ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: തലസ്ഥാനത്ത് വീണ്ടും തീപിടിത്ത ദുരന്തം. തെക്കന്‍ ഡല്‍ഹിയിലെ സംഗം വിഹാറില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടത്തിലാണ് ഇന്നലെ വന്‍ തീപിടിത്തം ഉണ്ടായത്. ദുരന്തത്തില്‍ നാല് പേര് മരിക്കുകയും രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഫുട്ട്വെയര് കടയിലാണ് ആദ്യം തീപടര്‍ന്നത്. തുടര്‍ന്ന് തീ അതിവേഗം മുകളിലെ നിലകളിലേക്ക് പടര്‍ന്നു.
നാട്ടുകാര്‍ ഉടന്‍ തന്നെ പൊലീസിനെയും അഗ്നിശമനസേനയെയും വിവരം അറിയിച്ചെങ്കിലും, സംഘം സ്ഥലത്തെത്തുംമുമ്പ് കെട്ടിടം പൂര്‍ണമായും കത്തിനശിച്ചിരുന്നു. സംഭവത്തില്‍ മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശക്തമായി കത്തിയതിനെ തുടര്‍ന്ന് മറ്റ് രണ്ട് മൃതദേഹങ്ങളെ തിരിച്ചറിയുന്നതിനായി പരിശ്രമം തുടരുകയാണ്.
കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ രണ്ട് സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സ്ഥിരമാണെന്നും നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ദുരന്തത്തില്‍ 303 പേര് മരിക്കുകയും 279 പേര് കാണാതാകുകയും ചെയ്തു
ജക്കാര്‍ത്ത: കനത്ത മഴയെ തുടര്‍ന്ന് ഇന്തോനേഷ്യയില്‍ ഉണ്ടായ പ്രളയവും മണ്ണിടിച്ചിലും വ്യാപക നാശം വിതച്ചു. ദുരന്തത്തില്‍ 303 പേര് മരിക്കുകയും 279 പേര് കാണാതാകുകയും ചെയ്തു. 80,000-ത്തിലധികം ആളുകള്‍ ഭവനരഹിതരായി.
ഇന്തോനേഷ്യ, മലേഷ്യ, തായ്ലന്ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി നിരന്തര മഴയാണ് പെയ്യുന്നത്. ഏറ്റവും രൂക്ഷമായി ബാധിച്ചത് സുമാത്ര ദ്വീപ് പ്രവിശ്യയാണ്. ചില പ്രദേശങ്ങള്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡുകള്‍ തകര്‍ന്നതോടെ ആശയവിനിമയവും അടിസ്ഥാന സൗകര്യങ്ങളും നിലംപൊത്തിയിട്ടുണ്ട്. നിരവധി ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്.
ചില റോഡുകളില്‍ ഇപ്പോഴും തടസം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. അവ നീക്കാന്‍ ശ്രമം ശക്തമാക്കി വരികയാണ്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കും.
വടക്കന്‍ സുമാത്ര തീരത്ത് രണ്ട് ദിവസം മുന്‍പ് 6.6 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് മഴ കൂടുതല്‍ ശക്തിപ്രാപിക്കുകയും വലിയ മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഉണ്ടാകുകയും ചെയ്തു. വടക്കന്‍ സുമത്രയില്‍ മാത്രം 28 പേര് ദുരന്തത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
എസ്കാര്‍ഗോട്ട് ഡെസ് ഗ്രാന്‍സ്ഡ് ഫാമില്‍ നിന്നാണ് 93 ലക്ഷം രൂപ വിലവരുന്ന ശീതീകരിച്ച ഒച്ചുകള്‍ മിസ്സായത്.
പാരിസ്: ഫ്രാന്‍സില്‍ വീണ്ടും വമ്പന്‍ കവര്‍ച്ച. പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ കവര്‍ച്ചക്ക് പിന്നാലെ, ഈ വിലപിടിപ്പുള്ള ഒച്ചുകളാണ് മോഷണത്തിന് ഇരയായത്.
എസ്കാര്‍ഗോട്ട് ഡെസ് ഗ്രാന്‍സ്ഡ് ഫാമില്‍ നിന്നാണ് 93 ലക്ഷം രൂപ വിലവരുന്ന ശീതീകരിച്ച ഒച്ചുകള്‍ മിസ്സായത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ക്രിസ്മസ് വിഭവങ്ങള്‍ക്കായി വിവിധ റസ്റ്റോറന്റുകള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 450 കിലോ ഒച്ചുകളാണ് കവര്‍ച്ചയില്‍പ്പെട്ടത്. ഇത്രയും ഒച്ചുകളുടെ മാംസം 10,000 പേരുടെ ഭക്ഷണത്തിന് മതിയാകും.
ഒക്ടോബര്‍ 8-ന് ലോകശ്രദ്ധ പിടിച്ചുപറ്റിയ ലൂവ്ര് മ്യൂസിയത്തിലെ വന്‍ കവര്‍ച്ചയ്ക്കു പിന്നാലെയാണ് പുതിയ സംഭവം. മ്യൂസിയം കവര്‍ച്ച കേസില്‍ നാലാമത്തെ സംശയാസ്പദനെ അടുത്തിടെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
ആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
ആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
ലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
പാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു