Connect with us

More

തുര്‍ക്കി മന്ത്രിമാരെ വിലക്കിയ ജര്‍മനിയില്‍ ഉര്‍ദുഗാന്‍ വിരുദ്ധ കുര്‍ദിഷ് റാലിക്ക് അനുമതി

Published

on

ബെര്‍ലിന്‍: തുര്‍ക്കി ഭരണകൂടത്തെ പ്രകോപിപ്പിച്ച് ജര്‍മന്‍ നഗരമായ ഫ്രാങ്ക്ഫര്‍ട്ടില്‍ കുര്‍ദിഷ് റാലി. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരായ റാലിയില്‍ മുപ്പതിനായിരത്തോളം കുര്‍ദുകള്‍ പങ്കെടുത്തു. ഹിതപരിശോധനയുടെ പ്രചാരണ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ജര്‍മന്‍ ഭരണകൂടം കുര്‍ദുകള്‍ക്ക് റാലി നടത്താന്‍ അനുമതി നല്‍കിയതിനെ തുര്‍ക്കി ചോദ്യംചെയ്തു. ജര്‍മന്‍ നടപടിയെ തുര്‍ക്കി ഭരണകൂടം അപലപിച്ചു.
ഹിതപരിശോധനയുടെ പ്രചരാണര്‍ത്ഥം എത്തിയ തുര്‍ക്കി മന്ത്രിമാരെയും പാര്‍ലമെന്റ് അംഗങ്ങളെയും സ്വന്തം പൗരന്മാരെ കാണാന്‍ അനുവദിക്കാതെ കുര്‍ദുകള്‍ക്ക് റാലി നടത്താന്‍ സൗകര്യം ചെയ്തുകൊടുത്തത് ജര്‍നിയുടെ കാപട്യമാണ് വ്യക്തമാക്കുന്നതെന്ന് ഉര്‍ദുഗാന്റെ വക്താവ് ഇബ്രാഹിം കാലിന്‍ പറഞ്ഞു. ഏപ്രില്‍ 16ന് നടക്കുന്ന ഹിതപരിശോധനയില്‍ തുര്‍ക്കിയാണ് തീരുമാനമെടുക്കുന്നതെന്നും യൂറോപ്പ് അല്ലെന്നും യൂറോപ്യന്‍ രാജ്യങ്ങളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. തുര്‍ക്കി വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും നിരോധിത ചിഹ്നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് കുര്‍ദുകള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ റാലിക്കെത്തിയത്. 1983 മുതല്‍ കുര്‍ദിഷ് വിമത സംഘടനയായ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി(പി.കെ.കെ) തുര്‍ക്കിയുമായി സായുധ പോരാട്ടത്തിലാണ്. പി.കെ.കെയുടെ വിഘടനവാദ പോരാട്ടത്തില്‍ 40,000ത്തിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും പി.കെ.കെയെ ഭീകരസംഘടനയായാണ് കണാക്കാക്കുന്നത്. ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ ഭീകരരെയാണ് പിന്തുണക്കുന്നതെന്ന് ഉര്‍ദുഗാന്‍ കുറ്റപ്പെടുത്തിയിരുന്നു. ജര്‍മനിയില്‍ തുര്‍ക്കിയുടെ മന്ത്രിമാര്‍ക്ക് പ്രസംഗം നടത്താന്‍ അനുമതി നല്‍കാത്തതിനെ നാസി നടപടിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രശ്‌നം ഇരുരാജ്യങ്ങളുടെയും നയതന്ത്രബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഒഡിഷ ട്രെയിന്‍ അപകടത്തിലെ നഷ്ടപരിഹാരം നേടാന്‍ ഭര്‍ത്താവ് മരിച്ചതായി വ്യാജരേഖയുണ്ടാക്കി; യുവതിക്കെതിരെ പരാതി നല്‍കി ഭര്‍ത്താവ്‌

Published

on

നഷ്ടപരിഹാരം തട്ടിയെടുക്കാൻ ഭർത്താവ് ഒഡിഷ ട്രെയിൻ അപകടത്തിൽ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച യുവതിയ്ക്കെതിരെ കേസ്. കട്ടക്ക് സ്വദേശിനിയായ യുവതിയാണ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം തട്ടിയെടുക്കാൻ വ്യാജ മരണ സർട്ടിഫിക്കറ്റുണ്ടാക്കിയത്. യുവതിയുടെ ഭർത്താവ് പൊലീസ് സ്റ്റേഷനിൽ പരാതിനൽകി.

ഗീതാഞ്ജലി ഗുപ്ത എന്ന യുവതിയാണ് തട്ടിപ്പിനു ശ്രമിച്ചത്. ട്രെയിൻ അപകടത്തിൽ പരുക്കേറ്റവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്ന ആശുപത്രിയിൽ എത്തിയ ഇവർ ആധാർ കാർഡ് സമർപ്പിച്ച് തൻ്റെ ഭർത്താവ് വിജയ് ദത്ത് മരണപ്പെട്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ പറഞ്ഞത് തെറ്റാണെന്ന് പൊലീസ് മനസിലാക്കി. പിന്നാലെ, ഇവർ സമർപ്പിച്ചത് വ്യാജ രേഖകളാണെന്നും പൊലീസ് കണ്ടെത്തി. പിന്നീടാണ് ഭർത്താവ് കേസ് നൽകിയത്.

 

Continue Reading

kerala

മക്കളെ ഉപേക്ഷിച്ച് ഉപേക്ഷിച്ച് ഒളിച്ചോട്ടം;  വീട്ടമ്മക്ക് പിന്നാലെ യുവാവും പിടിയില്‍

Published

on

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട്, മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ
കേസില്‍ കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായ വീട്ടമ്മക്ക് പിന്നാ?ലെ കാമുകനും പിടിയില്‍. തിരുവനന്തപുരം അണ്ടൂര്‍ക്കോണം ആമിന മന്‍സിലില്‍ മിഥുന്‍ ഷാ (29)യെയാണ് അഞ്ചല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2മാസം മുമ്പ് അഞ്ചല്‍ സ്വദേശിയായ യുവതി അഞ്ച് വയസ്സുള്ള മകനെ ഡാന്‍സ് സ്‌കൂളില്‍ എത്തിച്ച ശേഷം മിഥുന്‍ഷായോടൊപ്പം ഒളിച്ചോടുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ കഴിഞ്ഞ മാസം ആറിന് യുവതി അഞ്ചല്‍ പൊലീസില്‍ കീഴടങ്ങി. തുടര്‍ന്ന് യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാമുകന്‍ മിഥുന്‍ ഷാ നെടുമങ്ങാട്ട് ഒളിവില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഞ്ചല്‍ പൊലീസെത്തി മിഥുന്‍ ഷായെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

crime

ജെ.എന്‍.യു ക്യാംപസില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം;മദ്യപിച്ച് കാറിലെത്തിയവര്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Published

on

ജെ.എൻ.യു ക്യാംപസിൽ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ അതിക്രമം. കാറിലെത്തിയവർ രണ്ട് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നാണ് പരാതി. ഇവർ‌ മദ്യപിച്ചിരുന്നതായും വിദ്യാർത്ഥിനികൾ പറഞ്ഞു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സാധാരണ ജെ.എൻ.യു ക്യാംപസിൽ രാത്രി സമയങ്ങളില്‍ പെൺകുട്ടികളും ആൺകുട്ടികളും നടക്കാനിറങ്ങാറുണ്ട്. അതേസമയം പുറത്തു നിന്ന് ആളുകൾക്ക് വാഹനത്തിൽ ക്യാംപസിനകത്ത് പ്രവേശിക്കാനും തടസ്സങ്ങളില്ല.

ഈ സാഹചര്യത്തിലാണ് ഇന്നലെ രാത്രി വിദ്യാര്‍ത്ഥിനികള്‍ നടക്കുന്നതിനിടെ കാറിലെത്തിയവര്‍ പെൺകുട്ടികളുടെ മുന്നിൽ വാഹനം നിർത്തി ഇവരോട് സംസാരിച്ചതിന് ശേഷം ഇവരെ വാഹനത്തിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചത്. പെൺകുട്ടികൾ ബഹളം വെച്ചതോടെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ ഓടിക്കൂടി. ഓടിക്കൂടിയ മറ്റ് കുട്ടികളെ കാറിലെത്തിയവർ പിടിച്ചു തള്ളാനും മറ്റും ശ്രമിച്ചു. കൂടുതൽ വിദ്യാർത്ഥികളെത്തിയതോടെ ഇവർ കാർ എടുത്ത് പുറത്തേക്ക് പോകുകയായിരുന്നു. സംഭവത്തെ തുടർന്ന് ജെ.എൻ.യു ക്യാംപസ് ഞെട്ടലിലാണ്. പെൺകുട്ടികൾക്ക് മറ്റ് പ്രശ്നങ്ങളൊന്നുമില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Continue Reading

Trending