Connect with us

india

ഈ മുന്നറിയിപ്പ് ഭരണകൂടത്തിനു തന്നെ

Published

on

ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കണമെന്ന പരമോന്നത നീതിപീഠത്തിന്റെ കര്‍ശന നിര്‍ദ്ദേശം കൈയ്യേറ്റത്തിന്റെയും കലാപത്തിന്റെയും പേരില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ആസൂത്രിതമായ കുടിയൊയിപ്പിക്കലിനും ജീവിതോപാധികള്‍ നശിപ്പിക്കുന്നതിനുമുള്ള ശക്തമായ മുന്നറിയിപ്പാണ്. രാജ്യത്ത് നിയമവാഴ്ചയും മൗലികാവകാശങ്ങളും പാലിക്കപ്പെടണം, ഓരോ കുടുംബത്തിന്റെയും സ്വപ്നമാണ് വാസസ്ഥലം, ഏതെങ്കിലും കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ആരും കുറ്റക്കാരാകുന്നില്ല. ആരാണ് തെറ്റുകാരന്‍ എന്ന് സര്‍ക്കാരല്ല തീരുമാനിക്കേണ്ടത്, കുറ്റക്കാരന്‍ ആണെങ്കില്‍ പോലും സ്വത്തില്‍ അവകാശം ഇല്ലാതാകുന്നില്ല, വാസസ്ഥലത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്, അര്‍ധരാത്രി പൊളിച്ച വീട്ടില്‍ നിന്നും സ്ത്രീകളും കുട്ടികളും തെരുവിലേക്ക് ഇറങ്ങുന്നത് സന്തോഷകരമായ കാര്യമല്ല തുടങ്ങിയ കോടതിയുടെ പരാമര്‍ശങ്ങള്‍ ഭരണകൂടത്തിനുനേര്‍ക്കുള്ള കോടതിയുടെ അതിതീക്ഷ്ണമായ ശരങ്ങളാണ്.

മുസഫര്‍ നഗര്‍ കലാപാനന്തരം യു.പിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കേവല ഭൂരിപക്ഷം നേടുകയും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയാവുകയും ചെയ്തതോടെയാണ് ബുള്‍ഡോസര്‍ തങ്ങളുടെ എതിരാളികളെ ഭയപ്പെടുത്താനും കീഴ്‌പ്പെടുത്താനും ഭീഷണിപ്പെടുത്താ നുമുപയോഗിക്കുന്ന ഒരു രാഷ്ട്രീയ ആയുധമായി മാറിയത്. മനുഷ്യത്വരഹിതവും ഭയാനകവുമായ ഈ രാഷ്ട്രീയ ആയുധത്തിന് ഏറ്റവും കൂടുതല്‍ ഇരയാകേണ്ടിവന്നവര്‍ രാജ്യത്തെ മുസ്ലിംകളും ദളിതരുമായിരുന്നു. മതിയായ രേഖകളില്ലാതെ, കോടതി ഉത്തരവിന് കാത്തുനില്‍ക്കാതെ, തികച്ചും പക്ഷപാതപരമായി അനധികൃത കൈയേറ്റം ഒഴിപ്പിക്കല്‍ എന്ന പേരില്‍ ദലിത്, പിന്നാക്ക വിഭാഗങ്ങളുടെയും പിന്നാക്ക മുസ്ലിംകളുടെയും കടകളും വീടുകളും തകര്‍ക്കുക എന്നതാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും ബി.ജെ.പി സര്‍ക്കാറിന്റെ ബുള്‍ഡോസര്‍ രാജ്. ഏതെങ്കിലും കേസില്‍ പ്രതികളാക്കപ്പെടുന്നവരുടെ, കുറ്റാരോപിതരാവുന്നവരുടെ പ്രതിഷേധിക്കുന്നവരുടെയെല്ലാം വീടുകള്‍ തകര്‍ത്ത് അവരുടെ കുടുംബത്തെ തെരുവിലേക്ക് വലിച്ചെറിയുന്ന ക്രൂരവിനോദമായി, കാര്യമായ പ്രതിഷേധമോ എതിര്‍പ്പോ ഇല്ലാതെ ബുള്‍ഡോസര്‍ രാജ് നിര്‍ബാധം തുടരുകയാണ്. ഉത്തര്‍പ്രദേശിന് ശേഷം ഗുജറാത്തില്‍ ഭൂപേന്ദ്രഭായ് പട്ടേല്‍ സര്‍ക്കാറും മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറും ബുള്‍ഡോസര്‍ രാജില്‍ യോഗിയെ പിന്തുടര്‍ന്നു അത് പിന്നീട് ഹരിയാനയിലേക്കും അസമിലേക്കും കാശ്മീരിലേക്കും തുടങ്ങി അതിന്റെ രാഷ്ട്രീയ സാധ്യത സംഘപരിവാര്‍ വിശാലമാക്കി. 2020 മുതല്‍ 22 വരെയുള്ള രണ്ട് വര്‍ഷത്തെ കണക്കെടുത്താല്‍ മധ്യപ്രദേശില്‍ 332 വസ്തുവകകളാണ് ബുള്‍ഡോസറിംഗില്‍ തകര്‍ന്നടിഞ്ഞത്. ഇതില്‍ 223 എണ്ണവും മുസ്ലിംകളുടേതായിരുന്നു.

കെട്ടിച്ചമച്ച കേസുകളുടെയും കൈയ്യേറ്റങ്ങളുടെയുമെല്ലാം പേരുപറഞ്ഞ്, തലമുറകളായി താമസിച്ച് പോരുന്ന മണ്ണില്‍നിന്നും കുടിയിറക്കുകയും കലാപാന്തരീക്ഷം സ്യഷ്ടിച്ച് ജീവനും ജീവിതവും തകര്‍ക്കപ്പെടുകയും ചെയ്യപ്പെടുമ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന നിസ്സഹായതയുടെ ദീനരോധനങ്ങള്‍ നിതിപീഠങ്ങളെ പോലും പ്രകമ്പനംകൊള്ളിക്കുന്ന സാഹചര്യത്തില്‍ എത്തിച്ചേര്‍ന്നപ്പോഴാണ് സുപ്രീംകോടതിക്ക് ശക്തവും വ്യക്തവുമായ ഭാഷയില്‍ ഭരണ കൂട ഭീകരതയുടെ ഈ നരനായാട്ടിനെതിരെ മുന്നറിയിപ്പ് നല്‍കേണ്ടിവന്നത്. രാജ്യത്തെ ജനങ്ങളുടെ മൗലികാവകാ ശങ്ങളുടെ സംരക്ഷണം ഭരണകൂടങ്ങളുടെ ബാധ്യതയാണ്. എന്നാല്‍ ഈ അവകാശങ്ങളുടെ കടക്കല്‍ ഭരണകൂടം തന്നെ കുത്തിവെക്കുകയെന്ന വിരോധാഭാസമാണ് ബുള്‍ഡോ സര്‍ രാജിലൂടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും ഇഷ്ടപ്പെട്ട തൊഴില്‍ ചെയ്യാനുമെല്ലാമുള്ള അവകാശങ്ങള്‍ തൂത്തെറിയപ്പെടുകയും ഒരായുസിന്റെ അധ്വാനമായ വീടും സ്വന്തം ജീവിതോപാധികളും നിമിശാര്‍ദ്ധംകൊണ്ട് തകര്‍ത്തുതരിപ്പണമാക്കപ്പെടുകയും ചെയ്യുമ്പോള്‍ ഭരണഘടനയും അതുറപ്പുനല്‍കുന്ന അവകാശങ്ങളുമാണ് നോക്കുകുത്തിയായി മാറുന്നത്.

അവകാശ ധ്വംസനങ്ങള്‍ക്ക് പിന്നില്‍ ഭരണകുടങ്ങളുടെ തന്നെ കരങ്ങള്‍ തെളിഞ്ഞുവരുമ്പോഴാണ് സുപ്രിംകോടതിക്ക് ഈ മുന്നറിയിപ്പുകള്‍ നല്‍കേണ്ടിവരുന്നത്. തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇത്തരം നീക്കങ്ങള്‍ നടത്തപ്പെടുകയും അതിന് പ്രചോദനവും പ്രോത്സാഹനവുമായി ഭരണാധികാരികള്‍ തന്നെ കളം നിറയുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിതന്നെ നടത്തിക്കൊണ്ടിരിക്കുന്ന വിഭാഗിയതയും വിദ്വേഷവും സ്യഷ്ടിക്കുന്ന പ്രസ്താവനകള്‍ ഇതിനുദാഹരണമാണ്. ഭരണവിരുദ്ധ വികാരം മറികടക്കാനും അധികാരത്തുടര്‍ച്ച കൈവരിക്കാനും വിവിധ സംസ്ഥാനങ്ങളില്‍ വിജയകരമായി നടപ്പാക്കിയ പോളിസി എന്ന നിലയിലാണ് സംഘ്പരിവാര്‍ പച്ചയായ ഈ അധികാര ദുര്‍വിനിയോഗത്തിന് നേത്യത്വം നല്‍കുന്നത്

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്.

Published

on

തമിഴ്‌നാട് നീലഗിരിയിലെ പന്തലൂരില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. പന്തല്ലൂര്‍ ചന്തക്കുന്ന് സ്വദേശി ജോയിയാണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയോടെയാണ് കാട്ടാന ജോയിയെ ആക്രമിച്ചത്. ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായി ഉണ്ടായിരുന്നു. മൃതദേഹം പന്തലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

india

2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്‌നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ

39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

Published

on

2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ല്‍ തമിഴ്‌നാട്ടില്‍ ബംഗാളിലും ബിജെപി ഭരണം ഉറപ്പാക്കുമെന്നും അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.

ഡിഎംകെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 10 ശതമാനംപോലും യാഥാര്‍ഥ്യമാക്കിയില്ല. വ്യാജ മദ്യദുരന്തള്‍ മൂലമുള്ള മരണങ്ങള്‍ മുതല്‍ ‘ടാസ്മാക്കി’യിലെ 39,000 കോടിയുടെ അഴിമതിവരെ ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്. കേന്ദ്ര ഫണ്ടുകള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു- അമിത് ഷാ ആരോപിച്ചു.

അതേസമയം, അമിത് ഷാക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. യുഎസില്‍ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകുമെങ്കിലും തമിഴ്‌നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുല്ല പറഞ്ഞു. എന്നാല്‍, 39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

Continue Reading

india

പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപം; അസമില്‍ 16 പേര്‍ അറസ്റ്റില്‍

ച്ചാറിലെ ഗുംറ, സില്‍ച്ചാര്‍, ലാഖിപൂര്‍, കരിംഗഞ്ചിലെ ബദര്‍പൂര്‍, ബംഗ എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃത കശാപ്പ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.

Published

on

അസമില്‍ പെരുന്നാളിന് നിയമവിരുദ്ധമായി കന്നുകാലികളെ കശാപ്പ് നടത്തിയെന്നാരോപിച്ച് 16 പേരെ അറസ്റ്റ് ചെയ്തു. കന്നുകാലികളുടെ അവശിഷ്ടങ്ങളും, ബരാക് താഴ്‌വരയിലെ രണ്ട് ജില്ലകളിലെ വിവിധ പ്രദേശത്ത് നിന്നും അഞ്ച് അനധികൃത കശാപ്പ് കേന്ദ്രങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. കച്ചാറിലെ ഗുംറ, സില്‍ച്ചാര്‍, ലാഖിപൂര്‍, കരിംഗഞ്ചിലെ ബദര്‍പൂര്‍, ബംഗ എന്നിവിടങ്ങളില്‍ നിന്നാണ് അനധികൃത കശാപ്പ് കേന്ദ്രങ്ങള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി അക്രമികള്‍ മാംസക്കഷണങ്ങള്‍ എറിഞ്ഞുവെന്ന് ആരോപിച്ച് ഹിന്ദുത്വ വാദികള്‍ ഹൊജായിയില്‍ റോഡ് ഉപരോധിച്ചിരുന്നു. ”നമ്മുടെ ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുമ്പോള്‍ തന്നെ അത് നിയമവാഴ്ചയേയും ഉയര്‍ത്തിപ്പിടിക്കുന്നു. ഈ ഈദുല്‍ അദ്ഹ ദിനത്തില്‍ അനധികൃതമായി കന്നുകാലികളെ കശാപ്പ് നടത്തിയതും അസമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതും അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങളാണ്. ഗുവാഹതി കോട്ടണ്‍ യൂണിവേഴ്‌സിറ്റി, ധുബ്രി, ഹോജയ്, ശ്രീഭൂമി ജില്ലകളില്‍ നിന്നാണ് കശാപ്പ് ചെയ്ത കന്നുകാലികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സാമുദായിക ഐക്യം നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. പക്ഷേ നിയമവാഴ്ച ബലികഴിക്കാനാവില്ല. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും” ഹിമന്ത ബിശ്വശര്‍മ എക്‌സില്‍ കുറിച്ചു.

സംസ്ഥാനത്ത് ഗോമാംസം കഴിക്കുന്നത് നിയമവിരുദ്ധമല്ല, എന്നാല്‍ 2021ലെ അസം കന്നുകാലി സംരക്ഷണ നിയമപ്രകാരം ഹിന്ദുക്കള്‍, ജൈനന്മാര്‍, സിഖുകാര്‍ എന്നിവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലും ക്ഷേത്രത്തിന്റെയോ സത്രത്തിന്റെയോ (വൈഷ്ണവ മഠം) അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളിലും കന്നുകാലികളെ കൊല്ലുന്നതും ഗോമാംസം വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Continue Reading

Trending