kerala
‘ഡീനിന് വ്യക്തമായ പങ്കുണ്ട്, അനുശോചന പ്രസംഗം തെളിവാണ്’; സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശൻ
സര്‍വകലാശാലയില്‍ പീഡനം നടക്കുന്നുവെന്ന് ഡീനിന് കൃത്യമായി അറിയാമായിരുന്നുവെന്നും ജയപ്രകാശന്‍ മാധ്യമങ്ങളോട് പറഞ്ഞു

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ നടന്ന ആള്‍കൂട്ട മര്‍ദ്ദനത്തില്‍ ഡീനിന് വ്യക്തമായ പങ്കുണ്ടെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന് ജയപ്രകാശന്‍. അനുശോചന യോഗത്തില്‍ ഡീന്‍ നടത്തിയ പ്രസംഗം അതിന്റെ തെളിവാണ്. സര്‍വകലാശാലയില്‍ പീഡനം നടക്കുന്നുവെന്ന് ഡീനിന് കൃത്യമായി അറിയാമായിരുന്നുവെന്നും ജയപ്രകാശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘റാഗിങ്ങിനെ കുറിച്ചും ആള്‍ക്കൂട്ടകൊലപാതകത്തെ കുറിച്ചും ഡീനിന് വ്യക്തമായിട്ടറിയാം. അവിടെ സ്ഥിരമായി നടക്കുന്ന കാര്യമാണ് ഇത്. അവിടെ പീഡനവും മര്‍ദ്ദനവും നടക്കുന്നത് വ്യക്തമായി ഡീനിന് അറിയാം. കൊലപാതക ശേഷം വിവരം മൂടിവെക്കാന്‍ ഡീന്‍ ശ്രമിച്ചു. മൃതദേഹം അഴിച്ചിറക്കി, അഴിച്ചിറക്കിയതാണോ താഴെവെച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതാണോ എന്ന് അറിയില്ല. ഡീന്‍ എത്തി ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ആരോടും പറയരുതെന്നും നിര്‍ദേശിച്ചു. കൊലപാതകത്തില്‍ ഡീനിന് പങ്കുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. അത് പൊലീസ് അന്വേഷിക്കട്ടെ, ഡീനിനെ പ്രതിസ്ഥാനത്ത് ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ ചേര്‍ത്തിട്ടില്ല. എന്തിനാണ് താമസിപ്പിക്കുന്നത്. ഒറ്റ നിമിഷം കൊണ്ട് വിസി പുറത്തുപോയി. ഡീനിനെ പ്രതിസ്ഥാനത്ത് നിര്‍ത്തണം. ഈ കൊലക്കുറ്റത്തിന് പ്രതിപട്ടികയില്‍ ചേര്‍ത്ത് തന്നെ മുന്പോട്ട് പോകണം’, ജയപ്രകാശ് പറഞ്ഞു.
ഒരാള്‍ പോലും വിവരം പുറത്തുപറയരുതെന്നായിരുന്നു വിദ്യാര്‍ത്ഥികളോടുള്ള ഭീഷണിയെന്ന് ജയപ്രകാശ് പറഞ്ഞു. ഒരുത്തന് പോലും പുറത്ത് പറയരുതെന്നും പറഞ്ഞാല്‍ തീര്‍ത്തുകളയും എന്നാണ് ഡീന്‍ പറഞ്ഞത്. അത് അവിടെവെച്ച് പറഞ്ഞു. ഇവിടെ പ്രസംഗമായതുകൊണ്ട് സോഫ്റ്റായിട്ടാണ് പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ക്ക് പറയാന്‍ അവസരം നല്‍കാത്തത്, സിദ്ധാര്ത്ഥന് വേണ്ടി കരയാന്‍ പോലും അവസരം കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും ജയപ്രകാശ് ചോദിച്ചു. പ്രസംഗം എഴുതിവെക്കുന്നത് പോലെ ആരോടും ഒന്നും പറയരുത്, എല്ലാം ശരിയാണ്, ദുഃഖമുണ്ട് എന്ന് പറഞ്ഞ് പോയി. ആരോടും പറയരുതെന്ന് ഡീന്‍ തന്നെ പറയുന്നുണ്ട്. എന്ത് കാര്യമാണ് ആരോടും പറയരുതെന്ന് പറയുന്നത്. ഡീന്‍ ഇതിന് ഉത്തരം നല്‍കണമെന്നും ജയപ്രകാശ് ആവശ്യപ്പെട്ടു.
india
വിമാനാപകടം; ഡിഎന്‍എ പരിശോധനക്കായി മരിച്ച രഞ്ജിതയുടെ സഹോദരന് അഹമ്മദാബാദിലേക്ക്
രാത്രി 9.30ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിലേക്ക് പോവുക.

പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയുടെ സഹോദരന് രതീഷ്, ഡിഎന്‍എ പരിശോധനക്കായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. രാത്രി 9.30ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാനത്തിലാണ് രതീഷ് അഹമ്മദാബാദിലേക്ക് പോവുക.
അതേസമയം ആരോഗ്യമന്ത്രി വീണ ജോര്‍ജ് രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നാലുടന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവും തുടങ്ങി. അഹമ്മദാബാദിലെ സ്പെഷ്യല്‍ ഓഫീസറുമായി ജില്ലാ കലക്ടര്‍ സംസാരിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണിയും കോന്നി എംഎല്‍എ കെ.യു ജെനീഷ് കുമാറും യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായും രഞ്ജിതയുടെ വീട് സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു.
kerala
ശക്തമായ മഴ; കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ശനിയാഴ്ച മുതല്‍ 17 വരെ വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂര്‍: ജില്ലയില്‍ ജൂണ്‍ 14, 15 തീയതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസുകള്‍ എന്നിവ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ചെറിയ ഇടവേളക്കു ശേഷം കേരളത്തില്‍ വീണ്ടും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശനിയാഴ്ച മുതല്‍ 17 വരെ വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
റെഡ് അലര്‍ട്ട്
ജൂണ്‍ 14: കണ്ണൂര്‍, കാസര്‍ഗോഡ്
ജൂണ്‍ 15: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂണ്‍ 16: മലപ്പുറം, കോഴിക്കോട്, വയനാട്
ജൂണ്‍ 17: മലപ്പുറം, കോഴിക്കോട്
ഓറഞ്ച് അലര്‍ട്ട്
ജൂണ്‍ 13: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജൂണ്‍ 14: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ജൂണ്‍ 15: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
ജൂണ്‍ 16: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ജൂണ്‍ 17: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
യെലോ അലര്‍ട്ട്
ജൂണ്‍ 13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ
ജൂണ്‍ 14: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
ജൂണ്‍ 16: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
ജൂണ്‍ 17: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കൊടിക്കുന്നില്‍ സുരേഷ് എംപി
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. നിലമ്പൂരിലെ സെന്‍ട്രല്‍ ഇലക്ഷന് കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ച അദ്ദേഹം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിവിധ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളും സന്ദര്‍ശിച്ചു.
ചുങ്കത്തറ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയ എംപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള അഡ്വ ഷാനിമോള്‍ ഉസ്മാന് പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. എടക്കര പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച എംപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന മുസ്ലിംലീഗ് നേതാവ് കുറുക്കോളി മൊയ്തീന് എംഎല്‍എ, കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ ജോണ്സണ് എബ്രഹാം, അനില്‍ അക്കര തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തി.
വഴിക്കടവ് പഞ്ചായത്തിലെ മരുത മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ച സുരേഷ് എംപി തെരഞ്ഞെടുപ്പ് ചുമതലയുള്ള മുന്‍ എംപി ടി എന്‍ പ്രതാപന്, ഷംസുദ്ദീന് എംഎല്‍എ,എ എ ഷുക്കൂര്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരോടൊപ്പം ടൗണിലെ വോട്ടര്‍മാരെ നേരില്‍ കാണുകയും ആര്യാടന് ഷൗക്കത്തിനായി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വഴിക്കടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും എംപി സന്ദര്‍ശിച്ചു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പരാജയഭീതി പൂണ്ട ഇടതുപക്ഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി സ്ഥാനാര്‍ത്ഥിക്കും കോണ്‍ഗ്രസിന് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും എംപി വിമര്‍ശിച്ചു. ഒമ്പതാം വര്‍ഷത്തിലെ പിണറായി വിജയന് സര്‍ക്കാരിന്റെയും പതിനൊന്നാം വര്‍ഷത്തിലെ മോഡി സര്‍ക്കാരിന്റെയും ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പ്രചരണ അവലോകനയോഗങ്ങള്‍ക്കുശേഷം പ്രതികരിച്ചു.
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
gulf3 days ago
സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്
-
india3 days ago
യുഎസ് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥിയെ നിലത്ത് കെട്ടി, കൈകൾ വിലങ്ങിട്ട് നാടുകടത്തി
-
kerala3 days ago
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; പ്രധാന അധ്യാപകന് സസ്പെന്ഷന്