Connect with us

kerala

ടിപി കൊല്ലപ്പെട്ടത് അറിഞ്ഞില്ല, ജലീലിന്റെ മാര്‍ക്ക് ദാനം അറിഞ്ഞില്ല, സ്വപ്‌ന സന്ദര്‍ശിച്ചത് അറിഞ്ഞില്ല- ഒന്നും അറിയാത്ത മുഖ്യമന്ത്രി!

ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

Published

on

തിരുവനന്തപുരം: വിവാദങ്ങളുണ്ടാകുമ്പോള്‍ അതേക്കുറിച്ച് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി ഉപാധ്യക്ഷന്‍ ശൂരനാട് രാജശേഖരന്‍. മന്ത്രി ജയരാജന്റെ ബന്ധു നിയമന വിവാദം മുതല്‍ സംസ്ഥാന ഖജനാവിന്റെ പൊതുകടം വരെയുള്ള 30 കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാവ് തന്റെ പോസ്റ്റില്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ, ഒരു പാവം മുഖ്യമന്ത്രി എന്നാണ് രാജശേഖരന്‍ പരിഹസിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ;

1) മന്ത്രി ജയരാജൻ്റെ ബന്ധു നീയമന വിവാദം അറിഞ്ഞില്ല
2) മന്ത്രി ശശീന്ദ്രൻ്റെ ഫോൺ വിളി വിവാദം അറിഞ്ഞില്ല.
3 ) മന്ത്രി ജലീലിൻ്റെ മാർക്ക് ദാനം അറിഞ്ഞില്ല; ജലീൽ ബന്ധുവിന് ജോലി കൊടുത്തതും അറിഞ്ഞില്ല.
4) ബ്രൂവറി, ഡി സ്റ്റലറി തുടങ്ങാൻ പോയത് അറിഞ്ഞില്ല.
5) പമ്പയിലെ മണൽകടത്ത് അറിഞ്ഞില്ല.
6) ഫെയർ കോഡ് (ബെവ് കോ ആപ്പ്) അഴിമതി അറിഞ്ഞില്ല
7 )മനുഷ്യനിർമിത പ്രളയം അറിഞ്ഞില്ല
8 ) കെ.എസ്. ഇ .ബി ട്രാൻസ്‌ ഗ്രിഡ് അഴിമതി അറിഞ്ഞില്ല.
9 ) കെ. ഫോൺ അഴിമതി അറിഞ്ഞില്ല.
10) ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടത് അറിഞ്ഞില്ല
11 ) ഡി വൈ എഫ് .ഐ നേതാവ് റഹീമിൻ്റെ ഭാര്യക്ക് ജോലി കിട്ടിയത് അറിഞ്ഞില്ല.
12 ) പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ സെക്രട്ടേറിയേറ്റിൽ ഓഫിസ് തുറന്നത് അറിഞ്ഞില്ല.
13 ) ഇ- ബസ് കൺസൾട്ടൻസിയായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ വന്നത് അറിഞ്ഞില്ല.
14) സർക്കാർ ജീവനക്കാരുടെ സാലറി കട്ട് പോലും അറിഞ്ഞില്ല, അത് തോമസ് ഐസക്ക് ചെയ്തതാണ്.
15) വഴിയോര വിശ്രമകേന്ദ്രങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാൻ തീരുമാനിച്ചത് അറിഞ്ഞില്ല
16) കുന്നത്ത് നാട് ഭൂമി വിവാദത്തിൽ ഏക്കറുകണക്കിന് ഭുമി പതിച്ചു നൽകാൻ തീരുമാനിച്ചതും അറിഞ്ഞില്ല.
17 ) കിഫ് ബി യിൽ ഓഡിറ്റിലാത്തത് അറിഞ്ഞില്ല, അവിടുത്തെ പിൻവാതിൽ നീയമനങ്ങളും അഴിമതികളും അറിഞ്ഞില്ല
18) മാധ്യമ സുഹൃത്തുക്കളെ സൈബർ സഖാക്കൾ ആക്ഷേപിച്ചതറിഞ്ഞില്ല.
19)ശിവശങ്കരനും സ്വപ്നയും കൂടി തന്നെ സന്ദർശിച്ചത് അറിയില്ല
20) സ്വപ്നക്ക് രണ്ട് ലക്ഷത്തിന് മുകളിൽ ശമ്പളം ഉള്ള ജോലി തൻ്റെ വകുപ്പിന് കീഴിൽ കൊടുത്തതും അറിഞ്ഞില്ല.
21 ) പ്രളയ ഫണ്ട് സമാഹരിക്കാൻ വിദേശ സന്ദർശനം നടത്തിയപ്പോൾ സ്വപ്നയും ശിവശങ്കറും അനുഗമിച്ചതും അറിഞ്ഞില്ല.
22)ലൈഫ്മിഷനും റെഡ് ക്രസൻ്റും ആയി തൻ്റെ ഓഫിസിൽ, തൻ്റെ സാന്നിദ്ധ്യത്തിൽ ഒപ്പിട്ട കരാറും അറിഞ്ഞില്ല.
23) ആരോഗ്യ ഡേറ്റ പോലും കച്ചവടം ചെയ്യാൻ വേണ്ടി സ്പ്രിംഗ് ളറിനെ കൊണ്ട് വന്നതും അറിഞ്ഞില്ല.
24) 2017ൽ ഫോറിൻ കോൺട്രിബ്യൂഷൻ വയലേഷൻ ഉണ്ടായാൽ സി ബി.ഐ ക്ക് അന്വേഷിക്കാം എന്ന് മുഖ്യമന്ത്രിയെന്ന നിലയിൽ അനുമതി കൊടുത്തതും അറിഞ്ഞില്ല
25) പ്രളയ ഫണ്ട് സഖാക്കൾ അടിച്ചുമാറ്റിയതും അറിഞ്ഞില്ല
26) എല്ലാ അധികാരങ്ങളും മുഖ്യമന്ത്രിയിലേക്ക് എന്ന രീതിയിൽ റൂൾസ് ഓഫ് ബിസിനസ് ഭേദഗതി ചെയ്യാൻ തീരുമാനിച്ചതും അറിഞ്ഞില്ല
27)സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് തീപിടിച്ചതറിഞ്ഞില്ല.
28) തീ പിടുത്തം ഷോർട്ട് സർക്യൂട്ടല്ലന്ന ഫോറൻസിക് റിപ്പോർട്ടും അറിഞ്ഞില്ല, ഫോറൻസിക്കിൻ്റെ തലപ്പത്ത് മാറ്റം വരുത്താൻ പോകുന്നതും അറിഞ്ഞില്ല
29 ) കൃപേഷ്, ശരത് ലാൽ വധക്കേസ് അറിഞ്ഞില്ല, പ്രതികളെ സഹായിക്കാൻ വക്കീലൻമാരെ ഏർപ്പെടുത്തിയതും സി.ബി.ഐ അന്വേഷണത്തെ തടഞ്ഞതും അറിഞ്ഞില്ല.
30) ധൂർത്ത് കാരണം സംസ്ഥാനത്തിൻ്റെ മൊത്തം കടം 3 ലക്ഷം കോടിയായതും ജനിക്കാൻ പോകുന്ന കുട്ടിക്ക് 72000 രൂപ ആളോഹരി കടം ആക്കിയതും എൻ്റെ ഭരണത്തിൽ ആണന്ന് ഞാൻ അറിഞ്ഞില്ല
https://www.facebook.com/959807624139062/photos/a.1207170029402819/3381824941937306/

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ദുബൈ-ഷൊര്‍ണൂര്‍ മണ്ഡലം കെഎംസിസി ഇഫ്താര്‍ സംഗമം

Published

on

ദുബൈ: ദുബൈ കെഎംസിസി ഷൊര്‍ണൂര്‍ മണ്ഡലം കമ്മിറ്റി ഇഫ്താര്‍ സംഗമം ഒരുക്കി. പുതിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ ജനാധിപത്യ ഇന്ത്യ നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഓരോരുത്തരുടെയും ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ചും യുഎഇ കെഎംസിസി ജന.സെക്രട്ടറി പി.കെ അന്‍വര്‍ നഹ ഉദ്ഘാടന പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു.

അബ്ദുല്ലത്തീഫ് പനമണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഷാഫി അന്‍വരി റമദാന്‍ പ്രഭാഷണം നിര്‍വഹിച്ചു. മുഹമ്മദ് പട്ടാമ്പി, ഫൈസല്‍ തുറക്കല്‍, ജംഷാദ് വടക്കേതില്‍, ഇബ്രാഹിം ചളവറ, നജീബ് തെയ്യാലിക്കല്‍, ബാസിത്, അന്‍വറുള്ള ഹുദവി, ജലീല്‍ ചെര്‍പ്പുളശ്ശേരി ആശംസ നേര്‍ന്നു. യൂസഫ് മൗലവി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ഷഫീഖ് മഠത്തിപ്പറമ്പ് സ്വാഗതവും ജാബിര്‍ വാഫി നന്ദിയും പറഞ്ഞു.

Continue Reading

GULF

ജിമ്മി ജോർജ്ജ് വോളി ടൂർണമെന്റിന് അബുദാബിയിൽ തുടക്കമായി

Published

on

അബുദാബി: കേരള സോഷ്യൽ സെൻ്റർ അബുദാബി സംഘടിക്കപ്പിക്കുന്ന ഇരുപത്തിനാലാമത് കെ. എസ് സി. – എൽ. എൽ. എച്ച് ജിമ്മി ജോർജ്ജ് സ്മാരക അന്താരാഷ്ട്ര റമദാൻ വോളിബോൾ ടൂർണമെൻ്റിന് തുടക്കമായി.

ലിവ ഇൻ്റർനാഷണൽ സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ ബുർജീൽ ഹോൾഡിങ്ങ്സ് ചെയർമാൻ ഡോ. ഷംസീൽ വയലിൽ ഉദ്ഘാടനം ചെയ്തു. കേരള സോഷ്യൽ സെൻറർ പ്രസിഡണ്ട് എ. കെ. ബീരാൻകുട്ടി, ജനൽ സെക്രട്ടറി കെ. സത്യൻ, കായിക വിഭാഗം സെക്രട്ടറി റഷീദ് അയിരൂർ, അസി. കായിക വിഭാഗം സെക്രട്ടറി സുഭാഷ് മാടിക്കടവ്, ടൂർണ്ണമെന്റ് കോർഡിനേറ്റർ ടി. എം. സലീം മറ്റ് മേനേജിംഗ് കമ്മറ്റി അംഗങ്ങൾ, വിവിധ പ്രവാസി സംഘടന പ്രതിനിധികൾ, സ്പോൺസർമാർ മറ്റു വിശിഷ്ട അതിഥികൾ ചടങ്ങിൽ സംബന്ധിച്ചു. ശക്തി തിയ്യറ്റേഴ്സ് അബുദാബിയുടെ വാദ്യ സംഘത്തിന്റെ ചെണ്ടമേളത്തോടെയാണ് ഉദ്ഘാടന പരിപാടികൾക്ക് തുടക്കമായത്.

തുടർന്ന് കെ.എസ്.സി കലാവിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്തോ-അറബ് ബന്ധം കലയിലൂടെ ഉറപ്പു വരുത്ത രീതിയിൽഗഫൂർ വടകര ചിട്ടപ്പെടുത്തിയ നൃത്ത വിരുന്ന് ശ്രദ്ധേയമായി.

ബുർജീൽ ഹോൾഡിങ്ങ്സ് എൽ.എൽ. എച്ച് ഹോസ്പിറ്റൽ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിലെ ആദ്യമൽസരം എൽ.എൽ.എച്ച് ഹോസ്പിറ്റൽ അബുദാബിയും, പാല സിക്സെസ് മദീനയും തമ്മിലായിരുന്നു. 25 – 22, 25 – 19 എന്നീ ക്രമത്തിൽ തുടർച്ചയായ രണ്ട് മത്സരത്തിലൂടെ എൽ എൽ എച്ച് ഹോസ്പിറ്റൽ പാല സിക്‌സസ് മദീനയെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തിൽ 25 – 23, 19 – 25, 15 – 13 എന്നീ ക്രമത്തിൽ നടന്ന മൂന്ന് സെറ്റ് മത്സരത്തിൽ ഓൺലി ഫ്രെഷ് ദുബായിയെ പരാജപ്പെടുത്തി ഒന്നിനെതിരെ രണ്ടു സെറ്റ് നേടികൊണ്ട് ലിറ്റിൽ സ്കൊളാർ ദുബായ് വെന്നിക്കൊടി നാട്ടി.

വിവിധ ടീമുകളെ പ്രതിനിധീകരിച്ച് വിവിധ രാജ്യങ്ങളിലെ ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുക്കുന്ന ടൂർണ്ണമെന്റിൽ വെള്ളിയാഴ്ച നടക്കുന്ന ആദ്യമത്സരം പാല സിക്സസ് മദീനയും ഖാൻ ഇന്റർനാഷലും, രണ്ടാമത്തെ മത്സരം ഒൺലി ഫ്രഷ് ദുബൈയും ശ്രീലങ്ക ഇന്റർ നാഷണലും തമ്മിലായിരിക്കും. ഫൈനൽ മത്സരം മാർച്ച് 31 ന് അബുദാബി അൽ ജസീറ സ്റേഡിയത്തിലായിരിക്കും അരങ്ങേറുക.

Continue Reading

Education

ഹൈദരാബാദ് ഇഫ്‌ളു യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം

മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു.

Published

on

ഹൈദരാബാദ് ഇംഗ്ലീഷ് ആന്റ് ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ ഇന്നലെ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എം എസ് എഫ് അടങ്ങുന്ന സഖ്യം ഇൻസാഫ് ( ഇൻക്ലൂസീവ് സ്റ്റുഡൻസ് അലൈഡ് ഫ്രന്റ് )ഉജ്ജ്വല വിജയം നേടി. മത്സരിച്ച എല്ലാ സീറ്റിലും വലിയ മാർജിനിൽ വിജയം കൈവരിക്കാൻ എം എസ് എഫിന്റെയും സഖ്യത്തിന്റെയും സ്ഥാനാർത്ഥികൾക്ക് സാധിച്ചു. കഴിഞ്ഞ നാല് അധ്യയന വർഷവും മുടങ്ങി കിടന്നിരുന്ന ഇഫ്‌ളു സ്റ്റുഡൻസ് യൂണിയൻ ഇലക്ഷൻ 2024 അധ്യയന വർഷത്തിന്റെ അവസാനത്തിലാണ് വീണ്ടും നടന്നത്.

തെരെഞ്ഞെടുപ്പ് പ്രക്രിയകൾക്ക് കേവലം ഒരാഴ്ച സമയം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. വിദ്വേഷ രാഷ്ട്രീയം കളിക്കുന്ന എബിവിപിക്കെതിരെ ഒറ്റക്കെട്ടായി പോരാടുക എന്ന ലക്ഷ്യത്തോടെ നയപരമായ ഭിന്നതകൾ മാറ്റിവെച്ച് എം എസ് എഫ് , ഫ്രറ്റേണിറ്റി, എൻ എസ് യു ഐ , ടി എസ് എഫ് (തെലുങ്കാന സ്റ്റുഡൻസ് ഫെഡറേഷൻ) പ്രിസം, തുടങ്ങിയ തെലുങ്കാനയിലെ പ്രാദേശിക പാർട്ടികൾ ഉൾപ്പെടെ അടങ്ങുന്നതായിരുന്നു ഇൻസാഫ് സഖ്യം.

സഖ്യത്തിന്റെ ഭാഗത്തുനിന്നും മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും വൻ ഭൂരിപക്ഷത്തിൽ തന്നെ വിജയച്ചു. സീറ്റ് തർക്കത്തിന്റെ പേരിൽ സഖ്യത്തിൽ നിന്നും വിട്ടു നിന്ന എസ്എഫ്‌ഐക്കും തങ്ങളുടെ പ്രാതിനിധ്യം അടയാളപ്പെടുത്താനായില്ല. എബിവിപിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ നല്ലവണ്ണം ബോധവൽക്കരണങ്ങൾ നടത്തി ഫാസിസ്റ്റ് മുക്ത യൂണിയൻ എന്ന ലക്ഷ്യത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാണ് ഇൻസാഫ് വിജയം കൈവരിച്ചത്.

എം എസ് എഫിന്റെ പാനലിൽ മത്സരിച്ച നാല് സ്ഥാനാർത്ഥികളും വലിയ ഭൂരിപക്ഷത്തിൽ മിന്നുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച നിതാ ഫാത്തിമയാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത്. സ്‌കൂൾ കൗൺസിലർമാരിൽ ജാഫർ അലി, ഹിബാ ഫാത്തിമ, മുഹമ്മദ് ഫെബിൻ എന്നിവരും വിജയിച്ചു. എബിവിപിയുടെ ഗുണ്ടാ രാജിനുള്ള മറുപടി ആയിട്ടാണ് ഈ വിജയത്തെ കാണുന്നതെന്ന് വിദ്യാർത്ഥി യൂണിയൻ വിലയിരുത്തി. ഇഫ്‌ളു സ്റ്റുഡൻറ് യൂണിയൻ ഇനി റാത്തോഡ് രഘുവർദ്ധൻ, നിത ഫാത്തിമ, റെന ബഷീർ, ശ്വേത സാഹ, ഉത്തര, നിശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള മുന്നണി നയിക്കും.

Continue Reading

Trending