Connect with us

Views

യു.എസിന്റെ അതീവ രഹസ്യങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറിയെന്ന് റിപ്പോര്‍ട്ട്

Published

on

വാഷിങ്ടണ്‍: അമേരിക്കയുടെ അതീവരഹസ്യ സ്വഭാവമുള്ള രഹസ്യങ്ങള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയുമായി പങ്കുവെച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ കരിനിഴലില്‍ നില്‍ക്കുന്ന ട്രംപിന് പുതിയെ വെളിപ്പെടുത്തല്‍ കനത്ത തിരിച്ചടിയായി. കഴിഞ്ഞയാഴ്ച വൈറ്റ്ഹൗസിന്റെ ഓവല്‍ ഓഫീസില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യു.എസ് ഭരണകൂടത്തിന്റെ രഹസ്യ തീരുമാനങ്ങള്‍ വെളിപ്പെടുത്തിയതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് പറയുന്നു. അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ലിയാക്കും ലാവ്‌റോവിനോടൊപ്പമുണ്ടായിരുന്നു.

ഭീകരസംഘടനയായ ഇസ്്‌ലാമിക് സ്‌റേറ്റി(ഐ.എസ്)നെക്കുറിച്ച് അമേരിക്കയുടെ ഒരു സഖ്യകക്ഷി നല്‍കിയ രഹസ്യവിവരമാണ് ട്രംപ് ലാവ്‌റോവുമായി പങ്കുവെച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളുമായി ആലോചിക്കാതെയായിരുന്നു ട്രംപിന്റെ ഈ നീക്കമെന്നും പത്രം പറയുന്നു. ഐ.എസിന്റെ അണിയറനീക്കങ്ങളെക്കുറിച്ച് നല്ലപോലെ അറിയുന്ന സഖ്യരാജ്യത്തിന്റെ ഇന്റലിജന്‍സ് സ്‌ത്രോസിനെപ്പോലും അപകടപ്പെടുത്താന്‍ ട്രംപിന്റെ നടപടി കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. ഒരു ശത്രുരാജ്യവുമായി രഹസ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നിമയവിരുദ്ധമാണ്. എഫ്.ബി.ഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതിനു തൊട്ടുടുത്ത ദിവസമാണ് ലാവ്‌റോവുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ റഷ്യക്ക് രഹസ്യങ്ങള്‍ കൈമാറിയെന്ന ആരോപണം ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മാസ്റ്റര്‍ നിഷേധിച്ചു. പൊതുസമൂഹത്തിന് അറിയാത്ത ഒരു ഇന്റലിജന്‍സ് വിവരവും ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മക്മാസ്റ്ററിന്റെ പ്രസ്താവനയില്‍നിന്ന് വ്യത്യസ്തമായി സംഭവത്തോട് ട്വിറ്ററിലൂടെ പ്രതികരിച്ച ട്രംപ് റഷ്യക്ക് വിവരങ്ങള്‍ കൈമാറിയതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ഭീകരതയുമായും വ്യോമസുരക്ഷയുമായും ബന്ധപ്പെട്ട വിവരങ്ങളാണ് ലാവ്‌റോവുമായി പങ്കുവെച്ചതെന്നും ഐ.എസിനെതിരെ കൂടുതല്‍ നടപടി സ്വീകരിക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടതായും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി. അങ്ങനെ ചെയ്യാന്‍ തനിക്ക് പൂര്‍ണമായ അധികാരമുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ നടപടി അപകടകരവും അപക്വവുമാണെന്ന് യു.എസ് സെനറ്റ് അംഗവും മുതിര്‍ന്ന ഡെമോക്രാറ്റിക് നേതാവുമായ ഡിക്ക് ഡര്‍ബിന്‍ പറഞ്ഞു. എന്താണ് പറഞ്ഞതെന്ന് അറിയില്ലെങ്കിലും ദേശീയ രഹസ്യങ്ങള്‍ സംരക്ഷിക്കുന്നതിന് വന്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും യു.എസ് കോണ്‍ഗ്രസ് സ്പീക്കറുമായ പോള്‍ റയാന്‍ അഭിപ്രായപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

kerala

സ്വര്‍ണവില മേപ്പോട്ട് തന്നെ; ഇന്നും കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപ വര്‍ധിച്ച് 53,760ലേക്കെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് കൂടിയത് 100 രൂപയാണ്. ഇതോടെ ഗ്രാമിന് 6720 രൂപയായി വിപണ നിരക്ക്. ഈ മാസം ഇതുവരെ 2880 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ ആഭരണ രൂപത്തില്‍ ലഭിക്കാന്‍ ഇനി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും.(Gold rate reached 53000)

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണം പവന് 80 രൂപ കൂടി 52,960 രൂപയിലും ഗ്രാമിന് പത്ത് രൂപ വര്‍ധിച്ച് 6620 രൂപയിലുമാണ് വ്യാപാരം നടന്നത്. സംസ്ഥാനത്ത് കഴിഞ്ഞ ആറ് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്.

ലോകരാജ്യങ്ങളിലെ യുദ്ധങ്ങളും അമേരിക്ക പലിശ നിരക്ക് കുറച്ചതുമാണ് ഇപ്പോഴത്തെ സ്വര്‍ണവില വര്‍ധനവിന് കാരണമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യുദ്ധം അവസാനിക്കുകയും വിലക്കയറ്റത്തില്‍ അയവ് വരുകയും പലിശ നിരക്ക് കൂടുകയും ചെയ്താല്‍ മാത്രമേ ഇനി സ്വര്‍ണവിലയില്‍ കാര്യമായ കുറവുണ്ടാവുകയുള്ളൂ. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില അറുപതിനായിരം കടക്കാനാണ് സാധ്യത.

സാധാരണനിലയില്‍ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വര്‍ണവില കുതിക്കാറുള്ളത്. എന്നാല്‍ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വര്‍ണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനയും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതുമാണ് വിലയില്‍ പ്രതിഫലിച്ചത്.

Continue Reading

Trending