X

മിത്ത് വിവാദത്തില്‍ എന്‍.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ല; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; ജി. സുകുമാരന്‍ നായര്‍

മിത്ത് വിവാദത്തില്‍ എന്‍.എസ്.എസിനേറ്റ മുറിവുണങ്ങിയിട്ടില്ലെന്നും ഇത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാനിടയുണ്ടെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇടത് സ്ഥാനാര്‍ഥിയായ ജെയ്ക്ക് സി. തോമസിനെ സ്വീകരിച്ചത് സ്ഥാനാര്‍ഥിയായത് കൊണ്ട് മാത്രമാണെന്നും സ്ഥാനാര്‍ഥികള്‍ കാണാനെത്തുന്നത് സാധാരണയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സ്ഥാനാര്‍ഥികള്‍ വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും. ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്ക് വന്നു, യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ വന്നു. ഇനി ബി.ജെ.പി സ്ഥാനാര്‍ഥിയും വരും. ഞങ്ങളവരെ സ്വീകരിക്കും, അത് സാധാരണമാണ്. സ്ഥാനാര്‍ഥികള്‍ വരുമ്പോള്‍ സൗഹൃദപരമായി ഞങ്ങള്‍ ഇടപെടും. തന്നെ പോപ്പ് എന്ന് വിളിക്കുന്നത് അവഹേളനമാണ്. തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് എന്നും സ്വീകരിക്കുന്നത് സമദൂര നിലപാടാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അത് ദുര്‍വ്യാഖ്യാനപ്പെട്ടു. ഇവിടെ ഒരു ഭരണമാറ്റം ജനം ആവശ്യപ്പെടുന്നുണ്ടോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞു. അതെന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. അത് എന്‍.എസ്.എസിന്റേതായി വ്യാഖ്യാനിച്ചു. അതിന്റെ പേരില്‍ എന്‍.എസ്.എസ് സമദൂരം തെറ്റിച്ചെന്ന് പ്രചാരണമുണ്ടായി. ഒന്നിന്റെ പേരിലും എന്‍.എസ്.എസ് സമദൂരം വിട്ടിട്ടില്ല. സമദൂര നിലപാട് തന്ത്രമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്റെ പരാമര്‍ശത്തെ തമാശയായി മാത്രമാണ് കാണുന്നതെന്നും സുകുമാരന്‍ നായര്‍ വിശദീകരിച്ചു. മാധ്യമങ്ങളാല്‍ ഏറ്റവും വേട്ടയാടലുകള്‍ക്കിരയായ ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

webdesk13: