Connect with us

Video Stories

കാറ്റൂരി വിട്ടപ്പോൾ ഷാജൻ സ്‌കറിയക്കും മനസ്സിലായി, ‘കാവി ഭീകരത ഉണ്ട്’

Published

on

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ബി.ജെ.പി വിജയത്തിനായി ആവോളം പ്രയത്‌നിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ‘മറുനാടന്‍ മലയാളി’ ഉടമ ഷാജന്‍ സ്‌കറിയയും പറയുന്നു: സംഘികള്‍ അക്രമിസംഘം തന്നെയെന്ന്.

ഹര്‍ത്താല്‍ ദിവസം വിതുരക്ക് സമീപം തൊളിക്കോട് വെച്ച് സംഘ്പരിവാര്‍ അക്രമത്തിനിരയായതോടെയാണ് ആര്‍.എസ്.എസ് ക്രൂരന്‍മാരുടെ സംഘമാണെന്ന് ഷാജന് മനസിലായത്.

ഹർത്താലിനോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ കുടുംബ സമേതം കാറിൽ പുറത്തിറങ്ങിയ ഷാജനെ ആർ എസ് എസുകാർ തടയുകയായിരുന്നു. ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് തെറി വിളിച്ചെന്നും കൊലവിളി മുഴക്കിയെന്നും ടയറിന്റെ കാറ്റൂരി വിട്ടെന്നും ഷാജൻ പറയുന്നു. താൻ മാധ്യമ പ്രവർത്തകനാണെന്ന സ്ഥിരം നമ്പർ ഇറക്കിയിട്ടും അവർ വിട്ടില്ലെന്നും ബി ജെ പി സംസ്ഥാന സെക്രട്ടറി വി വി രാജേഷിനെ കൊണ്ട് ഫോണിൽ വിളിപ്പിച്ചിട്ടും അക്രമികൾ വഴങ്ങിയില്ലെന്നും ഷാജൻ പറയുന്നു. ഒടുവിൽ  പോകാൻ സമ്മതിച്ചപ്പോൾ വണ്ടി പാളിയപ്പോഴാണ് ടയറിലെ കാറ്റഴിച്ച കാര്യം മനസ്സിലായതെന്നും ദൈവാധീനം കൊണ്ട് മാത്രമാണ് താനും കുടുംബവും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഷാജൻ പറയുന്നു.

ഭാര്യയുടേയും കുട്ടികളുടെയും മുന്നില്‍ വെച്ച് അക്രമികള്‍ ക്രൂരമായി പെരുമാറിയെന്നും ഇത്രകാലം കരുതിയിരുന്നത് ആര്‍.എസ്.എസ് രാഷ്ട്ര നിര്‍മ്മാണം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എന്നായിരുന്നു എന്നും ഷാജന്റെ കുറിപ്പിലുണ്ട്.

മറുനാടന്‍ മലയാളിയിലൂടെ കേരളത്തില്‍ ബിജെപി വേരുറപ്പിച്ചുവെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്ന രണ്ടാമത്തെ പാര്‍ട്ടിയായി ബിജെപി മാറുമെന്നുമൊക്കെ  സമര്‍ത്ഥിച്ചിരുന്നു ഷാജന്‍. വെബ്്‌സൈറ്റിന്റെ സംഘ് അനുകൂല നിലപാട് നേരത്തെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ചതാണ്.

2

കണ്ടാല്‍ അറിയാത്തവര്‍ ചൊറിയുമ്പോള്‍ അറിയുമെന്നാണ്  ഷാജന്റെ പോസ്റ്റിനോട് സോഷ്യല്‍മീഡിയയുടെ പ്രതികരണം. ഇത്രയും കാലം ആർ എസ് എസ്സിനെ രാഷ്ട്ര നിർമാണ സംഘടന എന്ന് മനസ്സിലാക്കി വെച്ച മറുനാടൻ എഡിറ്ററെ ട്രോളിക്കൊണ്ടാണ് പല കമന്റുകളും.

Continue Reading
Advertisement
1 Comment

1 Comment

  1. ബാപ്പു

    October 14, 2016 at 22:54

    അകത്തുള്ള വർഗ്ഗീയതയുടെ കുരിശും പുറത്തുള്ള മുസ്ലിം വിരോധവും കൈ നിറയെ കിട്ടുന്ന പണവും സക്കറിയയെ സംഘികളുടെ കൂട്ടിക്കൊടുപ്പ് കാരനാക്കി മാറ്റി.
    പണം ലക്ഷങ്ങളും കോടി കളുമാണ്
    മറു നാടനും ഈസ്റ്റ് കോസ്റ്റ് വിജയനുമൊക്കെ സംഘികൾക്ക് വേണ്ടി വിടുപണി എടുത്തു കയ്യിലാക്കിയത്.
    കാശ് വാങ്ങി വെടി ന്യൂസ് നിർമ്മിക്കുന്നവൻ തല്ല് കൊ ണ്ടത് എന്തേ അതൊരു സെൻസേഷൻ
    ന്യൂസാക്കാതെ ഫെയിസ് ബുക്കിൽ എഴുതി ചുരുണ്ടു കൂടിയത് ?
    പണം കിട്ടിയാൽ ആർക്കു വേണ്ടിയും ആരെയും കൂട്ടിക്കൊടുക്കുന്നവനാണല്ലോ മാധ്യമ ശിഖണ്ഡി സക്കറിയാ.. !
    നാല് തല്ല് കിട്ടിയാലും കുഴപ്പമൊന്നുമില്ല, പണം കിട്ടിയാൽ
    സാംഘിക്ക് വേണ്ടി, എന്നല്ല ആർക്കു
    വേണ്ടിയും എങ്ങിനെ വേണേലും പറയും പോലെ ന്യൂസ് പബ്ലിഷ് ചെയ്തു തരും സക്കറിയാ..
    തല്ലണമെങ്കിൽ ഇനിയും തല്ലിക്കോ,
    പണം തന്നാൽ മതി. ന്യൂസുണ്ടാക്കി പബ്ലിഷ് ചെയ്തു തരും.
    ഇനി നന്നായി പെരുമാറിയിട്ട് കൈ നിറയെ
    കാശ് കൊടുത്ത് ആരും എന്നെത്തല്ലിയില്ല
    എന്ന് ന്യൂസുണ്ടാക്കാൻ പറഞ്ഞാലും അതും ചെയ്തു തരും. അത്രയ്ക്ക് തൊലിക്കട്ടിയാ.
    അതാണ് സാജൻ സ്കറിയാ.. !

Leave a Reply

Your email address will not be published. Required fields are marked *

Health

നിപ: 250 പേരെ കൂടി സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി

പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

Published

on

കോഴിക്കോട് ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽനിന്ന് ഞായറാഴ്ച 250 പേരെ ഒഴിവാക്കി. ഇനി സമ്പർക്ക പട്ടികയിൽ ഉള്ളത് 267 പേർ. പുതുതായി ആരെയും സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതുവരെ 1021 പേരെ സമ്പർക്ക പട്ടികയിൽനിന്ന് ഒഴിവാക്കി.

Continue Reading

Home

സിമന്റിന് വില കൂടുന്നു

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം

Published

on

സംസ്ഥാനത്ത് സിമന്റ് വില ഒക്ടോബര്‍ മുതല്‍ ചാക്കിന് 50 രൂപയോളം ഉയര്‍ത്തും. നിലവില്‍ കയറ്റുകൂലിയും ഇറക്കുകൂലിയും ഉള്‍പ്പെടെ ബ്രാന്‍ഡഡ് സിമന്റുകള്‍ 400-410 രൂപയ്ക്കും മറ്റുള്ളവ 360-370 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

സിമന്റിന്റെ ലഭ്യത അനുസരിച്ച് ചില സ്ഥലങ്ങളില്‍ വിലവ്യത്യാസം വരും. സിമന്റ് വില ഉയരുന്നതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക് നീങ്ങും.

നിര്‍മാണങ്ങള്‍ക്കു വേണ്ട പ്രധാന ഘടകമായ സിമന്റ് നിര്‍മിക്കാന്‍ ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതാണ് വില ഉയര്‍ത്താന്‍ കാരണം. ബിസിനസ് കുറഞ്ഞുനില്‍ക്കുന്നതുമൂലമുള്ള പ്രതിസന്ധിക്കിടയില്‍ സിമന്റ് വില കൂടി ഉയര്‍ത്തിയാല്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നാണ് കെട്ടിട നിര്‍മാതാക്കള്‍ പറയുന്നത്. വില ഉയരുന്നതോടെ കരാര്‍ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തി ചെയ്യുന്നവര്‍ക്കടക്കം ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുക.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി സിമന്റ് വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഉത്പാദനച്ചെലവ് ഉയര്‍ന്നതും തൊഴിലാളികളുടെ വേതനവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ വില കൂട്ടാതെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു.

നിര്‍മാണച്ചെലവ് ഉയരും

സിമന്റ് വില വര്‍ധിക്കുന്നതോടെ നിര്‍മാണച്ചെലവ് ഗണ്യമായി വര്‍ധിക്കും. കേരളത്തില്‍ നിലവില്‍ നിര്‍മാണ മേഖല മന്ദഗതിയിലാണ്. മഴസീസണ്‍ കഴിയുന്നതോടെ നിര്‍മാണ മേഖല ഉണരും.

എന്നാല്‍, സീസണിനു മുന്‍പ് ഇത്തരത്തില്‍ വില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെയടക്കം കാര്യമായി ബാധിക്കും. അതേസമയം, വിലവര്‍ധന ഇന്ത്യ മുഴുവനായുണ്ടോ എന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് ബില്‍ഡര്‍മാരുടെ സംഘടനയായ ക്രെഡായ് അറിയിച്ചു.

Continue Reading

Video Stories

കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ തെരുവത്ത് രാമന്‍ അവാര്‍ഡ് ചന്ദ്രിക സബ് എഡിറ്റര്‍ കെ. പി. ഹാരിസിന്

ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി.

Published

on

കോഴിക്കോട്: ദിനപത്രങ്ങളിലെ മികച്ച ഒന്നാം പേജ് രൂപകല്പനക്ക് കാലിക്കറ്റ് പ്രസ് ക്ലബ്ബ് ഏര്‍പ്പെടുത്തിയ 2022ലെ തെരുവത്ത് രാമന്‍ പുരസ്‌കാരത്തിന് ചന്ദ്രിക സബ് എഡിറ്റര്‍ കെ പി. ഹാരിസ് (ഹാരിസ് മടവൂര്‍) അര്‍ഹനായി. 2022 ഡിസംബര്‍ 19ലെ ചന്ദ്രിക ദിനപത്രത്തിന്റെ ‘മെസിമുത്തം’ എന്ന തലക്കെട്ടിലുള്ള ഒന്നാം പേജ് രൂപകല്പന ചെയ്തതിനാണ് പുരസ്‌കാരം. 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എ. സജീവന്‍, വി. ഇ. ബാലകൃഷ്ണന്‍, ആര്‍ട്ടിസ്റ്റ് ഇ.എന്‍ ജയറാം എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ നിര്‍ണയിച്ചതെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി. എസ്. രാകേഷും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പ്രദീപം പത്രാധിപരായിരുന്ന തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ കുടുംബം ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

കോഴിക്കോട് ജില്ലയിലെ മടവൂര്‍ സ്വദേശിയാണ് ഹാരിസ്. പരേതനായ അബ്ബാസ് മുസ്ലിയാരുടേയും ആസ്യയുടെയും മകന്‍. ബി.എ, ബി.എഡ് ബിരുദങ്ങള്‍ക്ക് ശേഷം കാലിക്കറ്റ് പ്രസ് ക്‌ളബില്‍ നിന്ന് ജേര്‍ണലിസം ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചന്ദ്രികയില്‍ ജോലിയില്‍ പ്രവേശിച്ചു. നിലവില്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ സബ് എഡിറ്ററാണ്. മലബാര്‍ മാപ്പിള കലാ സാഹിത്യ വേദിയുടെ മാധ്യമ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. സിന്‍സിയയാണ് ഭാര്യ. മക്കള്‍: ആയിശ നബ്ഹ, അസില്‍ അബ്ബാസ്.

Continue Reading

Trending