Connect with us

india

സൗരവ് ദാദ രാജ്യാന്തര ക്രിക്കറ്റ് ഭരണത്തിന്‌

Published

on

മുംബൈ: സൗരവ് ദാദ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലപ്പത്ത് തുടരില്ലെന്ന് ശക്തമായ അഭ്യൂഹം. ഈ മാസം 18 ന് നടക്കുന്ന ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിക്കില്ലെന്നും കര്‍ണാടകയില്‍ നിന്നുള്ള റോജര്‍ ബിന്നിയായിരിക്കും പുതിയ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെന്നും ബി.സി.സി.ഐ കേന്ദ്രങ്ങള്‍ തന്നെ സൂചന നല്‍കുന്നു. മൂന്ന് വര്‍ഷം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവനായും അടുത്ത മൂന്ന് വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് തലവനായും തുടര്‍ന്ന സൗരവ് ദാദയുടെ പുതിയ ജോലി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിലായിരിക്കുമെന്നും പറയപ്പെടുന്നു.

ഐ.സി.സി തലവനായി അദ്ദേഹം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 1983 ല്‍ കപില്‍ദേവിന്റെ ചെകുത്താന്‍ സംഘം ലോര്‍ഡ്‌സില്‍ ഇന്ത്യക്ക് കന്നി ഏകദിന ലോകകപ്പ് സമ്മാനിച്ചപ്പോള്‍ ആ സംഘത്തിലെ പ്രമുഖനായിരുന്നു ബിന്നി. അദ്ദേഹത്തിന്റെ മകന്‍ സ്റ്റിയുവര്‍ട്ട് ബിന്നിയും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ഈ മാസം 11, 12 തിയ്യതികളിലാണ് നോമിനേഷന്‍ നല്‍കേണ്ടത്. 13 ന് പത്രികാ സമര്‍പ്പണ പരിശോധനയാണ്. 14 ന് പത്രിക പിന്‍വലിക്കാനുളള ദിവസമാണ്. മല്‍സര രംഗത്ത് ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് 18ന് നടക്കും. സെക്രട്ടറി സ്ഥാനത്ത് നിലവിലെ ജയ് ഷാ തന്നെ തുടരാനാണ് സാധ്യത. സൗരവിനും ജയ് ഷാക്കും ഒരു ടേം കൂടി മല്‍സരിക്കാനുള്ള അവസരം ഈയിടെയാണ് സുപ്രിം കോടതി നല്‍കിയത്. ലോഥ കമ്മീഷന്‍ ശുപാര്‍ശകളിലുടെ വന്ന ക്രിക്കറ്റ് ബോര്‍ഡ് ഭരണഘടന പ്രകാരം ഇരുവരും മല്‍സരിക്കാന്‍ യോഗ്യരല്ലായിരുന്നു.

എന്നാല്‍ ഭരണഘടനയില്‍ ഭേദഗതി തേടി ക്രിക്കറ്റ് ബോര്‍ഡ് പരമോന്നത നീതി പീഠത്തെ സമീപിച്ചപ്പോള്‍ ലഭിച്ച ആനുകൂല്യത്തില്‍ ഒരു തവണ കൂടി മല്‍സരിക്കാന്‍ അവസരമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ക്രിക്കറ്റ് ബോര്‍ഡ് ഉന്നതതല യോഗം ചേര്‍ന്നിരുന്നു. കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നതനും യോഗത്തിനുണ്ടായിരുന്നു. ഈ യോഗത്തിലാണ് സൗരവ് മല്‍സരിക്കേണ്ടതില്ലെന്നും റോജര്‍ ബിന്നിക്കോ, രാജീവ് ശുക്ലക്കോ അവസരം നല്‍കണമെന്ന വാദം ഉയര്‍ന്നതും. ഐ.സി.സി തലവനായി സൗരവ് വരണം. അടുത്ത ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കവെ ഇന്ത്യക്കാരനായ ഒരു തലവന്‍ ക്രിക്കറ്റ് ബോര്‍ഡിന് വേണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വാദം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

തമിഴ്‌നാട് കോടതിവളപ്പില്‍ ഭാര്യയുടെ നേര്‍ക്ക് ആസിഡ് ആക്രമണം നടത്തി ഭര്‍ത്താവ്

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല

Published

on

തമിഴ്‌നാട്ടില്‍ കോടതി വളപ്പില്‍ ഭാര്യയ്ക്കുനേരെ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. യുവതിയുടെ അടുത്ത് ഉണ്ടായിരുന്ന രണ്ട് അഭിഭാഷകര്‍ക്കുകൂടി പരുക്കേറ്റു.

ഭര്‍ത്താവ് ശിവകുനാറിനെ ഒരു സംഘം പിന്നീട് പിടിച്ചുകെട്ടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോയമ്പത്തൂരിലെ ജില്ലാകോടതിയില്‍ വച്ചാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം നടത്തി വരികയാണ്. യുവതിയേയും പരിക്കേറ്റവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

crime

വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാക്കള്‍ അറസ്റ്റില്‍

ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം

Published

on

ഇന്‍ഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് രണ്ടുപേര്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെ ബുധനാഴ്ചയാണ് സംഭവം. ജോണ്‍ ഡിസൂസ, ദത്താത്രേയ ബപര്‍ദേക്കര്‍ എന്നിവരാണ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും നാട്ടിലേക്കുള്ള മടക്കം. ഇതിന്റെ ആഘോഷത്തില്‍ ഇരുവരും വിമാനത്തില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങി.

വിമാനത്തിലെ ജീവനക്കാര്‍ പലതവണ പറഞ്ഞിട്ടും മദ്യപാനം തുടര്‍ന്ന ഇവര്‍ വിമാനത്തിനുള്ളിലൂടെ വെറുതെ നടക്കാനും ബഹളം വയ്ക്കാനും തുടങ്ങി. ജീവനക്കാരോടും സഹയാത്രക്കാരൊടും അപമര്യാദയായി പെരുമാറുകയും ചെയ്തു. ഇതു കാരണമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

Continue Reading

india

‘എന്റെ മതം സത്യവും അഹിംസയും’; മഹാത്മാഗാന്ധിയെ ഉദ്ധരിച്ച് രാഹുല്‍; വിധിയെ വിമര്‍ശിച്ച് നേതാക്കള്‍

അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്ആ രെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു

Published

on

സത്യവും അഹിംസയുമാണ് തന്റെ മതമെന്ന മഹാത്മാഗാന്ധിയുടെ വചനം ഉദ്ധരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.
അപകീര്‍ത്തി പരാമര്‍ശത്തില്‍ സൂറത്ത് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ട്വീറ്റിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

‘എന്റെ മതം അടിസ്ഥാനമായിക്കുന്നത് സത്യവും അഹിംസയുമാണ്. സത്യമാണ് തന്റെ ദൈവം. അഹിംസ അതിലേക്കുള്ള മാര്‍ഗം- മഹാത്മാഗാന്ധി’, രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. അഴിമതിക്കെതിരെയാണ് ശബ്ദമുയര്‍ത്തിയത്. ആരെയും വേദനിപ്പിക്കാനല്ല പരാമര്‍ശം നടത്തിയതെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു.

അതിനിടെ രാഹുലിനെതിരായ വിധിയെ വിമര്‍ശിച്ച് വിവിധ നേതാക്കള്‍ രംഗത്തെത്തി. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ഭരണകൂടം ശ്രമം നടത്തുന്നതായി സഹോദരി പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുലിനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു.

ജുഡീഷ്യറിയും സിബിഐയും ഇഡിയുമെല്ലാം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹലോട്ട് പറഞ്ഞു. അവര്‍ ജഡ്ജിമാരെ മാറ്റിക്കൊണ്ടിരുന്നു. കോണ്‍ഗ്രസ് നീയമവ്യവസ്ഥയെ മാനിക്കുന്നു. കോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു.

 

 

Continue Reading

Trending