More
ട്രംപിന്റെ രണ്ടാം വരവും ലോക സമാധാനവും

ലോകം ഉറ്റുനോക്കിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ, സാമ്പത്തിക ശക്തിയായ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അത് ലോകക്രമത്തില്‍ വരുത്താനിടയുള്ള മാറ്റങ്ങള്‍ നിരവധിയാണ്. ആഗോളാടിസ്ഥാനത്തില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്ക് തിരിച്ചടിയേല്‍ക്കുന്ന അവസരത്തില്‍തന്നെയാണ് ട്രംപിന്റെ വിജയവുമെന്നത് ഗൗരവതരമാണ്. യുദ്ധങ്ങള്‍ അവസാനിപ്പിച്ച് അമേരിക്കയെ മഹത്തായ രാജ്യമാക്കുമെന്ന് പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടത്തിയ പ്രസംഗത്തില്‍ ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം ആത്മാര്‍ത്ഥമാണെന്ന് കണ്ടറിയണം.
ഡൊണാള്‍ഡ് ട്രംപ് വീണ്ടുമെത്തുമ്പോള്‍ ലോകത്ത് രണ്ട് സംഘര്‍ഷ മേഖലകളാണ് സമാധാനം കാത്തുകഴിയുന്നത്. അതിലൊന്ന് ഗസ്സയാണ്. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് അയവുവരുത്താന്‍ ട്രംപ് ശ്രമിക്കുമെന്ന് ആരും കരുതുന്നില്ല. മാത്രമല്ല. ഇസ്രാഈലിന് ആയുധങ്ങളും ആള്‍ ബലവും നല്‍കുന്നതില്‍ എന്നും അമേരിക്ക മുന്‍പിലാണെങ്കിലും ട്രംപിന്റെ വരവോടെ പ്രയാസകരമായ കാലത്തിലേക്കായിരിക്കും പശ്ചിമേഷ്യ കടന്നുപോകുക. ഇതുവരെ അനുഭവിച്ചതിനേക്കാള്‍ മോശമായിരിക്കും ഇനി വരാന്‍ പോകുന്നത്. ആദ്യതവണ പ്രസിഡന്റ് പദവിയില്‍ ആയിരിക്കെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി അടുത്ത ബന്ധം പുലര്‍ത്തിയ ട്രംപ് ഒരിക്കല്‍കൂടി വരുന്നതോടെ ഇസ്രാഈലിന്റെ ക്രൂരത കൂടുതല്‍ കടുക്കും. ലെബനാനിലേക്ക് പടര്‍ന്ന യുദ്ധം അവസാനിപ്പിക്കാന്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും സമ്മര്‍ദം നേരിടുന്ന നെതന്യാഹു ഇനി കൂടുതല്‍ ശക്തനാകും.
ട്രംപ് വിജയം അവകാശപ്പെട്ടതിനുശേഷം അദ്ദേഹത്തെ അഭിനന്ദിക്കാന്‍ നെതന്യാഹു തിടുക്കംകൂട്ടിയതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ട്രംപിന്റെ തിരഞ്ഞെടുപ്പിനെ ‘ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവരവ്’ എന്ന് വിശേഷിപ്പിച്ച നെതന്യാഹു, ‘അമേരിക്കയുടെ ഒരു പുതിയ തുടക്കം’ എന്നും ‘ഇസ്രാഈലും അമേരിക്കയും തമ്മിലുള്ള മഹത്തായ സഖ്യത്തിനുള്ള ശക്തമായ പ്രതിബദ്ധത’ എന്നും വിശേഷിപ്പിച്ചു. 2016 മുതല്‍ 2020 വരെയുള്ള ട്രംപിന്റെ ആദ്യ നാല് വര്‍ഷത്തെ കാലളയവിലാണ് ഇസ്രാഈലിലെ യു.എസ് എംബസി ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റിയത്. ഇസ്രാഈലിനെ സംബന്ധിച്ച് ഇത് സുപ്രധാന നീക്കമായിരുന്നു. മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലിരുന്നപ്പോള്‍ ട്രംപ് എടുത്ത നിലപാടുകളെല്ലാം ഇസ്രാഈലിന് അനുകൂലമായിരുന്നു. ഫലസ്തീനികളുടെ കടുത്ത എതിര്‍പ്പിനിടയിലും തര്‍ക്ക നഗരമായ ജെറുസലേമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിക്കാന്‍ ട്രംപ് ഭരണകൂടം തയാറായി. ഐക്യരാഷ്ട്ര സഭയുടെ ഫലസ്തീന്‍ അഭയാര്‍ഥി സഹായ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ലു.എയുടേതടക്കം ഫലസ്തീനികള്‍ക്കുള്ള സഹായം വെട്ടിക്കുറച്ചു. അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടും വെസ്റ്റ്ബാങ്കില്‍ അനധിക്യത ഇസ്രാഈല്‍ സെറ്റില്‍മെന്റുകള്‍ നിര്‍മിക്കുന്നതിനുനേരെ ട്രംപ് ഭരണകൂടം അവഗണന പുലര്‍ത്തി. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ഇസ്രാഈലിന്റെ വിജയം അത്യന്താപേക്ഷിതമാണെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.
സമാധാനം കാക്കുന്ന മറ്റൊരു മേഖല യുക്രെയ്നാണ്. യുക്രെയ്ന്‍ തലസ്ഥാനമായ കാവ് പിടിക്കാന്‍ റഷ്യന്‍ സൈന്യം ഇരച്ചെത്തിയപ്പോള്‍ വ്‌ലാഡിമര്‍ സെന്‍സ്‌കിയും യുക്രെയ്‌നും പിടിച്ചുനിന്നത് നാറ്റോ നല്‍കിയ സൈനിക പ്രതിരോധ സഹായം കൊണ്ട് മാത്രമായിരുന്നു. നാറ്റോ അംഗമല്ലാതിരുന്നിട്ട് കൂടി യുക്രെയ്‌നിന് നാറ്റോ പ്രതിരോധ സഹായം നല്‍കുന്നതിനോട് ശക്തമായ വിയോജിപ്പ് പ്രകടമാക്കിയ നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. യുക്രെയ്നിന് നാറ്റോ സഹായം നല്‍കി സൈനികമായി പിടിച്ചുനില്‍ക്കാന്‍ കെല്‍പ്പുണ്ടാക്കിയതിനോട് ട്രംപിന് എതിര്‍പ്പാണ്. റഷ്യന്‍ പ്രസിഡന്റ്‌റുമായി അദ്ദേഹത്തിനുള്ള അടുത്ത സൗഹ്യദത്തിന്റെ കൂടി പശ്ചാത്തലത്തില്‍ അമേരിക്കയുടെ നിലപാട് ഊഹിക്കാവുന്നതാണ്.
ട്രംപിന്റെ വിജയം ഇന്ത്യയെ സംബന്ധിച്ചും ശുഭ സൂചനയല്ല. സംഘപരിവാരങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ട്രംപിന്റെ തിരിച്ചുവരവ് നിര്‍ണായകമായ പ്രത്യാഘതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ‘അമേരിക്ക ആദ്യം’ എന്നതാണ് ട്രംപിന്റെ നയം. ഇത് വിവര സാങ്കേതിക വിദ്യ, ഫാര്‍മ സ്യൂട്ടിക്കല്‍സ്, ടെക്സ്റ്റൈല്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യക്ക് ഗുണകരമാകാനിടയില്ല. ട്രംപിന്റെ നയങ്ങള്‍ ഉയര്‍ന്ന താരിഫുകള്‍ക്കും വ്യാപാര സംഘര്‍ഷത്തിനും ഇടയാക്കുമെന്നും ആശങ്കയുണ്ട്. ഇന്ത്യക്ക് സാമ്പത്തിക ആഘാതം സ്യഷ്ടിച്ചേക്കാവുന്ന മേഖലകള്‍ ഏറെയുണ്ട്. അമേരിക്കയിലെ വര്‍ധിച്ച പലിശനിരക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കും. കുടിയേറ്റത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാട് ഇന്ത്യന്‍ തൊഴിലാളികളെ, പ്രത്യേകിച്ച് എച്ച്1 ബി വിസയിലുള്ളവരെ ബാധിക്കും. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യ അമേരിക്കന്‍ പക്ഷത്തേക്ക് കൂടുതല്‍ അടുക്കുന്നതോടെ ചൈനയുമായുള്ള ബന്ധങ്ങള്‍ സംഘര്‍ഷ നിര്‍ഭരമാകാനുള്ള സാധ്യതയുമുണ്ട്. ട്രംപിന്റെ നയ തീരുമാനങ്ങള്‍ പ്രവചനാതീതമായതിനാല്‍ ഇനി എന്തൊക്കെ സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം.
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.
എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
kerala
‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ കണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.
‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാളാണ് തോറ്റതെന്ന്. ഇവിടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.
india
അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു
മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.
നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.
-
kerala3 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
film2 days ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala3 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
kerala3 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
kerala3 days ago
കാവി കൊടിയും ഭൂപടവും ഒഴിവാക്കി; ദേശീയപതാകയേന്തിയ പുതിയ ‘ഭാരതാംബ’യുമായി ബിജെപി
-
kerala3 days ago
യോഗാ ദിനത്തിലും ആര്‍എസ്എസ് ഭാരതാംബയുമായി ഗവര്‍ണര്‍
-
kerala3 days ago
ഭാരതാംബ വിവാദം സിപിഐഎമ്മിൻ്റെ തട്ടിപ്പ്, ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രി’; രാഹുൽ മാങ്കൂട്ടത്തിൽ
-
Football3 days ago
കാനറികൾക്ക് മുന്നിൽ അടിതെറ്റി ചെല്‍സി; പിന്നില്‍ നിന്ന ശേഷം 3-1 തോല്‍പ്പിച്ചു വിട്ടു