Connect with us

kerala

വലതുനിരീക്ഷകനെന്ന വിശേഷണം ഇഷ്ടമായില്ല; ചര്‍ച്ചക്കില്ലെന്ന് ശ്രീജിത്ത് പണിക്കര്‍; നിഷ്പക്ഷനാക്കാനാവില്ലെന്ന് നിഷാദ് റാവുത്തര്‍

Published

on

കോഴിക്കോട്: മീഡിയ വണ്‍ ചാനല്‍ തന്നെ വലത് നിരീക്ഷകന്‍ എന്ന് വിശേഷിപ്പിച്ചതില്‍ പ്രതിഷേധിച്ച് മീഡിയ വണ്‍ ചാനലിലെ ചര്‍ച്ച ബഹിഷ്‌ക്കരിക്കുന്നുവെന്ന് ശ്രീജിത്ത് പണിക്കര്‍. ഇത്തരത്തില്‍ വിശേഷിപ്പിച്ചാല്‍ ചര്‍ച്ചയ്ക്ക് വരില്ലെന്നും ശ്രീജിത്ത് പണിക്കര്‍ വീഡിയോ ലൈവില്‍ പറഞ്ഞു.

പ്രശാന്ത് ഭൂഷണുമായി ബന്ധപ്പെട്ട് 7.30 നായിരുന്നു മീഡിയവണ്ണില്‍ ചര്‍ച്ച. എന്നാല്‍ ചാനല്‍ തന്നെ വലത് നിരീക്ഷകന്‍ എന്ന് വിശേഷിപ്പിച്ചുവെന്നും അതിനാല്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയാണെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു. താന്‍ വലത്പക്ഷ നിരീക്ഷകന്‍ അല്ലെന്നും ഇത് അംഗീകരിക്കാനാവില്ല എന്നും ശ്രീജിത്ത് പറഞ്ഞു. തന്റെ പൊസിഷന്‍ ചാനല്‍ നിര്‍ണ്ണയിക്കുന്നത് ജനാധിപത്യപരമല്ലെന്നും നേരത്തെയും ഇത്തരത്തില്‍ മീഡിയ വണ്‍ ചാനലില്‍ സമാനമായ രീതിയില്‍ മുമ്പ് വലത് നിരീക്ഷകനായി അവതരിപ്പിച്ചിരുന്നെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞു.

എന്നാല്‍ ശ്രീജിത്തിനെ നിക്ഷ്പക്ഷനായി അവതരിപ്പിക്കാന്‍ ആവില്ലെന്ന് മീഡിയ വണ്‍ ചാനല്‍ നിലപാട് എടുക്കുകയായിരുന്നു. ഇത് ചാനലിന്റെ എഡിറ്റോറിയല്‍ പോളിസി ആണെന്ന് മീഡിയവണ്‍ അറിയിച്ചെന്നും ശ്രീജിത്ത് പണിക്കര്‍ ലൈവില്‍ പറഞ്ഞു. ചാനലും ചര്‍ച്ചയുടെ അവതാരകനായ നിഷാദ് റാവുത്തറും കാട്ടിയത് മര്യാദകേടാണെന്നും ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി തുടങ്ങിയ ചാനലുകളിലും പാര്‍ട്ടി ചാനലായ കൈരളിയില്‍ ജോണ്‍ബ്രിട്ടാസ് പോലും തന്നെ സാമൂഹ്യനിരീക്ഷകനായി അംഗീകരിക്കുന്നുണ്ടെന്നും അതിന് വിഭിന്നമായി മീഡിയവണ്‍ ചാനലിനും അവതാരകന്‍ നിഷാദിനും അത് അംഗീകരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ശ്രീജിത്ത് പണിക്കര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി അവതാരകന്‍ നിഷാദ് റാവുത്തര്‍ രംഗത്തെത്തി. ശ്രീജിത്ത് പണിക്കരോട് നേരത്തെ തന്നെ മീഡിയവണ്‍ നിലപാട് വ്യക്തമാക്കിയതായിരുന്നെന്നും ശ്രീജിത്തിനെ പോലെ പ്രകടമായ സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന ആളെ നിക്ഷ്പക്ഷനായി കേരളം പോലെ ടെലിവിഷന്‍ സാക്ഷരരായ ജനങ്ങളുടെ മുന്നിലേക്ക് അവതരിപ്പിക്കുന്നതിലും അപഹാസ്യമായ വേറെ ഒന്നുണ്ടാവില്ലെന്ന് നിഷാദ് റാവുത്തര്‍ പ്രതികരിച്ചു. ഡ്യൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നിഷാദ് റാവുത്തരുടെ പ്രതികരണം.

ശ്രീജിത്ത് പണിക്കര്‍ക്ക് ഇതില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു. താന്‍ വലതുപക്ഷ നിരീക്ഷകന്‍ അല്ലെന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്. പക്ഷേ ശ്രീജിത്തിനെ പോലെ കൃത്യമായ വലത് നിലപാട് എടുക്കുന്ന വ്യക്തിയെ വലതുപക്ഷ നിരീക്ഷന്‍ എന്ന് തന്നെ കൊടുക്കാം എന്ന് മീഡിയ വണ്‍ എഡിറ്റോറിയല്‍ നിലപാട് എടുക്കുകയായിരുന്നെന്നും നിഷാദ് പറഞ്ഞു.

ശ്രീജിത്ത് മുമ്പ് വലതുപക്ഷത്തെ വിമര്‍ശിച്ചിട്ടുണ്ടാകാം. എന്നിരുന്നാലും ശ്രീജിത്ത് മുന്നോട്ട് വെക്കുന്നതു പ്രോ സംഘപരിവാര്‍ നിലപാട് തന്നെയാണെന്ന് ടി.വി കാണുന്നയാളുകള്‍ക്ക് അറിയാം. ശ്രീജിത്തിനെ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുന്നതിലോ ശ്രീജിത്തിന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലോ തങ്ങള്‍ക്ക് എതിര്‍പ്പൊന്നുമില്ല. പക്ഷേ ശ്രീജിത്ത് പ്രതിധാനം ചെയ്യുന്നത് ഏത് വിങ്ങിനെ ആണ് എന്ന് കൃത്യമായി അവതരിപ്പിച്ച് കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുവെന്നും നിഷാദ് റാവൂത്തര്‍ വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending