Connect with us

india

തെലങ്കാന വഖഫ് ബോർഡ് സിഇഒയെ നീക്കിയ ഉത്തരവ് റദ്ദാക്കി

Published

on

ഹൈദരാബാദ്​: തെലങ്കാന വഖഫ് ബോർഡ് സിഇഒ എംഡി അസദുല്ലയെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ച്​ തെലങ്കാന ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി കേഡറിൽ ഉൾപ്പെടാത്തയാളാണെന്നും സിഇഒ സ്ഥാനത്തിന് യോഗ്യനല്ലെന്നും അവകാശപ്പെട്ട് സമർപ്പിച്ച ഹർജിയെത്തുടർന്ന് ജസ്റ്റിസ് നാഗേഷ് ഭീമാപക നേരത്തെ അസദുല്ലയെ നീക്കാൻ ഉത്തരവിട്ടിരുന്നു. ലിയാഖത്ത് ഹുസൈനോട് ഇൻ-ചാർജ് സിഇഒയായി തുടരാനും ജഡ്ജി നിർദ്ദേശിച്ചു.

എന്നാൽ, തെലങ്കാന സർക്കാർ ഈ തീരുമാനത്തെ ചോദ്യം ചെയ്തു. വഖഫ് ഭൂമി കൈയേറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിൽ അസദുല്ല നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും തെലങ്കാന വഖഫ് ബോർഡ് സിഇഒ ആയി അസദുല്ല തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ജസ്റ്റിസ് അഭിനന്ദ് കുമാർ ഷാവിലി, ജസ്റ്റിസ് തിരുമല ദേവി ഈഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അസദുല്ല സംസ്ഥാന സിവിൽ സർവീസസിൽ പെട്ടയാളാണെന്ന് സർക്കാർ വിശദീകരിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹം എക്സിക്യൂട്ടീവ് ജോലികൾ കൈകാര്യം ചെയ്യുന്നുണ്ട്​. എസ്‌ജിഡിസി ഒരു അഡീഷണൽ കലക്ടറായി പ്രവർത്തിക്കുന്നുവെന്നും സർക്കാർ വ്യക്​തമാക്കി. തുടർന്നാണ്​ ഹൈക്കോടതി അസദുല്ലയെ സിഇഒ ചുമതലയിൽ തുടരാൻ അനുവദിച്ചത്​.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

india

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല, പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമം; രാഹുല്‍ ഗാന്ധി

പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി

Published

on

ലോക്‌സഭയില്‍ തന്നെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചപ്പോള്‍ തനിക്കും പറയാനുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാല്‍ സംസാരിക്കാന്‍ അനുവദിക്കുന്നതാണ് സഭയിലെ ചട്ടം. എന്നാല്‍ തന്നെ സംസാരിക്കന്‍ അനുവദിച്ചില്ല.

‘എന്താണ് ലോക്‌സഭയില്‍ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. സംസാരിക്കാന്‍ അനുവദിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കര്‍) തിരിഞ്ഞുകളഞ്ഞു. ഇങ്ങനെയല്ല സഭ നടത്തേണ്ടത്. ഞാന്‍ എഴുന്നേല്‍ക്കുമ്പോഴെല്ലാം സംസാരിക്കാന്‍ അനുമതി നല്‍കിയില്ല. നമ്മള്‍ പറയാന്‍ ആഗ്രഹിക്കുന്നത് നമുക്ക് പറയാന്‍ അനുവാദമില്ല. ഞാന്‍ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു. 7-8 ദിവസമായി ഇത് തന്നെയാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണിത്. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോള്‍, തൊഴിലില്ലായ്മയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞാന്‍ ആഗ്രഹിച്ചു, പക്ഷേ എന്നെ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, ഇത് ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തന രീതിയാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. 70 പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ കണ്ടു.

Continue Reading

india

മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദുക്കള്‍ സുരക്ഷിതരല്ല’; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്

യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.

Published

on

വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന മുസ്‌ലിം കുടുംബം സുരക്ഷിതരാണെന്നും എന്നാല്‍ മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരല്ലെന്നുമാണ് യോഗി ആദിത്യനാഥിന്റെ വിവാദ പരമാര്‍ശം. യുപിയില്‍ ഏറ്റവും സുരക്ഷിതര്‍ ന്യൂനപക്ഷങ്ങളാണെന്നും യോഗി അവകാശപ്പെട്ടു.

‘100 ഹിന്ദു കുടുംബങ്ങള്‍ക്കിടയില്‍ താമസിക്കുന്ന ഒരു മുസ്‌ലിം കുടുംബം സുരക്ഷിതരാണ്. മതപരമായ കര്‍മങ്ങളും ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, 100 മുസ്ലിം കുടുംബങ്ങള്‍ക്കിടയില്‍ 50 ഹിന്ദു കുടുംബങ്ങള്‍ സുരക്ഷിതരാണോ?- അല്ല. ബംഗ്ലാദേശ് ഒരു ഉദാഹരണമാണ്. അതിനു മുമ്പ് പാകിസ്താനും’- യോഗി വാദിച്ചു.

2024 ആഗസ്റ്റില്‍ ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടതോടെ ഹിന്ദുക്കളെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ 2017ന് ശേഷം യുപിയില്‍ കലാപമുണ്ടായിട്ടില്ലെന്ന് യോഗി അവകാശപ്പെട്ടു.

2017ല്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനുശേഷം ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ അവസാനിച്ചതായും യോഗി അവകാശപ്പെടുന്നു.

‘ഉത്തര്‍പ്രദേശില്‍ മുസ്ലിംകളാണ് ഏറ്റവും സുരക്ഷിതര്‍. ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ അവരും സുരക്ഷിതരാണെന്നും യോഗി വാദിച്ചു.

 

Continue Reading

Trending