Connect with us

india

സുപ്രീംകോടതി വിധി; ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമെന്ന് കെ.സുധാകരന്‍ എംപി

ഭരണകൂടത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ അപകീര്‍ത്തി കേസുകള്‍ നല്‍കി രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ബിജെപി അജണ്ടയാണ് സുപ്രീകോടതിയുടെ വിധിയിലൂടെ തകര്‍ന്ന് വീണതെന്നും സുധാകരന്‍ പറഞ്ഞു.

Published

on

രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ലോകമെമ്പാടും ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ വിധിയാണിത്. വെറുപ്പിന്റെ ചന്തയില്‍ സ്നേഹത്തിന്റെ കടതുറന്നു തന്നെ വയ്ക്കാന്‍ രാഹുല്‍ ഗാന്ധിയെ സഹായിച്ച സുപ്രീംകോടതിക്ക് പ്രത്യേക നന്ദിയെന്നും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കോടതിവിധിയെന്നും സുധാകരന്‍ പറഞ്ഞു.

സുപ്രീംകോടതി വിധി കേരളത്തിന്റെയും വയനാടിന്റെയും കൂടി വിജയമാണ്. വയനാടിന് അവരുടെ പ്രിയപ്പെട്ട എംപിയെ തിരികെ കിട്ടി. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്‍െയും സംരക്ഷകനായി പാര്‍ലമെന്റിന് അകത്തും പുറത്തും വര്‍ധിത വീര്യത്തോടെ രാഹുല്‍ ഗാന്ധി ബിജെപിക്കെതിരേയുള്ള പോരാട്ടം ശക്തമായി തുടരും. ഭരണകൂടത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ അപകീര്‍ത്തി കേസുകള്‍ നല്‍കി രാഹുല്‍ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ബിജെപി അജണ്ടയാണ് സുപ്രീകോടതിയുടെ വിധിയിലൂടെ തകര്‍ന്ന് വീണതെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല സ്വീകരണം നല്കുന്നതാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്ന വിധിയാണിത്. രാജ്യം മുഴുവന്‍ രാഹുല്‍ ഗാന്ധിക്ക് നീതി ലഭിച്ചതില്‍ സന്തോഷിക്കുകയാണ്. വിധി ബിജെപിയുടെ കണ്ണുതുറപ്പിക്കണം. രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം രാജ്യത്ത് വിവിധയിടങ്ങളില്‍ പത്തോളം അപകീര്‍ത്തി കേസുകളില്‍ കുടുക്കി നിശബ്ദനാക്കാന്‍ ശ്രമിച്ച ബിജെപി രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അപകീര്‍ത്തി കേസില്‍ താന്‍ മാപ്പു പറയില്ലെന്ന രാഹുല്‍ഗാന്ധിയുടെ സുധീരമായ നിലപാട് ശ്ലാഘനീയമാണ്. ജനങ്ങള്‍ക്കുവേണ്ടിയാണ് അദ്ദേഹം ശബ്ദമുയര്‍ത്തിയത്. ജനാധിപത്യത്തില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുമ്പോള്‍ അതിനെ അപകീര്‍ത്തി കേസിലൂടെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നത് ഉചിതമല്ല.ഗുജറാത്തിലാണ് രാഹുല്‍ ഗാന്ധിക്കെതിരേയുള്ള ഗൂഢാലോചന രൂപപ്പെട്ടത്.
നീതിയും സത്യവും സംരക്ഷിക്കാന്‍ സുപ്രീംകോടതിയാണ് അഭയമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടെന്നും സുധാകരന്‍ പറഞ്ഞു.

india

‘ബിജെപി നേതാക്കളുടെ വർഗീയ പരാമർശങ്ങളിൽ കമ്മീഷൻ്റെ നിലപാട് ദുരൂഹം’; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മല്ലികാർജുൻ ഖാര്‍കെ

കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത മറുപടിയുമായി മല്ലികാർജ്ജുൻ ഖാര്‍കെ. നേരിട്ട് നൽകിയ പരാതികൾ കമ്മീഷൻ അവഗണിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന നഗ്നമായ വർഗീയ, ജാതീയ പ്രസ്താവനകളിൽ കമ്മീഷന്റെ നിലപാട് ദുരൂഹമാണ്. കമ്മീഷന് മേൽ സർക്കാരിന്റെ സമ്മർദ്ദമുണ്ട്. കോൺഗ്രസ് നിലകൊള്ളുന്നത് കമ്മീഷന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയെന്നും ഖാര്‍കെ
പറഞ്ഞു.

കോൺഗ്രസ് നേതാക്കൾ അനാവശ്യമായി നിരുത്തരവാദപരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്നു എന്നും പാർട്ടി പ്രസിഡൻ്റ് ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിന് ഇടപെടണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് ഖാര്‍കെ രംഗത്തുവന്നത്.

Continue Reading

india

ഗ്യാന്‍വാപി നിന്ന സ്ഥലത്ത് അമ്പലം പണിയാന്‍ 400 സീറ്റ് തരണം:വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി

രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

ബാരക്പൂര്‍: ഗ്യാന്‍വാപി മസ്ജിദ് നിന്ന സ്ഥലത്ത് അമ്പലം പണിയുമെന്ന വിദ്വേഷ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 400 സീറ്റ് നേടിയാല്‍ ഗ്യാന്‍വാപി മസ്ജിദ് നില്‍ക്കുന്ന സ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രസ്താവന.

പതിനേഴാം നൂറ്റാണ്ടില്‍ ഗ്യാന്‍വാപി നില നിന്ന സ്ഥലത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
അവകാശപ്പെട്ടിരുന്നു.

‘ഗ്യാന്‍വാപി നിലനില്‍ക്കുന്ന സ്ഥലത്ത് നമുക്ക് കാണേണ്ടത് അമ്പലമാണ്. അതിനായി നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്,’ ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. രാമക്ഷേത്ര സ്ഥലത്ത് വീണ്ടും ബാബറി മസ്ജിദ് നിര്‍മ്മിക്കപ്പെടുന്നില്ലെന്നും നമുക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി 400 സീറ്റ് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1992 ഡിസംബറില്‍ ഹിന്ദുത്വ തീവ്രവാദികള്‍ തകര്‍ത്ത ബാബറി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 22ന് മോദിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത് .

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് കൊണ്ടു വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഹിമന്ത ബിശ്വ ശര്‍മ്മ, പ്രധാന മന്ത്രിക്ക് ഇനിയും പൂര്‍ത്തിയാക്കാന്‍ നിരവധി ജോലികള്‍ ഉണ്ടെന്നും അതിനായി നിങ്ങള്‍ കൂടെ നില്‍ക്കണമെന്നും വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

തര്‍ക്കസ്ഥലത്ത് ഹിന്ദു ക്ഷേത്രം നിര്‍മിക്കണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഡിസംബറിലെ ഉത്തരവിനെ ചോദ്യം ചെയ്ത് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഹിമന്തയുടെ പുതിയ വിദ്വേഷ പരാമര്‍ശം.

Continue Reading

india

കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വ്; സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

Published

on

അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യം ജനാധിപത്യ ഇന്ത്യക്ക് വലിയ ഉണര്‍വാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. നീതിപീഠം ജനാധിപത്യത്തെ എത്ര മാത്രം വിലമതിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന് ലഭിച്ച ഇടക്കാല ജാമ്യം.

തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുള്ള കെജ്‌രിവാളിന്റെ രംഗ പ്രവേശനം ഇന്ത്യ മുന്നണിക്ക് വലിയ കരുത്താകും.

രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങള്‍ ജനാധിപത്യ, മതേതര മുന്നണിക്ക് പ്രതീക്ഷയേകുന്നതാണ്. ജനധിപത്യത്തെ എല്ലാകാലത്തേക്കും തടവറയിലാക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Continue Reading

Trending