Connect with us

Video Stories

ദേശസ്‌നേഹത്തിന്റെ സൂര്യതേജസ്സ്

Published

on

 

ടി.വി അബ്ദുറഹിമാന്‍കുട്ടി
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ പോര്‍ച്ചുഗീസുകാരുടെ കിരാത മര്‍ദ്ദനങ്ങള്‍ക്ക് നിരന്തരം വേദിയായ പ്രദേശമാണ് വെളിയംകോട്. പൊന്നാനിക്ക് സമീപം അവിഭക്ത വന്നേരി നാട്ടിലെ നിരവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ പഴയ ഒരേയൊരു തുറമുഖമായിരുന്നു ഇവിടം. ധീര രക്തസാക്ഷി കുഞ്ഞിമരക്കാര്‍ ശഹീദിന്റെ പോരാട്ടങ്ങളും ദാരുണ അന്ത്യവും അരങ്ങേറിയത് അക്കാലത്ത് ഇവിടെയാണ്.
പാരമ്പര്യമായി ഖാസി സ്ഥാനം അലങ്കരിച്ചിരുന്ന വെളിയംകോട്ടെ ഖാസിയാരകത്ത് കാക്കത്തറ തറവാട്ടിലെ ആമിനുമ്മയുടെയും താനൂര്‍ സ്വദേശി ആലി മുസ്‌ല്യാരുടെയും രണ്ടാമത്തെ പുത്രനായി ഹിജറ 1179 റബ്ബീഉല്‍ അവ്വല്‍ 10 (ക്രി.വ. 1765 ഓഗസ്റ്റ് 26) തിങ്കഴാഴ്ച ഉമര്‍ഖാസി ജനിച്ചു. പിതാവില്‍ നിന്നാണ് പ്രാഥമിക പഠനം. എട്ടാമത്തെ വയസ്സില്‍ മാതാവും പത്താമത്തെ വയസ്സില്‍ പിതാവും മരിച്ചു. മാതുലന്മാരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. പ്രശസ്ത പണ്ഡിതന്‍ പൊന്നാനി തുന്നംവീട്ടില്‍ മുഹമ്മദ് മുസ്‌ല്യാരുടെ കീഴില്‍ താനൂര്‍ ദര്‍സിലും പണ്ഡിത ശ്രേഷ്ഠനും സൂഫിവര്യനുമായ മമ്മിക്കുട്ടി ഖാസിയുടെ കീഴില്‍ ഒരു വ്യാഴവട്ടക്കാലം പൊന്നാനി വലിയ പള്ളി ദര്‍സിലും പഠനം നടത്തി. മമ്മിക്കുട്ടി ഖാസിക്ക് ഏറ്റവും പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഉമര്‍ഖാസി. ഇസ്‌ലാമിക ദര്‍ശനം, ആധ്യാത്മിക പഠനം, കവിതാവാഞ്ച, പ്രസംഗ പാടവം തുടങ്ങി വിവിധ മേഖലകളില്‍ ബാല്യത്തില്‍ തന്നെ പ്രായത്തില്‍ കവിഞ്ഞ മികവ് പ്രകടിപ്പിച്ചു. അറിവും പക്വതയും ഓര്‍മശക്തിയും നേതൃമഹിമയും ബുദ്ധിസാമര്‍ത്ഥ്യവും കുശാഗ്രബുദ്ധിയും വിജ്ഞാന വൈഭവവും വൈദ്യശാസ്ത്ര നൈപുണ്യവും ഒത്തിണങ്ങിയ അദ്ദേഹത്തിന്റെ പ്രതിഭയെ മമ്മിക്കുട്ടി ഖാസി നാനാരംഗങ്ങളിലും വേണ്ടുവോളം പ്രോത്സാഹിപ്പിച്ചു.
ഉമര്‍ ഖാസിയും മമ്മിക്കുട്ടിഖാസിയും തമ്മിലുള്ള ഇടപെടലുകള്‍ ഗുരു ശിഷ്യ ബന്ധത്തിന്റെ അനുപമമാതൃകയാണ്. ഉമര്‍ഖാസി വലിയപള്ളിയില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി ഇശാഅ് നമസ്‌ക്കാരത്തിന്‌ശേഷം ഗുരുനാഥന്‍ വീട്ടിലേക്ക് പോകുന്ന അവസരത്തില്‍ അദ്ദേഹത്തെ ഉമര്‍ഖാസിയും അനുഗമിച്ചു. ജുമാമസ്ജിദ് റോഡിലെ ഗസാലി മുസ്‌ലിയാരകത്തായിരുന്നു മമ്മിക്കുട്ടിഖാസി വസിച്ചിരുന്നത്. വീട്ടിലെത്തിയ ഗുരുനാഥന്‍ വാതിലടച്ച് അകത്തേക്ക് കയറിപ്പോയി. പിറ്റേന്ന് പുലര്‍ച്ചെ സുബഹി നമസ്‌ക്കരിക്കാന്‍ പള്ളിയില്‍ പോകുന്നതിന് വാതില്‍ തുറന്നപ്പോള്‍ വീടിന്റെ കോലായയില്‍ ഇരിക്കുന്ന ഉമര്‍ഖാസിയെ കണ്ട ഗുരുനാഥന്‍ ചോദിച്ചു. എന്താ ഉമറെ ഇന്നലെ രാത്രി തിരിച്ചുപോയില്ലേ. ഗുരുനാഥന്റെ അനുവാദം കിട്ടാതെ ഞാനെങ്ങനെയാണ് തിരിച്ച് പോകുക എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ബ്രിട്ടീഷ് ഭരണാധികാരികളോട് വിട്ടുവീഴ്ചയില്ലാതെ വിപ്ലാവത്മക നിലപാടുകള്‍ സ്വീകരിച്ച ഉമര്‍ഖാസിയുടെ സഹനത്തിന്റേയും ഗുരുശിഷ്യ ബന്ധത്തിന്റേയും അനുപമവും അനുകരണീയവുമായ മുഖമാണ് ഇത്. മമ്മിക്കുട്ടി ഖാസിയുടെ മരണശേഷമാണ് വെളിയംകോട് ഖാസി സ്ഥാനം ഉമര്‍ഖാസി ഏറ്റെടുത്തത്. തുടര്‍ന്ന് പല പ്രദേശങ്ങളിലേയും മേല്‍ ഖാസി പദവിയും അലങ്കരിച്ചു. മമ്പുറം സയ്യിദ് അലവിതങ്ങളുമായി ഖാസിക്കുള്ള ബന്ധം സുദൃഡമായിരുന്നു. തങ്ങളെ ഖാസിക്കു പരിചയപ്പെടുത്തിക്കൊടുത്തത് പൊന്നാനിയിലെ സഹപാഠിയായ പരപ്പനങ്ങാടി ഔക്കോയ മുസ്‌ല്യാരായിരുന്നു.
അക്കാലത്തെ പല മുസ്‌ലിം പണ്ഡിതന്മാരെപോലെ അക്ഷമനായ സ്വാതന്ത്ര്യ പ്രേമിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് ഭരണം മുസ്‌ലിംകളോട് സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിന് സഹിച്ചിരുന്നില്ല. വിവിധ ദേശങ്ങളില്‍ ബ്രിട്ടീഷുകാര്‍ നടത്തിയ മുസ്‌ലിം വിരുദ്ധ സംഘട്ടനങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പ്രതിരോധത്തിന്റെ രോഷാഗ്നി ആളിക്കത്തിച്ചു. 1799ല്‍ ടിപ്പുസുല്‍ത്താന്റെ പതനത്തെ തുടര്‍ന്ന് 1766 മുതല്‍ മലബാറില്‍ നിലനിന്നിരുന്ന മൈസൂര്‍ ഭരണത്തിന് 1800ല്‍ മലബാര്‍ പൂര്‍ണ്ണമായും ബ്രിട്ടീഷ് ഭരണത്തിന്‍ അധീനത്തിലായി. തുടര്‍ന്ന് ഭരണകൂടവും പിണിയാളുകളും മുസ്‌ലിംകളോട് സ്വീകരിച്ച നിലപാടുകള്‍ വിവേചന വീക്ഷണത്തോടെയും പൂര്‍വ വൈരാഗ്യത്തോടെയുമായിരുന്നു. മുസ്‌ലിംകളുടെ കര്‍ഷക ഭൂമി കണ്ടുകെട്ടുകയും മുസ്‌ലിം ജന്മിമാരുടെ ഭൂമിക്ക് ഭീമമായ നികുതി ചുമത്തുകയും പതിവായി. ഉമര്‍ ഖാസിയുടെ ഭൂമിക്കും അമിതമായി നികുതി ചുമത്തി പീഡിപ്പിച്ചു. തുടര്‍ന്ന് നികുതി പിരിക്കാന്‍ അദ്ദേഹത്തിന്റെ അടുത്തുചെന്ന വില്ലേജുദ്യോഗസ്ഥന്മാരോട് രൂക്ഷമായി പ്രതികരിച്ചു. പ്രശ്‌നം കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ഖാസി അറിയാതെ അദ്ദേഹത്തിന്റെ സുഹൃത്തും കാര്യസ്ഥനുമായ മരക്കാര്‍ സാഹിബ് വില്ലേജോഫീസില്‍ചെന്ന് നികുതി അടച്ച് രമ്യമായി പരിഹരിച്ചു. മരക്കാര്‍ സാഹിബിന്റെ മരണാനന്തരം വില്ലേജധികൃതര്‍ നികുതി പിരിക്കാന്‍ ഖാസിയെ സമീപിച്ചു. അദ്ദേഹം പൂര്‍വ്വോപരി ബ്രിട്ടീഷ് ഭരണത്തെ ശക്തമായി വിമര്‍ശിച്ച് നികുതി നല്‍കിയില്ല. പ്രശ്‌നം ചാവക്കാട് തുക്ക്ടിയായിരുന്ന നിബു സായിപിന്റെ അടുത്തെത്തി. ഒരു പൊലീസുകാരനെ വിളിച്ച് ഖാസിയെ അടിയന്തരമായി തന്റെ മുമ്പില്‍ ഹാജരാക്കാന്‍ നിബു നിര്‍ദ്ദേശിച്ചു. തുക്ക്ടി കോടതിയില്‍ എത്തിയ ഖാസി നിബുവിനെതിരെ ശക്തമായി ഗര്‍ജിച്ച് തന്റെ നിലപാട് ആവര്‍ത്തിച്ചു. ഖാസിയെ ജയിലിലടക്കാന്‍ നിബു ഉത്തരവിട്ടു. അന്നത്തെ തുക്കിടിക്ക് ഇന്നത്തെ റവന്യു ഡിവിഷണല്‍ ഓഫീസറുടെയും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെയും സംയുക്ത അധികാരം ഉണ്ടായതിനാല്‍ നിബുവിന്റെ ഓഫീസിനടുത്തുതന്നെ ലോക്കപ്പ് മുറിയുണ്ടായിരുന്നു. ലോക്കപ്പില്‍ അടക്കപ്പെട്ട അദ്ദേഹത്തിന് രണ്ട് പൊലീസ് പാറാവുകാരെയും നിയോഗിച്ചു. അന്ന് രാത്രി ആരാധനയില്‍ മുഴുകിയ ഉമര്‍ ഖാസി പുലരാറാകുമ്പോഴേക്കും ലോക്കപ്പില്‍ നിന്ന് അപ്രത്യക്ഷനായി. ഇളിഭ്യരായ നിബുസായിപും ഭരണകൂടവും ഖാസിയെ ഉടനെ കണ്ടുപിടിച്ച് ബന്ധനസ്ഥനാക്കാന്‍ ഉത്തരവിട്ടു. റിപ്പോര്‍ട്ട് മലബാര്‍ കലക്ടറായിരുന്ന മെക്ലിന്‍ സായിപിന് അടിയന്തിര സന്ദേശമായി എത്തിച്ചുകൊടുത്തു. അടുത്ത ദിവസം രാവിലെ മെക്ലിന്‍ സായിപിന്റെ ആസ്ഥാനമായ കോഴിക്കോട് ഹജൂര്‍ കച്ചേരിയില്‍ ഖാസിയെ ഹാജരാക്കപ്പെട്ടു. നികുതി അടപ്പിച്ച് നയപരമായി പ്രശ്‌നപരിഹാരത്തിന് മെക്ലിന്‍ സായിപ് ശ്രമിച്ചെങ്കിലും ഉമര്‍ഖാസി പൂര്‍വ്വോപരി രോഷാകുലനായി നിലപാടില്‍ ഉറച്ചുനിന്നു. തുടര്‍ന്ന് 1819 ഡിസംബര്‍ 19ന് ഉമര്‍ഖാസിയെ ജയിലിലടക്കപ്പെട്ടു. 1919ല്‍ ആരംഭിച്ച ഗാന്ധിയന്‍ യുഗത്തിന് ഒരു നൂറ്റാണ്ട് മുമ്പ് നിസ്സഹകരണ പ്രസ്ഥാനം ഒരു സമരപരിപാടിയായി ദേശീയ നേതാക്കളുടെ മനസ്സില്‍ രൂപപ്പെടാത്ത കാലത്താണ് ഈ പോരാട്ടം നടന്നത്. ദിവസങ്ങള്‍ക്കകം തന്റെ ഗുരുനാഥനായ മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്ക് ഹൃദയസ്പര്‍ക്കിയായി കവിതാരൂപത്തില്‍ എഴുതിയ കത്തിനെ തുടര്‍ന്ന് തങ്ങളുടെ ശക്തമായി ഇടപെട്ടു. ജനകീയ പ്രക്ഷോഭം ഭയന്ന് ഖാസി ജയില്‍ മുക്തനായി.
താനൂരില്‍ താമസിച്ചിരുന്ന കാലത്ത് അവിടത്തെ പൗരപ്രമുഖനായ ഒരു വ്യക്തി തന്റെ മകളുടെ നിക്കാഹ് നടത്താനാഗ്രഹിച്ചു. നഹ്‌സില്ലാത്ത (അശുഭമല്ലാത്ത) ദിവസത്തെപറ്റി ആരാഞ്ഞു. സുബ്ഹി നമസ്‌കരിക്കാത്തവര്‍ക്ക് എല്ലാ ദിവസവും നഹ്‌സാണ് എന്നായിരുന്നു ഉമര്‍ഖാസിയുടെ മറുപടി. വീണ്ടും അതാവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ഉമര്‍ഖാസി അയ്യാമുന്നഹ്‌സ് പദ്യം (അശുഭദിനപ്പാട്ട്) ചൊല്ലിക്കൊടുത്തത്.
പൊന്നാനി, താനൂര്‍, വെളിയംകോട് ജുമാഅത്ത് പള്ളികള്‍ കേന്ദ്രീകരിച്ച് മതപഠന ക്ലാസ് (ദര്‍സ്), മതപ്രബോധനം (ദഅവത്ത്), രചന തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വിമോചന നായകന്‍ തുടങ്ങിയ പല വിശേഷണങ്ങളാല്‍ പുകള്‍പ്പെറ്റു. ഔദ്യോഗികമായി ഒന്നാം സ്വാതന്ത്ര്യ സമരം അരങ്ങേറിയ 1857 ലെ പോരാട്ടങ്ങളുടെ കാലഘട്ടത്തില്‍ ഹിജറ 1723 ദുല്‍ഹജ്ജ് 23 വെള്ളിയാഴ്ച ( ക്രി.വി. 1857 ആഗസ്റ്റ് 14 ന്) 92-ാം വയസില്‍ അന്തരിച്ചു. സ്വല്ലല്‍ ഇല്ലാഹ്, നഫാഇസുദുറര്‍, മഖ്വാസിദുനിഖാഹ് തുടങ്ങിയ പല പ്രശസ്ത കൃതികളും മലബാറിന്റെ വിവിധ പള്ളിച്ചുമരുകളില്‍ അസംഖ്യം കവിതാശകലങ്ങളും എഴുതി. അറവുബൈത്ത്, അടിക്കണക്ക് ബൈക്ക്, തറവാടിത്ത ബൈത്ത്, കൊട്ടടക്ക ബൈത്ത്, തീവണ്ടി ബൈത്ത്, തൊണ്ടടപ്പ് ചികിത്സാബൈത്ത്, നിരവധി അനുശോചന കാവ്യങ്ങള്‍, വെറ്റില മുറുക്ക് ബൈത്ത്, കാപ്പി ബൈത്ത്, അത്യാഗ്രഹബൈത്ത് തുടങ്ങി അദ്ദേഹം രചിച്ച കവിതാശകലങ്ങള്‍ അന്നും ഇന്നും ചിന്താര്‍ഹമാണ്. വെളിയംകോട് അന്ത്യവിശ്രമം കൊള്ളുന്നു.
സരസശിരോമണിയും ദാര്‍ശനികനുമായ കുഞ്ഞായിന്‍ മുസ്‌ലിയാരെ തുടര്‍ന്ന് ഉദയംചെയ്ത കവിയുമാണ് ഉമര്‍ഖാസി അദ്ദേഹത്തിന്റെ രചനകളില്‍ മറ്റു മാപ്പിള കാവ്യങ്ങളില്‍നിന്നും വ്യത്യസ്ഥമായി അറബി, മലയാള പദങ്ങളാണ് കൂടുതല്‍ പ്രയോഗിച്ചത്. നിമിഷ കവിയായിരുന്നു. ഘടികാരം വ്യാപകമാകാത്ത കാലത്ത് മുസ്‌ലിം കൈരളി അസര്‍ നമസ്‌കാര സമയം നിര്‍ണ്ണയിക്കുന്നതിന് ആധികാരിക രേഖയായി സ്വീകരിച്ചു പോന്നിരുന്ന അദ്ദേഹത്തിന്റെ പ്രസിദ്ധമായ അസര്‍ നമസ്‌കാര സമയ നിര്‍ണ്ണയ അടിക്കണക്ക് ബൈത്തിലെ വരികള്‍ നോക്കൂ:
‘മേടം വ ചിങ്ങം രണ്ടിലും സമാനിയ
ഫീ ഇടവമീനം കര്‍ക്കിടത്തില്‍ താസിആ
മിഥുനം വ കന്നി ഫീഹിമ ഒമ്പതര-
കുംഭംതുലാം അഖ്ദാമുദൈനീ പത്തര
വൃശ്ചീകമകരം രണ്ടിലും പതിനൊന്നേകാല്‍
പതിനൊന്നേമുക്കാള്‍ ഫീ ധനുമാസം യുകാല്‍.
ഹാദല്‍ ഹിസാബു ഖദിശ്തവ മിന്‍ ഏശിലി
ഹതാലിശത്‌വ ഖാല ഖ്വാദിബ്‌നുല്‍ അലി
(മേടത്തിലും ചിങ്ങത്തിലും എട്ടും ഇടവത്തിലും കര്‍ക്കിടകത്തിലും ഒമ്പതും മിഥുനത്തിലും കന്നിയിലും ഒമ്പതരയും കുംഭത്തിലും തുലാത്തിലും പത്തരയും വൃശ്ചികത്തിലും മകരത്തിലും പതിനൊന്നേകാലും ധനുവില്‍ പതിനൊന്നെമുക്കാലും ഈ കണക്ക് വടക്ക് ഏഴിമല മുതല്‍ തെക്ക് ചേറ്റുവ വരെയുള്ള കാലടി വെച്ചുകൊണ്ടുള്ള നിഴല്‍ അളവെന്ന് സാരം.) പൊന്നാനി വെളിയംകോട് പ്രദേശങ്ങളിലെ ചില പള്ളികളില്‍ ഇപ്പോഴും അസര്‍ ബാങ്കിന് ഈ സമ്പ്രദായം അനുസരിച്ചുള്ള സമയം കണക്കാക്കപ്പെടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

FinTech

സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.

Published

on

സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.

ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.

രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.

ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.

മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.

കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.

അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.

Continue Reading

Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്

Published

on

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.

Continue Reading

Local Sports

സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം

ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും

Published

on

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.

മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.

Continue Reading

Trending