂലമാണ് സർവീസുകള്‍ നിർത്തിവെച്ചത്. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യു.എ.ഇയിൽ രേഖപ്പെടുത്തിയത്.റൺവേയിൽ വെള്ളം കയറിയതിനാൽ ദുബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസം താൽകാലികമായി നിർത്തിവെച്ചിരുന്നു. മെട്രോ സ്റ്റേഷനുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുബൈ മെട്രോ സർവീസുകൾ പലതും റദ്ദാക്കി. റെഡ്ലൈനിൽ യു.എ.ഇ എക്സ്ചേഞ്ച് മുതൽ ഇന്റർനെറ്റ് സിറ്റിവരെയുള്ള സർവീസ് നിലച്ചുവെന്ന് ആർ.ടി.എ അറിയിച്ചു.

സ്കൂളുകളിൽ ഇന്നും ഓൺലൈൻപഠനം തുടരും, സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി. മഴയിൽ വ്യാപകനാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്. ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Continue Reading

Trending