Culture
മദ്രാസ് ഐ.ഐ.ടിയിലെ ബീഫ് അതിക്രമം: കുപ്രചരണങ്ങള്‍ക്ക് ആശുപത്രിക്കിടക്കയില്‍ നിന്ന് സൂരജിന്റെ മറുപടി

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ബീഫിന്റെ പേരില്‍ ക്രൂരമര്‍ദനമേറ്റ മലയാളി വിദ്യാര്‍ത്ഥി സൂരജ്, തനിക്കെതിരായ കള്ള പ്രചരണങ്ങള്‍ക്കെതിരെ ആശുപത്രിക്കിടക്കയില്‍ നിന്ന മറുപടി നല്‍കുന്നു. താന്‍ മര്‍ദിക്കപ്പെടാനുണ്ടായ യഥാര്‍ത്ഥ കാരണവും തനിക്കെതിരെ നടക്കുന്ന കുപ്രചരണങ്ങളുടെ സത്യാവസ്ഥയുമാണ് ‘ജസ്റ്റിസ് ഫോര്‍ സൂരജ്’ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്.
ബീഫ് കഴിക്കാറുണ്ടോ എന്ന ചോദ്യത്തിന് അതെ എന്ന മറുപടി നല്‍കിയതിനാണ് തനിക്കെതിരെ ബിഹാര്‍ സ്വദേശിയായ മനീഷ് എന്ന വിദ്യാര്‍ത്ഥിയും കൂട്ടുകാരും ക്രൂരമായ ആക്രമണം നടത്തിയതെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സൂരജ് പറയുന്നു. പോലീസ് അക്രമികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഐ.ഐ.ടി അധികൃതര്‍ തന്നെ തിരിഞ്ഞു നോക്കിയില്ല. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍ക്കും എപ്പോഴും സംഭവിക്കാമെന്നും സൂരജ് പറയുന്നു.
സൂരജിന്റെ വാക്കുകള്‍ ഇങ്ങനെ:
‘മെസ്സില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കമ്പോള്‍ മനീഷ് എന്നയാള്‍ എന്റെ അടുത്തു വന്നിരുന്നു പരിചയപ്പെടുകയും സംസാരിക്കുകയും ചെയ്തു. എനിക്കയാളെ മുമ്പ് പരിചയമില്ല. ബീഫ് തിന്നുമോ എന്നു ചോദിച്ചു. കഴിക്കും എന്ന് ഞാന്‍ മറുപടി പറഞ്ഞു. അതിനുശേഷം തുടര്‍ന്ന് ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോള്‍ മനീഷ് പിറകില്‍ നിന്ന് തലയ്ക്ക് അടിച്ചു. എന്റെ നിയന്ത്രണം നഷ്ടമായി. തിരിച്ചടിക്കാന്‍ ശ്രമിക്കുമ്പോഴേക്കും നീട്ടിവളര്‍ത്തിയ മുടിയില്‍ ചുറ്റിപ്പിടിക്കുകയും കുനിച്ചു നിര്‍ത്തി തലയ്ക്ക് തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു. ആ അടിയിലാണ് കണ്ണിന്റെ അടുത്തും മൂക്കിന്റെ അടുത്തുമെല്ലാം പരിക്കേറ്റത്. കവിളെല്ലിന് പൊട്ടലുണ്ട്. സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ബീഫ് കഴിച്ചതിനാല്‍ നിന്നെ കൊല്ലും എന്നു പറഞ്ഞായിരുന്നു മനീഷിന്റെ മര്‍ദനം. എന്റെ ഒരു സുഹൃത്ത് മനീഷില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അവന്റെ സുഹൃത്തുക്കള്‍ പിടിച്ചുമാറ്റി. നേരത്തെ പദ്ധതിയിട്ടതു പ്രകാരമുള്ള ആക്രമണമാണ് നടന്നത് എന്നാണ് തോന്നിയത്.
കോളേജിലെ സുഹൃത്തക്കള്‍ വഴിയാണ് അധികൃതര്‍ക്കും പോലീസിലും പരാതി നല്‍കിയത്. തുടക്കത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയാറായില്ല. മുകളില്‍ നിന്ന് സമ്മര്‍ദം ഉള്ളതുപോലെയായിരുന്നു പോലീസിന്റെ പെരുമാറ്റം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗത്തുനിന്നും സഹായമൊന്നും ലഭിച്ചില്ല. ഐ.ഐ.ടിയിലെ ഡോക്ടര്‍മാര്‍ മാത്രം വന്ന് കാര്യങ്ങള്‍ അന്വേഷിക്കുക മാത്രമാണ് ചെയ്തത്. അഡ്മിനിസ്‌ട്രേഷന്‍ ഭാഗത്തുനിന്ന് ഒരു സഹായവും ഉണ്ടായില്ല.
കൊടുത്ത പരാതികളില്‍ നടപടി ഉണ്ടായിട്ടില്ല. എഫ്.ഐ.ആറില്‍ മാറ്റം വരുത്തിയെന്ന് പറഞ്ഞു കേള്‍ക്കുന്നു. സമൂഹത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് എനിക്ക് പിന്തുണ ലഭിച്ചു. പിന്തുണ ഇനിയുമുണ്ടാകണം.
ഇതിനെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ പറ്റുമോ എന്നറിയില്ല. ആര്‍ക്കു വേണമെങ്കിലും സംഭവിക്കാവുന്ന കാര്യമാണിത്. പ്രത്യേകിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോകുന്ന മലയാളി വിദ്യാര്‍ത്ഥികള്‍. വീട്ടില്‍ മാംസം കുക്ക് ചെയ്ത് ഭക്ഷിച്ചാല്‍ പോലും പുറത്തുനിന്ന് ആളുകള്‍ വരികയും അടിച്ചുതകര്‍ക്കുകയും ചെയ്‌തേക്കാം. ചെന്നൈ പോലെ ഒരു നഗരത്തിലെ അക്കാദമികമായി ഉന്നതിയില്‍ നില്‍ക്കുന്ന ഒരു ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇത് നടക്കാമെങ്കില്‍ എവിടെയും സംഭവിക്കാം…’
Film
മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.
യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Film
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.
ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ സുരാജ് വെഞ്ഞാറമൂട്, ഡിഐജി കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf2 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
GULF2 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
india2 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
kerala3 days ago
സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി
-
india3 days ago
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
-
kerala2 days ago
വീണ്ടും കയറി സ്വര്‍ണവില; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ
-
india2 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി