Connect with us

kerala

‘സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ല, വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ല’; കെ. സുരേന്ദ്രന് മറുപടിയുമായി സന്ദീപ് വാര്യർ

ബി.ജെ.പി നേതാവിന്റെ മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു സന്ദീപിന്റെ പ്രതികരണം.

Published

on

സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ലെന്നും ഇന്ദിര ഗാന്ധിയാണ് രാജ്യത്ത് ആദ്യമായി സർജിക്കൽ സ്ട്രൈക്ക് നടത്തിയതെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. ബി.ജെ.പി നേതാവിന്റെ മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു സന്ദീപിന്റെ പ്രതികരണം.

കോൺഗ്രസുകാരനായാണ് ഇനി തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യർ പറഞ്ഞു. സി.പി.എമ്മിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

“ചിലഘട്ടങ്ങൾ അനിവാര്യമായ തീരുമാനങ്ങൾ നാം കൈക്കൊള്ളണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതിയിൽ ഇനിയും പോകാനാകില്ല എന്നു തോന്നിയപ്പോൾ നിലപാട് മാറ്റി. വലിയ കസേരകൾ ആഗ്രഹിച്ച് നിൽക്കുന്നതും പോകുന്നതും എന്റെ രീതിയല്ല. വലിയ കേസര ആഗ്രഹിക്കുന്ന വലിയ ആളല്ല ഞാൻ. കസേര കിട്ടാഞ്ഞതിനാൽ വേദിവിട്ടുപോയ ബി.ജെ.പി നേതാക്കളെ എനിക്കറിയാം.

അത്തരത്തിലുള്ള കാര്യങ്ങളെല്ലാം ബി.ജെ.പി നേതാക്കളെ പഠിപ്പിക്കുന്നതാവും സുരേന്ദ്രന് നല്ലത്. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്, എനിക്ക് ഇനി കെ.പി.സി.സി പ്രസിഡന്റ് പറയുന്നത് കേട്ടാൽമതി. പാർട്ടിയിൽ നേരിട്ട പ്രശ്നങ്ങളെല്ലാം പറഞ്ഞതാണ്. മറ്റ് വിശദാംശങ്ങൾ അടുത്ത കട്ടൻ ചായയും പരിപ്പുവടയും എഴുതുമ്പോൾ വിശദീകരിക്കാം” -സന്ദീപ് വാര്യർ പറഞ്ഞു.

നേരത്തെ ബി.ജെ.പി വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു. സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. സ്നേഹത്തിന്റെ കടയിൽ താൻ അംഗത്വം എടുക്കുകയാണ്. 14 ജില്ലകളിലും ബി.ജെ.പിക്ക് വേണ്ടി ​പ്രസംഗിച്ചിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതക​ളെല്ലാം ഉപയോഗിച്ചിട്ടുണ്ട്. താൻ കോൺഗ്രസിൽ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് പാർട്ടിവിട്ടത്. കൊടകര കുഴൽപ്പണ കേസും കരുവന്നൂർ ബാങ്ക് തട്ടിപ്പും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും സന്ദീപ് ആരോപിച്ചു.

ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്. പാലക്കാട് നടന്ന വാർത്ത സമ്മേളനത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിൽ, കോൺഗ്രസ് നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് പാർട്ടിയിലേക്ക് ക്ഷണിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവം 19 മുതല്‍

ജനുവരി 21ന് കലോത്സവം ഡോ :അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും

Published

on

കൊണ്ടോട്ടി :മലപ്പുറം ജില്ലയുടെ മാനവികത ചരിത്രം കലയിലൂടെ കലഹിക്കുന്ന സന്ദേശം ഉയര്‍ത്തുന്ന കലാ’മ പേരിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സി സോണ്‍ കലോത്സവംജനുവരി 19മുതല്‍ 23വരെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ നടക്കും. 6 വേദികളിലായി നടക്കുന്ന കലോല്‍സവ ത്തില്‍ 139 കോളേജുകളില്‍ നിന്നായി 4232 മര്‍സരാത്ഥി കള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.വേദി ഒന്ന് സി.എച്ച് മുഹമ്മദ് കോയ, രണ്ട് എം.ടി. വാസുദേവന്‍ നായര്‍, മൂന്ന്:മോയില്‍ കുട്ടി വൈദ്യര്‍, നാല്:കമലാ സുരയ്യ , അഞ്ച്:ഉമ്മന്‍ ചാണ്ടി ,വേദി ആറ്: സീതി ഹാജി എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്.

ജനുവരി 21ന് കലോത്സവം ഡോ :അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ ലര്‍ ഡോ.രവിന്ദ്രന്‍ അധ്യക്ഷനാവും.കലോത്സ വത്തിന്റെ രജിസ്‌ട്രേഷന്‍, മത്സര ഫലങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ വിവരങ്ങളും കാണാന്‍ പറ്റുന്ന രീതിയില്‍ വിപുലമായ രീതിയില്‍ വെബ്‌സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്.കലോത്സവ നഗരി സാഹിത്യ രംഗത്തെ സംഭാവനകള്‍ കൊണ്ടും,മലപ്പുറം ജില്ലയിലെ കലാ പ്രതിഭകള്‍ കൊണ്ടും സമ്പന്നമായി തീരുന്ന തരത്തിലാണ് കലോത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 19 ന് ഓഫ് സ്റ്റേജ് ഇനങ്ങള്‍ നടക്കും 20 മുതല്‍ സ്റ്റേജ് ഇനങ്ങള്‍ക്ക് തുടക്കമാവും.

വിവിധ അധ്യാപകസംഘടനാ നേതാക്ക ളെയും ജനപ്രതിനിധികളെയും,വിദ്യാര്‍ത്ഥി പ്രതിനിധികളെയും ഉള്‍പ്പെടുത്തി 14 സബ് കമ്മിറ്റികളാണ് കലോത്സവ നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുള്ളത്. വേദികളും കുട്ടികള്‍ ക്കുള്ള താമസസൗകര്യവും ഭക്ഷണവും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.മത്സരങ്ങള്‍ സമയ ത്തിനകം ആരംഭിച്ചു മത്സരാര്‍ഥികള്‍ നേരി ടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചതായി സംഘാടകര്‍
പറഞ്ഞു.പത്രസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ:റഷീദ് അഹമ്മദ് ,ഡോ. മധു , ഡോ.വി.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ,ഇ. എം. ഇ.എ പ്രിന്‍സിപ്പല്‍ ഡോ. എ.എം റിയാദ്, കബീര്‍ മുതുപറമ്പ് ,വി.എ.വഹാബ് ,സറീന ഹസീബ്,പി. കെ.മുബശീര്‍,കെ.എം. ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

നെയ്യാറ്റിന്‍കര സമാധിക്കേസ്; രാസ പരിശോധന വേഗത്തിലാക്കാന്‍ പൊലീസ് നിര്‍ദ്ദേശം

പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിക്ക് പൊലീസ് കത്ത് നല്‍കി

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധിക്കേസില്‍ ഗോപന്റെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന വേഗത്തിലാക്കാന്‍ പൊലീസ് നിര്‍ദ്ദേശം. പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിക്ക് പൊലീസ് കത്ത് നല്‍കി. കുടുംബാംഗങ്ങളുടെ രണ്ടാം മൊഴിയെടുപ്പ് ഉടന്‍ ഉണ്ടായേക്കും.

കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അരവരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് വരെ പൂജാദ്രവ്യങ്ങള്‍ കൊണ്ട് മൂടിയിരുന്നു. അടക്കം ചെയ്ത കല്ലറ വിപുലീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

Continue Reading

kerala

ജനങ്ങളോടൊപ്പം സഞ്ചരിച്ച നായകനായിരുന്നു കെ മുഹമ്മദുണ്ണി ഹാജി; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

നാടിന്റെ പ്രിയപ്പെട്ട മമ്മുണ്ണിഹാജിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Published

on

മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജനങ്ങളോടൊപ്പം സഞ്ചരിച്ച നായകനായിരുന്നു കെ മുഹമ്മദുണ്ണി ഹാജിയെന്നും ആറര പതിറ്റാണ്ട് കാലം സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തന്റെ അവസാനകാലങ്ങളില്‍ പ്രവര്‍ത്തന മേഖലയില്‍ കര്‍മനിരതനാകാന്‍ കഴിയാതിരുന്നപ്പോഴും അചഞ്ചലമായിരുന്നു അദ്ദേഹത്തിന്റെ മനസും രാഷ്ട്രീയവും. വെള്ളുവമ്പ്രം, കൊണ്ടോട്ടി പ്രദേശങ്ങളിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത, വിദ്യാഭ്യാസ, ജീവകാരുണ്യ, സേവന മേഖലകളില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് മുഹമ്മദുണ്ണി ഹാജിനടത്തിപ്പോന്നിരുന്നതെന്നും തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചന്ദ്രികയെ തന്റെ ജീവശ്വാസം പോലെ കണ്ട മുഹമ്മദുണ്ണി ഹാജി പത്രത്തിന്റെ വളര്‍ച്ചക്കായി കഠിനാധ്വാനം ചെയ്തിരുന്നു. പാണക്കാട് കുടുംബവുമായി അദ്ദേഹത്തിന് അഭേധ്യമായ ബന്ധമാണുണ്ടായിരുന്നത്. നിഷ്‌കളങ്ക സ്നേഹത്തിന്റെ പ്രതീകമായിരുന്ന നാടിന്റെ പ്രിയപ്പെട്ട മമ്മുണ്ണിഹാജിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Continue Reading

Trending