india
ബജറ്റിനു മുന്നേ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണിക്ക് സാധ്യത
ബജറ്റ് സമ്മേളനത്തിന് മുന്നേ രണ്ടാം മോദി സര്‍ക്കാറില്‍ അഴിച്ചുപണിക്ക് നീക്കമെന്ന് സൂചന.

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന് മുന്നേ രണ്ടാം മോദി സര്‍ക്കാറില്‍ അഴിച്ചുപണിക്ക് നീക്കമെന്ന് സൂചന. ചിലരെ ഒഴിവാക്കിയും മറ്റുചിലരെ പുതുതായി ഉള്‍പ്പെടുത്തിയും കാര്യമായ മാറ്റങ്ങളോടെ നടത്തുന്ന അഴിച്ചുപണിക്കൊപ്പം കേന്ദ്രമന്ത്രിസഭാ വിപുലീകരണവും ഉണ്ടായേക്കുമെന്നാണ് വിവരം. 2023ല്‍ ഒമ്പത് സംസ്ഥാനങ്ങളില്‍ നിയമസഭാ നടക്കാനിരിക്കുന്നതും 2024ല്‍ വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് അഴിച്ചുപണി.
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നദ്ദയുടെ കാലാവധി ജനുവരി 20ന് അവസാനിക്കാനിരിക്കെ, സംഘടനാ തലത്തിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഈ മാസം ചേരുന്നുണ്ട്. ഇതില്‍ പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലുമുള്ള അഴിച്ചുപണികള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേന്ദ്രമന്ത്രിസഭയില്‍ ഇടം നല്‍കിയേക്കും. 2021 ജൂലൈ 7 നാണ് ഒടുവില്‍ കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടന്നത്. അന്ന് 12 മന്ത്രിമാരെ ഒഴിവാക്കിയിരുന്നു. ത്രിപുര, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുണ്ട്. 2024 മെയ് – ജൂണ്‍ മാസങ്ങളിലായാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക.
ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്; കര്‍ണാടക മന്ത്രിസഭയിലും അഴിച്ചുപണിക്ക് അമിത് ഷാ
ബെംഗളൂരു: അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കര്‍ണാടക മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താനുള്ള നീക്കവുമായി അമിത് ഷാ. വൈകാതെ ഇതുസംബന്ധിച്ച നീക്കങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിമാരെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ചിലര്‍ക്ക് വകുപ്പു മാറ്റം നല്‍കിയും മറ്റു ചിലരെ പുതുതായി ഉള്‍പ്പെടുത്തിയും മന്ത്രിസഭ വികസിപ്പിക്കാനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരഞ്ഞെടുപ്പ് നടക്കാന്‍ ആറു മാസത്തില്‍ താഴെ മാത്രം ശേഷിക്കെയാണ് നടപടി. മുന്‍ മുഖ്യമന്ത്രി കെ.എസ് ഈശ്വരപ്പ, മുന്‍ മന്ത്രി രമേശ് ജിര്‍ക്കിഹോളി എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. നിലവിലെ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയുമായി നല്ല ബന്ധത്തിലല്ലാത്ത ഇരുവരും പാര്‍ട്ടിയുമായും അകല്‍ച്ചയിലാണ്. ഇത് പരിഹരിക്കുകയാണ് മന്ത്രിസഭാ പ്രവേശനം നല്‍കുക വഴി ലക്ഷ്യമിടുന്നത്.
കൂടാതെ പഴയ മൈസുരു മേഖലയില്‍ ഇതുവഴി സ്വാധീനം വര്‍ധിപ്പിക്കാനാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. പരമ്പരാഗതമായി ജെ.ഡി.എസ്, കോണ്‍ഗ്രസ് ക്വാട്ടയാണ് പഴയ മൈസുരു. 2019ല്‍ ജെ.ഡി.എസ് ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ മാത്രമാണ് ഇവിടെ ബി.ജെ.പിക്ക് തെല്ലെങ്കിലും സ്വാധീനം ചെലുത്താന്‍ കഴിഞ്ഞത്. ഇവിടേക്ക് കടന്നു കയറുകയാണ് ബി.ജെ.പി ലക്ഷ്യം.
മന്ത്രിസഭാ വികസനവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ച ചെയ്യുന്നതിന് അമിത് ഷാ ഇന്നലെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചിരുന്നു. മുഖ്യമന്ത്രി ബൊമ്മെയെ കൂടാതെ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് അടക്കമുള്ളവരാണ് യോഗത്തില്‍ പങ്കെടുത്തത്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിലും അമിത് ഷാ പങ്കെടുത്തു.
india
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി
പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്.

തമിഴ്‌നാട് പൊള്ളാച്ചിയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതില്‍ പ്രകോപിതനായി മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. പൊന്‍മുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെണ്‍കുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉദുമല്‍പേട്ട റോഡ് അണ്ണാ നഗര്‍ സ്വദേശിയായ പ്രവീണ്‍ കുമാര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീണ്‍.
കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ് അഷ്വിക. രക്ഷിതാക്കള്‍ ജോലിക്ക് പോയ സമയത്ത് പെണ്‍കുട്ടി വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീണ്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമാവുകയായിരുന്നു.
india
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു.

വടക്കന്‍ സിക്കിമിലെ ഛാത്തനിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും പരിക്കുകളോടെ നാലു പേരെ രക്ഷപ്പെടുത്തുകയും ചോയ്തിരുന്നു. ഞായറാഴ്ചയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
മുനീഷ് താക്കൂര്‍, ലഖ്‌വീന്ദര്‍ സിംഗ്, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടാകുന്നത്. വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന വിനോദ സഞ്ചാരികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
india
രാജ്യത്തെ പ്രമുഖ പ്രഫഷനല്‍ സ്ഥാപനങ്ങളില്‍ ആര്‍.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചു: ജയറാം രമേശ്

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പ്രഫഷനൽ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് നുഴഞ്ഞുകയറി നശിപ്പിച്ചതായി കോൺഗ്രസ്. കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) അന്വേഷിക്കുന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിലിലെ (ഐ.സി.എച്ച്.ആർ) ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.
‘2014 മേയ് മുതൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. ഐ.സി.എച്ച്.ആർ അതിനൊരു ഉദാഹരണം മാത്രം. സാമ്പത്തിക കുറ്റം ചുമത്തിയാണ് സി.വി.സി അന്വേഷണം. 14 കോടിയുടെ അഴിമതിയാണ് നടന്നത്’ -അദ്ദേഹം ആരോപിച്ചു.
‘അഴിമതിക്ക് പിന്നിൽ അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന (എ.ബി.ഐ.എസ്.വൈ) എന്ന ആർ.എസ്.എസ് സംഘടനയാണ്. നുഴഞ്ഞുകയറ്റം നടന്നത് ഐ.സി.എച്ച്.ആറിൽ മാത്രമല്ല. ഉന്നത സർവകലാശാലകൾ ഉൾപ്പെടെ നിരവധി അഭിമാനകരമായ സ്ഥാപനങ്ങൾ അങ്ങേയറ്റം സംശയാസ്പദമായ അക്കാദമിക യോഗ്യതകളുള്ള ആർ.എസ്.എസ് അനുഭാവികൾ നശിപ്പിക്കുന്നുണ്ട്’ -ജയ്റാം രമേശ് പറഞ്ഞു.
-
kerala3 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india6 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
EDUCATION20 hours ago
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം
-
kerala6 hours ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala2 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി