Connect with us

india

സൗരവ് ദാദ രാജ്യാന്തര ക്രിക്കറ്റ് ഭരണത്തിന്‌

Published

on

മുംബൈ: സൗരവ് ദാദ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് തുടരില്ലെന്ന് ശക്തമായ അഭ്യൂഹം. ഈ മാസം 18 ന് നടക്കുന്ന ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കില്ലെന്നും കര്‍ണാടകയില്‍ നിന്നുള്ള റോജര്‍ ബിന്നിയായിരിക്കും പുതിയ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെന്നും ബി.സി.സി.ഐ കേന്ദ്രങ്ങള്‍ തന്നെ സൂചന നല്‍കുന്നു. മൂന്ന് വര്‍ഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവനായും അടുത്ത മൂന്ന് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തലവനായും തുടര്‍ന്ന സൗരവ് ദാദയുടെ പുതിയ ജോലി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലായിരിക്കുമെന്നും പറയപ്പെടുന്നു.

ഐ.സി.സി തലവനായി അദ്ദേഹം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1983 ല്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് കന്നി ഏകദിന ലോകകപ്പ് സമ്മാനിച്ചപ്പോള്‍ ആ സംഘത്തിലെ പ്രമുഖനായിരുന്നു ബിന്നി. അദ്ദേഹത്തിന്റെ മകന്‍ സ്റ്റിയുവര്‍ട്ട് ബിന്നിയും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഈ മാസം 11, 12 തിയ്യതികളിലാണ് നോമിനേഷന്‍ നല്‍കേണ്ടത്. 13 ന് പത്രികാ സമര്‍പ്പണ പരിശോധനയാണ്. 14 ന് പത്രിക പിന്‍വലിക്കാനുളള ദിവസമാണ്. മല്‍സര രംഗത്ത് ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് 18ന് നടക്കും. സെക്രട്ടറി സ്ഥാനത്ത് നിലവിലെ ജയ് ഷാ തന്നെ തുടരാനാണ് സാധ്യത. സൗരവിനും ജയ് ഷാക്കും ഒരു ടേം കൂടി മല്‍സരിക്കാനുള്ള അവസരം ഈയിടെയാണ് സുപ്രിം കോടതി നല്‍കിയത്. ലോഥ കമ്മീഷന്‍ ശുപാര്‍ശകളിലുടെ വന്ന ക്രിക്കറ്റ് ബോര്‍ഡ് ഭരണഘടന പ്രകാരം ഇരുവരും മല്‍സരിക്കാന്‍ യോഗ്യരല്ലായിരുന്നു.

എന്നാല്‍ ഭരണഘടനയില്‍ ഭേദഗതി തേടി ക്രിക്കറ്റ് ബോര്‍ഡ് പരമോന്നത നീതി പീഠത്തെ സമീപിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യത്തില്‍ ഒരു തവണ കൂടി മല്‍സരിക്കാന്‍ അവസരമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നതനും യോഗത്തിനുണ്ടായിരുന്നു. ഈ യോഗത്തിലാണ് സൗരവ് മല്‍സരിക്കേണ്ടതില്ലെന്നും റോജര്‍ ബിന്നിക്കോ, രാജീവ് ശുക്ലക്കോ അവസരം നല്‍കണമെന്ന വാദം ഉയര്‍ന്നതും. ഐ.സി.സി തലവനായി സൗരവ് വരണം. അടുത്ത ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കവെ ഇന്ത്യക്കാരനായ ഒരു തലവന്‍ ക്രിക്കറ്റ് ബോര്‍ഡിന് വേണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കുട്ടികളെ അശ്ലീല വീഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരം; ഡിലീറ്റ് ചെയ്തില്ലെങ്കില്‍ നിയമനടപടി ഉണ്ടാകും: സുപ്രിംകോടതി

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു

Published

on

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഒരു കുട്ടി അശ്ലീല ദൃശ്യം കാണുന്നത് നിയമപരമായി തെറ്റാവില്ലെങ്കിലും അശ്ലീല ദൃശ്യങ്ങൾക്ക് വേണ്ടി കുട്ടികളെ ഉപയോഗിക്കുന്നത് ഗൗരവതരമായ വിഷയമാണെന്ന് വെള്ളിയാഴ്ച ഒരു കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി പർദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും പോക്സോ നിയമപ്രകാരമോ ഐടി നിയമപ്രകാരമോ കുറ്റമാവില്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന രണ്ട് സംഘടനകൾ നൽകിയ ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

കുട്ടികളെ അശ്ലീല ദൃശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി ബഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരമൊരു ദൃശ്യം ഇൻബോക്സിൽ ലഭിക്കുകയാണെങ്കിൽ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കിൽ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടി വരും. കുട്ടികൾ ഉൾപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ലഭിക്കുന്ന ഒരാൾ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കിൽ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

Continue Reading

india

മഹാനദിയിൽ ബോട്ട് മറിഞ്ഞു; ഏഴ് മരണം

കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്

Published

on

ഭുവനേശ്വർ: ഒഡീഷയിലെ ഝാർസുഗുഡ ജില്ലയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് മരണം. കഴിഞ്ഞ ദിവസമാണ് ജര്‍സുഗുഡയിലെ മഹാനദിയിൽ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖർസെനി മേഖലയിൽ നിന്നുള്ളവരാണ്.

ഇന്ന് രാവിലെ ആറ് മൃതദേഹങ്ങളും കണ്ടെടുത്തു. അപകടത്തെ തുടര്‍ന്ന് ഏഴ് പേരെ കാണാതായതായി മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ചിന്താമണി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭുവനേശ്വറില്‍ നിന്നുള്ള ഒഡീഷ ഡിസാസ്റ്റര്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്. സ്‌ക്യൂബാ ഡൈവര്‍മാരും സ്ഥലത്തുണ്ട്.

Continue Reading

india

ദക്ഷിണേന്ത്യയിൽ ബി.ജെ.പി രണ്ടക്കം തൊടില്ല: ഡി.കെ ശിവകുമാർ

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പി രണ്ടക്കം തൊടില്ലെന്ന് പി.സി.സി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഒറ്റയക്കം കടക്കില്ലെന്നാണ് കോണ്‍ഗ്രസ് നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്, കേരളം, ആന്ധാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വലിയ പിന്തുണയാണ് ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്ക് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്നും ഡി.കെ ശിവകുമാര്‍ വ്യക്തമാക്കി.

കര്‍ണാടക സര്‍ക്കാരിന്റെ അഞ്ച് ഗ്യാരണ്ടികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 202425 വര്‍ഷത്തില്‍ ഗ്യാരണ്ടികള്‍ നടപ്പാക്കുന്നതിനായി 52,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending